Saturday, July 12, 2008

മരണമില്ലാത്ത പ്രണയം

എത്ര താജ്‌മഹലുകള്‍ തീര്‍ക്കും
നാം ഈ പ്രണയത്തിന്‌?


ബി.പി. മൊയ്‌തീനെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കരിങ്കുരങ്ങുണ്ടായിരുന്നു. ഓമനത്വമുള്ള ഒരു കുട്ടിക്കുരങ്ങ്‌. ചീനിയുടെ ചുവട്ടില്‍ വെച്ചാണ്‌ ആദ്യം ആ കാഴ്‌ച കാണുന്നത്‌. രാവിലെ സ്‌കൂളിലേക്ക്‌ പോകുകയായിരുന്നു ഞാന്‍.
പുല്‍പറമ്പ്‌ കഴിഞ്ഞ്‌ കൊടിയത്തൂരിലേക്ക്‌ പോകുന്ന തെയ്യത്തിന്‍ കടവിലേക്ക്‌ തിരിയുന്നേടത്താണ്‌ ചീനി. ബസ്‌ കാത്തു നില്‍ക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും വിശാലമയ തണലൊരുക്കി നില്‍ക്കുന്ന ചീനിയുടെ ചുവട്ടില്‍
വെള്ളാരങ്കണ്ണുകളുള്ള ആ വലിയ മനുഷ്യന്‍ നില്‍ക്കുമ്പോള്‍
ചുമലിലായിരുന്നു ആ കരിങ്കുരങ്ങ്‌.
ക്ലാസില്‍ ചെന്നപ്പോള്‍ റഫീഖ്‌ പറഞ്ഞു: അതാണ്‌ ബി.പി മൊയ്‌തീന്‍.
ആ കുരങ്ങിന്റെ പേര്‌ സീതയാണെന്നും. പെണ്ണു കെട്ടാത്ത മൊയ്‌തീന്റെ കൂടെ എപ്പോഴും സീതയുണ്ടാകുമെന്ന്‌ മുതിര്‍ന്നവര്‍ പറഞ്ഞു കേട്ട വലിയൊരു വിവരവും അവന്‍ പറഞ്ഞു തന്നു.
റഫീഖ്‌ മുക്കത്തുകാരനാണ്‌. സിനിമാളിലെ മമ്മദാജിയുടെ മകന്‍. (വയലില്‍ എന്നാണ്‌ അവരുടെ ശരിക്കുള്ള വീട്ടുപേര്‌.
പണ്ട്‌, സിനിമാ ടാക്കീസ്‌ ഉണ്ടായിരുന്ന സ്ഥലത്ത്‌
വീടു വെച്ചപ്പോള്‍ അവരുടെ വീട്ടു പേര്‌ സിനിമാളെന്നായി).
മുക്കത്തുകാരനായ ബി.പി. മൊയ്‌തീനെക്കുറിച്ച്‌ പിന്നെയും
അവന്‍ ഇടക്കു പറഞ്ഞു തരും. സിനിമാക്കാരുമായുള്ള ബന്ധം. ജയന്‍ നായകനായ അഭിനയം സിനിമ നിര്‍മിച്ച കഥ.
എല്ലാ സിനിമയും കണ്ട്‌ അതിന്റെ കഥകള്‍
വള്ളിയും പുള്ളിയും പോകാതെ പറഞ്ഞു തരാന്‍ റഫീഖ്‌ മിടുക്കനായിരുന്നു. അഭിനയത്തിന്റെ ഷൂട്ടിംഗിന്‌ കട്ടാങ്ങലും പരിസരത്തും വന്നപ്പോഴാണ്‌ റഫീഖ്‌ ജയനെ കാണുന്നത്‌. അതിനൊക്കെ കഴിവുള്ള വലിയ ഒരാളായി ബി.പി. മൊയ്‌തീന്‍ എന്റെ കുഞ്ഞു മനസ്സിലും കുടിയേറി.

എന്നാലും ചീനിയുടെ ചോട്ടില്‍ സീതയോടൊപ്പം കണ്ട മൊയ്‌തീനായിരുന്നു എന്റെ മനസ്സില്‍. പിന്നെ മൊയ്‌തീനെ കാണുമ്പോഴൊക്കെ ആദരപൂര്‍വം നോക്കി നിന്നിട്ടുണ്ട്‌. ആ വെള്ളാരങ്കണ്ണുകളില്‍ എപ്പോഴും സ്‌നേഹം തുളുമ്പി നില്‍ക്കുകയാണെന്ന്‌ തോന്നിയിട്ടുണ്ട്‌.
ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അത്‌. അന്നു പക്ഷേ, മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള
പ്രണയത്തെ കുറിച്ച്‌ റഫീഖിന്‌ അറിയാമായിരുന്നോ എന്നെനിക്കറിയില്ല. അവന്‍ അതേക്കുറിച്ച്‌ ഒന്നും പറഞ്ഞതായി ഓര്‍മയില്ല. പ്രണയത്തെക്കുറിച്ചൊക്കെ ഞങ്ങള്‍ ഏഴാം ക്ലാസുകാര്‍ ഇടക്കിടെ ചര്‍ച്ച ചെയ്‌തിരുന്നതാണല്ലോ. സ്ഥലത്തെ പോസ്റ്റുമാനും ജാനുവും തമ്മിലുള്ള പ്രണയം അങ്ങാടിപ്പാട്ടായിരുന്നുവല്ലോ. പോസ്റ്റ്‌ ഓഫീസിന്റെ ചുമരില്‍ ജാനു ഹ..ഹ..ഹ... എന്ന്‌ കരിക്കട്ട കൊണ്ട്‌ എഴുതിവെച്ചത്‌ ക്ലാസില്‍ നിന്ന്‌ പുറത്തു വിടുമ്പോഴും ഉച്ചക്ക്‌ വിടുമ്പോഴും ഞങ്ങള്‍ പോയി വായിച്ച്‌, നാണിച്ച്‌ ചിരിച്ചിരുന്നുവല്ലോ. കുഞ്ഞമ്മദ്‌ കാക്കയുടെ മകള്‍ സുന്ദരിയായ സുബൈദയോട്‌ സ്‌കൂളിന്റെ ഇടവഴിയില്‍നിന്ന്‌ ചായക്കടക്കാരന്‍ അസീസ്‌ വര്‍ത്തമാനം പറയുമ്പോള്‍ അവര്‌ തമ്മില്‍ പ്രേമമാണെന്ന്‌ ഞങ്ങള്‍ കുട്ടികള്‍ പിറുപിറുത്തിരുന്നുവല്ലോ. ലൈലയുടേയും അസ്‌മാബിയുടേയുമൊക്കെ പേര്‌ പറഞ്ഞ്‌ എന്നെ റഫീഖും ശംസുവും ശരീഫുമൊക്കെ കളിയാക്കിയിരുന്നതും അങ്ങിനെയുള്ള ഏതോ ചിന്തയുടെ പേരിലായിരുന്നില്ലേ?

പക്ഷേ, മൊയ്‌തീനെയും കാഞ്ചനേട്‌ത്തിയേയും പറ്റി റഫീഖ്‌ ഒന്നും പറഞ്ഞതോര്‍മയില്ല. മൊയ്‌തീനെ പിന്നെ ഇരുവഴിഞ്ഞി കൊണ്ടു പോയി. അപ്പോഴേക്കും ഞാന്‍ ഹൈസ്‌കൂള്‍ പഠനത്തിന്‌ വാടാനപ്പള്ളിയിലെ യതീംഖാനയിലെത്തിയിരുന്നു.
നന്നായി മഴപെയ്‌ത ഒരു രാവിലെ ഓര്‍ഫനേജിന്റെ ലൈബ്രറിയില്‍, പത്രങ്ങള്‍ വായിക്കാന്‍ ചെന്നപ്പോഴാണ്‌ കറുപ്പില്‍ വെള്ള അക്ഷരങ്ങള്‍ നിരത്തിയ ആ വാര്‍ത്ത കണ്ടത്‌. ഇരുവഴിഞ്ഞിപ്പുഴയില്‍ തോണി ദുരന്തം. തെയ്യത്തിന്‍ കടവില്‍ തോണി മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചിരിക്കുന്നു. ദൈവമേ, ഇതെന്റെ പുഴയാണല്ലോ. ഞാന്‍ കൊടിയത്തൂരില്‍ അമ്മായിയുടേയും എളേമയുടേയും വീട്ടില്‍ പോകുന്നത്‌ ഈ കടത്ത്‌ വഴിയാണ്‌.
വെള്ളരിമലയില്‍ ഉരുള്‍പൊട്ടി, കൂലംകുത്തിയൊഴുകിയ പുഴയില്‍ നിറയെ യാത്രക്കാരുമായി മറുകരക്ക്‌ നീങ്ങിയ കൊച്ചു തോണി മറിഞ്ഞു. ഒരുപാട്‌ പേരെ, ജീവിതത്തിന്റെ കരയിലേക്ക്‌ കൊണ്ടു വന്ന മൊയ്‌തീന്‍ പക്ഷേ, കയങ്ങളിലേക്ക്‌ താണുപോയി. ഉള്ളാട്ടില്‍ ഉസ്സന്‍ കുട്ടിയാണ്‌ മരിച്ചു പോയ മറ്റൊരാള്‍. അന്ന്‌ പുഴ കൊണ്ടുപോയ അംജത്‌ മോനെ ഇന്നോളം തിരിച്ചു കിട്ടിയിട്ടില്ല.
മൊയ്‌തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു.
ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ ില്‍ക്കാതെ
മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ അദ്ദേഹം അലറിയത്‌. കലങ്ങി മറിഞ്ഞ്‌, കൂലം കുത്തിയൊഴുകിയ ആ മലവെള്ളത്തില്‍ ഏറെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മൊയ്‌തീന്‍ തോറ്റുകൊടുത്തു. മൊയ്‌തീന്‍ പോയി. വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ മൊയ്‌തീനെക്കുറിച്ചും സീതയെക്കുറിച്ചും ഓര്‍ത്തു. കാഞ്ചനേട്‌ത്തി എന്റെ ചിത്രത്തിലെവിടയുമില്ലായിരുന്നു.
ഇടവപ്പാതി തകര്‍ത്തു പെയ്‌ത ഒരു പ്രഭാതത്തിലായിരുന്നു അത്‌.

പിന്നീട്‌ വെളുത്ത വസ്‌ത്രത്തില്‍ കാഞ്ചനേടത്തിയെ കണ്ടപ്പോള്‍ ആരോ പറഞ്ഞു, അത്‌ മൊയ്‌തീന്റെ വിധവയാണെന്ന്‌. മൊയ്‌തീന്‍ പെണ്ണുകെട്ടിയിട്ടില്ലെന്നാണ്‌ എന്റെ അറിവ്‌. ഇരുവരും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്നും കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും മൊയ്‌തീന്‍ കെട്ടാത്ത മൊയ്‌തീന്റെ വിധവയാണ്‌ കാഞ്ചനേട്‌ത്തിയെന്നും മനസ്സിലായത്‌ പിന്നെയാണ്‌. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ എന്‍. മോഹനന്‍ മൊയ്‌തീന്‍ എന്ന കഥയെഴുതുന്നത്‌.
അക്കഥയില്‍ കാഞ്ചനേട്‌ത്തിയുടെ പേര്‌ വേറെയായിരുന്നു. മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം ഞാനറിയുന്നത്‌ ആ കഥയില്‍നിന്നാണ്‌. ഒരു പുഴയും, ഒരു കടലും അത്ര ആഴത്തിലൊഴുകുന്നില്ലെന്ന്‌ ഞാനറിയുന്നതും അപ്പോഴാണ്‌. തന്നേക്കാള്‍ ആഴത്തിലൊഴുകുന്ന പ്രണയപ്പുഴയോടുള്ള പകയാണോ ഇരുവഴിഞ്ഞി മൊയ്‌തീനോടും കാഞ്ചനയോടും തീര്‍ത്തത്‌?
ജീവിച്ചിരിക്കുന്ന കാഞ്ചനേടത്തിയുടെ നന്മ വിചാരിച്ചാകും മോഹന്‍ കഥയില്‍ അവരുടെ പേര്‌ ചേര്‍ക്കാതിരുന്നത്‌. ഇപ്പോള്‍ മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള അനശ്വര പ്രണയം പലപ്പോഴായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ആദ്യം `വനിത' യില്‍. പിന്നെ ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലിലെ സുപ്രിം സാക്രിഫൈസ്‌ എന്ന മഹാത്യാഗത്തിന്റെ എപ്പിസോഡില്‍. ഇപ്പോള്‍ സമകാലിക മലയാളം വാരികയില്‍.
എത്ര എഴുതിയാലും എത്ര ക്യാമറകള്‍ പകര്‍ത്തിയാലും ആ പ്രണയകഥയുടെ തീവ്രത നമുക്ക്‌ അനുഭവിക്കാന്‍ കഴിയില്ല.
ഇതുപോലൊരു പ്രണയം ലോകത്തെവിടെയെങ്കിലും ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? പ്രണയത്തിനുവേണ്ടി മൊയ്‌തീന്‍ പിതാവിന്റെ
കത്തിക്കുത്തിന്‌ പാത്രമായി. വീട്ടില്‍ നിന്ന്‌ പുറത്തായി. കാഞ്ചനേട്‌ത്തി വീട്ടുതടങ്കലിലായി.
മൊയ്‌തീന്‍ പോയപ്പോള്‍ പിന്നാലെ പോകാന്‍ കാഞ്ചനേടത്തി പലവട്ടം പുറപ്പെട്ടതാണ്‌. ഉറക്ക ഗുളികള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി. വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന്‌ ആ ജീവന്‍ കാത്തു. ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ്‌ സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചവരോട്‌ പറഞ്ഞു, എനിക്ക്‌ ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം. മൊയ്‌തീന്‍ കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക്‌ തിരിച്ചു വരാനല്ല, കലങ്ങി മറിഞ്ഞ ആ വെള്ളം കുടിച്ച്‌ സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നുവത്രെ ചിന്ത.
ബന്ധുക്കള്‍ ആരോ കുപ്പിയിലാക്കി കൊണ്ടു വന്ന ആ വെള്ളം കുടിച്ചാണ്‌ പക്ഷേ, അവര്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നത്‌.
മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്‌തീന്റെ വിധവയായി, വെളുത്ത വസ്‌ത്രത്തിലേക്കാണ്‌ അവരുടെ ജീവന്‍ മടങ്ങി വന്നത്‌. അങ്ങിനെ അവര്‍ മൊയ്‌തീന്റെ വിധവയായി. ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവാസിനിച്ചു പോയിരുന്നുവെങ്കില്‍ മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയോനെ...

മൊയ്‌തീന്റെ ഉമ്മ പാത്തുമ്മത്താത്ത വന്ന്‌ അവരെ കൊണ്ടുപോയി. മൊയ്‌തീന്റെ പേരില്‍ സേവാമന്ദിരവും സാമൂഹിക പ്രവര്‍ത്തനവുമായി അവര്‍ ജീവിച്ചു. ഇന്നും ജീവിക്കുന്നു, ചില്ലിട്ടുവെച്ച മൊയ്‌തീന്റെ ഛായാ ചിത്രത്തിനു കീഴെ ഏകാകിനിയായി. ഇന്നോളം ഒരു പെണ്ണും കടന്നുപോയിട്ടില്ലാത്ത പ്രണയ വഴിത്താരയില്‍ തീര്‍ത്തും ഏകാന്ത പഥികയായി. മുക്കത്ത്‌ ശരീരം മാത്രമുള്ള, കുറേ മനുഷ്യരുണ്ടായിരുന്നു.
വേലായുധനും അസൈന്‍ കുട്ടിയും അബുവും.. അങ്ങിനെ കുറേ പേര്‍. ഉറപ്പുള്ള മനസ്സില്ലാത്തവര്‍. ബുദ്ധിയുള്ളവര്‍ക്ക്‌ അവര്‍ ഭ്രാന്തന്മാരാണ്‌. കല്ലെറിഞ്ഞും കളിയാക്കിയും പാട്ടുപാടിച്ചും ബുദ്ധിമാന്‍മാര്‍ക്ക്‌ നേരം കളയാനുള്ളവര്‍. ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു നടക്കുന്ന അവരെ കണ്ടാല്‍ ബുദ്ധിയുള്ളവര്‍ അറപ്പോടെ മാറി നില്‍ക്കും.
അവരെ മനുഷ്യ ജീവികളായി കണ്ടിരുന്നത്‌ പാത്തുമ്മത്താത്ത മാത്രമായിരുന്നു. കുളിപ്പിച്ചും ഭക്ഷണം വിളമ്പി കൊടുത്തും വസ്‌ത്രം കഴുകിക്കൊടുത്തും അവരെ പരിപാലിച്ചത്‌ ആ ഉമ്മ മാത്രമാണ്‌. ആ ഉമ്മയ്‌ക്കേ, ജാതിയും മതവും നോക്കാതെ, മരിച്ചു പോയ തന്റെ മകന്റെ ഭാര്യയായി കാഞ്ചനേട്‌ത്തിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു വരാന്‍ സാധിക്കൂ. അങ്ങിനെ മകന്‍ കെട്ടാത്ത പെണ്ണിന്റെ അമ്മായി അമ്മയായി, അമ്മയായി പാത്തുമ്മത്താത്ത കാഞ്ചനേട്‌ത്തിയെ സ്‌നേഹിച്ചു.
കെട്ടാത്ത പുരുഷന്റെ പെണ്ണായി അവരോടൊപ്പം കാഞ്ചനേടത്തി ജീവിച്ചു. അങ്ങിനെ ജീവിയ്‌ക്കാന്‍ ഞങ്ങളുടെ കാഞ്ചനേടത്തിക്കേ കഴിയൂ.
വെറുതെ, ദുഃഖത്തിന്റെ മൂടുപടത്തിനകത്ത്‌ ജീവിതം തുലച്ചു കളയാതെ നാട്ടിലെ അശരണര്‍ക്കും അബലകളായ പെണ്ണുങ്ങള്‍ക്കും അവര്‍ ആശ്രയമായി. മുക്കത്തെ ബി.പി മൊയ്‌തീന്‍ സേവാ മന്ദിരം അത്തരക്കാരുടെ അഭയ കേന്ദ്രമയി.
ഇതാണ്‌ പ്രണയം. ഇതു മാത്രമാണ്‌ പ്രണയം. അനുരാഗം മാംസനിബദ്ധമല്ല തന്നെ, തീര്‍ച്ച. കാഞ്ചനേടത്തി ജീവിക്കുമ്പോഴെങ്കിലും
മറിച്ചു പറഞ്ഞാല്‍ ഞങ്ങള്‍ സമ്മതിച്ചു തരില്ല.

നാടന്‍ പ്രേമത്തിന്റെ നാട്ടില്‍ വളര്‍ന്നു പന്തലിച്ച ഈ അനശ്വര പ്രണയത്തിന്‌ ഏത്‌ സ്‌മാരകം
തീര്‍ക്കും നമ്മള്‍?

എത്ര താജ്‌മഹലുകള്‍ പണിതാല്‍ ഈ പ്രണയത്തിന്‌ സ്‌മാരകമാകും?

43 comments:

മാന്മിഴി.... said...

നന്നായിട്ടുണ്ട്......

smitha adharsh said...

സാദിഖ് ഇക്കാ...ശരിക്കും ഉള്ളു ഒന്നു പിടഞ്ഞു,ഇതു മുഴുവന്‍ വായിച്ചു തീര്തപ്പോഴ്ക്കും..പിന്നീടാണ് ഓര്‍ത്തത്‌...ഇതു ഞാന്‍ "വനിത"യില്‍ വായിച്ചിട്ടുണ്ടല്ലോ.. എന്ന്..ശരിക്കും അന്ന് ആ സംഭവകഥ മനസ്സിനെ സ്പര്‍ശിച്ചിരുന്നു...ഇവരിലൂടെയെന്കിലും,പ്രണയം എന്നത്...തിരിച്ചൊന്നും പ്രതീക്ഷിക്കാതെ,വെറും ത്യാഗം മാത്രമാണ് എന്ന് മനസിലാക്കാം അല്ലെ?ഐസ്ക്രീം നുണയാനും,വെറുതെ ചുറ്റിയടിക്കാനും,തീയട്ടരില്‍ നിരങ്ങാനും മാത്രമുള്ളതാണ് പ്രണയം എന്ന് പുതു തലമുറ വിവക്ഷിക്കുമ്പോള്‍,അവര്ക്കു ഈ കതയെന്കിലും നമുക്കു പറഞ്ഞു കൊടുക്കാം അല്ലെ?
നല്ല പോസ്റ്റ്...നന്ദി,ഒരിക്കല്‍ കൂടി ആ ശക്തമായ പ്രണയത്തെ,ശക്തിയോടെ ചിത്രീകരിച്ചതിന്..

വല്യമ്മായി said...

വനിതയിലും സമകാലിക മലയാളത്തിലും വായിച്ചിരുന്നു.എന്‍.മോഹനന്റെ നോവലിന്റെ പേരെന്താണ്?

Unknown said...

ഷെറിക്കൂട്ടി, സ്മിതേ സന്തോഷം.

വല്യമ്മായി ഈ വഴി വീണ്ടും വന്നല്ലോ. സന്തോഷം.

എന്‍. മോഹനന്‍റേത് നോവലല്ല. ചെറുകഥയാണ്. 1989ലോ 90ലോ മാധ്യമം വാര്‍ഷികപ്പതിപ്പില്‍ വന്നത്. മൊയ്തീന്‍ എന്നു തന്നെയാണ് കഥയുടെ പേര്. അത് എന്‍. മോഹനന്‍റെ തെരഞ്ഞെടുത്ത കഥകളില്‍ കാണും. മൊയ്തീന്‍ മരിയ്ക്കുന്നത് 1982ലാണെന്നാണ് ഓര്‍മ.

കുറ്റ്യാടിക്കാരന്‍|Suhair said...

സാദിക്കാ,
ഈ പ്രണയത്തെ പറ്റി എന്നോട് ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അത് ഇവിടെ വായിക്കാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷം...

മുഹമ്മദ് ശിഹാബ് said...

ആ ശക്തമായ പ്രണയത്തെ,ശക്തിയോടെ ചിത്രീകരിച്ചതിന്..
വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...
നന്ദി...

Myna said...

മാംസനിബദ്ധമല്ല രാഗം....ഇവിടെ വായിച്ചതില്‍ ഒരുപാടു സന്തോഷം.

കണ്ണൂരാന്‍ - KANNURAN said...

ഇതുവരെ കേട്ടതില്‍ വച്ചേറ്റവും തീവ്രമായ പ്രണയം. നന്ദി, ഇവരെ പരിചയപ്പെടുത്തിയതിന്.

Unknown said...

വനിതയില്‍ ഈ കഥവായിക്കുമ്പോള്‍
ആ സ്ത്രിയുടെ ജീവിതത്തിലെ വേദനകരമായ നിമിഷങ്ങളെകുറിച്ച് ഞാന്‍ ഓര്‍ത്തു പോയി
ശരിക്കും
മൊയ്തീനും കാഞ്ചനയും പ്രേമിച്ച പോലെ
ആത്മാര്‍ഥമായി പ്രേമിച്ച എത്ര പേര്‍ ഉണ്ടാകും
അതായിരുന്നു പ്രേമം.

ഒരു സ്നേഹിതന്‍ said...

എന്തിനാ ഒരുപാടു താജ് മഹല്‍.. ജീവിച്ചിരിക്കുന്ന കാഞ്ചന ചേച്ചി തന്നെ ഈ പ്രണയത്തിന് ഏറ്റവും വലിയ സ്മാരകമല്ലേ?

ആ ചീനി മരത്തണലിലൂടെ ഒരുപാടു സഞ്ജരിച്ചിട്ടും ഈ പ്രണയം അറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി...
നന്ദി.. സാദിഖ് ഭായ്...

Rare Rose said...

സാദിഖ് ജീ..,.പ്രണയമെന്നത് വെറും ടൈം പാസ് ആയി കാണുന്ന യുവതലമുറക്ക് മുന്നില്‍ മാംസനിബദ്ധമല്ലാത്ത യഥാര്‍ഥ സ്നേഹത്തെ ചൂണ്ടിക്കാണിക്കാന്‍ ഇതു മാത്രം മതി....കല്ലിലും മരത്തിലും കൊത്തിയുണ്ടാക്കുന്ന സ്മാരകങ്ങളെന്തിനു....ജീവിച്ചിരിക്കുന്ന കാഞ്ചനേട്ത്തിയുള്ളപ്പോള്‍.....??.....ഈ പ്രണയത്തെ ശക്തമായി വരച്ചു കാട്ടിയതിനു നന്ദി...

വിചാരം said...

കഴിഞ്ഞ വര്‍ഷം ഞാനിവരുടെ കഥ എന്റെ ബ്ലോഗിലിട്ടിരിന്നു . വനിതയില്‍ വന്ന ആ ലേഖനം അപ്പാടെ എന്റെ യാതൊരു കൂട്ടി ചേര്‍ക്കലുമില്ലാതെ .. അതിവിടെ ഞാന്‍ ഇടുന്നു ... എത്ര സുന്ദരമായ പ്രണയം

സാദിഖ് ഭായ് ഇത്ര വലിയ കമന്റായി വരുന്ന ഈ കഥയിട്ടതില്‍ ക്ഷമിയ്ക്കുമല്ലോ

പ്രണയം എത്ര സുന്ദരമാണന്ന് ഞാനീ ലേഖനം വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ഉറപ്പിച്ചു. എത്രയോ പ്രണയ കഥകള്‍ ഞാന്‍ വായിച്ചിരിക്കുന്നും .. എന്തോ അതില്‍ നിന്നല്ലാം ഒത്തിരി വ്യത്യസ്ഥമായ ഈ പ്രണയത്തെ കുറിച്ച് ബൂലോകര്‍ അറിയാതെ പോവരുത്... ഈ ലേഖനം വന്നത് "വനിത"യിലാ 2007 ആഗസ്ത് 1-14 ലക്കത്തില്‍ ... കോപ്പി റൈറ്റിന്റെ പേരില്‍ എന്നെ അവരെന്തും ചെയ്യട്ടെ .. ഞാനതിനെ സ്വാഗതം ചെയ്യുന്നു .. ഇത്ര മനോഹരമായ പ്രണയ കാവ്യം പോലെയുള്ള ജീവിതം .. അതു കണ്ട് ... കണ്ടില്ലാന്നു വെയ്ക്കാന്‍ എനിക്കാവില്ല ..
വനിതയിലെ വരികള്‍ .... അതേപടി ഞാന്‍ പകര്‍ത്തുന്നു....

മൊയ്തീന്‍ : കാഞ്ചനേ.. നിന്നെ കിട്ടാന്‍ ഞാന്‍ എത്രനാള്‍ കാത്തിരിക്കണം. ഈ ജന്മം മുഴുവന്‍ അല്ലെങ്കില്‍ ജന്മജ്ന്മാന്തരങ്ങള്‍ ...
കാഞ്ചന: വേണ്ട.. മാനു.. വീട്ടുക്കാര്‍ പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം.എനിക്കതു കണ്ടാല്‍ മതി.
മൊയ്തീന്‍: എത്രനാള്‍ വേണമെങ്കിലും കാത്തിരിക്കാം.എത്ര കടലുകള്‍ കടന്നാണെങ്കിലും നമ്മുക്ക് ഒരുമിക്കണം.
മൊയ്തീനും കാഞ്ചനയും കത്തുകാത്തിരുന്നു ഒന്നും രണ്ടുമല്ല മുപ്പതിലേറെ വര്‍ഷങ്ങള്‍.. അവസാനം പ്രശ്നങ്ങള്‍ തീര്‍ന്നു എന്നു തോന്നിയപ്പോള്‍ കാഞ്ചന ചോദിച്ചു; 'ക്ഷമ കെട്ടോ.. എങ്കില്‍ ഞാന്‍ വരാം..'
മൊയ്തീനു സന്തോഷമായി.അയാള്‍ പറഞ്ഞു' നമ്മുടെ ഭാര്‍ഗവി നിലയം ഒന്നു പുതുക്കിയെടുക്കണം.കുളിമുറി കെട്ടണം.മുറ്റത്തൊരു ചെറിയ പൂന്തോട്ടം .നിറയെ റോസാ ചെടികള്‍.നമുക്കൊരു പുതിയ ജീവിതം തുടങ്ങണം.' പക്ഷേ ദൈവം ആ സ്വപ്നങ്ങളോറ്റ് കരുണ കാണിച്ചില്ല. ഒരു ഇടവപ്പാതി മൊയ്തീനെയും കൊണ്ടുപോയി.കാഞ്ചന ഒറ്റയ്ക്കായി.

അഞ്ചു പതിറ്റാണ്ടു മുന്‍പാണ്.കോഴിക്കോടിനടുത്തുള്ള മുക്കം ഗ്രാമം .അവിടെയൊരു പ്രണയ കഥ പാട്ടു പുസ്തകം പോലെ കറങ്ങി നടന്നു.ഇരിങ്ങാം‌പറ്റ ഉള്ളാട്ടില്‍ ബി.പി.ഉണ്ണിമോയില്‍ സാഹിബിന്റെ മകന്‍ മൊയ്തീനും കൊറ്റങ്ങള്‍ തറവാട്ടിലെ അച്യുതന്റെ മകള്‍ കാഞ്ചനയും തമ്മിലുള്ള പ്രണയം.
ഈ പ്രണയം വാര്‍ത്തയാവാന്‍ കാരണമുണ്ടായിരുന്നു.പ്രണയം തന്നെ പാപമായി കണ്ടിരുന്ന അന്നത്തെ കാലം. പിന്നെ വ്യത്യസ്ഥ മതക്കാര്‍.സമൂഹത്തില്‍ വിലയും നിലയുമുള്ള കുടുംബങ്ങള്‍.
പരമ്പരാഗതമായി ജന്മികളായിരുന്നു കൊറ്റങ്ങള്‍ കുടുംബം. കൊറ്റങ്ങള്‍ അച്യുതന്‍ സ്വാതന്ത്ര സമര സേനാനിയും പൊതുപ്രവര്‍ത്തകനുമായിരുന്നു.ഭാര്യ ദേവകി.അച്യുതനു പന്ത്രണ്ടു മക്കള്‍.ആറുപെണ്ണും ആറു ആണും.ആറാമത്തെ മകളാണ് കാഞ്ചന.സുന്ദരി പഠിക്കാന്‍ മിടുമിടുക്കി.
സമ്പന്നനും പൊതുപ്രവര്‍ത്തകനുമായിരുന്നു ഉള്ളാട്ടില്‍ ഉണ്ണിമോയില്‍ സാഹിബും.ഉപ്പു സത്യാഗ്രഹത്തില്‍ ഉണ്ണിമോയില്‍ പങ്കെടുത്തിട്ടുണ്ട്.ഭാര്യ അരിപ്പറ്റമണ്ണില്‍ പാത്തുമ്മ.മകന്‍ മൊയ്തീന്‍.
കൊറ്റങ്ങള്‍ തറവാടും ഇരിങ്ങാം‌പറ്റ ഉള്ളാട്ടില്‍ വീടും തമ്മില്‍ തലമുറകളായി സൌഹൃദമുണ്ടാ‍ായിരുന്നു.കാഞ്ചനയുടേയും മൊയ്തീന്റേയും കാലത്തും ആ സൌഹൃദം തുടര്‍ന്നു.രണ്ടുപേരും പഠിച്ചതു മണാശേരി എല്‍.പി സ്ക്കൂളിലും താഴെക്കാട് യു.പി.സ്ക്കൂളിലുമായിരുന്നു.കാഞ്ചന പഠിക്കാന്‍ മിടുക്കിയും മൊയ്തീന്‍ നേരെ തിരിച്ചും.എന്നാല്‍ ക്ലാസിനു പുറത്തെ എല്ലാ പ്രവര്‍ത്തികളിലും മൊയ്തീന്റെ സാന്നിത്യമുണ്ടാവും.
ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം രണ്ടുപേരും കോഴിക്കോട്ടെത്തി.ഒരു ദിവസം കോഴിക്കോട്ടേക്കുള്ള അവരുടെ പതിവു യാത്ര. പ്രൈവറ്റ് ബസ്സിന്റെ റിയര്‍വ്യൂ മിറ്റില്‍ രണ്ടു വെള്ളാരം കണ്ണുകള്‍ കാഞ്ചനയുടെ കണ്ണില്‍പ്പെട്ടു.പിന്നീടാണ് ആ മുഖം തെളിഞ്ഞു കണ്ടത് ആ കണ്ണൂകളുടെ ഉടമ മൊയ്തീനായിരുന്നു.
കുറച്ചു ദിവസത്തിനുള്ളീല്‍ കോളേജ് വിലാസത്തില്‍ കാഞ്ചനയ്ക്കൊരു പാഴ്സല്‍ വന്നു.ചങ്ങമ്പുഴയുടെ കവിതകള്‍.മൊയ്തീനായിരുന്നു അത് അയച്ചത്.രണ്ടു മനസ്സുകള്‍ അടുക്കുകയായിരുന്നു.കുറെ പ്രണയ ലേഖനങ്ങള്‍, വല്ലപ്പോഴും കൈ മാറുന്ന ഒരു ചിരി.പുറമെ ഇത്രമാത്രം.പക്ഷെ രണ്ടു ഹൃദയങ്ങള്‍ ഉരുകി ഒന്നാവുകയായിരുന്നു.
പെട്ടെന്നൊരു ദിവസം എല്ലാം അവസാനിച്ചു.പ്രണയം വീട്ടുക്കാര്‍ കണ്ടുപിടിച്ചു.രണ്ടു വീടുകളിലും കൊടുങ്കാറ്റടിച്ചു.തന്റെ സുഹൃത്തായ കൊറ്റങ്ങള്‍ അച്യുതനെ അപമാനിച്ചതിനു പരസ്യമായി മാപ്പു പറയാന്‍ ബാപ്പ മൊയ്തീനോട് അഞ്ജാപിച്ചു.അതിനൌ വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ തോക്കെടുത്തു.കാഞ്ചനയ്ക്കുവേണ്ടി മരിക്കാന്‍ തയ്യാറെന്നു പറഞ്ഞു മൊയ്തീന്‍ നെഞ്ചു വിരിച്ചു നിന്നു. ആ ധൈര്യത്തിനും മുന്നില്‍ ഉണ്ണിമോയില്‍ സാഹിബ് വിറച്ചു.ഉമ്മ നിസഹായതയോടെ നിലവിളീച്ചു.മൊയ്തീനെ ബാപ്പ വീട്ടില്‍ നിന്നു പുറത്താക്കി.ഉള്ളാട്ടില്‍ വീട് അസ്വസ്ഥമായി.
കൊറ്റങ്ങള്‍ വീട്ടിലും സ്ഥിതി വ്യതസ്ഥമായിരുന്നില്ല.കാഞ്ചന വീട്ടുതടങ്കലിലായി.വിദ്യാഭ്യാസം നിലച്ചു.മൊയ്തീനെ മറക്കാന്‍ വീട്ടുക്കാര്‍ നിര്‍ബ്ബന്ധിച്ചു.പക്ഷേ കാഞ്ചന ഉറച്ചു നിന്നു.ഈ ജന്മം ഇനിയൊരു ജീവിതമുണ്ടെങ്കില്‍ അത് മൊയ്തീനോടൊത്തു മാത്രം .
പുറത്ത് കൊടുങ്കാറ്റടികുമ്പോഴും കഞ്ചനയും മൊയ്തീനും പ്രതീക്ഷകള്‍ കൈവിട്ടില്ല.വീട്ടില്‍ നിന്നു പുറത്തായ മൊയ്തീന്‍ അമ്മാവനായ സഖാവ് ഉമ്മന്‍ കുട്ടിയുടെ വീട്ടില്‍ താമസമാക്കി പലദുരനുഭവങ്ങളും മൊയ്തീനുണ്ടായി.വീട്ടുക്കാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹമുറപ്പിച്ചു.കാഞ്ചനയെ മറയ്ക്കാന്‍ ഉപദേശിച്ചു.അതെല്ലാം മൊയ്തീന്‍ തട്ടിമാറ്റി.
ഇതിനിടയില്‍ മൊയ്തീന്റെ ഉമ്മ പാത്തുമ്മയെ ബാപ്പ ഉപേക്ഷിച്ചു.അയാള്‍ മറ്റൊരു വിവാഹം കഴിച്ചു.അതോടെ മൊയ്തീനും ഉമ്മയും മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി.മൊയ്തീന്‍ ആ വീടിന് ഭാര്‍ഗവിനിലയം എന്നു പേരിട്ടു.
കാലം പിന്നേയും കടന്നു.കാഞ്ചന വീട്ടുതടങ്കലില്‍ തന്നെ കഴിഞ്ഞു.അവര്‍ വിധവകളെ പോലെ വെള്ള വസ്ത്രം ധരിച്ചു.വീടിനു പുറത്തിറങ്ങാനോ വിശേഷങ്ങള്‍ അറിയാനോ കഴിഞ്ഞില്ല.ഒരു ദിവസം മൊയ്തീന്‍ വരും തന്നെ കൊണ്ടു പോകും എന്ന വിശ്വാ‍സം മാത്രമായിരുന്നു കാഞ്ചനയ്ക്ക്.
ഒലിച്ചു പോയ മുപ്പതു വര്‍ഷങ്ങള്‍.
അപവാദങ്ങളുടെ കൊടുങ്കാറ്റു പിന്നെയും വീശി.അപ്പോഴൊക്കെ കാഞ്ചന പിടിച്ചു നിന്നു.മൊയ്തീനെ‍ കാത്തിരുന്നു.കാഞ്ചനയെ കാത്ത് മൊയ്തീനും.മുപ്പതു വര്‍ഷം അവര്‍ക്കു മുന്നിലൂടെ മലവെള്ളം പോലെ ഒലിച്ചു പോയി.
ആദ്യത്തെ പത്തു വര്‍ഷം ഇവര്‍ക്കു തമ്മില്‍ കാണാന്‍ പോലും അവസരമുണ്ടായില്ല.വല്ലപ്പൊഴും കൈമാറുന്ന ഒരു കത്ത്.അതു മാത്രമായിരുന്നു ആ പ്രണയത്തെ നിലനിര്‍ത്തിയത്.
വീട്ടുതടങ്കലില്‍ നിന്ന് ഒളിച്ചോടാന്‍ പലവട്ടം അവര്‍ തീരുമാനിച്ചു.അപ്പോഴൊക്കെ ഓരോരോ തടസ്സങ്ങള്‍.താന്‍ കാരണം സഹോദരിമാര്‍ക്കു പേരുദോഷം ഉണ്ടാകരുതെന്നു കരുതി അവരുടെ കല്യാണം കഴിയുന്നതു വരെ കാത്തിരുന്നു കാഞ്ചന.അതുകഴിഞ്ഞ് ഒരു ദിവസം തീരുമാനികുമ്പോള്‍ മൂത്ത സഹോദരന്റെ മരണം.രണ്ടാമത്തെ ശ്രമത്തിന് അച്ഛന്‍ മരിക്കുന്നു.മൂന്നാമത്തെ തവണ ഒരു സഹോദരിയെ ആശുപത്രിയിലാക്കി.പിന്നെ ഉണ്ണി മോയില്‍ സാഹിബിന്റെ മരണം.സംഭവങ്ങള്‍ നാടകീ‍യമായിരുന്നു.നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഒന്നിക്കരുതെന്ന് ആരോ മന്‍:പൂര്‍വ്വം കരുതുന്നതു പോലെ.
പിന്നെ ഏതെങ്കിലും യാത്രക്കിടയില്‍ ബസ് സ്റ്റാന്റിലോ വഴിയരുകിലോ വച്ച് ഒരു ചെറു കൂടിക്കാഴ്ച്ച അതും മൂന്നും നാലും കാവല്‍ക്കാരുടെ നടുവില്‍.കൈമാറുന്നത് ഒന്നോ രണ്ടോ വാക്കുകള്‍
ഒരിക്കല്‍ പുഴകടക്കാന്‍ ഒരുമിച്ചൊരു തോണിയാത്ര.പുഴ കടന്ന സമയത്തിനുള്ളില്‍ സംസാരിച്ചു.കടവു കടന്നു കാഞ്ചന നടന്നുപോയി.മൊയ്തീന്‍ അതു നോക്കി നിന്നു.കാഞ്ചന തിരിഞ്ഞു നോക്കുമ്പോള്‍ മൊയ്തീന്‍ തറയില്‍ നിന്നു എന്തോ വാരിയെടുക്കുന്നു.വാളരെ നാള്‍ കഴിഞ്ഞ് ഒരു ദിവസം കാഞ്ചന ചോദിച്ചു. 'എന്തായിരുന്നു അന്നു വാരിയെടുത്തത്'. മൊയ്തീന്‍ പറഞ്ഞു 'നിന്റെ കാല്‍പ്പാടു നിറഞ്ഞ മണ്ണ്.
ഇക്കാലത്തിനിടയില്‍ മൊയ്തീന്‍ കോഴിക്കോട്ടെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു.സാധാരണക്കാര്‍ക്കു തങ്ങളുടെ സങ്കടങ്ങള്‍ വന്നു പറയാവുന്ന ഒരിടമായി മൊയ്തീന്റെ വീട്.അപ്പോഴൊക്കെ കാഞ്ചനയോടുള്ള പ്രണയം മൊയ്തിന്റെ മനസ്സില്‍ ഒരു വിങ്ങലായി നിറയുകയായിരുന്നു.ഒരു പുഴയായി ഒഴുകുകയായിരുന്നു
അവസാനത്തെ കത്ത്.
ഒരു ദിവസം രാവിലെ കാഞ്ചന എടവണ്ണപ്പാറയിലെ ഒരു ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു.മുക്കത്തു വച്ചു മൊയ്തീന്‍ ഒരു കത്തു പോസ്റ്റ് ചെയ്തു.എടവണ്ണപ്പാറയില്‍ നിന്നു വൈകുന്നേരം മുക്കത്തേക്കുള്ള ബസിലിക്കുമ്പോഴാണ് അറിയുന്നത് ഇരിവഴിഞ്ഞിപ്പുഴയില്‍ തോണി മറിഞ്ഞു മൊയ്തീനെ കാണാനില്ലെന്ന്.
തോണി മറിഞ്ഞു യാത്രക്കാരെല്ലാം ഒഴുക്കില്‍പ്പെട്ടപ്പോള്‍ അവരെ രക്ഷിക്കാന്‍ മൊയ്തീന്‍ എടുത്തു ചാടി.രണ്ടു പേരെ ഒരുവിധം കരയിലെത്തിച്ചു.വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങ്നിയപ്പോഴാണ് മൊയ്തീന്‍ നിലയില്ലാ കയങ്ങളിലേക്ക് താണു പോയത്.
മൊയ്തീന്‍ ഇല്ലാത്ത ലോകം തനിക്കുവേണ്ടെന്നു കാഞ്ചന തീരുമാനിച്ചു.ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ നോക്കി.നടന്നില്ല.ഏഴു ദിവസത്തിനുള്ളില്‍ ഇരുപതു പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചു പരാജയപ്പെട്ടു.ഏഴാം ദിവസം ആശുപത്രിയിലായി.
അവിടെ മൊയ്തീന്റെ ഉമ്മ വന്നു പറഞ്ഞു' ഇന്നുമുതല്‍ നീയെനിക്ക് മൊയ്തീനാണ്' അന്നു കാഞ്ചന തീരുമാനിച്ചു'ഇനി ആത്മഹത്യക്കു ശ്രമിക്കില്ല.മൊയ്തീന്റെ സ്വപനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ജീവിക്കും.'
മൊയ്തീന്റെ വഴിയെ സമൂഹ നന്മ്ക്കായി പ്രവര്‍ത്തിക്കാനായിരുന്നു കാഞ്ചനയുടെ തീരുമാനം.മൊയ്തീന്‍ സ്ഥാപിച്ച മോചന വിമന്‍സ് ക്ലബിലൂടെയായിരുന്നു തുടക്കം.പിന്നീടു മുക്കത്തു ബി.പി.മൊയ്തീന്‍ സേവാമന്ദിറിനു തുടക്കമിട്ടു.സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് മന്ദിറിന്റെ വാതില്‍ തുറന്നിട്ടു.ലൈബ്രറി.നേതാജി അന്ത്യോദയ കേന്ദ്രം, ചില്‍ഡ്രന്‍സ് ക്ലബ്,സ്ത്രീ രക്ഷാ കേന്ദ്രം.ടൈലറിങ്ങ് ക്ലാസ്,മോചന വിമന്‍സ് ക്ലബ്.രക്തദാന സമിതി.ഫാമിലി കൌണ്‍സിലിംങ് സെന്റര്‍.തുടങ്ങീ ധാരാളം സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഒരു ദിവസം മൊയ്തീന്റെ ഉമ്മ പറഞ്ഞു' മോളിങ്ങു പോരെ... എന്റെ മരിച്ചുപോയ മൊയ്തീന്റെ ഭാര്യയായി'.
കാഞ്ചനയും അതു ആഗ്രഹിച്ചിരുന്നു.പാത്തുമ്മ കാഞ്ചനയെ മധുരം നല്‍കി സ്വീ‍കരിച്ചു.പാത്തുമ്മയുടെ മരണം വരെ ആ അമ്മയും മകളും ഒരുമിച്ചുണ്ടായിരുന്നു.
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...
മൊയ്തീന്റെ വീട്ടിലെത്തിയ കാഞ്ചനയ്ക്ക് പാത്തുമ്മ കൊടുത്ത സമ്മാനം ഒരു പുസ്തകശാലയായിരുന്നു.മൊയ്തീന്റെ കയ്യൊപ്പുള്ള പുസ്തകങ്ങള്‍. ആ പുസ്തകങ്ങള്‍ക്കിടയില്‍ കാഞ്ചന മൊയ്തീനു കൊടുത്ത കത്തുകളുണ്ടായിരുന്നു.പ്രണയ സ്മാരകം പോലെമൊയ്തീന്‍ സൂക്ധിച്ചുവച്ച കത്തുകള്‍.
പ്രണയത്തിന്റെ നോവറിഞ്ഞ കൌമാരത്തിന്റെ ശേഷിപ്പുകള്‍ കാഞ്ചന ഇന്നും സൂക്ഷിക്കുന്നു.മൊയ്തീന്‍ കൈമാറിയ കത്തുകള്‍.നൂറു പേജുള്ള പുസ്തകം നിറയെ കോഡുഭാഷയിലാണ് എഴുത്ത്.അവര്‍ രണ്ടുപേര്‍ക്കുമല്ലാതെ ലോകത്തു മറ്റാര്‍ക്കും ആ ഭാഷ വായിക്കാനാവില്ല.
തമ്മില്‍ കാണാതെ വര്‍ഷങ്ങളാണ് ഇവര്‍ക്ക് കഴിച്ചു കൂട്ടേണ്ടി വന്നത്.അപ്പോഴൊക്കെ പരസ്പരം മനസ്സു കൈമാറിയിരുന്നത് ഈ കത്തുകളിലൂടെയായിരുന്നു.ഓരോ ദിവസത്തേയും വിശേഷങ്ങള്‍.ജീവിതത്തെ ഉലച്ച സംഭവങ്ങള്‍.നേരിട്ട ദുരനുഭവങ്ങള്‍.ബന്ധുക്കളുടെ കുത്തിനോവിക്കല്‍.ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ചിരി... എഴുതാന്‍ ഒരുപാടു വിഷയങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു.നോട്ടു പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചു വെച്ച റോസാ പുഷ്പങ്ങള്‍.അല്ലെങ്കില്‍ മയില്പീലി തുണ്ട്.ചുവന്ന മഷികൊണ്ട് എഴുതിയ ഒരു നോട്ടുപുസ്തകത്തിനുള്ളില്‍ വാടികരിഞ്ഞ റോസാ പൂക്കള്‍..ഒരു പൂങ്കുലയില്‍ രണ്ടെണ്ണം.നാല്പതു വര്‍ഷം മുന്‍പ് മൊയ്തീന്‍ തന്ന് റോസാപുഷ്പങ്ങളാണിത്.കാഞ്ചന ആ നോട്ടുപുസ്തകംകണ്ണോടു ക്ഹേര്‍ത്തു. എത്ര അക്ഷരങ്ങള്‍ നനഞ്ഞിട്ടുണ്ടാകും ആ കണ്ണീരില്‍.
മനസിലിന്നും വെള്ളാരം കണ്ണുകള്‍
ഇറച്ചിയും മീനും കാഞ്ചനയ്ക്ക് വളരെ ഇഷ്ടമായിരുന്നുഎന്നാല്‍ , മൊയ്തീന്റെ മരണത്തോടെ കാഞ്ചന ഇറച്ചിയും മീനും ഉപേക്ഷിച്ചു.
തോണി അപകടം നടന്നു മൂന്നാം ദിവസമാണ്മൊയ്തീന്റെ മൃതദേഹം കിട്ടുന്നത്.കാഞ്ചനയ്ക്ക് മൃതദേഹം കാണാനുള്ള അവസരം ഉണ്ടായില്ല.പക്ഷെ ആരോ കാഞ്ചനയോട് പറഞ്ഞു: 'മൊയ്തീന്റെ കണ്ണുകള്‍ മീന്‍ കൊത്തിയിരുന്നു.ഒരു നിമിഷം, കാഞ്ചനയുടെ മുന്നില്‍ തെളിഞ്ഞത്ബസിന്റെ റിയര്‍ വ്യൂവറില്‍ കണ്ട വെള്ളാരം കണ്ണുകളാണ്.കാഞ്ചന ആദ്യം പ്രണയിച്ചത്ആ വെള്ളാരം കണ്ണുകളെയാണ് ഇരുവഴിഞ്ഞിപ്പുഴയിലെ മീനുകള്‍ കൊത്തികൊന്റു പോയത്.
അതിനു ശേഷം ഇറച്ചിയും മീനുമൊക്കെ കാണുമ്പോള്‍ കാഞ്ചനയുടെ കണ്ണില്‍ ആദ്യമെത്തുന്നത്മൊയ്തീന്റെ കണ്ണുകളാണ്.പിന്നെ ഇരുവഴിഞ്ഞിപ്പുഴയുടെ ആ‍ഴങ്ങളില്‍ ഇറ്റു ശ്വാസത്തിനായ് പിടഞ്ഞ മൊയ്തീനേയും.ഇരുപത്തിയഞ്ചു വര്‍ഷമായി കാഞ്ചന സസ്യാഹാരം മാത്രം കഴിക്കുന്നു.
മൊയ്തീന് പുഴ ഇഷ്ടമായിരുന്നു.കരയുന്നോ പുഴ ചിരിക്കുന്നോ എന്ന പാട്ട് ഏറെ ഇഷ്ടമായിരുന്നു.മൊയ്തീന്റെ മരണ ശേഷം തെയ്യത്തും കടവില്‍ കാഞ്ചന ഇടയ്ക്കിടെ പോകും.കഞ്ചനയുടെ ജീവിതത്തെ നോക്കി കരയുന്നോ ഈ പുഴ ചിരിക്കുന്നോ ...?
ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ... വി.ആര്‍.ജ്യോതിഷ്. ഫോട്ടോ:അസീം കൊമാച്ചി

വിചാരം said...

123

വിചാരം said...

ഇതു പോലൊരു പ്രണയം ഇപ്പോഴും ഉണ്ടിട്ടോ .. ആ പ്രണയം സഫലമാവാന്‍ നമ്മുക്ക് ആശിക്കാം
അതാരാണന്നറിയുമോ .. നമ്മുടെ പ്രിയ ഗായകന്‍ വടകര താജ്ജുദ്ദീന്‍ .. ആ ഖല്‍ബിലെ ഫാത്തിമ്മ അത് സത്യമാണ് അതവന്റെ സ്വന്തമായി തീരട്ടെ .

ശെഫി said...

വികാരതീവ്രമായ ഈ പ്രണയ കഥ വൈകാരികമായി തന്നെ എഴുതിയിരിക്കുന്നു.
ശരിക്കും ഉള്ളിൽ തട്ടുന്ന എഴുത്ത്

നജൂസ്‌ said...

സാദിഖ്‌.. വായിച്ചിരുന്നൂ. വീണ്ടും വായിക്കാന്‍ ഇഷ്ടപ്പെടുന്നു. “ഇതുപോലൊരു പ്രണയം ലോകത്തെവിടെയെങ്കിലും ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ?“
ഉണ്ടാവില്ലന്ന്‌ തന്നെയാണ് വിശ്വാസം. പ്രണയത്തിനപ്പുറത്ത്‌ നമ്മളെന്ത്‌ പേരിടണം!!!
മാംസനിബദ്ധമല്ല പ്രണയമെന്ന്‌ തലമുറകളെ ഉണര്‍ത്താന്‍ ഇതുപോലെയുള്ള കാഞ്ചനയും മൊയ്തീനും ഇനി ഉണ്ടാവുമോ എന്തോ....

നന്മകള്‍

നജൂസ്‌ said...
This comment has been removed by the author.
പ്രണയതീരം..... said...

ഇരുവഴിഞ്ഞി പുഴയോരത്തെ നൊമ്പര കഥക്ക്‌ നന്ദി....പഴയ കുറെ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനും ഞാനും ആ വഴി അന്ന് വന്നതൊക്കെ ശരിക്കും ....നഷ്ട്ടാവുന്നു....ശരിക്കും.......

പ്രണയതീരം..... said...

ഇരുവഴിഞ്ഞി പുഴയോരത്തെ നൊമ്പര കഥക്ക്‌ നന്ദി....പഴയ കുറെ ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനും ഞാനും ആ വഴി അന്ന് വന്നതൊക്കെ ശരിക്കും ....നഷ്ട്ടാവുന്നു....ശരിക്കും.......

Unknown said...

കുറ്റാടിക്കാരന്‍, ശിഹാബ്, മൈന, കണ്ണൂരാന്‍, അനൂപ് ....

നല്ല വാക്കുകള്‍ക്ക് നന്ദി. ഈ പ്രണയ തീവ്രതയുടെ നേരിയൊരു അംശം പോലും ഇവിടെ ആവിഷ്കരിക്കാന്‍ പറ്റില്ല. ആര്‍ക്കും പറ്റില്ലല്ല. നമ്മുടെ കാലത്ത് ഇങ്ങിനെയൊരു ജീവതുണ്ടായെന്ന കാര്യം കുറച്ചുപേരെയെങ്കിലും അറിയിക്കുക എന്നതു മാത്രമാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്.

Unknown said...

സ്നേഹിതാ, റെയര്‍ റോസ്, വിചാരം, ശെഫി, നജൂസ്, ബിമല്‍,

നല്ല വാക്കുകള്‍ക്ക് നന്ദി.
ഈ പ്രണയ തീവ്രതയുടെ നേരിയൊരു അംശം പോലും ഇവിടെ ആവിഷ്കരിക്കാന്‍ പറ്റില്ല. ആര്‍ക്കും പറ്റില്ലല്ല. നമ്മുടെ കാലത്ത് ഇങ്ങിനെയൊരു ജീവതുണ്ടായെന്ന കാര്യം കുറച്ചുപേരെയെങ്കിലും അറിയിക്കുക എന്നതു മാത്രമാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്.

Unknown said...

വനിതയിലെ ഫീച്ചര്‍ കഷ്ടപ്പെട്ട് ടൈപ് ചെയ്ത് പോസ്റ്റാക്കുകയും പിന്നീട് ഇവിടെ കമന്‍റായി പോസ്റ്റ് ചെയ്യുകയും ചെയ്യാനുള്ള നല്ല വിചാരത്തിന് പ്രത്യേകം നന്ദി.

കാവിലന്‍ said...

ആ പൂച്ചക്കണ്ണുകള്‍ എന്നെ ഏറെ നാള്‍ പിന്തുടര്‍ന്നിരുന്നു. വനിതയില്‍ ഫീച്ചര്‍ വായിച്ചപ്പോള്‍ തങ്ങി നിന്നത്‌ മൊയ്‌തീന്റെ മുഖവും ഫോട്ടോയ്‌ക്ക്‌ താഴെ പോസ്‌ ചെയ്‌തു നില്‍ക്കുന്ന ശുഭ്ര വസ്‌ത്രധാരിണിയായ കാഞ്ചന ചേച്ചിയുമാണ്‌. മുന്നൂറാന്റെ ലേഖനം വായിച്ചങ്ങനെ നീങ്ങിയപ്പോള്‍ ആ കണ്ണുകളാണ്‌ എന്നിലേക്ക്‌ പാഞ്ഞുകയറിയത്‌. അനശ്വര പ്രണയത്തിന്‌ താജ്‌മഹലിന്റെ ആവശ്യമേയില്ലെന്ന്‌ മൊയ്‌തീന്‍-കാഞ്ചന സ്‌നേഹബന്ധം പഠിപ്പിക്കുന്നു. ഓര്‍മ്മകള്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ താങ്കളൊരു അഞ്ഞൂറാനാണെന്ന്‌ കൂടി പറയട്ടെ.

shahir chennamangallur said...

അവതരണത്തിലെ ഹൃദ്യത അപാരം. ഒരു പാട് ഭാവുകങ്ങള് നേരുന്നു.
മുന്പൊരിക്കല് ആ കഥ forward ആയി കിട്ടിയിരുന്നു.

Unknown said...

പ്രണയം അനശ്വരമാണെന്ന് തെളിയിച്ച് കാഞ്ചനേടത്തിയെ സ്വീകരിച്ച കാവിലാനും ശാഹിറിനും നന്ദി.

മുസാഫിര്‍ said...

സാദിഖ്,

ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കുന്ന ഒരു പ്രണയം പരിചയപ്പെടുത്തിയതിന് നന്ദി.

ചോലയില്‍ said...

ഹൃദയത്തില്‍ തൊടുന്ന വിവരണം. അഭിനന്ദനങ്ങള്‍.

Unknown said...

മരണമില്ലാത്ത പ്രണയത്തിന്‍റെ ഇക്കഥ വായിച്ച് പ്രോത്സാഹിപ്പിച്ച ഹകീമിനും മുസാഫിറിനും നന്ദി.

എല്ലാ പ്രണയങ്ങളും ഇതുപോലെ നിസ്വാര്‍ഥവും നിഷ്കളങ്കവുമാകട്ടെ.

Sanal Kumar Sasidharan said...

ഒന്നും പറയാനില്ല

ഗൗരിനാഥന്‍ said...

ഇന്നും ജാതിയും മതവും നോക്കി പ്രണയം തകര്‍ക്കുന്ന എത്ര വീട്ടുകാരെ എനികറിയാം.... ൩൨ വയ്യസ്സിലും മലയാളി കാമുകന് വേണ്ടി കാത്തിരിക്കുന്ന ബന്കാളി പെണ്ണ്.. കേരളം ഇന്നും ഒരു ഭ്രാന്താലയം തന്നെ ... ആരാണ് ജയിക്കുന്നത് ഈ സ്നേഹത്തെ തോല്‍‌പിച്ച്... താജ് മഹല്‍ കേമമാണെന്ന് പറയുന്ന മലയാളി എന്തെ ഇങ്ങനെ ആകുന്നു.... ഹൃദയ സ്പര്‍ശിയായ പോസ്റ്റ്.. കണ്ണുകള്‍ നനഞ്ഞു പോയി...

girishvarma balussery... said...

പ്രിയപ്പെട്ട മുന്നൂറാന്‍...വടക്കന്‍ കേരളത്തിലെ തെയ്യത്തിന്‍റെ ഓര്‍മ്മകള്‍ മനസ്സില്‍ വന്നു നിറയുന്നു ഈ പേര്‍ കേള്‍ക്കുമ്പോള്‍....ഇന്നലെ മാതൃഭൂമി ആഴ്ചപതിപ്പ് വാങ്ങിച്ചു... ബ്ലോഗനയില്‍ കൂടി കയറിയിറങ്ങി ... ഇറങ്ങി പോരാന്‍ മനസ്സ് കൂട്ടാക്കുന്നില്ല .... മനസ്സ് ഇളക്കിയെടുത്തു കൊണ്ടുപോരുമ്പോള്‍ ചോര കിനിയുന്നുണ്ടായിരുന്നു..മുന്നൂറാന്‍ .അവിടേ എന്‍റെ കണ്ണീര്‍ വീണു നനഞു ..
മോഹനേട്ടന്റെ മൊയ്തീന്‍ വായിച്ചിരുന്നു .. മുന്‍പ്... അതിനോളം പോരും നിങ്ങളുടെയും കഥനം . മോയ്തീനെക്കാള്‍ ഏറെ ഇഷ്ടമാകുന്നത് കാഞ്ച്നേടത്തിയെ തന്നെ..താജ്മഹല്‍ നിലം പൊത്തിവിഴുന്നു ആ സ്നേഹ പ്രവാഹത്തില്‍ .. നമ്മളൊക്കെ സ്നേഹത്തെ കുറിച്ച് പേര്‍ത്തും പേര്‍ത്തും പറയുമ്പോള്‍ ഇതാ ഇവിടെത്തന്നെ ജീവിക്കുന്ന രക്തസാക്ഷി...ആ ഉമ്മയെയും മറക്കാന്‍ ആവില്ല..മുന്നൂറാന്‍ .ഞാന്‍ ഒന്ന് വിളിച്ചോട്ടെ..ഉമ്മാ.. ഉമ്മാ..

Sarija NS said...

ബ്ലോഗന വായിച്ചിട്ടാണ് ഇവിടെ വന്നത് . ഈ പ്രണയമാണ് അനശ്വരം. ഈ കരളുറപ്പ് ഈ കാത്തിരുപ്പ് ഇതവര്‍ക്ക് മാത്രം സ്വന്തം

Unknown said...

മാതൃഭൂമിയില്‍ ബ്ലോഗനയിലാണ് ഞാന്‍ ഇപ്പോള്‍ ഇത് വായിച്ചത് . സാദിഖിന്റെ ബ്ലോഗില്‍ ഇത് വരെ വരാന്‍ പറ്റിയില്ല .
സ്നേഹപൂര്‍വ്വം,


(O.T)
വായിച്ച് കഴിഞ്ഞപ്പോള്‍ മനസ്സില്‍ തോന്നിയ മറ്റൊരു കാര്യം സാദിഖുമായി ഇവിടെ പങ്ക് വെക്കട്ടെ .. ബ്ലോഗ്ഗറാണെങ്കിലും ബ്ലോഗില്‍ നിന്ന് ആഴ്ചപ്പതിപ്പില്‍ എടുത്തെഴുതുമ്പോള്‍ കഥാകാരന്റെ പേര് മുന്നൂറാന്‍ എന്നതിന് പകരം സാദിഖ് മുന്നൂര് എന്നായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്ന് . വെറുതെ പറഞ്ഞു എന്നേയുള്ളൂ മുഷിയരുതേ .

vinod kochakkattu said...

ബി.പി.മൊയ്തീനെ കുറിച്ച്‌ ചെറിയ കേട്ടറിവ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.കൂടുതല്‍ അറിഞ്ഞതില്‍ സന്തോഷം.

വിജയലക്ഷ്മി said...

Mone ,hrudhayasprshiyaaya post..nalla vivarana shayli..

വിജയലക്ഷ്മി said...

Mone ,hrudhayasprshiyaaya post..nalla vivarana shayli..

blogger said...

valare nannaayittundu...

ഫൈസൽ said...

സാദിഖ്,
ഈ സ്മാരക ലേഖനം വളരെ വൈകിയാണ് ഞാന്‍ വായിക്കുന്നത്. ചെറുപ്പത്തില്‍ മൊയ്തീന്റെ മരണത്തെ പറ്റി വായിച്ചതിന്റെ നരച്ച ഒരോര്‍മയുണ്ട്. കാലവര്‍ഷക്കെടുതിക്കിടയില്‍ സംഭവിക്കുന്ന അത്യാഹിതങ്ങളിലൊന്നായെ അതിനെ അന്ന് കണ്ടുള്ളൂ. വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്‍. മോഹനന്റെ ‘മൊയ്തീന്‍’ എന്ന കഥ വായിച്ചപ്പോള്‍ പണ്ടത്തെ ദുരന്തം ഓര്‍മയില്‍ വന്നു. പല തവണ ആ കഥ വായിച്ചിട്ടുണ്ട്. മോഹനേട്ടാ എന്ന് വിളിച്ച് വന്നു കയറുന്ന മൊയ്തീന്‍ കാലവര്‍ഷം പോലെ പെയ്യുന്ന വേദനയായി നെഞ്ചില്‍ നിറഞ്ഞു. അവിടന്നും വര്‍ഷങ്ങള്‍ കഴിഞ്ഞ് അധ്യാപകത്തൊഴിലാളിയായി സൌദി അറേബ്യയില്‍ വന്നു. തബൂക്കിലെ 6 വര്‍ഷത്തെ തൊഴിലിനു ശേഷം റിയാദിലീത്തി. കുടുംബം എത്തുന്നതിനു മുമ്പുള്ള ആറു മാസം ഞാന്‍ സഹാധ്യാപകനായ അഹമ്മദുകുട്ടിസാറുമായി വാസസ്ഥലം പങ്കിടാന്‍ ഇടയായി. സംഗീതം, സാഹിത്യം എന്നിവയില്‍ ഏറെ താല്പര്യമുള്ള സാര്‍ അനുഭവസമ്പത്തും ഉന്നത യോഗ്യതയുള്ള കായികാധ്യാപകനാണ്. ഞാ‍ന്‍ കൊണ്ടുവന്ന നല്ലസിനിമകള്‍ ഞങ്ങള്‍ കണ്ടു. ഗസലുകള്‍ ആസ്വദിച്ചു. പുസ്തകങ്ങള്‍ വായിച്ചു. അതിനിടയിലാണ് അരീക്കോട്ടൂകാരനായ സാര്‍ മൊയ്തീനെ പറ്റി പറഞ്ഞത്. കാഞ്ചനയെ പറ്റി പറഞ്ഞത്. അവരുടെ ത്യാഗത്തെ പറ്റി പറഞ്ഞത്. മൊയ്തീന്റെ പിതാവിന്റെ പ്രമാണിത്തത്തെ പറ്റി പറഞ്ഞത്. മകനെ കുത്തിയ പിതാവിനെ പറ്റി പറഞ്ഞത്. നന്മയും സ്നേഹവും തിരിച്ചറിഞ്ഞ ഉമ്മയെ പറ്റി പറഞ്ഞത്. മൊയ്തീന് പ്രാപ്യമായിരുന്ന നിരവധി രാഷ്ട്രീയ-സാംസ്കാരിക-സാമൂ‍ൂഹിക വ്യക്തിത്വങ്ങളെ പറ്റി അറിയുന്നത് അപ്പോഴാണ്. അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് സ്പോര്‍ട്സ് ഹെറാള്‍ഡ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചിരുന്നെന്നും അത് ഉദ്ഘാടനം ചെയ്തത്ത് ഇന്ദിരാ ഗാന്ധിയായിരുന്നെന്നും കേട്ടിട്ടുണ്ട്. അതോടൊപ്പം സമൂഹം അസ്‌പ്ര്ഷ്യരായി കാണുന്ന സഹജീവികളുടെ ചുമലില്‍ കൈയ്യിട്ട് നടക്കാന്‍ സന്നദ്ധത കാണിച്ചിരുന്നു മൊയ്തീന്‍. അഹമ്മദുകുട്ടിസാര്‍ പറഞ്ഞത് മൊയ്തിന് കാഴ്ചയില്‍ ഒരു ഇറാനിയന്‍ രൂപമായിരുന്നു എന്നാണ്. ജീവിച്ചിരുന്നെങ്കില്‍ സാറിന്റെ പ്രായമുണ്ടാ‍കുമായിരുന്നു. എന്തുകൊണ്ട് മൊയ്തീനും കാഞ്ചനയും നമ്മുടെ ചര്‍ച്ചകളില്‍ വന്നില്ല? വായനയിലും വന്നില്ല. എഴുത്തിലും വന്നില്ല. ചിന്തയിലും രൂപത്തിലൂം ഭാവത്തിലും പ്രയോഗത്തിലും വ്യത്യസ്സ്തനായ മനുഷ്യന്‍. ഒരു വിശ്വാസിയും അവിശ്വാസീയും ഒരുപോലെ അസൂയപ്പെടുന്ന ജീവിതം! മരണത്തിനു കീഴടങ്ങുന്നതിനുമുമ്പ് രണ്ടു ജീവിതങ്ങളെ കരക്കെത്തിച്ച സുക്ര്തം. ഏത് ഈശ്വരനു നിഷേധിക്ക്നാവും മൊയ്തീന്റെ സ്വര്‍ഗത്തെ? ഏത് ഭൌതികസൈദ്ധാന്തികന് സാക്ഷാല്‍കരിക്ക്കാനാവും തുല്യമായ ആത്മത്യാഗം? അപ്പോഴൊക്കെ ഓര്‍ത്തിട്ടുണ്ട് മൊയ്തീ‍ീനെ പറ്റി, കാഞ്ചനയെ പറ്റി, ഉമ്മയെ പറ്റി എല്ലാമൊന്ന് എഴൂതണമെന്ന്. അതിനു വേണ്ടി കൂടുതല്‍ വസ്തുതകള്‍ സംഭരിക്കണം. അതിനിടയില്‍ ജൈ ഹിന്ദില്‍ വന്നതോ, വനിതയില്‍ വന്നതോ കണ്ടില്ല. ഇപ്പോള്‍ ഇതാ മൊയ്തീനെ പറ്റി പറയുന്നു. പ്രണയിനിയുടെ കാലടികളിലെ മണ്ണില്‍ പ്രണയ പ്രപഞ്ചം കണ്ട അനന്യനായ ഒരു മനുഷ്യനെ കാണുന്നു.
നന്ദി, സാദിഖ്, നന്ദി.
ജീവിതത്തില്‍ അവശേഷിക്കുന്നത് ഇതൊക്കെയാണ്. താജ്മഹലുകള്‍ പ്രണയത്തിന്റെ പരിമിതിയാണ്. അളവുകോലുകള്‍ അപ്രസക്തമാകുന്ന ജീവിതമൂല്യങ്ങള്‍ പോലെ.
അതെ, താജ്മഹലുകള്‍ കൊണ്ട് എന്ത് പ്രയോജനം,
കാഞ്ചനയും മൊയ്തീനും ഉമ്മയും എല്ലാം നമ്മുടെ മുന്നിലൂടെ അനശ്വരത്വത്തിന്റെ ഘോഷയാത്ര നടത്തവെ.
നന്മ.
സ്നേഹം
പിന്നെ
പ്രണയം മുഴങ്ങുന്ന മൌനം.
അതിലലിയുന്ന നന്ദി.
എം. ഫൈസല്‍

Unknown said...

സനാതനന്‍,
ഗൗരിനാഥന്‍,
ഗിരീഷ്‌ വര്‍മ,
സരിജ,
വിനോദ്‌,
വിജയ ലക്ഷ്‌മി
നല്ല വാക്കുകള്‍ക്ക്‌ നന്ദി.

മൊയ്‌തീനെ കുറിച്ചുള്ള ഓര്‍മകള്‍ സുദീര്‍ഘമായി
പങ്കുവെച്ചതിന്‌ ഫൈസലിന്‌ പ്രത്യേകം നന്ദി.

MUHAMMED JUNAID.K said...

adipoli

MUHAMMED JUNAID.K said...

adipoli

TPShukooR said...

വളരെ ഇഷ്ടപ്പെട്ടു. മുമ്പ് വായിച്ചിരുന്നു.
ഇവിടെ ഇപ്പോഴാ എത്തിയത്.


ആശംസകള്‍.

Anonymous said...

മുന്നൂറാന്‍ ഈ പോസ്റ്റ്‌ ഫേസ് ബൂകിലെ ഇ-ലോകം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നു .കോപ്പി പേസ്റ്റ് ചെയ്തതാണ് .ലിങ്കും ചേര്‍ത്തിട്ടുണ്ട് .ലിങ്ക് മാത്രമായി അവിടെ അനുവദിക്കാത്തത് കൊണ്ടാണ് കോപ്പി പേസ്റ്റ് ചെയ്തത് .വിരോധമില്ലെന്ന് കരുതുന്നു