tag:blogger.com,1999:blog-28396567672178317112024-03-13T11:03:55.226+03:00മുന്നൂറാന്എന്റെ സ്പ്നങ്ങളും ഓര്‍മകളും പിന്നെ സ്നേഹവുംAnonymoushttp://www.blogger.com/profile/15978293873678169097noreply@blogger.comBlogger32125tag:blogger.com,1999:blog-2839656767217831711.post-87023265674190883882014-03-06T09:26:00.003+03:002014-03-06T09:26:31.649+03:00മാധ്യമങ്ങളേ, വോട്ടര്‍മാരെ സ്വയം ചിന്തിക്കാന്‍ അനുവദിക്കുക<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1GZPhMAgceHuU1QoxqJpgS8Pc7No6tRcZ7a0MvDL5VjRq3R755EkDLGjXxJ2y3L5IFEtRfIPF7VqUDf0HVWHlXR9KIwdNvOeUrCZ76w4Z0rQ0FEb9Jbl6ZdHm6jnNuw2Rr02Dr8JDchc/s1600/Narendra-Modi-2-300x192.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1GZPhMAgceHuU1QoxqJpgS8Pc7No6tRcZ7a0MvDL5VjRq3R755EkDLGjXxJ2y3L5IFEtRfIPF7VqUDf0HVWHlXR9KIwdNvOeUrCZ76w4Z0rQ0FEb9Jbl6ZdHm6jnNuw2Rr02Dr8JDchc/s1600/Narendra-Modi-2-300x192.jpg" /></a></div>
<span style="background-color: white; color: #37404e; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ തീരുമാനിച്ച ദിവസം മുതല്‍ നരേന്ദ്ര മോഡി ചാനലുകളില്‍ നിറഞ്ഞു നില്ക്കുന്നു. അദ്ദേഹം എവിടെ പ്രസംഗിച്ചാലും ആ പ്രസംഗം മുഴുവന്‍ ലൈവ് ആയി സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ മത്സരിക്കുന്നു. ഓരോ നാട്ടിലും ആ നാടിന്റെ മര്‍മം അറിഞ്ഞ് പ്രസംഗിക്കാന്‍ മോഡിക്കുള്ള കഴിവ് അപാരം തന്നെ. ചെല്ലുന്ന നാടിന്റെ പ്രാദേശിക അടയാളങ്ങളില്‍</span><span class="text_exposed_show" style="background-color: white; color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"> ഏതെങ്കിലും ഒന്ന് എടുത്തണിഞ്ഞാണ് അദ്ദേഹം വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. </span><br />
<span class="text_exposed_show" style="background-color: white; color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><br /></span>
<span class="text_exposed_show" style="background-color: white; color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">സദസ്സിന്റെ മനസ്സ് അറിഞ്ഞ് പ്രസംഗിക്കാനുള്ള മോഡിയുടെ കഴിവ് കൊച്ചി കായല്‍ സമ്മേളന വാര്‍ഷികത്തിന് വന്നപ്പോള്‍ നേരിട്ട് കേട്ടതാണ്. അധഃകൃത സമൂഹത്തില്‍ പിറന്ന് താന്‍ ഇന്നും പലര്‍ക്കും തൊട്ടുകൂടാത്താവനാണെന്ന് അദ്ദേഹം സങ്കടത്തോടെ തട്ടിവിട്ടപ്പോള്‍ മറൈന്‍ ഡ്രൈവില്‍ തിങ്ങി നിറഞ്ഞ അധഃസ്ഥിത ജനക്കൂട്ടം മോഡി അമര്‍ രഹേ എന്ന് കരയുന്നത് കേട്ടു. വരാനിരിക്കുന്ന പത്ത് വര്‍ഷം അധഃസ്ഥിതരുടേതാണെന്ന് ഭാവി പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ ഒരുപാട് സ്വപ്നങ്ങളുമായാണ് ആ ജനക്കൂട്ടം പിരിഞ്ഞു പോയത്. (അത്തരം പൊളി വചനങ്ങള്‍ ആ അന്തരീക്ഷത്തില്‍ തന്നെ ആവിയായി പോകേണ്ടതായിരുന്നു. പക്ഷേ, ചാനലുകളും പത്രങ്ങളും അതിന് ആഗോള പ്രചാരം നല്കി).<br /></span><br />
<span class="text_exposed_show" style="background-color: white; color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">എന്റെ വിഷയം അതല്ല. തെരഞ്ഞെടുപ്പാണ് വരുന്നത്. തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിയുടേയും</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvxVl7JFgOrbSp2tgBJijrNce_WBTuRVisEAGg6t-bFTGAV_Htmlnqbp2aAn3HOeOvU2tP1HGAYVgeFbgw9psiuPVjji9nrNSsF5aUyuAA-uER2w1TGHTiMgf28lT_xNFEWFCFFVZ2tlc/s1600/manmohan.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvxVl7JFgOrbSp2tgBJijrNce_WBTuRVisEAGg6t-bFTGAV_Htmlnqbp2aAn3HOeOvU2tP1HGAYVgeFbgw9psiuPVjji9nrNSsF5aUyuAA-uER2w1TGHTiMgf28lT_xNFEWFCFFVZ2tlc/s1600/manmohan.jpg" /></a></div>
ലക്ഷ്യം അധികാരത്തില്‍ വരിക എന്നതല്ലാതെ മറ്റൊന്നുമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സ്ഥാപിച്ച ഫ്ളക്സുകള്‍ക്കും പത്ര, ചാനല്‍ പരസ്യങ്ങള്‍ക്കുമായി ചെലവഴിച്ച കോടികള്‍ എത്രയാണ്? അതിനേക്കാള്‍ എത്രയോ മടങ്ങാണ് ചാനലുകള്‍ ലൈവ് സംപ്രേഷണങ്ങളിലൂടെ ഓരോ രാഷ്ട്രീയ നേതാവിനും രാഷ്ട്രീയ പാര്‍ട്ടിക്കും നല്‍കുന്നത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ഈ സൗജന്യം അനുഭവിക്കുന്നു.<br /><br /><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0xnfMyXd0bv5ZNro7TBcn8haQ9sjApiVcTv1okdXcoiGeYW-qs8NRzd_TIRQKVibrqUUXwxSo18mtrTRjSTDLfjVTGEa8XtAiAYzFAj5rDrghVEOe4-tdYTo65h_JBF2iFPgbXYEEwaU/s1600/sonia.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0xnfMyXd0bv5ZNro7TBcn8haQ9sjApiVcTv1okdXcoiGeYW-qs8NRzd_TIRQKVibrqUUXwxSo18mtrTRjSTDLfjVTGEa8XtAiAYzFAj5rDrghVEOe4-tdYTo65h_JBF2iFPgbXYEEwaU/s1600/sonia.jpg" height="200" width="320" /></a></div>
<span class="text_exposed_show" style="background-color: white; color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">എ്ന്റെ ചോദ്യം ഇതാണ്. അധികാരത്തിലെത്താന്‍ രാഷ്ട്രീയക്കാരന് നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഇത്ര പ്രചാരം നല്‍കേണ്ടതുണ്ടോ? വോട്ടര്‍മാരെ അത് നല്ല അളവില്‍ സ്വാധീനിക്കുമെന്ന് തീര്‍ച്ചയല്ലേ?<br />എല്ലാ തെരഞ്ഞെടുപ്പിലും തോല്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് വയാനാട്ടില്‍ നിന്ന് ജയിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് ഓര്‍ക്കുന്നില്ലേ?<br />വിജയ കാരണം ടെലിവിഷന്‍ നല്കിയ ജനപ്രീതിയാണെന്ന്. അത് സത്യമായിരിക്കും. ചാനലുകളിലെ ചര്‍ച്ചാ മാമാങ്കങ്ങളിലെ സൂപ്പര്‍ താരമായിരുന്നു അദ്ദേഹം. കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച് കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും നിലപാട് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ചാനല്‍ പ്രകടനം ഒട്ടും മോശമായിരുന്നില്ല. അക്കാലത്ത് മലബാറില്‍ ഏറെ സ്വാധീനമുള്ള ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ഒരു പ്രകോപനവുമില്ലാതെ ഷാനവാസിനെ കുറിച്ച് ഒരു മുഴുനീള ഫീച്ചര്‍ വന്നപ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ പോലും നിഷ്പക്ഷമതികള്‍ സംശയിച്ചിരുന്നു.<br /><br />എന്റെ അഭ്യര്‍ഥന ഇതാണ്: തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ഇനി വോട്ടെടുപ്പ് </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhK5MciZi0bouDAUBLRw666PNOXNuiKn29ju79hLxIMQL2nLnqoxLFw6zhWWeNvYaGWzsH0wvuKEqki2to2xHUFpZGFeYS95EwzSpzUNkxNvcQu2q1GNoIhvFHVR4hLHFmj8ZA7lXByDlA/s1600/rahul.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhK5MciZi0bouDAUBLRw666PNOXNuiKn29ju79hLxIMQL2nLnqoxLFw6zhWWeNvYaGWzsH0wvuKEqki2to2xHUFpZGFeYS95EwzSpzUNkxNvcQu2q1GNoIhvFHVR4hLHFmj8ZA7lXByDlA/s1600/rahul.jpg" height="200" width="320" /></a></div>
കഴിയുന്നതുവരെ ഒരു പാര്‍ട്ടിയുടേയും പ്രചാരണ പരിപാടികള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്. അവരുടെ കാര്യങ്ങള്‍ അവര്‍ നേരിട്ട് ജനങ്ങളെ അറിയിക്കട്ടെ. ഒരു സ്ഥാനാര്‍ഥിയുടെയും നേതാവിന്റേയും കൃത്രിമ ചിരിയുള്ള മുഖം ദയവു ചെയ്ത് നമ്മുടെ സ്വീകരണ മുറിയിലെത്തിക്കരുത്. അത് വോട്ടര്‍മാരോട് ചെയ്യുന്ന ജനാധിപത്യ മര്യാദയായിരിക്കും.<br />അല്ലെങ്കില്‍ വയനാട്ടില്‍ ഷാനവാസ് ജയിച്ച പോലെ നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. സോണിയ എന്ന വിദേശിപ്പെണ്ണ് വീണ്ടും ഏതെങ്കിലും പടുവൃദ്ധനെ പ്രധാനമന്ത്രി കസേരയിലിരുത്തി പാവകളിപ്പിക്കും. രാഹുല്‍ ഗാന്ധി എന്ന അമൂല്‍ ചെക്കന് നമ്മെ ഭരിക്കുന്ന ദുര്‍വിധി അനുഭവിക്കേണ്ടി വരും.<br />
<span class="text_exposed_show" style="background-color: white; color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;"><br /></span>
<span class="text_exposed_show" style="background-color: white; color: #37404e; display: inline; font-family: 'lucida grande', tahoma, verdana, arial, sans-serif; font-size: 13px; line-height: 18px;">മാധ്യമങ്ങളേ, വോട്ടര്‍മാരെ സ്വയം ചിന്തിക്കാന്‍ അനുവദിക്കുക.</span></div>
Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com0tag:blogger.com,1999:blog-2839656767217831711.post-81145328759087121852014-02-08T17:16:00.001+03:002014-02-08T17:21:50.737+03:00അതെന്റെ സുഹ്റയല്ല, അത് ഞാനുമല്ല<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGCgvSd6Ux7eiuqQMOruS4SPNml9Eswpl66VYugIlAWVE3eT6ajrcJhipl0hpuArSroJgg12Kz6yQy_gKX-BLr0ungLf51h9Ut5R6qCSr6Lv6YKnYfXNUyHDoaNbuhCQFdqfOpAIKoZ2Q/s1600/balyakala+sakhii.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGCgvSd6Ux7eiuqQMOruS4SPNml9Eswpl66VYugIlAWVE3eT6ajrcJhipl0hpuArSroJgg12Kz6yQy_gKX-BLr0ungLf51h9Ut5R6qCSr6Lv6YKnYfXNUyHDoaNbuhCQFdqfOpAIKoZ2Q/s1600/balyakala+sakhii.jpg" /></a></div>
എന്റെ വായനാ ജീവിതത്തിലെ ആദ്യ പുസ്തകമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാല സഖി കണ്ടപ്പോള്‍ ഞാന്‍ മജീദിനേയും സുഹ്റേയും വീണ്ടും ഓര്‍ത്തു. അതേക്കുറിച്ച് ചിലത് പറയാനുണ്ട്.<br />
<br />
സജീവമായ ഒരു വായനശാലയോ ഗ്രന്ഥശാലയോ അത്തരം സാംസ്കാരിക ചലനങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. വല്ലപ്പോഴും കിട്ടുന്ന ചംപകും ബാലരമയും പൂമ്പാറ്റയും ഒക്കെ വായിക്കുമെന്നല്ലാതെ പുസ്തകങ്ങളുടെ ലോകം ഒട്ടും പരിചയമില്ല.<br />
<br />
പേരാമ്പ്ര എ.യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചറായിരുന്ന പത്മനാഭന് മാഷാണ് പുസ്തക വായനയുടെ ലോകത്തേക്ക് വാതില്‍ തുറന്നു തന്നത്. ആറാം ക്ലാസിലായിരുന്നു. അക്കൊല്ലമാണ് സ്കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ആദ്യം കിട്ടുന്നത്. മേശപ്പുറത്ത് വെച്ച പുസ്കതങ്ങളുടെ അട്ടിയില്‍ നിന്ന് ഒരു പുസ്തകം വലിച്ചെടുത്ത് മാഷ് പറഞ്ഞു: നീ ഇതു വായിച്ചോളൂ.<br />
<br />
ബാല്യകാല സഖി. വൈക്കം മുഹമ്മദ് ബഷീര്‍.<br />
<br />
പുസ്കത്തിന്റെ പിന്നാമ്പുറത്ത് കൈയില്‍ മുഖം താങ്ങി ചിന്താമഗ്നനായിരിക്കുന്ന മഹാനായ എഴുത്തുകാരന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.<br />
<br />
ആ പുസ്തകം തന്നെ ഞാന്‍ ആദ്യം വായിക്കണമെന്ന് മാഷ് നേരത്തേ തീരുമാനിച്ച പോലെയായിരുന്നു. പുസ്തകങ്ങളുടെ അട്ടിയില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത് നീ ഇതു വായിച്ചോ എന്ന് മാഷ് പറഞ്ഞത് അതുകൊണ്ടാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ആദ്യത്തെ പെണ്ണു പോലെ ആദ്യത്തെ ആ പുസ്തകം എന്നുമെന്റെ പുസ്കതമാണ്.<br />
<br />
അതില്‍ പ്രണയമുണ്ട്. സ്വപ്നങ്ങളുണ്ട്. ദാരിദ്ര്യമുണ്ട്. പ്രവാസമുണ്ട്. പില്ക്കാലത്ത് ഞാന്‍ അനുഭവിച്ച പലതുമുണ്ട്. മജീദിന്റെയും സുഹ്റയുടേയും പ്രണയ നഷ്ടമാണോ ദാരിദ്ര്യത്തിന്റെ വേദനകളാണോ എന്നറിയില്ല, മൂടിക്കെട്ടിയ കണ്ണുകള്‍ പലപ്പോഴും വായന മുറിച്ചു. എന്റെ കണ്ണുനീര് വീണ ആദ്യ പുസ്തകവും ഇതുതന്നെ. ഒരു ആറാം ക്ലാസുകാരനെ ആ പുസ്തകം എങ്ങിനെ അത്ര മാത്രം കരയിച്ചുവെന്ന് ഞാന്‍ പിന്നീട് ആലോചിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ ബാല്യകാല സഖി എന്റെ മകനെക്കൊണ്ട് വായിപ്പിച്ചത്. ഇടക്ക് വായന നിര്‍ത്തുമ്പോഴും വായന പൂര്‍ത്തിയാക്കിയ ശേഷവും അവന് പറഞ്ഞു, ഭയങ്കര സങ്കടം തോന്നുന്നു വായിച്ച്യേ എന്ന്.<br />
<br />
ബാല്യകാല സഖി വായിച്ചതില്‍ പിന്നെയാണ് ഞാനൊരൂ കാമുകനായി മാറിയത്. കാണുന്ന സുന്ദരിമാരുടെ മുഖങ്ങളിലെല്ലാം ഞാനെന്റെ സുഹ്റയെ തെരഞ്ഞു. ഉറക്കത്തില്‍ പല സുന്ദരിമാരും വന്നെന്റെ കൈത്തണ്ടയില്‍ പാര പോലുള്ള നഖങ്ങളാല്‍ ശക്തിയോടെ മാന്തി. 'തീച്ചെരവ കൊണ്ട് മാന്തേറ്റ പോലെ ഞാന്‍ പുളഞ്ഞ്, എന്റുമ്മോ'' എന്ന് ഉറക്കത്തില്‍ വിളിച്ചു കരഞ്ഞു. പണമില്ലാത്തവര്‍ക്ക് പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാനൊന്നും പറ്റില്ലെന്ന് സുഹ്റ മജീദിനോട് പറയുന്നുണ്ട്. യതീംഖാനയിലാണ് അന്നു ഞാന്‍ താമസിച്ചിരുന്നത്. പണമില്ലാത്തതുകൊണ്ടാണല്ലോ ബാപ്പ എന്നെ യതീംഖാനയിലാക്കിയത്. 'പണോക്കെ ഞമ്മക്ക് അല്ലാഹ് തരുമെന്ന' സുഹ്റയുടെ ബാപ്പയുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. പനി പിടിച്ച് ബാപ്പ മരിച്ചു പോയതോടെ യത്തീമായി മാറിയ സുഹ്റക്ക് പിന്നെ സ്കൂളില്‍ പോകാനോ പഠിക്കാനോ സാധിച്ചില്ലല്ലോ. യതീമായ സുഹ്റ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് ചീവീടു കരയും പോലെ കരഞ്ഞപ്പോള്‍ ആ ശബ്ദം മജീദിന്റെ തലക്കുള്ളില്‍ മാത്രമല്ല, എന്റെ തലക്കുള്ളിലും മുഴങ്ങി.<br />
<br />
സുഹ്റയെ കൂടി പഠിപ്പിക്കാമെന്ന് മജീദ് പറഞ്ഞപ്പോള്‍ രാജ്യം വിട്ടു പോകാനാണ് മജീദിന്റെ ബാപ്പ പറയുന്നത്. ലോകരൊക്കെ കഴിയുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ രാജ്യം വിട്ടു പോകണം. രാജ്യം വിട്ടു പോകണമെന്ന് മജീദും ഇടക്ക് ആഗ്രഹിക്കുന്നുണ്ട്. രാജ്യോക്കെ ചുറ്റിക്കറങ്ങി വരുമ്പോള്‍ ശ്രീമതി സുഹ്റ തന്നെ കണ്ട ഭാവം നടിക്കുമോ എന്ന ആശങ്ക മാത്രമേ അവനുള്ളു.<br />
ഒടുവില്‍ ബാപ്പയോട് വഴക്കിട്ട് അവന് രാജ്യം വിടാന്‍ തന്നെ തീരുമാനിക്കുന്നു. വീടും നാടും ഉപേക്ഷിച്ചു അവന് പോയി. പ്രി ഡിഗ്രി കാലത്ത് അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ ഞാനും നാടു വിട്ടു. മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ മജീദായി. മദിരാശി പട്ടണത്തിലെ ഹോട്ടലുകളില്‍ ചെന്ന് ജോലി ചോദിക്കുമ്പോള്‍ മജീദ് മാത്രമായിരുന്നു മനസ്സിലെ മാതൃകാ പുരുഷന്.<br />
<br />
വിധിയുടെ വിളയാട്ടത്തില്‍ വലിയ പണക്കാരനായിരുന്ന മജീദിന്റെ ബാപ്പയും ദരിദ്രനാകുന്നു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരിമാരെ കെട്ടിച്ചയക്കാനും സുഹ്റയെ വിവാഹം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തേടി മജീദ് പിന്നെയും രാജ്യം വിട്ടു പോകുന്നു. അത് ലോകരുടെ ജീവിതം കണ്ടു പഠിക്കാനായിരുന്നില്ല. രാജ്യമൊക്കെ ഒന്ന് ചുറ്റിക്കറങ്ങാനുമായിരുന്നില്ല. സ്വയം ജീവിക്കാനും കുറേ പേരെ ജീവിപ്പിക്കാനുമുള്ള മോഹത്തിന്റെ പേരിലായിരുന്നു. ബഷീറിന്റെ എഴുത്ത്:<br />
സുഹ്റായെ വിവാഹം ചെയ്യുക.<br />
<br />
<br />
അതിനു മുമ്പ് സഹോദരികള്‍ക്ക് ഭര്‍ത്താക്കന്മാരെയുണ്ടാക്കുക. സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള വക സമ്പാദിക്കുക. ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. ഒടുവില്‍ ജന്മദേശത്തു നിന്നും ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെയുള്ള മഹാനഗരിയില്‍ മജീദ് ചെന്നു പറ്റി.<br />
<br />
ഏതാണ്ട് ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കടല്‍ കടന്നു പ്രവാസ ലോകത്തേക്ക് പോകുമ്പോള്‍ ഞാന്‍ പിന്നെയും മജീദാകുന്നുണ്ട്.<br />
<br />
പണവും പത്രാസുവമുള്ളപ്പോഴേ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്കും വിലയുള്ളൂ. പെട്ടികള്‍ <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJK_79EWK0wmoOrRzI_uOzZNV-yphd67RzO5lhLQVvmkuyCaA43k326sdRV0dYrVTG4TSnPEMm4KTWVZZez3sHFt_5vj3gazNR5uUbswu5K9gKIPTMNYgHQOPFJWLHmxIsKfScfrvE20U/s1600/sakhi.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJK_79EWK0wmoOrRzI_uOzZNV-yphd67RzO5lhLQVvmkuyCaA43k326sdRV0dYrVTG4TSnPEMm4KTWVZZez3sHFt_5vj3gazNR5uUbswu5K9gKIPTMNYgHQOPFJWLHmxIsKfScfrvE20U/s1600/sakhi.jpg" height="200" width="320" /></a></div>
കാലിയാകുമ്പോള്‍ 'നിന്ദാവഹങ്ങളായ നോട്ടങ്ങളും പരിഹാസങ്ങളും' ലഭിക്കേണ്ടി വന്ന പ്രവാസികളായ എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. ആദ്യത്തെ രാജ്യ സഞ്ചാരം കഴിഞ്ഞ് വലിയ പെട്ടികളുമായി തിരിച്ചു വരുമ്പോള്‍ മജീദിന് വലിയ സ്വീകരണങ്ങളായിരുന്നു. മജീദിന്റെ പക്കല്‍ ഒന്നുമില്ലെന്ന് മനസ്സിലാകുമ്പോള്‍ വെറും പാപ്പറെന്ന് പറഞ്ഞ് നാട്ടുകാര്‍ മജീദിനെ പരിഹസിക്കുന്നു. അവനെന്തിന് വരാമ്പോയി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ എന്നെക്കുറിച്ചും ആളുകള്‍ അങ്ങിനെ ചോദിക്കുന്നു: ഓനെന്തു പറ്റി? എന്തിനാ ഓന് തിരിച്ചു പോന്നത്?<br />
<br />
വേദനയുടെ ഏത് കുരുക്കളും പൊട്ടിച്ചു കളയാന്‍ സ്നേഹത്തോളം പോന്ന ഒരു ദിവ്യൗഷധമില്ലെന്നും മജീദും സുഹ്റയും എന്നെ പഠിപ്പിച്ചു. അത്രയും അഗാധമായി സ്നേഹിച്ചിട്ടും സുഹ്റ മരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ മജീദിന് സാധിക്കുന്നില്ല. മജീദ് പ്രവാസിയായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടു വിട്ടു പോയി അന്യ നാട്ടില്‍ കഴിയുന്നവന്. ഉമ്മയുടെ കത്തില്‍ നിന്നാണ് മജീദ് സുഹ്റയുടെ മരണം അറിയുന്നത്. എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വെല്യായിച്ചിയുടെ മരണം യതീംഖാനയില്‍ നിന്ന് അടുത്ത അവധിക്കു വരുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒന്നര വയസ്സുള്ള അനിയത്തിയുടെ മയ്യിത്ത് ഞാന്‍ വീടെത്തുമ്പോഴേക്കും ഖബറടക്കിക്കഴിഞ്ഞിരുന്നു. തൊട്ടു മുമ്പത്തെ അവധി കഴിഞ്ഞ് ഞാന്‍ മടങ്ങുമ്പോള്‍ എത്ര ഉമ്മകള്‍ തന്നാണ് അവളെന്നെ യാത്രയാക്കിയിരുന്നത്! അഗാധമായ വാല്‍സല്യം ചൊരിഞ്ഞു തന്ന രണ്ട് വെല്യുമ്മമാര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഞാന്‍ കടലിനക്കരെ ആയിരുന്നു. മരിക്കുമ്പോള്‍ മജീദ് വന്നോ വന്നോ എന്ന് സുഹ്റ ചോദിക്കുന്നുണ്ട്. ഉമ്മയുടെ കത്ത് വായിച്ച് മജീദ് കുറേ നേരം തരിച്ചിരിക്കുന്നു. അങ്ങിനെ തരിച്ചിരുന്ന എത്രയെത്ര മൂഹൂര്‍ത്തങ്ങള്‍ അഞ്ചാം ക്ലാസു മുതല്‍ അന്യ നാട്ടില്‍ കഴിയുന്ന എന്റെ ജീവിതത്തിലും ഉണ്ടായിട്ടില്ല!<br />
<br />
ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണല്ലോ ബാല്യകാല സഖി. ഒരു രംഗം നോക്കൂ: തന്റെ ബാപ്പ മരിച്ച ദിവസം ദുഃഖഭാരത്തോടെ അടുത്തു വരുന്ന സുഹ്റയെ മജീദിന് ആശ്വസിപ്പിക്കാനാകുന്നില്ല. മജീദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവന്റെ കണ്ണീര് കണങ്ങള്‍ അവളുടെ മൂര്‍ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു.<br />
രണ്ട് ഇണക്കുരുവികള്‍ പങ്കുവെക്കുന്ന കഠിന ദുഃഖത്തിന്റെ തീവ്രത ഇതിലും ഹൃദയഭേദകമായി ആവിഷ്കരിക്കാന്‍ ഏത് ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്?<br />
<br />
ഒരു ചലച്ചിത്രകാരനും കഴിയുകയുമില്ല. അതാണ് പ്രമോദ് പയ്യന്നൂരിനും സംഭവിച്ചത്. ബാല്യകാല സഖി വായിക്കുമ്പോള്‍ മനസ്സിലുണര്‍ന്ന ഒരു വികാരവും പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാല സഖി കാണുമ്പോള്‍ മനസ്സിലുണരുന്നില്ല. പുസ്തകത്തില്‍ അനുഭവിച്ച ഒന്നും സിനിമയില്‍ ഞാന്‍ അനുഭവിച്ചില്ല. അതീവ ലളിതവും ഹൃദ്യവുമായി ബഷീര്‍ പറഞ്ഞു തീര്‍ത്ത കഥ, ഇത്ര വളച്ചു കെട്ടി പറഞ്ഞത് ഏതു തരം ആഖ്യാന ഭംഗിക്കാണെന്ന് മനസ്സിലായില്ല. മമ്മൂട്ടി എന്ന അതുല്യനായ നടന്റെ താരമൂല്യം മുതലാക്കാന്‍ വേണ്ടി മാത്രമാണ് അങ്ങിനെ ചെയ്തതെങ്കില്‍, ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ അത് ബഷീറിനോടും ബാല്യകാലസഖിയോടും ചെയ്ത ചതിയാണ്. അങ്ങിനെ ചെയ്തപ്പോള്‍, എനിക്ക് നഷ്ടമായത് എന്റെ സുഹ്റയെയാണ്. മജീദില്‍ ഞാന്‍ കണ്ട എന്നെത്തന്നെയാണ്.<br />
അതുകൊണ്ട് ആ സിനിമയെ കുറിച്ച് ഇത്രയേ പറയാനുള്ളൂ; അതെന്റെ സുഹ്റയല്ല, അത് ഞാനുമല്ല.<br />
<br /></div>
Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com2tag:blogger.com,1999:blog-2839656767217831711.post-60286767525361280032014-02-07T12:40:00.001+03:002014-02-07T17:22:52.104+03:00നിവീന്‍ പോളിക്കും നസ്റിയക്കും വീണ്ടും നല്ല നേരം; ജൂഡ് ആന്റണിക്കും<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimQP0EYExJDny3UMsLOcRiX1zWVcGbQ9beHfCaShCgp7tT-ok_taWrCGg1oF17jz0GWsoIQpb2jk0gN-KAH_KHWO7G07ZgimI65KWKrm5wLedyfZGsV6AYC3NPrK3Ft7omQ7JDlbAo2SU/s1600/om-shanthi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimQP0EYExJDny3UMsLOcRiX1zWVcGbQ9beHfCaShCgp7tT-ok_taWrCGg1oF17jz0GWsoIQpb2jk0gN-KAH_KHWO7G07ZgimI65KWKrm5wLedyfZGsV6AYC3NPrK3Ft7omQ7JDlbAo2SU/s1600/om-shanthi.jpg" height="200" width="320" /></a></div>
'ഇങ്ങിനെയും സിനിമ എടുക്കാം ല്ലേ?'<br />
ഇടപ്പള്ളി ലുലുമാളിലെ മള്‍ട്ടി പ്ലക്സില്‍ 'ഓം ശാന്തി ഓശാന' കണ്ടിറങ്ങുമ്പോള്‍ ഒരു ന്യൂ ജനറേഷന് പ്രേക്ഷകന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.<br />
<br />
അപ്പറഞ്ഞതിന് അര്‍ഥം ഇപ്പടം മുഷിയാതെ കണ്ടിരിക്കാം എന്നു തന്നെ. ക്ലാസില്‍ പോകാതെ പടത്തിനു കയറിയ ആ കൗമാരക്കാരനും കൂട്ടുകാര്‍ക്കും പടം നല്ല ഇഷ്ടമായി.<br />
പേര് സൂചിപ്പിക്കുമ്പോലെ ഒരു ഹിന്ദു-ക്രിസ്ത്യന്‍ പ്രണയ കഥയാണിത്. അത്, അയ്യേ എന്ന് ആരെക്കൊണ്ടും പറയിക്കാതെ, മനോഹരമായി അവതരിപ്പിക്കുന്നതില്‍ നവാഗതനായ<br />
സംവിധായകന് ജൂഡ് ആന്റണി ജോസഫ് വിജിയിച്ചിരിക്കുന്നു. (നായിക സഞ്ചരിക്കുന്ന കാര്‍ കേടു വരുമ്പോഴും നായിക അപമാനിക്കപ്പെടുമ്പോഴും കൃത്യമായി വന്നു ചേരുന്ന നായകന് മാത്രമേ ക്ലീഷേ ആകുന്നുള്ളൂ).<br />
<br />
ബുദ്ധിജീവികളും സ്ത്രീവാദികളും ചിലപ്പോള്‍ ഈ പടത്തേയും ആക്രമിച്ചേക്കും. ആണ്‍കുട്ടിയെ പോലെ വളര്‍ന്ന ഒരു പെണ്‍കുട്ടി എല്ലാം തികഞ്ഞ ആണൊരുത്തനോട് പ്രണയം തോന്നുന്നതോടെ വെറും പെണ്ണായി മാറുന്നുവെന്ന് അവര്‍ വിമര്‍ശിക്കും. പ്രണയം വരുന്നതോടെയാണ് അവള് ആദ്യമായി അടുക്കളയില്‍ കയറുന്നതും കഞ്ഞിയും പയറും വെയ്ക്കാന്‍ പഠിക്കുന്നതും. അത്തരം വിമര്‍ശകര്‍ എന്തും പറഞ്ഞോട്ടെ, ഗൗരവമായെടുക്കേണ്ട.<br />
<br />
ഡോക്ടര്‍ മാത്യുവിന്റേയും കോളേജ് അധ്യാപിക ആനിന്റെയും ഒരേയൊരു മകളാണ് പൂജാ മാത്യു.<br />
1983ല്‍ മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളായി തിളങ്ങി നില്‍ക്കുമ്പോഴാണ് അവള് ജനിക്കുന്നത്. ലേബര്‍ റൂമിന്റെ വരാന്തയില്‍ അക്ഷമനായി ഉലാത്തുന്ന ഡോ. മാത്യുവിനോട് ആദ്യം നഴ്സ് വന്ന് പറയുന്നത്, ആണ്‍കുട്ടിയാണെന്നാണ്. ആണ്‍കുട്ടിയാണെന്ന് കേള്‍ക്കുമ്പോള്‍ തീര്‍ത്തും സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ് അവിടെയിരിക്കുന്ന ഒരാള്‍ നടത്തുന്നത്. പെണ്‍കുട്ടി മൂലം ഉണ്ടാകാന്‍ ഇടയുള്ള കഷ്ടപ്പാടുകളേയും പൊല്ലാപ്പുകളേയും കുറിച്ച് വാചാലനാകുന്ന അയാള്‍ ആണ്‍കുട്ടിയായാലേ വയസ്സു കാലത്ത് ഒരു തുണ കിട്ടൂ എന്നുവരെ പറയുന്നു. എന്നാല്‍ ഈ കഥാപാത്രത്തെ വയസ്സുകാലത്ത് ആണ്‍കുട്ടികളെല്ലാം ഉപേക്ഷിച്ചു പോകുമ്പോള്‍ മകളാണ് സംരക്ഷിക്കുന്നത്).<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJwnbFzn5ECpf_jSns2nfuPIuJOpa21zOTV7U7542biCAbKocy7Wj4zkb2zVj_6seaptRfE2E97wOn_c8l0_AEctszu6qiFsXn1hyphenhyphenoHKY_VDKieg4w31zIk5_vIhE4O3zmdQtWx6C51Lg/s1600/nasriya.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJwnbFzn5ECpf_jSns2nfuPIuJOpa21zOTV7U7542biCAbKocy7Wj4zkb2zVj_6seaptRfE2E97wOn_c8l0_AEctszu6qiFsXn1hyphenhyphenoHKY_VDKieg4w31zIk5_vIhE4O3zmdQtWx6C51Lg/s1600/nasriya.jpg" height="200" width="320" /></a></div>
ആണ്‍കുട്ടിയാണെന്ന് കേള്‍ക്കുമ്പോഴും പിന്നീട് പെണ്‍കുട്ടിയാണെന്ന് വ്യക്തമാകുമ്പോഴും കര്‍ത്താവിനെ സ്തുതിക്കുന്ന ഡോ. മാത്യു അവളെ സ്വതന്ത്രയായി വളര്‍ത്തുന്നു. അമ്പെയ്യാനും ബൈക്ക് ഓടിക്കാനും പഠിക്കുന്ന അവള് ആണ്‍കുട്ടിയെ പോലെ വളരുന്നു. കാഞ്ചോക്കോ ബോബന്റെ ചോക്ലേറ്റ് മുഖമല്ല, കാലുകള്‍ക്കിടയിലെ ബൈക്കാണ് അവളെ ആകര്‍ഷിക്കുന്നത്. നമ്മുടെ പുരുഷനെ നമ്മള് കണ്ടെത്തണമെന്ന ആന്റിയുടെ ഉപദേശം കേട്ട് സ്വന്തം പുരുഷനെ തെരയാന്‍ തുടങ്ങുന്ന അവള് ഹരിയെ കണ്ടെത്തുന്നു. (സ്ത്രീവാദികള്‍ക്കും ബുദ്ധി ജീവികള്‍ക്കും ഇവിടേയും വിമര്‍ശിക്കാന്‍ അവസരമുണ്ട്: അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിനോദ യാത്ര പോയപ്പോള്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ചെല്ലുന്നത് ധീരയായ പൂജയാണ്. പക്ഷേ, രക്ഷിക്കാന്‍ കരുത്തരായ ആണുങ്ങള് തന്നെ വേണമെന്ന സന്ദേശമാണ് ഈ രംഗത്ത് ഹരിയുടെ രംഗ പ്രവേശം കാണിക്കുന്നത്. പിന്നീട് വിവാഹ ദല്ലാള്‍ സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നുണ്ട്. അമ്പെയ്ത്ത് പഠിച്ചിട്ടും ബൈക്ക് ഓടിച്ചിട്ടുമൊന്നും കാര്യമില്ല, കല്യാണാലോചന വന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നാണം വരുമെന്നാണ് ദല്ലാളിന്റെ കമന്റ്).<br />
<br />
പക്വത ഇല്ലാത്ത പ്രായത്തില്‍ തോന്നുന്ന ഇഷ്ടം പക്വത വരുന്നതുവരെ കാത്തുസൂക്ഷിക്കുന്ന പെണ്‍കുട്ടിയെ നസ്റിയ അതി മനോഹരമായാണ് അവതരിപ്പിക്കുന്നത്. (ഫഹദ് ഫാസില്‍ കെട്ടി വീട്ടിലിയിരുത്തിയില്ലേല്‍ നമുക്ക് ഇനിയും കിട്ടും നസ്റിയയില്‍ നിന്ന് ഇത്തരം നല്ല വേഷങ്ങള്‍.<br />
) സലാല മൊബൈല്‍സില്‍ വെറുതെ കെട്ടി എഴുന്നള്ളിയ നസ്റിയക്ക് നല്ല അവസരമായി ഇത്. 1983ലെ രമേശനു ശേഷം നിവീന്‍ പോളിക്കു ഈ വര്‍ഷത്തെ രണ്ടാമത്തെ നല്ല വേഷം.<br />
സംവിധായകന്റെ കയ്യൊതുക്കം പ്രകടമാകുന്ന നിരവധി രംഗങ്ങളുണ്ട്. തിരക്കഥാകൃത്ത് മിഥുന് മാനുവല്‍ തോമസിന്റെ കൂട്ട് സംവിധായകന് ഏറെ സഹായകമായിട്ടുണ്ട്. വിനോദിന്റെ ക്യാമറ ഓം ശാന്തി ഓശാനയുടെ കാഴ്ച നല്ല അനുഭവമാക്കുന്നു. ലിജോ പോളിന്റെ ചിത്ര സംയോജനത്തിലെ മികവു കൂടിയാകുമ്പോള്‍ കാഴ്ച ഒട്ടും മുഷിയുന്നില്ല. സംഗീതത്തില്‍ ഷാന്‍ റഹ്മാനും മുഷിപ്പിക്കുന്നില്ല.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8tKPO2D1h4LI3txvTZZDPc3e8IO1nWVhTjLswzAvIo4z7kRCadNz4_kRZFFwVYXpPQrRoZ5ENh2lU6Muma69-z6-jjd505vA2YANEmjX6-WsQZboM74rqucPteGRZYarEFUe6U5_dlbs/s1600/jude.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8tKPO2D1h4LI3txvTZZDPc3e8IO1nWVhTjLswzAvIo4z7kRCadNz4_kRZFFwVYXpPQrRoZ5ENh2lU6Muma69-z6-jjd505vA2YANEmjX6-WsQZboM74rqucPteGRZYarEFUe6U5_dlbs/s1600/jude.jpg" /></a></div>
വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള പ്രണയമാണെങ്കിലും അത് ആകാശം ഇടിഞ്ഞു വീഴുന്ന ഒരു സംഗതിയായി തിരക്കഥാകാരനോ സംവിധായകനോ അവതരിപ്പിക്കുന്നില്ല. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വലിയൊരു പ്രത്യേകത. അജു വര്‍ഗ്ഗീസിന്റെ ഡേവിഡ് കാഞ്ഞാണി എന്ന തരികിടക്കാരന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയിക്കുമ്പോള്‍ ഈ നാട്ടില്‍ ഇത്രയും ക്രിസ്ത്യാനികള്‍ ഉണ്ടായിട്ടും നിനക്ക് ഒരു മുസ്ലിം പെണ്‍കുട്ടിയെ മാത്രമേ കിട്ടിയുള്ളൂ എന്ന് ഹരി ചോദിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ കാഞ്ഞാണി പ്രണയിക്കുന്നത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. പിന്നീട് അവളേയും കൊണ്ട് ഒളിച്ചോടാന്‍ കാഞ്ഞാണിയെ സഹായിക്കുന്നത് ഹരി തന്നെയാണ്. (ഇവിടെയും വിമര്‍ശന സാധ്യതയുണ്ട്. മത സന്തുലിത്വം നിലനിര്‍ത്താന്‍ സംവിധായകന് കാണിച്ച തന്ത്രം -ഹിന്ദുവായ നായകന് എന്തായാലും അവസാനം ക്രിസ്ത്യാനിയായ നായികയെ കൊണ്ടുപോകും. അതിനു മുമ്പേ ഒരു ഹിന്ദു പെണ്ണിനെ ക്രിസ്ത്യാനി ചെക്കന് അടിച്ചു കൊണ്ടുപോകട്ടെ. ഹിന്ദു പെണ്ണുമായി ക്രിസ്ത്യാനിച്ചെക്കന്‍ ഒളിച്ചോടുകയാണെങ്കില്‍ ക്രസ്ത്യാനിപ്പെണ്ണിനെ അപ്പന് നല്ല മനസ്സോടെയാണ് ഹിന്ദുച്ചെക്കന് കെട്ടിച്ച് കൊടുക്കുന്നത്).<br />
<br />
മതത്തെ, തിരക്കഥയില്‍ നിന്ന് മാറ്റി നര്‍മം പുരട്ടിയാണ് തിരക്കഥാകൃത്തും സംവിധായകനും കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹരിയുടെ ചൈനീസ് ദാമ്പത്യവും പൂജ ഹരിയെ ആണു കാണാന്‍ വരുന്നതും പോലെ രസകരമായ കുറേ സീനുകളുണ്ട്.<br />
മോഹന്‍ലാലും മമ്മൂട്ടിയും കത്തി നില്ക്കുന്ന കാലത്ത് ജനിക്കുന്ന പെണ്‍കുട്ടിയുടെ, കാലം മുന്നോട്ട് പോകുന്നത് കുഞ്ചാക്കോ ബോബനിലൂടെയും ഋത്വിക് രോഷനിലൂടെയുമാണ്. ആടുതോമയും ക്ലാസ്മേറ്റ്സും രാജമാണിക്യവും കഥാ സന്ദര്‍ഭങ്ങളില്‍ രസകരമായി ഇഴചേര്‍ക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും കാണിച്ച മിടുക്ക് പ്രേക്ഷകരില്‍ ഒരു തരം ഗൃഹാതുരത്വവും ഉണര്‍ത്തുന്നുണ്ട്. ദൂദര്‍ശനിലെ പ്രതികരണം പരിപാടിയും വാഷിംഗ് പൗഡര്‍ നിര്‍മയുടെ പരസ്യവും സൂപ്പര്മാന് സീരിയലുമൊക്കെ ഈ ഗണത്തില്‍ വരുന്നു.<br />
ഡോ. മാത്യുവായി രജ്ഞിപണിക്കരും എഴുത്തുകാരനായി ലാല്‍ ജോസും മെഡിക്കല്‍ കോളേജ് അധ്യാപകനായി വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ട്. എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കി.<br />
<br />
ബോറടിക്കാതെ 130 മിനിറ്റ് കണ്ടിരിക്കാമോ എന്ന് മാത്രം നോക്കിയാണ് സിനിമക്ക് പോകുന്നതെങ്കില്‍ ധൈര്യായി പോകാം. അതെ, നിവീന്‍ പോളിക്കും നസ്റിയ നസീമിനും വീണ്ടും നല്ല നേരം; ജൂഡ് ആന്റണി ജോസഫിനും<br />
<br /></div>
Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com2tag:blogger.com,1999:blog-2839656767217831711.post-66309743629916798122014-02-06T12:17:00.001+03:002014-02-06T12:24:57.027+03:00ങ്ങള് എന്തെങ്കിലും കഴിച്ചോ?<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-xtmQv75Wy_WiwzIBrZk7Ey7n6hVhK7Eg6LVa_82Y7D2iexOxUtlSiwWw1TJyGsHWUI0PUfn-DDfflTzYmhk4Q_FRTlM9FvlGbA7LI4eDbA8-TLm33HevHALDB68HkhAQIkVfRPL0bP4/s1600/eating-food.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-xtmQv75Wy_WiwzIBrZk7Ey7n6hVhK7Eg6LVa_82Y7D2iexOxUtlSiwWw1TJyGsHWUI0PUfn-DDfflTzYmhk4Q_FRTlM9FvlGbA7LI4eDbA8-TLm33HevHALDB68HkhAQIkVfRPL0bP4/s1600/eating-food.jpg" height="200" width="320" /></a></div>
അറേബ്യന്‍ വേനലിന്റെ കടുപ്പം കത്തി നിന്ന ഒരു രാത്രിയിലാണ് ആദ്യമായി ജിദ്ദയില്‍ വിമാനമിറങ്ങിയത്. ആ ചുടില്‍ ശരീരം പൊള്ളി. ഗൃഹാതുരത്വത്തിന്റെ ചൂട് അതിനേക്കാള്‍ കഠിനമായി മനസ്സിനെ പൊള്ളിച്ചു കൊണ്ടിരുന്നു. കമ്പനി ഏര്‍പ്പാട് ചെയ്ത ഹോട്ടല്‍ മുറിയില്‍ പെട്ടിയും ബാഗും കൊണ്ടു വെച്ച്, നേരെ തൊട്ടടുത്ത ടെലിഫോണ്‍ ബൂത്തിലേക്ക് പോയി. മൊബൈലുകള്‍ പ്രചാരചത്തിലായിട്ടില്ല. കുറേ നേരം ക്യൂ നിന്ന ശേഷമാണ് നാട്ടിലേക്ക് ലൈന്‍ കിട്ടിയത്. അങ്ങേ തലയ്ക്കല്‍ ഭാര്യയുടെ മൗനം മാത്രം. വേര്‍പാടിന്റെ വേദന അവളുടെ വാക്കുകളെ തടഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും അവള് ചോദിച്ചു.<br />
''ങ്ങള് എന്തെങ്കിലും കഴിച്ചോ?''<br />
മുറിഞ്ഞെത്തിയ ആ വാക്കുകളില്‍ അവളുടെ മുറിയാത്ത സ്നേഹവും ശ്രദ്ധയുമുണ്ടായിരുന്നു.<br />
<br />
വീട് വിട്ടു പോകുന്നവരുടെ പ്രധാന പ്രശ്നം ഭക്ഷണമാണ്. പല നാട്ടില്‍ പല ഭക്ഷണ രീതികള്‍. അത് നാക്കിന് പിടിച്ചു കിട്ടാന്‍ സമയമെടുക്കും. എവിടെ പോയാലും വീട്ടിലെത്തി, സ്വന്തം മണ്ണിന്റെ മണമുള്ള ആഹാരം കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്. അത് വീട്ടിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടാണ് നാടു വിട്ടു പോയി ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം, മുന്നറിയിപ്പില്ലാതെ തിരിച്ചു വരുമ്പോള്‍ പാത്രത്തില്‍ ചോറ് വിളമ്പി വൈക്ക് മുഹമ്മദ് ബഷീറിനെ ഉമ്മ കാത്തിരുന്നത്. ചെന്നു പറ്റുന്ന നാടുകളില്‍ നമുക്ക് ആഹാരം തരാന്‍ ആരുണ്ടാകുമെന്ന് വീട്ടുകാര്‍ എപ്പോഴും വേവലാതിപ്പെടുന്നു.<br />
<br />
ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയുടെ ചോദ്യത്തിന്റെ പൊരുളറിഞ്ഞു. മൊറോക്കന്‍ ഭക്ഷണമാണ് ആ ഹോട്ടലിലുണ്ടായിരുന്നത്. ആടും കോഴിയും ചോറും കറികളുമൊക്കെ ഉണ്ടെങ്കിലും ഒന്നും മുമ്പ് കഴിച്ചതല്ല. കണ്ടതുമല്ല. ഫലം ആ രാത്രി അര്‍ധ പട്ടിണി. ആപ്പിളിന് മാത്രമേ ഇന്ത്യന്‍ മുഖഛായയുള്ളു. മുന്തിരിക്കും വാഴപ്പഴത്തിനും പോലും ഒട്ടും പരിചയമില്ലാത്ത മുഖഛായ. എങ്കിലും ആ പഴങ്ങളാണ് അന്നത്തെ വിശപ്പിനെ പാതി മാറ്റിത്തന്നത്. പിറ്റേന്നും അതു തന്നെ സ്ഥിതി. മെനുകാര്‍ഡില്‍ പേര് അറിയുന്ന ഒരു ഭക്ഷണവുമില്ല. കമ്പനിയില്‍ നേരത്തെ വന്ന കൂട്ടുകാര്‍ ഞങ്ങളെ കാണാന്‍ വന്നിരുന്നു. അവര്‍ അപ്പോഴേക്കും വിദേശ ഭക്ഷണങ്ങളുടെ ആരാധകരായി കഴിഞ്ഞവരാണ്. ഞങ്ങളുടെ പറ്റില് അവര്‍ അവിടുത്ത ഭക്ഷണം ആസ്വദിച്ചു കഴിഞ്ഞു. ഞങ്ങള്‍ തൊട്ടടുത്തുള്ള അത്തോളിക്കാരന്‍ കോയക്കയുടെ ഹോട്ടലില്‍ പോയി പുട്ടും കടലയും തിന്നു. ഉച്ചയ്ക്ക് ചോറും മീന്‍ കറിയും കഴിച്ചു. രാത്രി തരം പോലെ പൊറോട്ടയോ ചപ്പാത്തിയോ കഴിച്ചു.<br />
<br />
ചെന്നെത്തിയ നാടിന്റെ ഭക്ഷണ രീതി തിരിച്ചു പോരുവോളം ഞാന്‍ ശീലിച്ചില്ല. എങ്കിലും അറേബ്യന്‍ ഭക്ഷണത്തിന്റെ രുചികള്‍ പതുക്കെയാണെങ്കിലും നാവിന് പിടിച്ചു തുടങ്ങിയിരുന്നു. ഖുബ്ബൂസും (റൊട്ടി) മന്തിയും ബുഖാരിയും മദ്ഹൂത്തും (കോഴിയോടൊപ്പം പ്രത്യേകം പാകം ചെയ്ത ചോറുകള്) പിന്നീട് നന്നായി തന്നെ രുചിക്കാന്‍ തുടങ്ങി. ഇത്തരം ഭക്ഷണങ്ങളൊക്കെ വലിയ ദൗര്‍ബല്യമായി മാറിയ എത്രയോ മലയാളികളുണ്ട്. ആഴ്ചയിലൊരിക്കല്‍ ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ചില്ലെങ്കില്‍ വട്ടായിപ്പോകുമെന്ന് പറയുന്ന ഒരു മലയാളി വീട്ടമ്മയെ പരിചയമുണ്ട്.<br />
കുറച്ചു വര്‍ഷം അറേബ്യയില്‍ വളര്‍ന്നതു കൊണ്ടാകാം, കുട്ടികള്‍ ഇപ്പോഴും ഇടക്ക് ബ്രോസ്റ്റോ ഷാവര്‍മയോ പിസയോ വേണമെന്ന് പറയുമ്പോള്‍ വല്ലാത്ത ജാള്യം തോന്നും. ആവശ്യം കേട്ടില്ലെന്ന് നടിച്ച് വാങ്ങിക്കൊടുക്കാതിരിക്കാന്‍ എന്റെ മലയാളിത്തം വാശിപിടിക്കും. അവരുടെ ബാല്യ കൗതുകങ്ങളിലെ ഭക്ഷണങ്ങളില്‍ അവയൊക്കെ ഉള്‍പ്പെട്ടു പോയി.<br />
വീട്ടിലുള്ളവരെ ഭക്ഷണമൂട്ടാന്‍ വീടു വിട്ടു പോന്നവന്റെ ഭക്ഷണ പ്രശ്നം പക്ഷേ, വലിയ പ്രശ്നം തന്നെയാണ്. അവസരമാണ് ആവശ്യത്തിന്റെ മാതാവ് എന്ന് പറഞ്ഞപോലെ, പലരും സ്വയം പാചക വിദ്യ പഠിക്കുന്നു. ഒരു ചായ പോലും ഇടാന്‍ അറിയാത്തവന് വലിയ പാചകക്കാരനാകുന്നത് കണ്ടിട്ടുണ്ട്. സ്വന്തം ആവശ്യത്തിനല്ലാതെ, ഒരു തൊഴിലെന്ന രീതിയില്‍ അത് പരിശീലിച്ച് ഉപജീവനം തേടുന്നവരുമുണ്ട്. നാട്ടില്‍ നിന്ന് കഞ്ഞിപോലും വെച്ചിട്ടില്ലാത്തവന്‍ ഇവിടെ വന്ന് ബിരിയാണി വരെ വെയ്ക്കും. അനധികൃതമായി ഗള്‍ഫ് നാടുകളില്‍ തങ്ങുന്ന പലര്‍ക്കും എളുപ്പം പഠിക്കാന്‍ കഴിയുന്ന വിദ്യയാണ് പാചകം. ചെറിയ രീതിയിലെങ്കിലും പാചകമറിയുന്നവര്‍ക്ക് തൊഴിലവസരവും അനവധി. ഇങ്ങിനെ ഗള്‍ഫിലെത്തി പാചകം പഠിച്ച് പല സ്ഥലങ്ങളിലായി ജോലി ചെയ്ത് പണം സമ്പാദിക്കുന്ന നിരവധി പേരുണ്ട്.<br />
<br />
ജിദ്ദയില്‍ ഒരു ചൊല്ലു തന്നെയുണ്ട്. മദീനാ റോഡ് മുറിച്ചു കടക്കാനും മലയാളിക്ക് മെസ്സ് വെക്കാനും പറ്റില്ലെന്ന്. സത്യമാണ്. മലയാളികളുടെ ഒരു മെസ്സില്‍ ആറ് നാട്ടുകാരും നൂറ് രുചിക്കാരുമാകും. കണ്ണൂരുകാന്റെ രുചിയല്ല മലപ്പുറത്തുകാരന്റേത്. തൃശൂരുകാരനും തിരുവിതാംകൂറുകാരനും വേറെ വേറെ രുചി. പല നാട്ടുകാരെ ഒരേ രുചി പരിശീലിപ്പിക്കാന്‍ പാചകക്കാരന് പെടാപാടു പെടും. ആ അഭ്യാസം പഠിക്കുന്ന കുക്കിന് ഒരു സെക്കന്റ് ഇടതടവില്ലാതെ 180 കിലോ മീറ്റര്‍ സ്പീഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന മദീനാ റോഡും മുറിച്ചു കടക്കാം.<br />
മെസ്സിന്റെ അരുചികള്‍ ഭയന്നാണ് പലരും സ്വയം പാചകക്കാരനായി ചമയുന്നത്. അങ്ങിനെയൊരു സാഹസത്തിന് ഞാനും മുതിര്‍ന്നു. ചായ പോലും ഇടാനറിയില്ലെങ്കിലും മീനും കോഴിയും ബീഫും വെച്ചു. ആഴ്ചയിലൊരു ദിവസമാണ് ഊഴം. അന്ന് വട്ടമിട്ടിരുന്നു കൂട്ടുകാര്‍ എന്റെ കൈപ്പുണ്യമുണ്ണുന്നത് അമ്പരപ്പോടെ ഞാന്‍ നോക്കി നില്ക്കും.<br />
മക്കയിലെ ഒരു ഇന്തോനേഷ്യന്‍ ഹോട്ടലില്‍ ചെന്നപ്പോഴാണ് അതു പോലെ അമ്പരന്നത്. മലയാളത്തിന്റെ ഭക്ഷണങ്ങളില്‍ മാത്രം വിശപ്പു മാറുന്നവനാണ് ഞാന്‍. കൂട്ടുകാരന് നടത്തുന്ന ആ ഹോട്ടല്‍ കാണാന്‍ വെറുതെ പോയതാണ്. അവിടുത്തെ പാചകക്കാര്‍ മുഴുവന്‍ മലയാളികള്‍. അവിടെയിരുന്ന് രുചിയോടെ ഭക്ഷണം കഴിക്കുന്നവര്‍ മുഴുവന്‍ ഇന്തോനേഷ്യക്കാര്‍. അല്ലെങ്കില്‍ ഇന്തോനേഷ്യന്‍ വംശജരായ സൗദികള്‍. സത്യത്തില്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. കാരണം അറേബ്യയിലെ മിക്ക ഹോട്ടലുകളിലും പാചകക്കാര്‍ മലയാളികള്‍ തന്നെ. അവര്‍ മന്തിയും ബുഖാരിയും മദ്ഹൂത്തുമൊക്കെ നന്നായി പാചകം ചെയ്യും. പ്രവാചകന് സാലിഹിന്റെ ചരിത്രമുറങ്ങുന്ന മദാഇന്‍ സാലിഹിലെ സ്റ്റാര്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടുത്തെ പ്രധാന പാചകക്കാരന് എന്റെ അയല്‍വാസിയാണ്. ആ ഹോട്ടലിന്റെ കലവറയില്‍ വിവിധ അറേബ്യന്‍ നാടുകളിലെ ഭക്ഷണ രുചികളുടെ അവസാന വാക്ക് അദ്ദേഹമാണ്. അറേബ്യയിലെ വിദൂര ഗ്രാമങ്ങളിലൊക്കെ യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ വഴിയോര ഹോട്ടലുകളിലെല്ലാം അടുക്കളയില്‍ മലയാളികളുടെ സാന്നിധ്യമുണ്ട്. അതാണല്ലോ കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ഇത്തരം ഭക്ഷണങ്ങള്‍ ലഭ്യമാകുന്നത്.<br />
<br />
കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരി വിളിച്ചപ്പോള്‍ പറഞ്ഞതും അതാണ്. ഭാര്യ രണ്ടാഴ്ച ഒരു ചികിത്സയിലായിരുന്നു. അപ്പോഴാണ് അവള് വിളിച്ചത്. ഭക്ഷണത്തിന് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ തറവാട്ടില്‍ ഉമ്മയുടെ അടുത്തു പോകുമെന്ന് പറഞ്ഞു.<br />
അതെന്താ നിനക്ക് കുക്ക് ചെയ്യാന്‍ വയ്യേ?<br />
ഹേയ്.. എനിയ്ക്ക് അതൊന്നും അറിയില്ല.<br />
പത്ത് വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞിട്ടും നീ അതൊന്നും പഠിച്ചില്ലേ?<br />
ഗള്‍ഫിലെന്താ കുക്കിംഗ് ക്ലാസിന് പോയതായിരുന്നോ ഞാന്‍?<br />
അതല്ല, ഇവിടുത്തെ മൂപ്പരൊക്കെ ബിരിയാണി വരെ വെയ്ക്കും. ഗള്‍ഫില്‍ പോകുമ്പോള്‍ ചായ ഇടാന്‍ പോലുമറിയില്ല. എന്റെ ആങ്ങളമാരും അതെ. അവരും നന്നായി വെയ്ക്കും. ചിക്കനും മട്ടനുമൊക്കെ അവര്‍ വെച്ചാല്‍ പ്രത്യേക രുചിയാണ്.<br />
അത് സത്യമാണ്. ഞാന്‍ അവളോട് വെറുതെ തര്‍ക്കിച്ചെന്നേയുള്ളു. ചെലവു ചുരുക്കാന്‍ മാത്രമല്ല, മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കാമെന്ന വിചാരം കൊണ്ടു കൂടിയാണ് പലരും സ്വയം പാചകത്തിലേക്ക് തിരിയുന്നത്. ചോറും കറിയും മാത്രമല്ല അറേബ്യന്‍ ഭക്ഷണവും ഇവര്‍ നന്നായി വെയ്ക്കും.<br />
<br />
ഭാഷ പോലെ പാചക രീതിയും മലയാളി എളുപ്പം പഠിച്ചെടുക്കുന്നു. അറേബ്യയിലെത്തുന്ന മലയാളി എത്ര വേഗമാണ് അറബി സംസാരിക്കാന്‍ ശീലിയ്ക്കുന്നതും. ഉര്‍ദുവും അവന് എത്രയും വേഗം വഴങ്ങുന്നു. അതുപോലെയാണ് ചായ, ചോറ്, കറി തുടങ്ങി മുന്തിയ വിഭവങ്ങള്‍ വരെ പാകം ചെയ്യാന്‍ അവന് പഠിച്ചെടുക്കുന്നത്.<br />
പ്രാതല്‍ കഴിക്കാതിരിക്കുകയാണ് പ്രവാസിയുടെ പൊതുരീതി. പലതരം അസുഖങ്ങളിലേക്കുള്ള ആദ്യ വാതില്‍ തുറക്കുന്നത് ഈ പ്രാതല്‍ നിരാസമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. പ്രാതല്‍ കഴിക്കുന്നവരാകട്ടെ ഒരു സാന്‍ഡ് വിച്ചില്‍ ഒതുക്കും. ഉച്ചക്ക് ചോറും കറിയും മീന്‍ പൊരിച്ചതും. വൈകുന്നേരം ഒരു കറി വെച്ചാല്‍ മതി. കൂട്ടിത്തിന്നാന്‍ അറേബ്യയുടെ ജനകീയ ഭക്ഷണമായ ഖുബ്ബൂസ് പുറത്തു നിന്ന് വാങ്ങാം.<br />
<br />
ഗള്‍ഫിലെത്തി എട്ടും പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പാചകം ചെയ്യാനും സമയം കണ്ടെത്തുന്നത്. വിശപ്പടക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിന് അപ്പുറം പലരും പാചക കലയില്‍ അതിനിപുണന്മാരായി മാറുന്നുണ്ട്. തൊഴിലിനിടയിലെ ചെറിയ ഇടവേളകളില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുന്ന കൂട്ടുകാരുടെ താമസ സ്ഥലങ്ങളില്‍ പലപ്പോഴും വിരുന്നുകാരനായി പോകേണ്ടി വരാറുണ്ട്. അപ്പോഴൊക്കെ അല്പം ജാള്യത്തോടെയാണ് ആ ഭക്ഷണം കഴിച്ചിട്ടുള്ളത്.<br />
നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്ന പ്രവാസിയുടെ പ്രധാന സമ്പാദ്യം പലതരം രോഗങ്ങളായിരിക്കുമല്ലോ. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം, വൃക്കരോഗം, കരള്‍ രോഗം. ഇപ്പോള്‍ ചെറുതല്ലാത്ത തോതില്‍ കാന്‍സറിനും പ്രവാസികള്‍ അടിപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജീവിത, ഭക്ഷണ രീതികളിലെ പൊരുത്തക്കുറവാണ് പലരേയും രോഗികളാക്കുന്നത്.<br />
അവനവനു വേണ്ട ഭക്ഷണം അവനവനു തന്നെ പാചകം ചെയ്യാന്‍ സാധിച്ചാല്‍ വിശപ്പിനെ മാത്രമല്ല, രോഗങ്ങളേയും മാറ്റി നിര്‍ത്താം. പ്രവാസം മതിയാക്കണമെന്ന് എന്നെങ്കിലും തോന്നുമ്പോള്‍ പ്രിയപ്പെട്ടവരുടെ അരികിലേക്ക് ആരോഗ്യത്തോടെ തന്നെ തിരിച്ചു വരാം.<br />
<br />
<br /></div>
Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com2tag:blogger.com,1999:blog-2839656767217831711.post-74119055905207564732014-02-04T17:55:00.001+03:002014-02-04T18:02:08.350+03:00ലിന്‍ഡാ ഐ മിസ് യു എ ലോട്ട്<div dir="ltr" style="text-align: left;" trbidi="on">
ഫേസ് ബുക്കിന് പത്ത് വര്‍ഷം തികയുന്നു. ഫേസ് ബുക്കില്‍ ഞാന്‍ അഞ്ചു വര്‍ഷവും മൂന്ന് മാസവും തികച്ചു. ഇക്കാലത്ത് ഫേസ് ബുക്കില്‍ നിന്ന് എനിക്ക് കിട്ടിയ സൗഹൃദങ്ങളെ കുറിച്ച്. (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)<br />
<div>
<br /></div>
<br />
<br />
ഫേസ് ബുക്കില്‍ കുറേ നേരം വര്‍ത്തമാനം പറഞ്ഞിരിയ്ക്കെ പാതിരായ്ക്ക് പെട്ടെന്ന് അവള് ചോദിച്ചു.<br />
മൊബൈലിലാണോ ഫേസ് ബുക്ക് ഉപയോഗിക്കുന്നത്?<br />
അല്ല ലാപ്ടോപില്‍.<br />
വീട്ടിലാണോ?<br />
അതെ.<br />
ഇത്രേം നേരം ഇതിനു മുന്നില്‍ കുത്തിയിരുന്നാല്‍ ഭാര്യ വഴക്കുണ്ടാക്കില്ലേ?.<br />
<br />
അത് നേരാണ്. എത്രയോ വട്ടം ഭാര്യ വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നേരം ഞാന്‍ ഫേസ് ബുക്കിന്റെ ഹോം പേജ് കാണിച്ചു കൊടുക്കും. അവിടെ എന്തെല്ലാം ചര്‍ച്ചകളാണ്? ഇന്നലെ അവള് വഴക്കുണ്ടാക്കിയപ്പോള്‍ ഹോം പേജില്‍ പത്രപ്രവര്‍ത്തകനായ സുഹൃത്ത് മൊയ്തു വാണിമേലിന്റെ നോട്ട് കാണിച്ചു കൊടുത്തു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രകൃഷി മന്ത്രി ശരത്പവാറിന് അയച്ച കത്തിന്റെ പൂര്‍ണ രൂപമണ് അവിടെ. മന്ത്രാലയത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഈകത്ത് എഴതാന്‍ ഒരു സുധീരന് മാത്രമേ കഴിയൂ എന്നു മൊയ്തുവിന്റെ കമന്റും.<br />
<br />
ദാ ഇതൊക്കെയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്? ഇതിലൊക്കെ ഞാനും അഭിപ്രായം പറയേണ്ടേ എന്ന് ചോദിച്ചപ്പോള്‍ എന്‍ഡോ സള്ഫാന് ഇരകളുടെ ഫോട്ടോ പത്രത്തില്‍ കാണുമ്പോഴൊക്കെ ബേജാറാകുന്ന അവള്‍ക്ക് അതില്‍ കാര്യമുണ്ടാകാമെന്നു തോന്നിയാകും തല്ക്കാലം വഴക്കു നിര്‍ത്തി പോയി. ഫേസ് ബുക്കിന് അങ്ങിനെ ഒരു മുഖമുണ്ട്. വലിയ ചര്‍ച്ചകളാണ് അവിടെ നടക്കുന്നത്. വലിയ വിവരങ്ങളാണ് അവിടെ ഷെയര്‍ ചെയ്യപ്പെടുന്നത്. പിന്നെ, അവിടെ ഇല്ലാത്തവര്‍ ആരുമില്ലല്ലോ. അവള്‍ക്ക് അറിയാവുന്ന വലിയ വലിയ പോരുകാരില്‍ ഒരുവിധപ്പെട്ടവരൊക്കെ അവിടെയുണ്ട്. അവരൊക്കെ എന്നേക്കാള്‍ ആക്ടീവായി ഫേസ് ബുക്ക് ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുന്നുമുണ്ട്. കംപ്യൂട്ടര്‍ നിരക്ഷരയായ എന്റെ ഭാര്യ വിശ്വാസത്തോടെ കിടക്കാന്‍ പോകുന്നു.<br />
<br />
ഫേസ് ബുക്കിലെ ഒരു കൂട്ടുകാരി എന്നെ അവള് ഉള്‍പ്പെട്ട ഒരു ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. ഒരു ക്ലോസ്ഡ് ഗ്രൂപ്പാണ് അത്. അധികം അംഗങ്ങളില്ല. അവിടെയാണ് എന്‍ഡോസള്‍ഫാന്‍ ഇരയായ കുഞ്ഞിന്റെ ചിത്രം കണ്ട് ഉറങ്ങാതെ കിടക്കുന്ന അനീജ് പി. ജയനെ കണ്ടത്. അനീജ് പോസ്റ്റ് ചെയ്ത ആ ചിത്രം കണ്ട് ഈ ക്രൂരതക്കെതിരെ എന്തു ചെയ്യാനാകുമെന്ന് ഗ്രൂപ്പിലെ ഓരോരുത്തരും സജീവമായി ആലോചിക്കുന്നുണ്ട്. ഒപ്പം പഠിക്കുന്നവരോ പഠിച്ചവരോ പരസ്പരം അറിയാവുന്നവരോ ആയ ചെറിയൊരു സംഘമാണ് അത്. അവിടെ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം മുതല്‍ വിക്കിലീക്സ്, നീരാ റാഡിയ, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങി എല്ലാം അവര്‍ ചര്‍ച്ച ചെയ്യുന്നു. യുവത്വത്തിന്റെ തുടക്കത്തിലുള്ള ആ സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും ആലോചനകള്‍ക്കും നല്ല വ്യക്തതയുണ്ട്. വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അവര്‍ ചര്‍ച്ച ചെയ്യുന്നു. മടി ഏതുമില്ലാതെ അവര്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.<br />
<br />
ഫേസ് ബുക്കിന് അങ്ങിനെ ഒരു മുഖമുണ്ട്. ബ്ലോഗിലും ട്വിറ്ററിലും ബസ്സിലുമൊക്കെ ഇത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഫേസ് ബുക്ക് കൂടുതല്‍ ജനകീയവും സ്വീകാര്യവുമായതോടെ എല്ലാവരും അവിടേക്ക് ചേക്കേറുകയാണ്. ഞാന്‍ ആ ഗ്രൂപ്പിലെ സ്നേഹിതരോട് ചോദിച്ചു. ഫേസ്ബുക്കില്‍ നിങ്ങള്‍ക്കുണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ എന്ന്. ഫേസ് ബുക്കിനെ കരുതലോടെയാണ് അവര്‍ ഉപയോഗിക്കുന്നത്. അതിന്റെ ഗുണവും ദോഷവും അവര്‍ക്കറിയാം. നല്ല സൗഹൃദം ചമഞ്ഞെത്തിയവര്‍ പഞ്ചാരക്കുട്ടപ്പന്മാരായി മാറുന്ന അനുഭവമുണ്ട്. അത്തരക്കാരെ മാറ്റി നിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നു. നെറ്റില്‍ പരിചയപ്പെടുമ്പോള്‍ വലിയ ആദര്‍ശം പറയുന്നവര്‍ വെറും പുരുഷന്മാരായി മാറുന്ന അനുഭവങ്ങളും പെണ്‍കുട്ടികള്‍ക്കുണ്ട്. <br />
എന്നെ ഈ ഗ്രൂപ്പിലേക്ക് ക്ഷണിച്ച അനാമിക അവളുടെ സ്വന്തം പ്രൊഫൈലില്‍ ഇങ്ങിനെ എഴുതി വെച്ചു, ഒരു ദിവസം:<br />
fb gav chance to meet many seniors..but...not even a single senior chechi!!! :O are gals less social??!!!!<br />
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയാണ് അനാമിക. അതിന് വേറൊരു പെണ്‍കുട്ടി എഴുതിയ രസകരമായ മറുപടിയുണ്ട്:<br />
aey...anganonnumilla...chettanmar namukk ingott req ayakkum......chechimarkk nammal angott ayakkanam...dats only d diff.<br />
കാമ്പസിലെ ജൂനിയര്‍ വിദ്യാര്‍ഥികളും സീനിയര്‍ വിദ്യാര്‍ഥികളും പലപ്പോഴും കണ്ടു മുട്ടുന്നത് ഫേസ് ബുക്കിലാണ്. കാമ്പസില്‍ പരസ്പരം തീരെ കണ്ടുമുട്ടാത്തവരുമുണ്ടാകും.<br />
<br />
പുഴയോളം എന്ന ഗ്രൂപ്പിലേക്ക് എന്നെ ചേര്‍ത്തു വെച്ചത് ഛത്തിസ്ഗഢില്‍ വീട്ടമ്മയായ ലേഖാ വിജയ് ആണ്. പുഴയെക്കുറിച്ച് എത്രയെത്ര പാട്ടുകളും കവിതകളും ലേഖനങ്ങളും ചിത്രങ്ങളുമാണ് അതില്‍. പുഴയോടുള്ള എന്റെ വികാരങ്ങളും ഞാന്‍ അതില്‍ ചേര്‍ത്തു വെച്ചു. പുഴയോരത്ത് ജീവിയ്ക്കുന്നവര്‍ക്കും പുഴയെ പ്രണയിക്കുന്നവര്‍ക്കും ഗൃഹാതുരത്വത്തോടെ കടന്നു ചെല്ലാനുള്ള ഒരിടമത്രെ ലേഖയും വിഷ്ണു പ്രസാദും അഡ്മിനിസ്ട്രേറ്റര്മാരായ ആ ഗ്രൂപ്പ്.<br />
രാഷ്ട്രീയവും സാഹിത്യവും സിനിമയുമെല്ലാം ഫേസ് ബുക്കില്‍ ഓരോരുത്തരുടെ അഭിരുചി പോലെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും എനിയ്ക്ക് ഇതൊരു സൗഹൃദപ്പുരയാണ്. ഇന്റര്‍നെറ്റിലെ അവാസ്തവിക ലോകത്തേക്ക് (virtual world) കടന്നതു മുതല്‍ ആ ഒരു അനുഭൂതി എനിയ്ക്കുണ്ട്. ആദ്യ കാലത്തെ ചാറ്റ് റൂമുകളിലും ബ്ലോഗിലും ഓര്‍ക്കുട്ടിലും ബസ്സിലും ഇപ്പോള്‍ ഫേസ് ബുക്കിലുമൊക്കെ ഗൗരവമുള്ള ചര്‍ച്ചകള്‍ക്കപ്പുറം, ഒരു തരം മാനസികോല്ലാസം അനുഭവിക്കുന്നവരാണ് ഏറെ പേരും. ഗാഢമായ ബന്ധങ്ങളില്‍ ചെന്നു പെടുന്നവരുമുണ്ട്. മുസ്തഫക്കൊരു പുസ്തകം വേണമെന്നും വീട് വേണമെന്നും ബ്ലോഗില്‍ എഴുതുമ്പോള്‍ അതിനോട് ഒപ്പം നില്ക്കാന് ആയിരം പേരുണ്ടാകുന്നത് അതുകൊണ്ടാണ്. ബ്ലോഗിലെ കവി ജ്യോനവന് അപകടത്തില്‍ പെടുമ്പോള്‍ അവന്റെ ജീവന് നിലനിര്‍ത്താന്‍ ആയിരങ്ങള്‍ കരളുരുകി പ്രാര്‍ഥിക്കുന്നത് അതു കൊണ്ടാണ്. ശരീരം തളര്‍ന്നു നാലു ചുവരുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടു പോയ മുസ്തഫയും ഹാറൂനും മാരിയത്തുമൊക്കെ പരസ്പരം മിണ്ടുന്നതും പുതിയ സംഘബോധത്തിലേക്ക് ഉയരുന്നതും ഈ വെര്‍ച്വല്‍ ലോകത്താണ്.<br />
പരസ്പരം കാണുകയോ നേരിട്ട് മിണ്ടുകയോ ചെയ്തിട്ടില്ലാത്തവരാണ് ഈ അവാസ്തവിക സ്നേഹത്തിന്റെ ചെറിയ വള്ളങ്ങളില്‍ തുഴഞ്ഞു നീങ്ങുന്നത്. ബ്ലോഗിലോ ഓര്‍ക്കുട്ടിലോ ഫേസ്ബുക്കിലോ എന്നും കാണുന്ന ഒരാളെ കാണാതാകുമ്പോള്‍ മ്യുച്വല്‍ ഫ്രണ്ട്സ് അയാളെ കുറിച്ച് പരസ്പരം അന്വേഷിക്കുന്നതും കണ്ടെത്തുന്നതും അങ്ങിനെയൊരു സ്നേഹം നിലനില്ക്കുന്നതു കൊണ്ടാണ്. സ്നേഹിക്കാന്‍ പറ്റിയ ഇടങ്ങളില്‍ തന്നെയാണല്ലോ ചതിയും പൊട്ടിമുളക്കുന്നത്. ചതിക്കാന്‍ ഏറ്റവും നല്ല ഉപാധി സ്നേഹവുമാണ്. അങ്ങിനെ ചതിയില്‍ പെട്ടവരമുണ്ട്. മസ്കത്തിലെ എന്റെ സുഹൃത്തിന് ഒരുപാട് പണം, ഒരു വെര്‍ച്വല്‍ പ്രണയത്തിന്റെ പേരില്‍ നഷ്ടപ്പെട്ടു പോയത് അങ്ങിനെയാണ്.<br />
<br />
ബാല്യം വിട്ടിട്ടില്ലാത്ത കുട്ടികളുടെ സാന്നിധ്യം ഫേസ് ബുക്കില്‍ കണ്ട് ഞാന്‍ അല്ഭുതപ്പെട്ടിട്ടുണ്ട്. സ്കൂളിലെ ശത്രുത ഫേസ് ബുക്കിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുന്ന രണ്ട് കുട്ടികളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഇടപെടേണ്ടി വന്നു. രണ്ടു പേരും എന്റെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള പതിമൂന്നുകാരികള്‍. ഒരാള്‍ മറ്റേയാളുടെ ലിസ്റ്റിലുള്ള ആണ്‍സുഹൃത്തുക്കളെ ആഡ് ചെയ്തു, അവളെക്കുറിച്ച് അപവാദങ്ങല്‍ പറയുന്നു. സ്കൂളിലെ പാട്ടുകാരികളാണ് രണ്ടു പേരും. ഒരാള്‍ക്ക് കിട്ടുന്ന അംഗീകാരങ്ങളാണ് മറ്റവളെ ചൊടിപ്പിക്കുന്നത്. ഫേസ്ബുക്കിലൂടെ പരസ്പരം ഭീഷണിപ്പെടുത്തുന്ന അമേരിക്കയിലെ ടീനേജേഴ്സിനെ കുറിച്ച് ഇന്റെര്‍നെറ്റില്‍ വായിച്ചത് ഈയിടെയാണ്. ഒരു അമ്മ തന്റെ മകനെ ഈ വിധം പീഡിപ്പിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി. ടീനേജുകാരുടെ ഫേസ് ബുക്കില്‍ മാതിപാതാക്കളുടെ പോലീസിംഗ് വേണ്ടതുണ്ടോ എന്നായിരുന്നു പിന്നീട് കുറേ ദിവസം അവിടെ ചര്‍ച്ച.<br />
<br />
പരസ്പരം തല്ലു പിടിച്ച പാട്ടുകാരി കുട്ടികളില്‍ ഒരാള്‍ ഒരിയ്ക്കല്‍ പറഞ്ഞു, അങ്കിള്‍ ഒരാള്‍ എനിയ്ക്ക് സഭ്യമല്ലാത്ത മെസ്സേജുകള്‍ അയക്കുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ ഐ ലവ് യു, ഐ വില്‍ മാരി യു എന്നൊക്കെയാണത്രെ ഫേസ്ബുക്കിലെ സ്വകാര്യ സന്ദേശങ്ങളായി വരുന്നത്. പതിമൂന്ന് വയസ്സുകാരി അത്തരം സന്ദേശങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്ക്കുന്നു. മക്കളുടെ ഫേസ് ബുക്ക് ആക്ടിവിറ്റികളെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകണമെന്നില്ല. പക്ഷേ, കാമുകിമാരോടും അടുത്ത കൂട്ടുകാരികളോടും ഫേസ് ബുക്കിലോ ഓര്‍ക്കുട്ടിലോ അധികം കളിക്കേണ്ടെന്ന് ഉപദേശിക്കുന്ന ചേട്ടന്മാര്ക്ക് ഈ സ്പേസിലെ വിളയാട്ടങ്ങളെക്കുറിച്ച് ബോധമുണ്ട്. അതുകൊണ്ട് അവര്‍ പ്രിയപ്പെട്ട പെണ്‍കുട്ടികളുടെ പ്രൊഫൈലില്‍ നിത്യവും കയറിയിറങ്ങുന്നു.<br />
<br />
ഓര്‍ക്കുട്ടില്‍ നിന്ന് ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷനു മുന്നില്‍ ദാമ്പത്യ ദുഃഖങ്ങള്‍ മായ്ച്ചു കളയുന്ന ഒരു വീട്ടമ്മയെ എനിയ്ക്കറിയാം. ആ പ്രണയ രഹസ്യം നെറ്റ് വര്‍ക്കിലെ വിശ്വസ്തരെന്ന് കരുതുന്ന മറ്റ് സുഹൃത്തുക്കളോട് പങ്കുവെയ്ക്കുന്നതിലും അവര്‍ക്ക് മടിയില്ല. അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ വീട്ടമ്മമാര്‍ ഫേസ് ബുക്ക് പോലെ സജീവമായ സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ ക്ലാസുകളിലേക്കു പോയാല്‍ അവര്‍ വീട്ടില്‍ തനിച്ചാണ്. വീടുകളിലും ഫ്ളാറ്റുകളിലും കഴിയുന്ന അണുകുടുംബങ്ങളില്‍ ഒറ്റപ്പെടലിന്റെ ഏറ്റവും വലിയ നോവനുഭവിക്കുന്നത് ഈ വീട്ടമ്മമാരാണ്. അവര്‍ക്ക് സോഷ്യല്‍ നെറ്റ്വര്ക്കുകള് നല്കുന്ന ആശ്വാസം ചില്ലറയല്ല.<br />
<br />
ഫേസ്ബുക്കില്‍ ഞാനൊരു ഒളിഞ്ഞു നോട്ടക്കാരന് മാത്രമാണ്. എന്റെ സുഹൃത്തുക്കള്‍ ഇന്ന് എന്തൊക്കെ ചെയ്തു? അവരുടെ ഇന്നത്തെ സ്റ്റാറ്റസ് എന്താണ്? അവര്‍ ആരെയൊക്കെ പുതിയ സുഹൃത്തുക്കളാക്കി? ആരുടെയൊക്കെ ചുവരില്‍ കോറി? ആരില്‍ നിന്നൊക്കെ കമന്‍സ് കിട്ടി? എന്റെ സുഹൃദ് സംഘത്തിലെ സുന്ദരിമാരെ ആരൊക്കെ പോക് ചെയ്തു എന്നൊക്കെ ഞാന്‍ നോക്കും? എന്നിട്ട് ഒന്നും മിണ്ടാതെ പോരും. ചിലപ്പോള്‍ ഞാനും ഇവിടെയൊക്കെ ഉണ്ടെന്ന് അറിയിക്കാന്‍ വെറുതെ ഒരു ലൈക്കിലൊക്കെ അങ്ങ് ക്ലിക്ക് ചെയ്യും.<br />
ലോകത്ത് ഏതു ഭാഗത്തുള്ള സുഹൃത്തിന്റേയും ചലനങ്ങള്‍ അങ്ങിനെ നമുക്കു വീക്ഷിക്കാം. മെയില്‍ അയച്ചിട്ട് മറുപടി തരാത്തവരുടെ ആക്ടിവിറ്റീസും റിക്വസ്റ്റ് അയച്ചിട്ട് നമ്മെ അവഗണിച്ചവര്‍ വേറെ ആരുടെയൊക്കെ റിക്വസ്റ്റ് സ്വീകരിച്ചുവെന്നുമൊക്കെ നമുക്ക് അറിയാന്‍ പറ്റും.<br />
<br />
ജിദ്ദയില്‍ നിന്ന് ഞാന്‍ തിരിച്ചു പോന്നെങ്കിലും ആ ഫീല്‍ എനിക്കില്ല. കാരണം എനിയ്ക്കു വേണ്ടപ്പെട്ടവരോടൊക്കെ ഫെയ്സ് ബുക്കില്‍ ഞാന്‍ ഏതു നേരവും സംവദിക്കുന്നു. അവരുടെ പുതിയ ഫോട്ടോകള്‍ കാണുന്നു. അവിടുത്തെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ അറിയുന്നു. അതിന്റെ വീഡിയോ ക്ലിപ്പുകള്‍ കിട്ടുന്നു. ഓരോ വിശേഷത്തിലേക്കും എന്നെ ടാഗ് ചെയ്യാന്‍ എത്ര സുഹൃത്തുക്കളാണ്. അടുത്ത വീട്ടിലെ കാര്യങ്ങളൊന്നും എനിയ്ക്ക് അറിയില്ലെങ്കിലും ലോകത്തെങ്ങുമുള്ള അറിയുന്നവരും അറിയാത്തവരുമായ സുഹൃത്തുക്കളുടെ വിശേഷങ്ങള്‍ ഞാന്‍ അപ്പപ്പോള്‍ അറിയുന്നു.<br />
ഇന്നലെ എന്റെ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് വന്ന ക്രിസ്റ്റീന പറഞ്ഞത് അതാണ്: ''എന്റെ അഛന് മിലിട്ടറിയിലാണ്. ഓരോ മൂന്ന് വര്‍ഷത്തിലും പുതിയ സ്ഥലത്തേക്ക് മാറ്റം. ഓരോ മാറ്റത്തിലും എനിക്ക് നഷ്ടപ്പെടുന്നത് എന്റെ കൂട്ടുകാരാണ്. ഇപ്പോള്‍ നോക്കു ഒമ്പത് വര്‍ഷം കൊണ്ട് എനിക്ക് നഷ്ടമായ കൂട്ടുകാരില്‍ പലരേയും ഫേസ് ബുക്കില്‍ ഞാന്‍ കണ്ടെത്തുന്നു.''<br />
<br />
<br />
ഇവിടെ നമ്മള് ഒരിയ്ക്കലും ഒറ്റക്കായി പോകുന്നില്ല. ഒറ്റയ്ക്കായി പോകുന്നവര്‍ ഇത്തരം അവാസ്തവിക കൂട്ടുകെട്ടുകളില്‍ വല്ലാതെ മനം മയങ്ങുന്നുണ്ട്. ഏകാന്തതയില്‍ വല്ലാത്തൊരു റിലാക്സ് തരുന്നു അത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ സ്വയം ആവിഷ്കാരങ്ങള്‍ നിര്‍വഹിക്കുന്നതിനും അതു വഴി ആത്മരതി അനുഭവിക്കുന്നതിനുമുള്ള ഇടം മാത്രമല്ല. ദാമ്പത്യങ്ങളില്‍ ഒറ്റപ്പെട്ടും അസംതൃപ്തരായും കഴിയുന്ന സ്ത്രീക്കും പുരുഷനും ഇത്തരം നെറ്റ് വര്‍ക്കുകള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ചങ്ങാത്തങ്ങള്‍ നല്കുന്ന ആശ്വാസം ചില്ലറയല്ല. അതുകൊണ്ടാണ് ഫേസ് ബുക്ക് വിവാഹ മോചനത്തിന് കളമൊരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നത്. ബന്ധങ്ങള്‍ മറ്റ് രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടു പോകാന്‍ ചാറ്റ് റുമുകളിലെ സ്വകാര്യത സ്ത്രീക്കും പുരുഷനും വളം നല്കുന്നു.<br />
<br />
ഒറ്റയ്ക്കാകാന്‍ ഒട്ടും ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഞാന്‍ ഈ വെര്‍ച്വല്‍ വേള്‍ഡിലേക്ക് കടന്നു ചെന്നത്. ഒറ്റയ്ക്ക് കിടന്നാല്‍ എനിക്ക് ഉറക്കം വരികയേ ഇല്ല. ചെറുപ്പം തൊട്ടേ വലിയ ആള്‍ക്കൂട്ടത്തില്‍ കിടന്നുറങ്ങി ശീലിച്ചതു കൊണ്ടാകാം. ആള്‍ക്കൂട്ടമെന്ന് പറയുന്നത് ഞാനും ഉമ്മയും ബാപ്പയും സഹോദരങ്ങളുമടങ്ങുന്ന എന്റെ വീട്ടുകാര്‍ തന്നെയാണ്. പത്ത് പേരുണ്ട് ഞങ്ങള്‍. ചെറിയ രണ്ട് മുറിപ്പുരയില്‍ എങ്ങിനെ പകുത്തു കിടന്നാലും അഞ്ചു പേര് ഒരു മുറിയിലുണ്ടാകും. ഓര്‍ഫനേജിലെത്തിയപ്പോള്‍ വലിയ ഡോര്‍മിറ്ററികളില്‍ അനേകം കുട്ടികള്‍ക്കൊപ്പമായിരുന്നു കിടത്തം. ഇപ്പോള്‍ അഞ്ച് കിടപ്പു മുറികളുള്ള വീട്ടില്‍ ഏതെങ്കിലും മുറിയില്‍ ഒറ്റയ്ക്ക് കിടക്കേണ്ടി വന്നാല്‍ എനിക്കുറക്കം വരില്ല. മക്കളെ മാറ്റിക്കിടത്താന്‍ മാത്രം വലുപ്പമായെങ്കിലും അവരേയും കൂട്ടിയേ ഞാന്‍ ഉറങ്ങാറുള്ളു. അപ്പോഴും തോന്നും എനിയ്ക്കു ചുറ്റും കിടക്കുന്നവരുടെ എണ്ണം കുറവാണല്ലോ എന്ന്.<br />
<br />
അപ്പോള്‍ ഒറ്റയ്ക്കായിപ്പോകുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വിരസത എത്ര ഭയാനകമായിരിക്കും? പ്രവാസത്തിന്റെ വലിയ വിരസതയിലേക്കും ഒറ്റപ്പെടലിലേക്കും കടല്‍ കടന്നു ചെന്നപ്പോള്‍ വലിയ ആള്‍ക്കൂട്ടത്തിലും ഞാന്‍ ഒറ്റപ്പെട്ടു നിന്നത് എന്തു കൊണ്ടെന്ന് എനിക്ക് അറിയില്ല. അവിടെ ഞാന്‍ എന്നും തനിച്ചായിരുന്നു. എന്റേതല്ലാത്ത, എന്റെ വേരുകള്‍ക്ക് വളം പിടിക്കാത്ത ഏതോ നാട്ടിലെ ജീവിതം. ഞാന്‍ ആരാണെന്ന് എപ്പോഴും സ്വയം ബോധ്യപ്പെട്ടുകൊണ്ടിരിക്കണം. കാരുണ്യത്തിന്റെ വാതില്‍ തുറന്നു തന്ന നാടിന്റെ അധികാരികളെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ വെയ്ക്കാന്‍ മറന്നു പോയാല്‍ സ്വന്തം അസ്തിത്വത്തെ കുറിച്ച വേവലാതിക്കൊപ്പം വലിയൊരു ജനസഞ്ജയത്തില്‍ നമ്മള് പെട്ടെന്ന് ഏകാകിയായിപ്പോകും. അങ്ങിനെയുള്ള ഒരു കാലത്തിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ തന്നെയാണ് അവാസ്തവികമായ (്ശൃൗേമഹ) ഒരു ലോകത്തേക്കുള്ള യാത്രയും ഞാന്‍ ആരംഭിക്കുന്നത്. ആ ലോകത്ത് സ്വയം അനാവരണം ചെയ്തു, പൂര്‍ണ നഗ്നനായി നില്ക്കുമ്പോള് എന്റെ എല്ലാ അസ്തിത്വ ദുഃഖങ്ങളും മാഞ്ഞു പോകുന്നതു പോലെ തോന്നിയിട്ടുണ്ട്. അവാസ്തവികമായ ആ മുറികളില്‍ എനിയ്ക്കു ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു. <br />
<br />
എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം ആരും കാണാതെ തനിച്ചിരിക്കാനും നേരം പുലരുവോളം വര്‍ത്തമാനം പറഞ്ഞിരിക്കാനുമുള്ള സ്വകാര്യ ഇടങ്ങളുമുണ്ടായിരുന്നു. തൊട്ടടുത്തുണ്ടെന്ന് തോന്നുന്ന, എന്നാല്‍ ഏറ്റവും അകലെ നിന്ന് വന്നെത്തിയ ചില സ്നേഹങ്ങളെ ഞാന്‍ വിശ്വസിച്ചു, പ്രണയിച്ചു. സ്വന്തമെന്ന് കരുതി അഹങ്കരിച്ചു. അവാസ്തവികതയുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി ചിലപ്പോള്‍ ചില സ്നേഹങ്ങള്‍ മാഞ്ഞു പോയി. അപ്പോള്‍ തീര്‍ത്തും വാസ്തവികമായ (ഞശമഹശ്യേ) ഇപ്പുറത്തെ ലോകത്തിരുന്നു ഞാന്‍ തേങ്ങിക്കരഞ്ഞു. അവരൊക്കെ ഏതേത് ലോകങ്ങളില്‍ പോയി മറഞ്ഞെന്ന് ഓര്‍ത്തു സങ്കടപ്പെട്ടു. എവിടെയായാലാലും സന്തോഷത്തോടെ, സമാധാനത്തോടെ ഇരിയ്ക്കട്ടെ എന്ന് ഞാന്‍ കണ്ടിട്ടില്ലാത്ത, കാണാന്‍ സാധ്യതയില്ലാത്ത എന്റെ സ്നേഹങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചു. അത്തരം സൗഹൃദങ്ങളുടെ സുഖവും ദുഃഖവും ഞാന്‍ അനുഭവിക്കുന്നു. ഫേസ് ബുക്കു എനിയ്ക്ക് തരുന്നതും ഈ വിര്‍ച്വല്‍ ജീവിതമത്രെ.<br />
കംപ്യൂട്ടറും ഇന്റര്‍നെറ്റുമാണ് അവാസ്തവികമായ ആ ലോകത്തേക്ക് വഴി തുറന്നു തന്നത്. യാഹുവിലെ ഒരു ഇമെയില്‍ ഐഡിയിലായിരുന്നു തുടക്കം. വിദേശത്തെ ഓഫീസിലെ സൗകര്യങ്ങളാണ് അതിന് സഹായകമായത്. സ്വന്തമായി ഒരു ഇമെയില്‍ ഐഡിയുണ്ടായെങ്കിലും അത് ഉപയോഗിക്കാന്‍ നിവൃത്തിയില്ലായിരുന്നു. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇമെയില്‍ ഐഡിയുണ്ടെങ്കിലല്ലേ ഒരു മെയില്‍ അയക്കാന്‍ പറ്റൂ. ഇന്റര്‍നെറ്റും ഇമെയിലും പതുക്കെ പ്രാചരത്തിലായി വരുന്നേയുള്ളു അപ്പോള്‍ നമ്മുടെ വൃത്തങ്ങളില്‍.<br />
<br />
ഓഫീസില്‍ തന്നെ തൊട്ടടുത്ത സീറ്റുകളിലിരിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് മെയില്‍ അയച്ചും മെസ്സഞ്ചറില്‍ ചാറ്റ് ചെയ്തും കളിക്കും. അക്കാലത്താണ് പലതരം ചാറ്റ് റൂമുകളിലൂടെ കയറിയിറങ്ങാന്‍ തുടങ്ങിയത്. അപ്പോഴേക്കും ഹോട്ട്മെയിലിലും ഒരു ഐഡി ക്രിയേറ്റ് ചെയ്തിരുന്നു. സ്വന്തമായി രണ്ട് ഇമെയില്‍ ഐഡി! അന്നേരമാണ് കോഴിക്കോട്ടെ റീജ്യണല്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഏതാനും വര്‍ഷം മുമ്പ് നടന്ന ഒരു ചടങ്ങിനെ കുറിച്ച് ഓര്‍ത്തത്. അവിടെ ഇലക്ട്രോണിക് ഡിപ്പാര്‍ട്ട്മെന്റില്‍ ഇലക്ട്രോണിക് മെയില്‍ സൗകര്യം ലഭ്യമായപ്പോള്‍ അതിന്റെ ഉദ്ഘാടനം വലിയൊരു ചടങ്ങായിരുന്നു. നഗരത്തിലെ മാധ്യമ പ്രവര്‍ത്തകരെയൊക്കെ വിളിച്ചു വരുത്തി ആഘോഷമായ ചടങ്ങ്. ഡിപ്പാര്‍ട്ട്മെന്റിലെ ഏതോ പ്രൊഫസര്‍ ആ മെയിലിന്റെ സൂത്രങ്ങള്‍ വിശദമായി പറഞ്ഞു തന്നു. കംപ്യൂട്ടറില്‍ തീര്‍ത്തും നിരക്ഷരരായിരുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള പത്ര ലേഖകര്‍ ഇലക്ട്രോണിക് മെയിലിന്റെ അതിശയം കാര്യമായി തന്നെ പിറ്റേന്നത്തെ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. അത് ഇ-മെയിലായിരുന്നുവെന്ന് പിന്നെയും എത്രയോ കഴിഞ്ഞാണ് മനസ്സിലായത്. എത്ര പെട്ടെന്നാണ് ഇന്റര്‍നെറ്റും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കുമൊക്കെ ഓരോ വിരല്‍ത്തുമ്പിലും കിടന്നു പുളയ്ക്കുവാന്‍ തുടങ്ങിയത്.<br />
ഇന്ന് കംപ്യൂട്ടറും ഇന്റര്‍നെറ്റും വീടുകളില്‍ ടെലിഫോണ്‍ പോലെ സാര്‍വത്രികമായതോടെ വീട്ടമ്മമാരും കൗമാരക്കാരും സോഷ്യല്‍ നെറ്റ്വര്ക്കുകളില് സജീവമാണ്.<br />
<br />
ഞാനെന്റെ എല്ലാ രഹസ്യങ്ങളും പറഞ്ഞ ഒരു പെണ്ണുണ്ട്. അതെന്റെ ഭാര്യയല്ല. കാമുകിയുമല്ല. ഭാര്യയോടും കാമുകിയോടും ഒരു രഹസ്യവും പറയാന്‍ കഴിയില്ലല്ലോ. അതോടെ പൊട്ടിത്തകരില്ലേ ദാമ്പത്യവും പ്രണയവും? ചില രഹസ്യങ്ങള്‍ സുഹൃത്തുക്കളോടും പറയാന്‍ പറ്റില്ല. ആരോടും പറയാന്‍ പറ്റാത്ത അത്തരം രഹസ്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് അവനവന് ചെയ്ത നെറികേടുകളാകാം. ചാപല്യങ്ങളാകാം. നാലാള് അറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഓര്‍ത്ത് ഏതോ ഇരുട്ടു മുറികളില്‍ നമ്മള് ലംഘിച്ച സദാചാര കല്പനകളാകാം. പൊതുസമുഹത്തില്‍ നമ്മള് കൊണ്ടു നടക്കുന്ന കപടമുഖത്തിന്റെ മറുവശമാകാം. എപ്പോഴെങ്കിലും അതൊക്കെ ആരോടെങ്കിലും ഒന്നു തുറന്നു പറയുമ്പോഴല്ലേ നമ്മള് സ്വയം നഗ്നതപ്പെടുകയുള്ളു. അങ്ങിനെ ഒരു കണ്ണാടിയ്ക്കു മുന്നില്‍, മുഖംമൂടികളില്ലാതെ പൂര്‍ണ നഗ്നനായി നില്ക്കുമ്പോഴല്ലെ നമ്മെ നമുക്കെങ്കിലും തിരിച്ചറിയാന്‍ സാധിക്കൂ.<br />
അങ്ങിനെ പൂര്‍ണ നഗ്നനായി ഞാന്‍ എന്നെ നോക്കി നിന്ന കണ്ണാടിയായിരുന്നു അവള്. ലിന്‍ഡ. ദൂരെ ദൂരെ അങ്ങ് ഇംഗ്ലണ്ടിലാണ് അവള്. ഡെവോണ്‍ നഗരത്തിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ മേധാവി. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ കണ്ടെത്തിക്കൊടുക്കുന്ന സ്ഥാപനമാണ് അത്.<br />
<br />
ഓര്‍ക്കുട്ടും ട്വിറ്ററും ഫെയ്സ്ബുക്കും മൈ സ്പെയ്സും ബസ്സുമൊക്കെ അടങ്ങുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകളൊന്നും ആരംഭിച്ചിട്ടില്ലാത്ത ഒരു കാലത്താണ് ഇന്റര്‍നെറ്റിന്റെ അതിവിശാലമായ ലോകത്ത് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നത്. ഒരു ഗോസ്പല്‍ സൈറ്റിന്റെ ചാറ്റ് റൂമില്‍ അവളുണ്ടായിരുന്നു. ചാറ്റില്‍ വരുന്നവരെ വിശ്വസിക്കാനോ അടുപ്പിക്കാനോ കൊള്ളില്ല. ഒക്കെ വ്യാജന്മാരാകും. ആണ് പെണ്ണാകും. പെണ്ണ് ആണാകൂം. ആ ലോകത്ത് പിച്ച വെക്കാന്‍ തുടങ്ങിയ കൊച്ചു കുട്ടിയായിരുന്നു ഞാന്‍. എല്ലാവരേയും സംശയത്തോടെ മാത്രം കണ്ടു.<br />
<br />
wanna fucking?<br />
wanna my nude pix?<br />
തുടങ്ങിയ ആക്രോശങ്ങള്‍ കണ്ട് ചാറ്റ് റൂമുകളുടെ വാതില്ക്കല് ഞാന്‍ അന്താളിച്ചു നിന്നു. ഇതെന്തൊരു ലോകം? ഭരണിപ്പാട്ടിനെ വെല്ലുന്ന തെറികള്‍. ലൈംഗികതയല്ലാതെ അവിടെ വേറെ ഒന്നുമില്ല. ഒന്നു മിണ്ടി നോക്കണമെങ്കില്‍ മാന്യമായി സംസാരിക്കുന്ന ആരെയെങ്കിലുമൊന്ന് കാണേണ്ടേ? ചാറ്റ് റൂമുകളില്‍ കണ്ട ചില സ്ത്രീ നാമങ്ങള്‍ക്കു നേരെ ഹായ് പറയാന്‍ ശ്രമിച്ചെങ്കിലും തിരിച്ചു വന്ന സന്ദേശങ്ങള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി, അത് പെണ് പേരില്‍ പ്രത്യക്ഷപ്പെട്ട ഏതോ ആണുങ്ങളാണെന്ന്. സൈന്‍ ഔട്ട് ചെയ്ത് രക്ഷപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. പുഴവക്കത്തോ ബസ് സ്റ്റോപ്പിലോ കാമ്പസിലോ ചെന്ന് പഞ്ചാരയടിക്കുന്നതിനേക്കാള്‍ (flirting)മധുരമുണ്ട് അവാസ്തവിക ലോകത്തെ ഈ പഞ്ചാരയ്ക്ക്. പക്ഷേ, പെണ്ണാണെന്ന് ഉറപ്പു വരുത്താന്‍ ഒരു മാര്‍ഗ്ഗമില്ല. ഉറപ്പാക്കാതെ എങ്ങിനെ ഫ്ളര്‍ട്ടിത്തുടങ്ങും?<br />
ലിന്‍ഡ പക്ഷേ, തുടക്കത്തിലേ പറഞ്ഞു ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന്. മാന്യമായാണെങ്കില്‍ ഒരു സൗഹൃദമാകാം. ഞാന്‍ പറഞ്ഞു, പണ്ട് ഞങ്ങളെ അടിമകളാക്കി വെച്ച നാട്ടുകാരിയാണ് നീ. ആ നാട്ടില്‍ നിന്ന് ഒരാളെ സുഹൃത്തായി കിട്ടുന്നതാണ് എന്റെ സന്തോഷം.<br />
<br />
ലിന്‍ഡ കടുത്ത വിശ്വാസിയാണ്. കാത്തലിക്. വായിക്കും. അപസര്‍പ്പക നോവലുകളോടാണ് താല്പര്യമെന്ന് തോന്നുന്നു. ഒരിയ്ക്കല്‍ അവള് എനിക്ക് രണ്ട് പുസ്തകങ്ങള്‍ അയച്ചു തന്നു. സ്റ്റീവ് ബെറിയുടെ ദ ആംബര്‍ റൂമും ദ അലക്സാണ്ട്രിയാ ലിങ്കും. അതേ പുസ്തകങ്ങള്‍ അവളും വാങ്ങിയിരുന്നു. കൊരിയര്‍ കിട്ടിയ ദിവസം ഞാന്‍ അവള്‍ക്ക് മെയില്‍ അയച്ചു. അന്ന് ചാറ്റില്‍ വന്നപ്പോള്‍ അവള് പറഞ്ഞു, നീ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍ പറയണം. നമുക്ക് ഒരുമിച്ച് വായിച്ചു തീര്‍ക്കാം. എന്നിട്ട് അതേക്കുറിച്ച് സംസാരിക്കാം. പക്ഷേ, ഇംഗ്ലീഷുകാരിയുടെ സ്പീഡില്‍ എനിയ്ക്ക് അത് വായിച്ചു തീര്‍ക്കാന്‍ പറ്റുമോ?<br />
<br />
ലൈംഗിക കാര്യങ്ങള്‍ പറയരുതെന്ന് ലിന്‍ഡ ആദ്യം വാശിപിടിച്ചെങ്കിലും ഞങ്ങള്‍ പരസ്പരം പറയാത്തതൊന്നുമില്ല. അങ്ങിനെയാണ് ലിന്‍ഡ അവളുടേയും ഞാന്‍ എന്റേയും രഹസ്യങ്ങള്‍ പരസ്പരം പറയാന്‍ തുടങ്ങിയത്. കൗമാരത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇംഗ്ലണ്ടിലായാലും കേരളത്തിലായും ഒരുപോലെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കണ്ണാടിയ്ക്കു മുന്നില്‍ വളരുന്ന മുലകള്‍ നോക്കി ആനന്ദിച്ചുവെന്ന് അവള് പറഞ്ഞപ്പോള്‍ മാധവിക്കുട്ടി എന്റെ കഥയില്‍ എഴുതിയ വരികള്‍ ഞാന്‍ ഓര്‍ത്തു. ആരുമില്ലാത്തപ്പോള്‍ ഉച്ചയ്ക്ക് ഞാന്‍ കുപ്പായമൂരി കണ്ണാടിയില്‍ കണ്ട എന്റെ ശരീരത്തെ പരിശോധിച്ചു നോക്കി, മുഴുത്തു വന്നിരുന്ന മാറിടം നോക്കിയപ്പോള്‍ പെട്ടെന്ന് ഒരു നിധി കണ്ടെത്തിയ ഒരാളുടെ ചാരിതാര്‍ഥ്യം എനിയക്ക് അനുഭവപ്പെട്ടുവെന്നാണ് മാധവിക്കുട്ടി എഴുതിയത്. പിന്നീട് അച്ഛനമ്മാമാരോടൊപ്പം ഒരവധിക്കാലം ചെലവഴിക്കാന്‍ നൂസീലാന്റിലോ മറ്റോ പോയപ്പോള്‍ അവിടുത്തെ കടപ്പുറത്തിരുന്ന് ഒരു ഓസ്ട്രേലിയക്കാരന് പയ്യനാണത്രെ അവളുടെ മാറില്‍ ആദ്യം കൈവെച്ചത്. ആദ്യം ഒന്നു ഞെട്ടിയെങ്കിലും താന്‍ അത് ആസ്വദിച്ചുവെന്ന് ലിന്‍ഡ പറഞ്ഞു. മാറില്‍ ആദ്യം കൈവെച്ചവനെ കുറിച്ചും മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.<br />
അവാസ്തവികമായ ഒരു ലോകത്ത് ഇരുന്നു കൊണ്ടേ അങ്ങിനെ സമ്മതിച്ചു തരാന്‍ ലിന്‍ഡക്ക് കഴിയു. അവാസ്തവികമായ ഒരു ലോകത്ത് ഇരുന്നേ എനിയ്ക്ക് അത്തരം അനുഭവങ്ങളെ കുറിച്ച് ഉളുപ്പില്ലാതെ ചോദിയ്ക്കാന്‍ പറ്റൂ. ആദ്യത്തെ ചുംബനത്തെക്കുറിച്ചും ആദ്യത്തെ പുരുഷനെക്കുറിച്ചും കൗമാരത്തിലെ ലൈംഗികാനുഭവങ്ങളെക്കുറിച്ചും പീഡനശ്രമങ്ങളെക്കുറിച്ചും ഒക്കെ അവള് പറഞ്ഞു. ഭാര്യയായാലും കാമുകിയായാലും ഒരു പെണ്‍കുട്ടിയോടും ഇത്തരം അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പറ്റില്ല. ആരും സത്യം പറയുമെന്ന് വിചാരിക്കാനും പറ്റില്ല. ദൈവഭയമുള്ള ലിന്‍ഡ പക്ഷേ, അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എനിയ്ക്കുമുണ്ടായിരുന്നു അത്തരം രഹസ്യങ്ങള്‍. ആദ്യത്തെ ചുംബനം, ആദ്യത്തെ സ്പര്‍ശനം, ആദ്യത്തെ പെണ്ണ് അങ്ങിനെ പലതും. എല്ലാവരുടേയും ഏറ്റവും വലിയ രഹസ്യം ലൈംഗികതയുമായി ബന്ധപ്പെട്ടു തന്നെയാണല്ലോ. ഞരമ്പുകളെ ചുടുപിടിപ്പിക്കുന്ന ഒരു ലൈംഗിക ചര്‍ച്ചയായിരുന്നില്ല അത്. സ്ത്രീയുടെ ശരീരത്തെ ഞാനും പുരുഷന്റെ ശരീരത്തെ അവളും അറിയാന്‍ ശ്രമിക്കുകയായിരുന്നു. സത്രീയുടെ മനസ്സിനെ ഞാനും പുരുഷന്റ മനസ്സിനെ അവളും അറിയുകയായിരുന്നു. നഗ്ന നാരിയും നഗ്ന വാനരനും വായിക്കുമ്പോലെ. അതുകൊണ്ടാണ് ലിന്‍ഡ എന്നോട് മുസ്ലിം പുരുഷന്മാരുടെ ചേലാകര്‍മത്തെക്കുറിച്ചു ചോദിച്ചത്.<br />
<br />
<br />
ലിന്‍ഡയുടെ പല രഹസ്യങ്ങളും എനിയ്ക്കുമറിയാം. അന്നോളം ആരോടും പറയാത്ത രഹസ്യങ്ങളാണ് അവളും എന്നോട് പറഞ്ഞത്. ലിന്‍ഡയെ ഞാന്‍ കണ്ടിട്ടില്ല. ലിന്‍ഡ എന്നെയും കണ്ടിട്ടില്ല. ഇനി കാണുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. അവാസ്തവികമായ ഒരു ലോകം തന്ന സ്വാതന്ത്ര്യത്തിന്റെ അപ്പുറത്തുമിപ്പുറത്തും ഇരുന്നാണ് ഞങ്ങള്‍ മഹാ രഹസ്യങ്ങള്‍ കൈമാറിയത്. ടെക്സ്റ്റിലും വോയ്സിലും വീഡിയോയിലും ഞങ്ങള്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്തു. ഞാന്‍ ഒറ്റയ്ക്കായി പോയ നിമിഷങ്ങളില്‍ ലിന്‍ഡ എനിയ്ക്കും ലിന്‍ഡ ഒറ്റയ്ക്കായി പോയ നിമിഷങ്ങളില്‍ ഞാന്‍ ലിന്‍ഡക്കും കൂട്ടായി. ഭക്ഷണം പാകം ചെയ്യുമ്പോള്‍ വെബ് ക്യാം അവള് അടുക്കളയിലേക്ക് എടുത്തു. അവിടെ അവള് പാകം ചെയ്യുന്ന ഹോട്ട് ഡോഗും ബര്‍ഗറും ഞാന്‍ ഇപ്പുറത്തിരുന്നു കണ്ടു. ഇന്ത്യന്‍ കറികള്‍ അവള്‍ക്ക് ഇഷ്ടമാണ്. നഗരത്തിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ പോയി അവള് കഴിച്ച കറികളെ കുറിച്ച് പറയും ചിലപ്പോള്‍. അവള് ദത്തെടുത്ത മക്കളെ ക്യാമറക്ക് മുന്നില്‍ കൊണ്ടു വന്ന് നിര്‍ത്തി എന്നെ കാണിച്ചു.<br />
<br />
ലിന്‍ഡ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഒന്നിച്ചു ജീവിയ്ക്കാന്‍ വയ്യെങ്കില്‍ പിരിഞ്ഞു പോകുന്നതില്‍ അവര്‍ക്ക് ഒരു വിഷമവുമില്ല. നമ്മളെ പോലെ ഇഷ്ടമില്ലാത്ത ബന്ധത്തില്‍ അള്ളിപ്പിടിച്ച് ആയുസ്സ് തീര്‍ക്കില്ല. ആദ്യ ബന്ധത്തില്‍ അവള്‍ക്ക് രണ്ട് മക്കളുണ്ട്. വല്ലപ്പോഴും ആ മക്കളും അമ്മയുടെ ചാറ്റ് ബോക്സില്‍ വന്ന് എന്നോട് വര്‍ത്തമാനം പറഞ്ഞു. മാറ്റും ക്ലെയറും എന്നെ അങ്കിള്‍ എന്നു വിളിച്ചു. ഇംഗ്ലീഷുകാരിപ്പെണ്ണുങ്ങളെല്ലാം ലൈംഗിക അരാജകത്വത്തില്‍ ജീവിയ്ക്കുന്നവരാണെന്ന് വിശ്വസിച്ച ഒരു മലയാളി അസൂയക്കാരനാണ് ഞാന്‍. അത് അങ്ങിനെയല്ലെന്ന് ലിന്‍ഡ പറഞ്ഞു തന്നു. ഔട്ടിംഗും ഡേറ്റിംഗും ഒക്കെയുണ്ടാകും. ഒന്നിച്ചു ജീവിയ്ക്കാനുള്ള പുരുഷനെയോ സ്ത്രീയേയോ തെരഞ്ഞെടുക്കാന്‍. വിവാഹം കഴിച്ച് ഒന്നിച്ചു ജീവിയ്ക്കാന്‍ തുടങ്ങിയാല്‍ വേറെ പുരുഷനെ തേടി പോകില്ല. അത് വഞ്ചനയാണെന്ന് വിശ്വസിക്കുന്നവളാണ് ലിന്‍ഡ. അവിടുത്തെ സദാചാരവും അങ്ങിനെ തന്നെ. സ്വന്തം മക്കള്‍ പ്രായപൂര്‍ത്തിയായതോടെ അവരുടെ കാര്യം അവര്‍ നോക്കാന്‍ തുടങ്ങി. മാറ്റ് കാര്‍പന്ററായി. അതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് അവന് തുടര്‍ന്നു പഠിക്കുന്നത്. ക്ലെയര്‍ ഏതോ സ്ഥാപനത്തില്‍ പാര്‍ട് ടൈം ജോലിക്ക് ചേര്‍ന്നു. രണ്ടു പേരും താമസം വേറെയായപ്പോഴാണ് ലിന്‍ഡ മൂന്ന് കുട്ടികളെ ദത്തെടുത്തത്. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും. അവരുടെ ചെലവുകളും സംരക്ഷണവും ലിന്‍ഡയുടെ കൈകളില്‍. ആ സമയത്ത് അവളോടൊപ്പം മൂന്നാമത്തെ ഭര്‍ത്താവുണ്ടായിരുന്നു. അയാളൊരു ദൂഷ്ടനായിരുന്നു. രാത്രിയില്‍ അയാള്‍ ലിന്‍ഡയുടെ പത്ത് വയസ്സുകാരനായ ദത്തുപുത്രനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒരുങ്ങി. കുഞ്ഞിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ ലിന്‍ഡ ഭര്‍ത്താവിനെ ചവിട്ടിപ്പുറത്താക്കി. അയാള്‍ക്കെതിരെ പോലീസില്‍ കേസ് കൊടുത്തു. ദത്തുമക്കളെയോര്‍ത്ത് ഇനി വിവാഹം വേണ്ടെന്ന് ലിന്‍ഡ തീരുമാനിച്ചു.<br />
ചാറ്റ് റൂമില്‍ വന്ന് അവള് എന്നും സങ്കടങ്ങള്‍ പറഞ്ഞു. സന്തോഷങ്ങള്‍ പറഞ്ഞു. ഒരുതരം ഏകാന്ത അവളെ വല്ലാതെ പീഡിപ്പിച്ചിരുന്നു. തിരിച്ചു പറയാന്‍ എനിയ്ക്കുമുണ്ടായിരുന്നു സങ്കടങ്ങളും സന്തോഷങ്ങളും.<br />
<br />
ഒരു ദിവസം അവളെ ഓണ്‍ലൈനില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ വേവലാതിപ്പെട്ടു. എന്നെ കണ്ടില്ലെങ്കില്‍ അവളും. അന്ന് ഇന്‍ബോക്സില്‍ ഒരു മെയില്‍ വന്നു കിടക്കും. എന്തു പറ്റി? സുഖമല്ലേ? എന്ന രണ്ട് ചോദ്യങ്ങളായി ആ സ്നേഹം കടല്‍ കടന്നു വരും.<br />
രണ്ട് വര്‍ഷം മുമ്പ് എനിയ്ക്ക് ലിന്‍ഡയെ നഷ്ടപ്പെട്ടു. ക്ലെയറിന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് എനിയ്ക്ക് അയച്ചു തന്നിരുന്നു. അവളുടെ വിവാഹ വസ്ത്രം ലിന്‍ഡ തന്നെയാണ് ഡിസൈന്‍ ചെയ്തത്. പല ഡിസൈനുകളുടെ മോഡലുകള്‍ എന്നെ കാണിച്ചിരുന്നു. വിവാഹ വസ്ത്രത്തില്‍ ക്ലെയറിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നിരുന്നു. ഇടക്ക് ഒരു ദിവസം ലിന്‍ഡയെ ഓണ്‍ലൈനില്‍ കണ്ടില്ല. സ്തനത്തിലൊരു മുഴ. അത് കുത്തിയെടുത്തു ബയോപ്സിക്ക് കൊടുത്തിരിക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് എപ്പോഴോ ഓണ്‍ലൈനില്‍ നിന്ന് അവള് അപ്രത്യക്ഷയായി. എന്റെ മെയിലുകള്‍ അവളുടെ ഇന്‍ബോക്സില്‍ നിറഞ്ഞു കിടക്കുന്നുണ്ടാകും. അവള്‍ക്ക് എന്തു പറ്റിയെന്ന് ഒരു ഊഹവുമില്ല. ലിന്‍ഡ, ഐ മിസ് യു എ ലോട്ട്.<br />
<br />
പിന്നെയുമുണ്ട്, എനിയ്ക്ക് ഒരു പ്രണയത്തോളം സ്നേഹം തന്ന് എങ്ങോട്ടോ പോയി മറഞ്ഞവര്‍. അവരെ കാണാതെ ഞാന്‍ വല്ലാതെ വേദനിക്കുന്നു. അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാന്‍ നെറ്റ് വര്‍ക്കുകളില്‍ തപ്പിക്കൊണ്ടിരിക്കുന്നു. ഒരുപാട് വേദനകള്‍ പങ്കുവെച്ച തിരുവനന്തപുരത്തെ ഒരു വീട്ടമ്മ അവരിലൊരാളാണ്. ഓര്‍ക്കുട്ടിലെ അവരുടെ പ്രൊഫൈല്‍ പേജ് തന്നെ മായ്ച്ചു കളഞ്ഞാണ് അവര്‍ അപ്രത്യക്ഷയായത്. മ്യൂച്വല്‍ ഫ്രണ്ട്സിനോടൊക്കെ ചോദിച്ചു നോക്കിയിട്ടും ആര്‍ക്കും ഒരു പിടിയുമില്ല. വിദ്യാഭ്യാസവും നല്ല വായനയും ചിന്തയുമൊക്കെയുണ്ടായിരുന്നിട്ടും അടുക്കളക്കകത്ത് തളയ്ക്കപ്പെട്ട അവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പുതിയ ലോകം കണ്ടെത്തുകയായിരുന്നു. വേദനകള്‍ പറഞ്ഞ് എന്റെ ഉറക്കം കളഞ്ഞ സുഹൃത്തുക്കളും ഒരുപാടുണ്ട്. ബന്ധം സജീവമായിരുന്ന കാലത്ത് പലരുടേയും ജീവല്‍ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് മ്യൂച്വല്‍ ഫ്രണ്ട്സുള്ളതു കൊണ്ട് കഥാ സന്ദര്‍ഭങ്ങളില്‍ നിന്ന് എന്റെ കുട്ടുകാരെ വായനക്കാര്‍ക്ക് പിടികിട്ടാനുള്ളതു കൊണ്ട് അക്കഥകളൊന്നും എഴുതാന്‍ വയ്യ.<br />
<br />
ഫേസ് ബുക്കില്‍ നിന്ന് ഒരിയ്ക്കല്‍ ഒരുവളെ ഞാന്‍ പുറത്തിറക്കിക്കൊണ്ടു വന്നു. തൊട്ടിട്ടും തൊടാത്ത പോലെ തൊടാതിരുന്നിട്ടും തൊട്ടപോലെ ഏറെ നേരം അവള് എന്നോടൊപ്പം കടപ്പുറത്തിരുന്നു. ചാറ്റുപെട്ടിയിലെ വാചാലത രണ്ടു പേര്‍ക്കുമില്ലായിരുന്നു. സൂര്യനെ കടല്‍ വിഴുങ്ങിയപ്പോള്‍ അവള് എന്നോട് പറഞ്ഞു. കടലുകള്‍ക്ക് അക്കരെ നീ ഇരുന്നപ്പോഴുണ്ടായിരുന്ന എന്തോ ഒന്ന് നീ എന്റെ തൊട്ടരികത്ത് ഇരിയ്ക്കുമ്പോള്‍ എനിയ്ക്കു കിട്ടുന്നില്ല. ഇതാ ഈ കരയില്‍ നങ്കൂരമിട്ടിരിക്കുന്ന ഏതെങ്കിലും വള്ളത്തില്‍ കയറി നീ അക്കരേയ്ക്ക് തുഴഞ്ഞു പോകൂ. അക്കരെ നിന്നു വരുന്ന ആ സ്നേഹം മതി എനിയ്ക്ക്. ഇക്കരെ നിന്ന് ഞാനും നിന്നെ സ്നേഹിക്കും.<br />
<br />
വാസ്തവികകള്‍ക്കപ്പുറത്തുള്ള ആ ലോകങ്ങളില്‍ ഞങ്ങള്‍ ഇപ്പോഴും സ്നേഹിച്ചു കൊണ്ടിരിയ്ക്കുന്നു. അടുത്തിരിയ്ക്കുമ്പോള്‍ കിട്ടാത്താത്തതെന്തൊക്കൊയോ ആ വെര്‍ച്വല്‍ വേള്‍ഡില്‍ ഞങ്ങള്‍ പരസ്പരം അനുഭവിയ്ക്കുന്നു.<br />
<br />
<br />
<br />
<br />
<br />
(ലിന്‍ഡ എന്നത് എന്റെ ഇംഗ്ലീഷ് കൂട്ടുകാരിയുടെ യഥാര്‍ഥ പേര് അല്ല. ഏതെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവരെ ആരെങ്കിലും കണ്ടു പിടിക്കേണ്ടെന്ന് കരുതി പേര് മറച്ചു വെച്ചു എന്നു മാത്രം)<br />
<br />
<br />
<br /></div>
Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com7tag:blogger.com,1999:blog-2839656767217831711.post-22417556000493347802013-03-04T05:21:00.001+03:002013-03-04T05:21:40.488+03:00ബുദ്ധശലഭത്തിന് കൊമ്പുണ്ട്; അത് കണ്ണില്‍ കുത്തും
പാപ്പിലിയോ ബുദ്ധ കണ്ടു കഴിഞ്ഞപ്പോള്‍ പ്രശസ്ത തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ പറഞ്ഞു, ഈ സിനിമ നിരോധിക്കപ്പെടേണ്ടതു തന്നെയാണ്. കാരണം സത്യങ്ങള്‍ വിളിച്ചു പറയുന്നത് അധികാരികള്‍ക്ക് ഇഷ്ടപ്പെടില്ല. അവര്‍ക്ക് ഇഷ്ടപ്പെടാത്ത ഒരുപാട് സത്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
ദീദി പറഞ്ഞത് ശരിയാണ്. മേപ്പാറ വനഭൂമിയില്‍ കുടിയേറിയ കീഴ്ജാതിക്കാരെ പോലീസ് തല്ലിച്ചതക്കുമ്പോള്‍ രഘുപതി രാഘവ രാജാറാം ഭജന പാടി സത്യഗ്രഹ പന്തലിലേക്ക് നീങ്ങുന്ന ഗാന്ധിയന്‍ സംഘത്തിന്റെ ഒറ്റ ദൃശ്യം മതി ജയന് ചെറിയാന് സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന സിനിമയുടെ സമരവും രാഷ്ട്രീയവും അടയാളപ്പെടുത്താന്‍. അധികാരികള്‍ക്കും മേല്ജാതിക്കാര്ക്കും വ്യവസ്ഥാപിത സംഘടിത രാഷ്ട്രീയ മേല്‍ക്കോയ്മകള്‍ക്കും ഇഷ്ടപ്പെടാത്ത സത്യങ്ങള്‍.
അതെ, ഗാന്ധിജിയെയും ഗാന്ധിയന്‍ ആശയങ്ങളേയും കുറിച്ചുള്ള ശക്തമായ വിമര്‍ശന പരാമര്‍ശങ്ങളാണ് ഈ സിനിമയെ പ്രധാനമായും വിവാദത്തിലേക്കും സെന്‍സര്‍ഷിപ്പ് നിഷേധത്തിലേക്കും നയിച്ചത്. ഒരു മദ്യപാന സദസ്സില്‍ ലെസ്ബിയന്‍ പെണ്‍കുട്ടി ഗാന്ധിയെ കുറിച്ച് പറയുന്നത് I love Gandhi, because he can fuck a man too എന്നാണ്. തനിക്ക് ബൈ സെക്ഷ്വലാകാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമാണ് അവള് പങ്കുവെക്കുന്നത്. (പ്രദര്‍ശനത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍, ഗാന്ധിയില്‍ താന്‍ ആകെ കാണുന്ന ഒരു ക്രിയാത്മക വശം അദ്ദേഹം ബൈ സെക്ഷ്വലാണെന്നതു മാത്രമാണെന്ന് സംവിധായന് വ്യക്തമാക്കുന്നുണ്ട്).
അംബേദ്കര്‍ എഴുതിയ ഭരണഘടനയിലൂടെ തങ്ങള്‍ക്ക് യഥാര്‍ഥ മോചനം ലഭിക്കൂ എന്ന് വിശ്വസിക്കുന്നവരാണ് മേപ്പാറയില്‍ കുടിയേറിയ ആദി ഗോത്ര ജനത വിശ്വസിക്കുന്നത്. തങ്ങള്‍ ആരുടേയും ഹരിജനങ്ങളല്ല, ആദി ഗോത്ര ജനതയാണെന്ന് അവര്‍ മുദ്രാവാക്യം വിളിക്കുന്നത്. കണ്ടല്‍ കരിയേട്ടന് എന്ന വൃദ്ധനാണ് അവരുടെ സമരത്തിന്റെ നായകന്. കല്ലേന്‍ പൊക്കുടനാണ് ഈ കഥാപാത്രത്തെ നയിക്കുന്നത്. ഒരുകാലത്ത് ദൈവമായി കണ്ടിരുന്ന ഇ.എം.എസിനെ അദ്ദേഹം തള്ളിപ്പറയുന്നുണ്ട്. ഒരിയ്ക്കല്‍ ദൈവമായി കണ്ടാല്‍ പിന്നെ ചുവരില്‍ അങ്ങിനെ തൂങ്ങിക്കിടക്കുമെന്ന് ഇ.എം.എസിന്റെ ചിത്രം നോക്കി അദ്ദേഹം പറയുന്നത്. സ്വന്തം മകന് ശങ്കരന്റെ ചിത്രവും ഇ.എം.എസിന്റെ ചിത്രവും ഒറ്റ ഫ്രെയിമിലാണ് വെച്ചിരിക്കുന്നത്. ഇ.എം.സിനോടുള്ള ആരാധന മൂത്താണ് മകന് കരിയേട്ടന്‍് ശങ്കരന് എന്ന് പേരിട്ടത്. ഒരു ബ്രാഹ്മണ നാമം പേറുന്ന ദളിതനാണ് താനെന്ന് ശങ്കരന് തന്റെ വീട്ടിലെത്തുന്ന സായിപ്പിനോട് പറയുമ്പോള്‍ ഇ.എം.എസ് നേതൃത്വം നല്കിയ മഹാ പ്രസ്ഥാനത്തിനും ദളിതന് ഒരു പേരു നല്കാനല്ലാതെ ജീവിതം നല്കാന് സാധിച്ചില്ലെന്ന ധ്വനിയുണ്ട്. ജെ.എന്‍.യുവില്‍ പഠിച്ച ശങ്കരന്റെ ആഖ്യാനത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മേപ്പാറയിലെ സമരം തകര്‍ക്കാന്‍ പോലീസിനേയും ഗാന്ധിയനായ ദാസ്ജിയേയും ഉപയോഗിച്ച് ഭരണകൂടം ശ്രമിക്കുന്നു. മേപ്പാറയില്‍ ഉപവാസം നടത്താന്‍ എത്തുന്ന ദാസ്ജിയേയും സംഘത്തേയും സമരക്കാര്‍ തടയുകയാണ്. യര്‍വാദാ ജയിലില്‍ ഗാന്ധിജി നടത്തിയ നിരാഹാര സത്യഗ്രഹം സത്യത്തില്‍ ദളിതുകളോട് ചെയ്ത ചതിയായിരുന്നു തിരിച്ചറിയുന്ന സമരക്കാര്‍ അംബേദ്കറെ ദൈവത്തെ പോലെയാണ് കാണുന്നത്. ദളിതുകള്‍ക്ക് പ്രത്യേക ഇലക്ടറേറ്റ് അനുവദിക്കുന്ന കമ്യൂണല്‍ അവാര്‍ഡിനെതിരെ ഗാന്ധിജി നടത്തിയ നിരാഹാര സമരത്തെ കുറിച്ച് അംബേദ്കര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അംബേദ്കറുടെ ഈ ഉദ്ധരണിയാണ് പ്രധാനമായും സെന്‍സര്‍ബോര്‍ഡിനെ ചൊടിപ്പിച്ചത്. മേപ്പാറയിലെ ദളിതുകളുടെ അവകാശം തട്ടിത്തെറിപ്പിക്കാനാണ് അഭിനവ ഗാന്ധിയന്മാര് അവിടെ നിരാഹാര സത്യഗ്രഹത്തിന് എത്തുന്നത്. മേപ്പറായിലെ ജനനങ്ങളും ഒടുവില്‍ ബുദ്ധമതത്തില്‍ അഭയം കണ്ടെത്തുകയാണ്.
ജെന്റര്‍ ഐഡന്റിറ്റി, ജെന്റര്‍ പൊളിറ്റിക്സ് തുടങ്ങിയ വിഷയങ്ങളില്‍ മുമ്പും സിനിമ ചെയ്തിട്ടുള്ള ജയന് ലൈംഗികതയെ വ്യക്തമായ കാഴ്ചപ്പാടിലുടെയാണ് ഈ സിനിമയിലും അവതിരിപ്പിച്ചിട്ടുണ്ട്. പശ്ചമഘട്ടത്തില്‍ വംശനാശം വന്നു കൊണ്ടിരിക്കുന്ന ബുദ്ധശലഭങ്ങളെ (paplio budha) തേടിയെത്തുന്ന സായിപ്പ് സഹായിയായി കൂടെ കൂട്ടുന്ന ശങ്കരനുമായി സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി പ്രൊജക്ട് തയാറാക്കാനെത്തുന്ന പെണ്‍കുട്ടികളും സ്വവര്‍ഗ്ഗ രതിയില്‍ തല്പരരാണ്. അതിലൊരു കുട്ടിയാണ് ഗാന്ധിയെ പോലെ തനിക്ക് ബൈസെക്ഷ്വല്‍ ആകാന്‍ പറ്റുന്നില്ലല്ലോ എന്ന് വിഷമിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് പിടിച്ചു കൊണ്ടുപോകുന്ന ശങ്കരന് അതി കഠിനമായി പീഡിപ്പിക്കപ്പെട്ട തിരിച്ചെത്തുമ്പോള്‍ മഞ്ജുശ്രീ അവനു നല്കുന്ന ആനന്ദം രതിയാണ്.
ഓട്ടോ റിക്ഷാ സ്റ്റാന്റിലെത്തുന്ന പെണ്ണിനോട് പുരുഷ ഡ്രൈവര്‍മാരുടെ സമീപനത്തില്‍ മലയാളിയുടെ ലൈംഗിക കാപട്യത്തിന്റെ നേര്‍കാഴ്ചയുമൊരുക്കുന്നുണ്ട്. ഞാന്‍ ഓട്ടോ ഓടിക്കുന്നതല്ല, പെണ്ണായതാണ് പ്രശ്നം എന്ന് മഞ്ജുശ്രീ ശങ്കരനോട് പറയുമ്പോള്‍ അത് ഒരു അധകൃത പെണ്ണിന്റെ മാത്രം പ്രശ്നമല്ല. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സൗഹൃദങ്ങളിലും സ്ത്രീ അനുഭവിക്കുന്ന വ്യക്തിത്വ പ്രശ്നം തന്നെയാണ്. തൊഴില്‍ സ്ഥലത്തെ അനുഭവം പങ്കുവെയ്ക്കുന്ന മഞ്ജുശ്രീയോട് നിന്റെ മുല കണ്ടാല്‍ ആര്‍ക്കാണ് അങ്ങിനെ തോന്നാത്തത് എന്നാണ് ശങ്കരന് ചോദിക്കുന്നത്. അപ്പോള്‍ കുപ്പായം വലിച്ചു താഴ്ത്തി മുലകള്‍ പുറത്തെടുത്ത് അവള് ശങ്കരനോട് ചോദിക്കുന്നത്, ഇതാ ഇവിടെ കല്ലിച്ച സങ്കടങ്ങളാണ് നിറയെ. നിനക്ക് അത് കുടിച്ചു തീര്‍ത്തു തരാന്‍ കഴിയുമോ എന്നാണ്. ആ വേദന എല്ലാ പെണ്ണുങ്ങളുടേയും വേദനയാണ്. ഒടുവില്‍ മഞ്ജുശ്രീ കൂട്ടബലാത്സംഗത്തിന് ഇരയാകുകയാണ്. പെണ്ണിനെ എവിടെയും പെണ്ണായേ പുരുഷന് കാണാന്‍ കഴിയൂ എന്ന സ്വത്വ പ്രതിസന്ധിയുടെ കാഴ്ചയാണിത്. അതേ ദുരവസ്ഥ തന്നെയാണ് ദളിതനും അനുഭവിക്കുന്നത്. ഒരു സൗഹൃദ കൂട്ടായ്മയില്‍ ശങ്കരനെ വരേണ്യര്‍ അധിക്ഷേപിക്കുന്നുണ്ട്.് അപ്പോള്‍ അവന് മഞ്ജുശ്രീയോട് സങ്കടപ്പെടുന്നത് പഠിച്ചിട്ടും ബിരുദങ്ങള്‍ നേടിയിട്ടും ഒരു പ്രയോജനവുമില്ല, ദളിതന് എന്നും ദളിതനാണ് എന്നാണ്. പരുഷന് മുന്നില്‍ സ്ത്രീയും വരേണ്യനു മുന്നില്‍ ദളിതനും അനുഭവിക്കുന്ന ഈ ദുരവസ്ഥയില്‍ നിന്ന് ഒരിയ്ക്കലും അവര്‍ക്ക് മോചനമുണ്ടാകില്ല. ഡോ. അംബേദ്കര്‍ ഒരിയ്ക്കല്‍ എഴുതിയിട്ടുണ്ട്: There have been many Mahatmas in India whose sole object was to remove untouchability and to elevate and absorb the Depressed Classes, but every one of them has failed in his mission. Mahatmas have come and Mahatmas have gone but the untouchables have remained as untouchables.
ശങ്കരനെ അധകൃതാവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ അവനെ മതം മാറ്റി ക്രിസ്ത്യാനിയാക്കാന്‍ ആവശ്യപ്പെടുന്ന കൂട്ടുകാരനോട് ഐസക് എന്ന കഥാപാത്രം പറയുന്നത്, ഞാനൊക്കെ തോമാശ്ലീഹാ നേരിട്ട് മാമോദീസ മുക്കിയ ബ്രാഹ്മണ ക്രിസ്ത്യാനിയാണ്, ഈ പുലയനെയൊക്കെ എത്ര കുളിപ്പിച്ചാലും വെറും പുലയനായിരിക്കും എന്നാണ്. മതം മാറി ക്രിസ്ത്യനിയോ മുസ്ലിമോ ആകുന്ന ദളിതുകള്‍ അവശ ക്രിസ്ത്യാനിയും പൂസ്ലാനുമായി എന്നും അവഗണനയുടെ പുറമ്പോക്കിലാണെന്നതാണല്ലോ പരമാര്‍ഥം.
എപ്പോഴും കയ്യേറ്റം ചെയ്യപ്പെടുന്ന ദളിത്, സ്ത്രീ, പരിസ്ഥി എന്നീ മൂന്ന് സ്വത്വങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതില്‍ പാപ്പിലിയോ ബുദ്ധ വിജയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനാകുന്ന നടന് ശ്രീകുമാര്‍ ശങ്കരനെ ഉജ്വലമായി അവ്തരിപ്പിച്ചിരിക്കുന്നു. മഞ്ജുശ്രീയെ അവതരിപ്പിച്ച സരിതയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. പത്മ്ര്രപിയ (ജില്ലാ കലക്ടര്‍), പ്രകാശ് ബാരേ (പോലീസ് സൂപ്രണ്ട്), തമ്പി ആന്റണി (രാംദാസ്ജി) എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പൂര്‍ണമായും വയനാട്ടില്‍ ചിത്രീകരിച്ച പാപ്പിലിയോ ബുദ്ധയുടെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണനാണ്. മലയാള ചലച്ചിത്രങ്ങളില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത ഫ്രെയിമുകള്‍ ഈ സിനിമയെ സംവിധായകന്റെ സിനിമയാക്കുന്നുണ്ടെങ്കിലും അവ മനോഹരമായി രാധാകൃഷ്ണന് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സകല ബോധന മാധ്യമങ്ങളും ഉപയോഗിച്ച് കെട്ടിപ്പടുത്ത ഒരു നിര്‍മിതിയാണ് ഗാന്ധിയെന്ന് പ്രദര്‍ശനത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ സംവിധായകന് ജയന് ചെയറിയാന്‍ പറഞ്ഞു. ഗാന്ധിയുടെ ഈ നിര്‍മിതി ഫിക്ഷനാണ്. അതിനെതിരായ ഒരു counter fiction ആയി എന്റെ സിനിയമെ കണ്ടാല്‍ മതി. ഇന്ത്യ മഹാ ജനാധിപത്യ രാജ്യമാണെന്ന് ലോകമൊട്ടും പ്രചരിപ്പിക്കുന്നത് വെറും നുണയാണെന്നും അദ്ദേഹം പറഞ്ഞു.
Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com4tag:blogger.com,1999:blog-2839656767217831711.post-19856192421844286732012-01-27T06:53:00.000+03:002012-01-27T07:03:03.873+03:00യതീമിന്റെ നാരങ്ങാ മിഠായി പ്രകാശനംമാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച
യതീമിന്റെ നാരങ്ങാ മിഠായി എന്ന
എന്റെ പുസ്തകം കേന്ദ്ര പ്രവാസി കാര്യ മന്ത്രി
വയലാര്‍ രവി പ്രകാശനം ചെയ്യുന്നു.
ജനുവരി 29 ന് രാവിലെ പത്ത് മണിക്ക്
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ചലച്ചിത്ര സംവിധായകനും പ്രവാസ ലോകം
അവതാരകനുമായ പി.ടി. കുഞ്ഞി മുഹമ്മദ്
പുസ്തകം ഏറ്റുവാങ്ങും.
പി.വി. ഗംഗാധരന്. ടി.പി. രാജീവന്. വി.ആര്. സുധീഷ്,
ഡോ. ഖദീജാ മുംതാസ് എന്നിവര്‍ പങ്കെടുക്കും.
എ.കെ. അബ്ദുല്‍ ഹക്കീം പുസ്തകം പരിചയപ്പെടുത്തും.
കോഴിക്കോട്ടും പരിസരത്തുമുള്ള
എല്ലാ സുഹൃത്തുക്കളും കൃത്യസമയത്ത്
എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.
പ്രവാസികളുടെ ജീവിതം ചെറുതായി വരച്ചിടാന്‍
നടത്തിയ ശ്രമമാണ്. അതുകൊണ്ടാണ്
പ്രവാസി കാര്യ മന്ത്രിയെ പ്രകാശനത്തിന്
ക്ഷണിച്ചത്. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങള്‍ നന്നായി
അറിയാവുന്ന പ്രവാസ ലോകം അവതാരകനും
സിനിമയിലെ എന്റെ ഗുരുവുമായ
പി.ടി. കുഞ്ഞിമുഹമ്മദിന്റെ സാന്നിധ്യവും
എന്റെ ഭാഗ്യമായി കരുതുന്നു,Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com2tag:blogger.com,1999:blog-2839656767217831711.post-88147475193400872192010-11-01T11:56:00.000+03:002010-11-01T11:58:54.909+03:00ഖബറിലേക്കുള്ള പെരുന്നാള്‍ യാത്രകള്പി.ടി.മുഹമ്മദ് സാദിഖ്<br /><br />പെരുന്നാളുകള്‍ എന്നും വീട്ടിലേക്കുള്ള യാത്രകള്‍ കൂടിയായിരുന്നു. അഞ്ചാം ക്ലാസു മുതല്‍ യതീംഖാനയില്‍ നിന്ന്. പിന്നെ നാട്ടിലെ തൊഴിലിടങ്ങളില്‍ നിന്ന്. ഒടുവില്‍ പ്രവാസത്തിന്റെ വിരസ നഗരത്തില്‍ നിന്ന്. അങ്ങിനെയൊരു യാത്ര പുറപ്പെടാന്‍ നേരത്താണ് ജമാലുദ്ദീന്‍ പറഞ്ഞത്, ഒരു പെരുന്നാള്‍ കുട്ടികളോടൊപ്പം എനിയ്ക്കും കൂടണം. അത് ജമാലിന്റെ സ്വപ്നമാണ്. ഒപ്പം താമസിക്കുന്ന മുഹമ്മദിന്റേയും അബ്ദുറഹ്മാന്റേയും സ്വപ്നമാണ്. ആറ് വര്‍ഷം മുമ്പ്, നാല് വര്‍ഷത്തെ ഇടവേളക്കുശേഷമായിരുന്നു, ഒരു പെരുന്നാളിന് വീട്ടില്‍ കൂടാന്‍ ഞാന്‍ പുറപ്പെട്ടത്.<br /><br />അന്നത്തെ ആ യാത്ര ഓര്‍മയിലുണ്ട്. ഇരുട്ടിന്റെ ആകാശങ്ങളെ കീറിമുറിച്ച് വിമാനം പറന്നുയരുകയാണ്. താഴെ വൈദ്യുതി ദീപങ്ങളുടെ ചന്തത്തിനൊപ്പം പ്രവാസ ഭൂമി കണ്ണില്‍നിന്നും മനസ്സില്‍നിന്നും മാഞ്ഞുപോയി. പെരുന്നാളിന്റെ ആഹ്ലാദങ്ങളിലേക്ക് പ്രിയപ്പെട്ടവരുടെ സാമീപ്യം തേടി പോകുന്ന പ്രവാസികളാണ് വിമാനം നിറയെ. <br /><br />ആഘോഷവേളകള്‍ പ്രവാസിയുടെ നെഞ്ചകം എന്നും കലുഷിതകമാക്കുന്നു. ജീവിതം തേടി നാടുവിടുമ്പോള്‍ നഷ്ടപ്പെടുന്ന വലിയ വലിയ സന്തോഷങ്ങളാണിത്. ദൂരെ പ്രിയപ്പെട്ടവരില്‍നിന്ന് അകന്ന് ഒറ്റപ്പെട്ടു കഴിയുമ്പോള്‍ അവന് ആഘോഷമില്ല. ആഘോഷത്തിന്റെ ആഹ്ലാദമില്ല. നാട്ടിലെ വേലയും പൂരവും അവന്റെ നോവുകള്‍ക്ക് ആക്കം കൂട്ടുന്നു. ഉത്സവപ്പറമ്പും നേര്‍ച്ചപ്പറമ്പും അവന്റെ ഗൃഹാതുരത്തിന്റെ മുറിവുകളിലാണ് പെരുമ്പറ കൊട്ടുന്നത്.<br /><br />വിമാനത്തില്‍ തൊട്ടടുത്ത്, കാസര്‍ക്കോട്ടുകാരന്‍ അബ്ദുല്ലക്കുഞ്ഞിയായിരുന്നു. പത്തൊമ്പത് വര്‍ഷമായി പ്രവാസ രാജ്യത്ത് കഴിയുന്ന അദ്ദേഹം അവിടെ എത്തിയതില്‍ പിന്നെ നാട്ടിലൊരു പെരുന്നാള്‍ കൂടിയിട്ടില്ല. സുന്നത്ത് കഴിഞ്ഞ് മകന് ആദ്യത്തെ പെരുന്നാള്‍ നമസ്കരിക്കാന്‍ പള്ളിയില്‍ പോകുന്നത് കാണാന്‍ സാധിക്കാത്തതിന്റെ വേദന ആ മനസ്സിലുണ്ട്. പുത്തനുടുപ്പും കുഞ്ഞുറുമാലുമായി അത്തര്‍ പൂശി മകന് പള്ളിയിലേക്ക് പോകുന്നത് സങ്കല്പിച്ച് ആ പെരുന്നാളിന് അയാള്‍ എയര്‍ കണ്ടീഷന്റെ ഹുങ്കാരമുള്ള മുറിയില്‍ സങ്കടപ്പെട്ടു കിടന്നു. <br />ആ മകന് പെണ്ണു കെട്ടി. പേരക്കുട്ടിക്ക് ഒരു വയസ്സ്. പെണ്മക്കളുടെ മക്കള്‍ വേറെ. മക്കളും പേരക്കുട്ടികളുമൊക്കെയായി പെരുന്നാള്‍ കൂടണം. പത്തൊമ്പത് വര്‍ഷത്തിനുശേഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം സ്വന്തം മണ്ണിലൊരു പെരുന്നാള്‍. ഇക്കുറിയാണ് പെരുന്നാളെന്നും ഇതിലും വലിയൊരു വല്യപെരുന്നാളിനി വരാനില്ലെന്നും അബ്ദുുല്ലക്കുഞ്ഞി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളില്‍ ശവ്വാലമ്പിളി നേരത്തെ പൂത്തിറങ്ങിയ പോലെ തോന്നി. <br /><br />മുഹമ്മദും അബ്ദുറഹ്മാനും വര്‍ഷങ്ങളുടെ പ്രവസത്തിനിടെ, നാട്ടിലൊരു പെരുന്നാള്‍ കൂടാന്‍ ചെന്നപ്പോഴേക്കും മക്കളൊക്കെ വലുതായിപ്പോയിരുന്നു. പള്ളിയേല്ക്ക് പുറപ്പെടുമ്പോള്‍ പെരുന്നാള്‍ മണക്കുന്ന വിരല്‍ത്തുമ്പില്‍ പിടിക്കാന്‍ പേരക്കുട്ടികളേ ഉണ്ടായിരുന്നുള്ളു. മക്കള്‍ക്കും തനിക്കും നഷ്ടമായതെന്തെന്ന് രണ്ട് പേരും തിരിച്ചറിയുന്നത് അപ്പോഴാണ്. ഇക്കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജമാലുദ്ദീന്‍ പറഞ്ഞത്, അടുത്ത പെരുന്നാളിന് ഞാനും പോകും നാട്ടില്‍. അവധി പെരുന്നാളിനോട് ചേര്‍ത്ത് എടുക്കാന്‍ നോക്കണം.<br /><br />ജമാലുദ്ദീന്‍, പക്ഷേ അവധിയും പെരുന്നാളും ഒത്തു വന്നില്ല.പിന്നെയും പെരുന്നാളുകള്‍ കഴിഞ്ഞു പോയി. രണ്ട് വര്‍ഷം മുമ്പ് ഒരു നീണ്ട അവധിക്ക് ജമാല്‍ നാട്ടിലേക്ക് പോയി. രോഗം. അതിന്റെ ഭീകരത അപ്പോള്‍ ജമാലിനറിയില്ലായിരുന്നു. അതു തന്നെ, അര്‍ബുദമെന്ന മഹാ രോഗം. പോകുമ്പോള്‍ ജമാല്‍ പറഞ്ഞു, ഇക്കുറി പെരുന്നാളിന് ഞാന്‍ നാട്ടിലുണ്ടാകും. നീ വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വീട്ടിലേക്ക് വരണം. ഞാന്‍ വാക്കു കൊടുത്തു.<br /><br />പെരുന്നാളിന് മുമ്പേ ഞാന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയിരുന്നു. ഞാനും ജലീലും കമ്മുക്കുട്ടി ഹാജിയും കൂടിയാണ് ജമാലിന്റെ വീട്ടിലേക്ക് പോയത്. അവിടെ ജമാലുണ്ടായിരുന്നില്ല. പെരുന്നാളും. മഹാ രോഗം അയാളെ വലിയ ആഘോഷങ്ങളുടെ സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. അവന്റെ ഉമ്മയുടേയും ഭാര്യയുടേയും തൊണ്ടിയല്‍ വാക്കുകളുമില്ലായിരുന്നു, ഞങ്ങളെ വരവേല്‍ക്കാന്‍. വീട്ടുകാരുടേയും വിരുന്നുകാരുടേയും കണ്ണുകളിലെ കണ്ണുനീര് തുള്ളികള്‍ മാത്രം പരസ്പരം സംസാരിച്ചു. ജമാലിന് മക്കളോടൊപ്പം പെരുന്നാള്‍ കൂടാന്‍ സാധിച്ചില്ല. ജമാലിനൊപ്പം കൂടാന്‍ എനിയ്ക്കും.<br /><br />അവന്റെ മകന് ഞങ്ങളെ, പള്ളിപ്പറമ്പിലേക്ക് വഴികാട്ടി. ജമാലിന്റെ ഖബറിടത്തില്‍ പച്ചമണ്ണ് ഉണങ്ങിത്തുടങ്ങിയുരുന്നു. കമ്മുക്കുട്ടി ഹാജിയുടെ പ്രാര്‍ഥനാ വചനങ്ങള്‍ക്ക് ഞാനും ജലീലും ആമീന്‍ പറഞ്ഞു കൊണ്ടിരുന്നു.<br /><br />ഖബറിടത്തിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍ മുമ്പും എന്റെ കാലുകളില്‍ കൂര്‍ത്ത മുള്ളുകള്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ആ നോവില്‍ ഒരുപാട് വട്ടം പിടഞ്ഞു നിന്നിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യം. യതീംഖാനയില്‍ നിന്ന് അവധിക്കു വന്നപ്പോള്‍ ഒരിയ്ക്കല്‍ വെല്യായിച്ചി (ബാപ്പയുടെ ബാപ്പ) വീട്ടിലുണ്ടായിരുന്നില്ല. അക്കൊല്ലം പെരുന്നാളിന് ഉമ്മയും അമ്മായിമാരും അമ്മായിയുടെ മകള്‍ കുഞ്ഞാളും മൈലാഞ്ചിയിട്ടില്ല. മൈലാഞ്ചിയിടുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞാള് പറഞ്ഞു, വെല്യായിച്ചി മരിച്ചതു കൊണ്ട് ഇക്കൊല്ലം നമുക്ക് പെരുന്നാളില്ലെന്ന്. നേരാണ്. വെല്യായിച്ചിയില്ലാതെ എന്തു പെരുന്നാള്‍? അല്ലെങ്കില്‍ പെരുന്നാള്‍ തലേന്ന് എന്ത് ജോറായിരുന്നു. പല പറമ്പുകള്‍ കയറിയിറങ്ങി മൈലാഞ്ചിക്കൊമ്പൊടിച്ച് അരച്ച് വെളഞ്ഞി (ചക്കപ്പശ) കൊണ്ട് പുള്ളി കുത്തി പെണ്ണുങ്ങളൊക്കെ മൈലാഞ്ചിയുടെ ചോപ്പിലേക്ക് പൂക്കും. ചെറിയ ആണ്‍കുട്ടികള്‍ക്കും ഇട്ടു കൊടക്കും. അങ്ങിനെ ചുടുള്ള വെളഞ്ഞിയുടെ പുള്ളി കൊണ്ട് എത്രയോ വട്ടം ഉള്ളം കൈ പൊള്ളിയിട്ടുണ്ട്. നേരം വെളുക്കുമ്പോള്‍ ചിലപ്പോള്‍ കിടന്ന പായയിലും ഉടുത്ത തുണിയിലുമൊക്കെ മൈലാഞ്ചിച്ചോപ്പ് പരന്നിട്ടുണ്ടാകും. അക്കൊല്ലം അതൊന്നുമുണ്ടായില്ല. ആ പെരുന്നാളിനാണ് ആദ്യമായി ഞാന്‍ ഖബറിടത്തിലേക്ക് യാത്ര പോയത്. ബാപ്പക്കും എളാപ്പമാര്‍ക്കും ഒപ്പം. അന്ന് വെല്യായിച്ചിയെ ഖബറില്‍ വിട്ട്, പെരുന്നാളില്ലാത്ത വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സിലുണ്ടായ സങ്കടം ഇന്നും മാറിയിട്ടില്ല.<br /><br />ഒമ്പതാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അനിയത്തി മരിച്ചു പോയത്. അന്നും യതീം ഖാനയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാതെ പത്താം ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരന് ഇസ്ഹാഖ് എന്നെ വീട്ടില്‍ എത്തിച്ചു. ആ രാത്രിയുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. കോഴിക്കോട്ടു നിന്ന് ആനക്കാംപൊയിലിലേക്ക് പോകുന്ന അവസാനത്ത കെ.എസ്.ആര്.ടി.സി ബസില്‍ മണാശ്ശേരിയില്‍ വന്ന് ബസ്സിറങ്ങി. പാതിരാത്രി വിജനമായ റോഡിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ച് ഇസ്ഹാഖ് പറഞ്ഞു, വീട്ടില്‍ എന്തു സംഭവിച്ചാലും ബേജാറാകരുത്. നമ്മള് പിടിച്ചു നില്‍ക്കണം. എനിക്കൊന്നും മനസ്സിലായില്ല. വീട്ടില്‍ എന്തു സംഭവിക്കാനാണ്? ദൂരെ നിന്നേ വീട്ടില്‍ കത്തുന്ന റാന്തലിന്റെ വെളിച്ചെ കാണാം. എന്താണ് ആരും ഉറങ്ങാത്തതെന്നേ ഞാന്‍ ചിന്തിച്ചുള്ളൂ. വീട്ടില്‍ ആരൊക്കെയോ ഉണ്ടായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ട്. ഉമ്മയും ബാപ്പയുമില്ലാത്ത കുട്ടികളുടെ ഇടയില്‍ നിന്ന് വരുന്നതുകൊണ്ട് പെട്ടെന്ന് ഞാനോര്‍ത്തു, പടച്ചോനേ ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ? ബാപ്പക്ക് പണ്ട് ഹൃദ്രോഗമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ബാപ്പ ചായയും ബീഡിയും ഉപേക്ഷിച്ചത് അന്നു മുതലാണത്രെ.<br />കോലായിലേക്ക് കയറിയപ്പോള്‍ കട്ടിലില്‍ ബാപ്പ ഇരിക്കുന്നുണ്ട്. പടച്ചോനെ ഉമ്മാക്ക് എന്തെങ്കിലും? ഇല്ല, അകത്ത് നിന്ന് ന്റെ മോള്.... എന്ന് പറഞ്ഞു കരയുന്നത് ഉമ്മയാണ്. പെട്ടെന്ന് ബാപ്പ കട്ടിലില്‍ നിന്നെഴുന്നേറ്റ് ബാപ്പ ഒരു പൊട്ടിക്കരച്ചിലായിരുന്നു, നമ്മുടെ മോളി പോയെടാ....<br />ഇസ്ഹാഖ് പറഞ്ഞ പോലെ ബേജാറാകാതിരിക്കനും പിടിച്ചു നില്‍ക്കാനും എനിക്ക് സാധിച്ചില്ല. കഴിഞ്ഞ അവധിക്കു പോകുമ്പോള്‍ എത്ര ഉമ്മകളാണ് അവള് എനിയ്ക്കു തന്നത്. അത് ഓര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതെ ബേജാറായി. പിടി വിട്ടു പോയി.<br />ഞാന്‍ ജുനൈദ എന്ന് പേരിട്ട കുട്ടിയായിരുന്നു അവള്. എന്റെ ക്ലാസിലുണ്ടായിരുന്ന ഏറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പേരായിരുന്നു അത്. മോളി എന്നായിരുന്നു ഒന്നര വയസ്സുള്ള അവളെ ഞങ്ങള്‍ ഓമനിച്ച് വിളിച്ചിരുന്നത്. മോളി ഞങ്ങളെ വിട്ടു പോയ അക്കൊല്ലവും ഞങ്ങള്‍ക്ക് പെരുന്നാളുണ്ടായിരുന്നില്ല.<br /><br />ആ മരണത്തിലേക്ക് എന്നെ കൊണ്ടു വന്ന ഇസ്ഹാഖും എനിക്കൊരു പെരുന്നാള്‍ ഇല്ലാതാക്കി പെട്ടെന്നൊരു ദിവസം സ്വര്‍ഗ്ഗത്തിലേക്ക് പോയ്ക്കളഞ്ഞു. അന്നും ഞാന്‍ ബേജാറായി. എല്ലാ പിടിയും വിട്ടുപോയി. ഒരപകടം അവനെ കൊണ്ടുപോയ വര്‍ഷം അവന്റെ മക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം ഞാനും പെരുന്നാളില്ലാത്തവനായി. അപ്പോഴേക്കും പ്രവാസ ഭൂമിയിലെത്തിയിരുന്നതിനാല്‍ ആഘോഷ ശൂന്യമായ ആ പെരുന്നാളിന്റെ ദുഃഖത്തിലും ഞാന്‍ തനിച്ചായി. <br /><br />ഓര്‍മയിലെ ആദ്യത്തെ പെരുന്നാള്‍ കുപ്പായം വാങ്ങിത്തന്നത് ബാപ്പയല്ല. ബാബുക്കാക്കയാണ്. ഉമ്മയുടെ ആങ്ങള. ബിസ്ക്കറ്റ് കളറില്‍ ബിസ്കറ്റിന്റെ ചിത്രമുള്ള ആ കുപ്പായം ഇപ്പോഴും ഒരു പെരുന്നാളിന്റെ ആനന്ദം പോലെ മനസ്സിലുണ്ട്. ബാബുക്കാക്കയേയും ഒരപകടം ഞങ്ങളില്‍ നിന്ന് പറിച്ചു കൊണ്ടുപോയി. അദ്ദേഹം പോയ കൊല്ലം ആ ഖബറിടത്തിലേക്കായിരുന്നു എന്റെ പെരുന്നാള്‍ യാത്ര. ഞാന്‍ ജോലിയില്‍ പ്രവേശിച്ച ഉടനെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഒരു പെരുന്നാളിന് ബാബുക്കാക്കക്ക് ഒരു കുപ്പായം വാങ്ങിക്കൊടുക്കണമെന്ന എന്റെ മോഹം കൂടിയാണ് വെറുതെയായത്. ഖബറിടത്തില്‍ വെല്യാപ്പക്കും അമ്മാവന്മാര്ക്കുമൊപ്പം പ്രാര്‍ഥനയോടെ നില്ക്കുമ്പോള് എന്റെ കണ്ണും മനസ്സും ആ പെരുന്നാളിന്റെ വലിയ കയ്പില്‍ കരഞ്ഞു കൊണ്ടിരുന്നു. ഇപ്പോഴും ആ ഖബറിടത്തിലേക്ക് നോക്കാന്‍ പേടിയാണ്. കാരണം അത്രയും സ്നേഹമയനായ വേറൊരാള് പിന്നെ ജീവിതത്തിലുണ്ടായിട്ടില്ല.<br /><br />പിന്നീട്, വെല്യാപ്പയുടെ, വെല്യുമ്മമാരുടെയൊക്കെ ഖബറിടങ്ങളിലേക്ക് ഇതുപോലെ പെരുന്നാളില്ലാതെ വേദനയോടെ യാത്ര പോയി. ആഘോഷങ്ങള്‍ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മകളിലേക്കുള്ള യാത്ര കുടിയാകുന്നു.<br /><br />മരിച്ചു പോകണമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്കുള്ള ഭയം അതു തന്നെയാണ്. എന്റെ കുട്ടികള്‍ക്ക് ഒരു പെരുന്നാളെങ്കിലും അതു കൊണ്ട് നഷ്ടപ്പെട്ടു പോകുമല്ലോ!<br /><br />(<strong>മാധ്യമം പെരുന്നാള്‍ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)</strong>Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com13tag:blogger.com,1999:blog-2839656767217831711.post-44116261579180230262010-08-15T07:01:00.002+03:002010-08-15T07:05:20.102+03:00ബാല്യകാല സഖിയും ഞാനുംസജീവമായ ഒരു വായനശാലയോ ഗ്രന്ഥശാലയോ അത്തരം സാംസ്കാരിക ചലനങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. വല്ലപ്പോഴും കിട്ടുന്ന ചംപകും ബാലരമയും പൂമ്പാറ്റയും ഒക്കെ വായിക്കുമെന്നല്ലാതെ പുസ്തകങ്ങളുടെ ലോകം ഒട്ടും പരിചയമില്ല. <br /><br />പേരാമ്പ്ര എ.യു.പി സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചറായിരുന്ന പത്മനാഭന് മാഷാണ് പുസ്തക വായനയുടെ ലോകത്തേക്ക് വാതില്‍ തുറന്നു തന്നത്. ആറാം ക്ലാസിലായിരുന്നു. അക്കൊല്ലമാണ് സ്കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ആദ്യം കിട്ടുന്നത്. മേശപ്പുറത്ത് വെച്ച പുസ്കതങ്ങളുടെ അട്ടിയില്‍ നിന്ന് ഒരു പുസ്തകം വലിച്ചെടുത്ത് മാഷ് പറഞ്ഞു: നീ ഇതു വായിച്ചോളൂ. <br /> <br />ബാല്യകാല സഖി. വൈക്കം മുഹമ്മദ് ബഷീര്‍.<br /><br />പുസ്കത്തിന്റെ പിന്നാമ്പുറത്ത് കൈയില്‍ മുഖം താങ്ങി ചിന്താമഗ്നനായിരിക്കുന്ന മഹാനായ എഴുത്തുകാരന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.<br /><br />ആ പുസ്തകം തന്നെ ഞാന്‍ ആദ്യം വായിക്കണമെന്ന് മാഷ് നേരത്തേ തീരുമാനിച്ച പോലെയായിരുന്നു. പുസ്തകങ്ങളുടെ അട്ടിയില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത് നീ ഇതു വായിച്ചോ എന്ന് മാഷ് പറഞ്ഞത് അതുകൊണ്ടാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ആദ്യത്തെ പെണ്ണു പോലെ ആദ്യത്തെ ആ പുസ്തകം എന്നുമെന്റെ പുസ്കതമാണ്. അതില്‍ പ്രണയമുണ്ട്. സ്വപ്നങ്ങളുണ്ട്. ദാരിദ്ര്യമുണ്ട്. പ്രവാസമുണ്ട്. പില്ക്കാലത്ത് ഞാന്‍ അനുഭവിച്ച പലതുമുണ്ട്. മജീദിന്റെയും സുഹ്റയുടേയും പ്രണയ നഷ്ടമാണോ ദാരിദ്ര്യത്തിന്റെ വേദനകളാണോ എന്നറിയില്ല, മൂടിക്കെട്ടിയ കണ്ണുകള്‍ പലപ്പോഴും വായന മുറിച്ചു. എന്റെ കണ്ണുനീര് വീണ ആദ്യ പുസ്തകവും ഇതുതന്നെ. ഒരു ആറാം ക്ലാസുകാരനെ ആ പുസ്തകം എങ്ങിനെ അത്ര മാത്രം കരയിച്ചുവെന്ന് ഞാന്‍ പിന്നീട് ആലോചിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ ബാല്യകാല സഖി എന്റെ മകനെക്കൊണ്ട് വായിപ്പിച്ചത്. ഇടക്ക് വായന നിര്‍ത്തുമ്പോഴും വായന പൂര്‍ത്തിയാക്കിയ ശേഷവും അവന് പറഞ്ഞു, ഭയങ്കര സങ്കടം തോന്നുന്നു വായിച്ച്യേ എന്ന്.<br /><br />ബാല്യകാല സഖി വായിച്ചതില്‍ പിന്നെയാണ് ഞാനൊരൂ കാമുകനായി മാറിയത്. കാണുന്ന സുന്ദരിമാരുടെ മുഖങ്ങളിലെല്ലാം ഞാനെന്റെ സുഹ്റയെ തെരഞ്ഞു. ഉറക്കത്തില്‍ പല സുന്ദരിമാരും വന്നെന്റെ കൈത്തണ്ടയില്‍ പാര പോലുള്ള നഖങ്ങളാല്‍ ശക്തിയോടെ മാന്തി. 'തീച്ചെരവ കൊണ്ട് മാന്തേറ്റ പോലെ ഞാന്‍ പുളഞ്ഞ്, എന്റുമ്മോ'' എന്ന് ഉറക്കത്തില്‍ വിളിച്ചു കരഞ്ഞു. പണമില്ലാത്തവര്‍ക്ക് പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാനൊന്നും പറ്റില്ലെന്ന് സുഹ്റ മജീദിനോട് പറയുന്നുണ്ട്. യതീംഖാനയിലാണ് അന്നു ഞാന്‍ താമസിച്ചിരുന്നത്. പണമില്ലാത്തതുകൊണ്ടാണല്ലോ ബാപ്പ എന്നെ യതീംഖാനയിലാക്കിയത്. 'പണോക്കെ ഞമ്മക്ക് അല്ലാഹ് തരുമെന്ന' സുഹ്റയുടെ ബാപ്പയുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. പനി പിടിച്ച് ബാപ്പ മരിച്ചു പോയതോടെ യതീമായി മാറിയ സുഹ്റക്ക് പിന്നെ സ്കൂളില്‍ പോകാനോ പഠിക്കാനോ സാധിച്ചില്ലല്ലോ. യതീമായ സുഹ്റ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് ചീവീടു കരയും പോലെ കരഞ്ഞപ്പോള്‍ ആ ശബ്ദം മജീദിന്റെ തലക്കുള്ളില്‍ മാത്രമല്ല, എന്റെ തലക്കുള്ളിലും മുഴങ്ങി.<br /><br />സുഹ്റയെ കൂടി പഠിപ്പിക്കാമെന്ന് മജീദ് പറഞ്ഞപ്പോള്‍ രാജ്യം വിട്ടു പോകാനാണ് മജീദിന്റെ ബാപ്പ പറയുന്നത്. ലോകരൊക്കെ കഴിയുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ രാജ്യം വിട്ടു പോകണം. രാജ്യം വിട്ടു പോകണമെന്ന് മജീദും ഇടക്ക് ആഗ്രഹിക്കുന്നുണ്ട്. രാജ്യോക്കെ ചുറ്റിക്കറങ്ങി വരുമ്പോള്‍ ശ്രീമതി സുഹ്റ തന്നെ കണ്ട ഭാവം നടിക്കുമോ എന്ന ആശങ്ക മാത്രമേ അവനുള്ളു. <br />ഒടുവില്‍ ബാപ്പയോട് വഴക്കിട്ട് അവന് രാജ്യം വിടാന്‍ തന്നെ തീരുമാനിക്കുന്നു. വീടും നാടും ഉപേക്ഷിച്ചു അവന് പോയി. പ്രി ഡിഗ്രി കാലത്ത് അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ ഞാനും നാടു വിട്ടു. മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ മജീദായി. മദിരാശി പട്ടണത്തിലെ ഹോട്ടലുകളില്‍ ചെന്ന് ജോലി ചോദിക്കുമ്പോള്‍ മജീദ് മാത്രമായിരുന്നു മനസ്സിലെ മാതൃകാ പുരുഷന്. <br /><br />വിധിയുടെ വിളയാട്ടത്തില്‍ വലിയ പണക്കാരനായിരുന്ന മജീദിന്റെ ബാപ്പയും ദരിദ്രനാകുന്നു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരിമാരെ കെട്ടിച്ചയക്കാനും സുഹ്റയെ വിവാഹം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തേടി മജീദ് പിന്നെയും രാജ്യം വിട്ടു പോകുന്നു. അത് ലോകരുടെ ജീവിതം കണ്ടു പഠിക്കാനായിരുന്നില്ല. രാജ്യമൊക്കെ ഒന്ന് ചുറ്റിക്കറങ്ങാനുമായിരുന്നില്ല. സ്വയം ജീവിക്കാനും കുറേ പേരെ ജീവിപ്പിക്കാനുമുള്ള മോഹത്തിന്റെ പേരിലായിരുന്നു. ബഷീറിന്റെ എഴുത്ത്: <br />സുഹ്റായെ വിവാഹം ചെയ്യുക.<br /><br /><br />അതിനു മുമ്പ് സഹോദരികള്‍ക്ക് ഭര്‍ത്താക്കന്മാരെയുണ്ടാക്കുക. സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള വക സമ്പാദിക്കുക. ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. ഒടുവില്‍ ജന്മദേശത്തു നിന്നും ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെയുള്ള മഹാനഗരിയില്‍ മജീദ് ചെന്നു പറ്റി.<br /><br />ഏതാണ്ട് ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കടല്‍ കടന്നു പ്രവാസ ലോകത്തേക്ക് പോകുമ്പോള്‍ ഞാന്‍ പിന്നെയും മജീദാകുന്നുണ്ട്. <br /><br />പണവും പത്രാസുവമുള്ളപ്പോഴേ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്കും വിലയുള്ളൂ. പെട്ടികള്‍ കാലിയാകുമ്പോള്‍ 'നിന്ദാവഹങ്ങളായ നോട്ടങ്ങളും പരിഹാസങ്ങളും' ലഭിക്കേണ്ടി വന്ന പ്രവാസികളായ എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. ആദ്യത്തെ രാജ്യ സഞ്ചാരം കഴിഞ്ഞ് വലിയ പെട്ടികളുമായി തിരിച്ചു വരുമ്പോള്‍ മജീദിന് വലിയ സ്വീകരണങ്ങളായിരുന്നു. മജീദിന്റെ പക്കല്‍ ഒന്നുമില്ലെന്ന് മനസ്സിലാകുമ്പോള്‍ വെറും പാപ്പറെന്ന് പറഞ്ഞ് നാട്ടുകാര്‍ മജീദിനെ പരിഹസിക്കുന്നു. അവനെന്തിന് വരാമ്പോയി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ എന്നെക്കുറിച്ചും ആളുകള്‍ അങ്ങിനെ ചോദിക്കുന്നു: ഓനെന്തു പറ്റി?<br /><br />വേദനയുടെ ഏത് കുരുക്കളും പൊട്ടിച്ചു കളയാന്‍ സ്നേഹത്തോളം പോന്ന ഒരു ദിവ്യൗഷധമില്ലെന്നും മജീദും സുഹ്റയും എന്നെ പഠിപ്പിച്ചു. അത്രയും അഗാധമായി സ്നേഹിച്ചിട്ടും സുഹ്റ മരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ മജീദിന് സാധിക്കുന്നില്ല. മജീദ് പ്രവാസിയായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടു വിട്ടു പോയി അന്യ നാട്ടില്‍ കഴിയുന്നവന്. ഉമ്മയുടെ കത്തില്‍ നിന്നാണ് മജീദ് സുഹ്റയുടെ മരണം അറിയുന്നത്. എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വെല്യായിച്ചിയുടെ മരണം യതീംഖാനയില്‍ നിന്ന് അടുത്ത അവധിക്കു വരുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. (യതീമിന്റെ നാരങ്ങാ മിഠായി -ആഴ്ചപ്പതിപ്പ് 86:14 ). ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒന്നര വയസ്സുള്ള അനിയത്തിയുടെ മയ്യിത്ത് ഞാന്‍ വീടെത്തുമ്പോഴേക്കും ഖബറടക്കിക്കഴിഞ്ഞിരുന്നു. തൊട്ടു മുമ്പത്തെ അവധി കഴിഞ്ഞ് ഞാന്‍ മടങ്ങുമ്പോള്‍ എത്ര ഉമ്മകള്‍ തന്നാണ് അവളെന്നെ യാത്രയാക്കിയിരുന്നത്! അഗാധമായ വാല്‍സല്യം ചൊരിഞ്ഞു തന്ന രണ്ട് വെല്യുമ്മമാര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഞാന്‍ കടലിനക്കരെ ആയിരുന്നു. മരിക്കുമ്പോള്‍ മജീദ് വന്നോ വന്നോ എന്ന് സുഹ്റ ചോദിക്കുന്നുണ്ട്. ഉമ്മയുടെ കത്ത് വായിച്ച് മജീദ് കുറേ നേരം തരിച്ചിരിക്കുന്നു. അങ്ങിനെ തരിച്ചിരുന്ന എത്രയെത്ര മൂഹൂര്‍ത്തങ്ങള്‍ അഞ്ചാം ക്ലാസു മുതല്‍ അന്യ നാട്ടില്‍ കഴിയുന്ന എന്റെ ജീവിതത്തിലും ഉണ്ടായിട്ടില്ല!<br />വാക്കുകളേയും ഭാഷയെയും ഞാന്‍ സ്നേഹിക്കുന്നതും ബാല്യകാല സഖിയിലൂടെ തന്നെയാണ്. ഭാഷയെ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ ബാല്യകാല സഖിയിലെ ബാല ഭാസ്കരന് കുന്നിന്റെ ഉച്ചിയില്‍ വന്ന് മന്ദഹാസ പൂര്‍വം ചെരിവിലെ ഗ്രാമത്തെ പൊന്പ്രഭയില് മുക്കുമ്പോഴും ചാറ്റല്‍ മഴയിലൂടെ പൂര്‍ണ ചന്ദ്രന് പ്രകാശിക്കുന്നതു പോലെ കണ്ണീരിലൂടെ സുഹ്റ മന്ദഹസിച്ചപ്പോഴും എനിക്കെന്തോ വല്ലാത്തൊരു വൈകാരികാനുഭൂതിയുണ്ടായി. <br /><br />അങ്ങിനെ ബഷീറിനെ വല്ലാതെ സ്നേഹിച്ചു പോയ ഒരു ദിവസം അക്കാലത്ത് പതിവായി വായിച്ചിരുന്ന ഒരു ബാല മാസികയുടെ പത്രാധിപര്‍ക്ക് ഞാനാരു കത്തെഴുതി:<br /><br />പ്രിയപ്പെട്ട പത്രാധിപര്‍, വൈക്കം മുഹമ്മദ് ബഷീറിനെ കൊണ്ട് മാസികയില്‍ കഥകള്‍ എഴുതിപ്പിക്കണം.<br />അക്കത്തിനോടൊപ്പമാണ് എന്റെ പേരിന് മുകളില്‍ ആദ്യമായി അച്ചടി മഷി പുരളുന്നത്. എന്നുവെച്ചാല്‍ ബഷീറിന്റെ പേരുമായി ചേര്‍ത്താണല്ലോ എന്റെ പേര് നാലാള് കണ്ടതെന്നായിരുന്നു ആഹ്ലാദം. അധികം വൈകാതെ ആ മാസികയില്‍ ആനവാരിയും പൊന്‍കുരിശും ആ മാസികയില്‍ ചിത്രകഥാ രൂപത്തില്‍ വന്നു.<br /><br />ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണല്ലോ ഇപ്പുസ്തകം. സ്വന്തം അനുഭവങ്ങളാണ്, പൊള്ളലുകളും മുറിവുകളുമാണ് യഥാര്‍ഥമായ കലയുടെ ഉറവിടം എന്ന റൊമാന്റിക് (ക്ലാസിക് വിരുദ്ധ) സങ്കല്പമാണ് ബാല്യകാല സഖി അവതരിപ്പിക്കുന്നതെന്ന് പിന്നീട് എം.എന്‍. വിജയന് മാഷ് നിരീക്ഷിച്ചിട്ടുണ്ട്. അനുഭവങ്ങളെ അവതരിപ്പിക്കാന്‍ വാക്കുകള്‍ പോലും വേണ്ടെന്നും ഒരു ചലച്ചിത്രത്തിലെന്ന പോലെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അനുഭവം ദൃശ്യവല്ക്കരിക്കാന് സാധിക്കുമെന്നും പിന്നെയും പിന്നെയും ബാല്യകാല സഖി വായിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. <br />ഒരു രംഗം നോക്കൂ: തന്റെ ബാപ്പ മരിച്ച ദിവസം ദുഃഖഭാരത്തോടെ അടുത്തു വരുന്ന സുഹ്റയെ മജീദിന് അവളെ ആശ്വസിപ്പിക്കാനാകുന്നില്ല. മജീദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവന്റെ കണ്ണീര് കണങ്ങള്‍ അവളുടെ മൂര്‍ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു. <br />രണ്ട് ഇണക്കുരുവികള്‍ പങ്കുവെക്കുന്ന കഠിന ദുഃഖത്തിന്റെ തീവ്രത ഇതിലും ഹൃദയഭേദകമായി ഏത് ആവിഷ്കരിക്കാന്‍ ഏത് ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്. <br /><br />ബാല്യകാല സഖിയിലെ ആദ്യ വാചകം തുടങ്ങുന്നത് ബാല്യകാലം മുതല്ക്കു തന്നെ സുഹ്റായും മജീദും സുഹൃത്തുക്കളായിരുന്നുവെന്ന സൂചനയോടെയാണ്. ആണ്-പെണ് സൗഹൃദത്തെ കുറിച്ച ഒരു കാഴ്ചപ്പാട് നല്ല രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട ഒരു പ്രസ്താവനയായാണ് അതിനെ ഞാന്‍ കാണുന്നതും. കുട്ടിക്കാലം മുതലേ ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ ആരോഗ്യപരമായ ഒരു സൗഹൃദത്തിന് ഇടമുണ്ട്. തെറ്റിപ്പോകുന്ന കണക്കുകള്‍ പരസ്പരം പറഞ്ഞു കൊടുത്തും തിരുത്തിയെഴുതിയും ശരിയായ പാതയിലേക്ക് കൊണ്ടുപോകുമ്പോഴേ ജീവിതം ഉമ്മിണി വല്യ ഒന്നാകൂ. അന്നും ഇന്നും പക്ഷേ, നമ്മുടെ സമൂഹം ആണ് പെണ് സൗഹൃദങ്ങളെ ഭയത്തോടും സംശയത്തോടും മാത്രമേ വീക്ഷിക്കുന്നുള്ളൂ.<br /><br />എന്തുകൊണ്ടാണ് ഈ കൊച്ചു നോവല്‍ അന്നും ഇന്നും എന്നും എന്റെ പുസ്കതമായി നില്‍ക്കുന്നത്?<br />എന്നില്‍ ആദ്യ പ്രണയം ഉണര്‍ത്തിയതു കൊണ്ടാണോ? <br />ദാരിദ്ര്യത്തിന്റെ വേദനകള്‍ ഞാനും സുഹ്റയും മജീദുമൊക്കെ ഒന്നിച്ച് അനുഭവിച്ചതു കൊണ്ടാണോ?<br />രാജ്യം വിട്ടു പോയവന്റെ വേദനകള്‍ വരികളില്‍ നിന്ന് പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതു കൊണ്ടാണോ?<br />അതോ വലിയ വലിയ പുസ്തകങ്ങളൊന്നും വേറെ അധികം വായിക്കാത്തതു കൊണ്ടാണോ?<br /><br />അറിയില്ല. എന്നില്‍ വായന വളര്‍ത്തിയ പുസ്കതം എന്ന നിലയില്‍ ഓര്‍ക്കാനാണ് എനിക്ക് ഇഷ്ടം. ഹൃദയത്തില്‍ തൊടാത്ത വേറെ ഏതെങ്കിലും പുസ്തകമാണ് അന്ന് പത്മനാഭന് മാഷ് തന്നിരുന്നതെങ്കില്‍ ചിലപ്പോള്‍ അടുത്ത ഒരു പുസ്തകത്തോട് എനിക്ക് പ്രിയം തോന്നാനിടയില്ലായിരുന്നു. ഹൃദയത്തില്‍ വായനയുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകം എന്ന് പറഞ്ഞാല്‍ ശരിയാകുമോ ആവോ? <br />ഇന്നും ഈ പുസ്തകമെടുത്ത് വായിച്ചാല്‍ എന്റെ ചങ്ക് വിങ്ങും. കണ്ണുകള്‍ കലങ്ങും. ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടും ചേര്‍ത്തു വെച്ച് ഇന്നും എനിക്ക് ഈ പുസ്തകം വായിക്കാന്‍ സാധിക്കുന്നു.Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com7tag:blogger.com,1999:blog-2839656767217831711.post-75275363557860681262010-05-01T13:36:00.002+03:002010-05-01T13:46:23.233+03:00അമ്മുവിന്റെ ആട്ടിന്‍കുട്ടിയും ടി.ഡി ദാസനുംവെല്യുമ്മയുടെ ആട്ടിന്‍കുട്ടികളായിരുന്നു കുട്ടിക്കാലത്ത് എന്റെ ചങ്ങാതിമാര്‍. ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളുണ്ടാകും. കുന്തിരിയെടുത്ത് പാഞ്ഞു നടക്കുന്ന അവറ്റകള്‍ക്കൊപ്പം മുറ്റത്തും പറമ്പിലും ഇരുട്ടുവോളം പാഞ്ഞു നടന്നാലും മതിയാകില്ല. മുറ്റത്തിനപ്പുറത്തുള്ള പ്ലാവില്‍ കൈയെത്തുന്നേടത്തുള്ള കൊമ്പൊടിച്ച് ഞാന്‍ ആട്ടിന്‍ കൂടിന്റെ അഴിയില്‍ കെട്ടിത്തൂക്കും. ആട്ടിന്‍ കുട്ടികള്‍ ചാടിച്ചാടി പ്ലാവില കടിച്ചു തിന്നുന്നത് കണ്ട് രസിക്കും. ആട്ടിന്‍ കുട്ടികള്‍ ഏതാണ്ട് ഒരു പ്രായമെത്തുമ്പോള്‍ അറവുകാരന് മുഹമ്മദ് കാക്ക വരും. അയാളോട് എനിക്ക് വെറുപ്പായിരുന്നു. ആട്ടിന്‍ കുട്ടികളെ കൊണ്ട് പോകാനാണ് അയാള്‍ വരുന്നത്. പോകാന്‍ ഇഷ്്ടമില്ലാത്ത ആട്ടിന്‍ കുട്ടികള്‍ മുറ്റവരമ്പില്‍ അമര്‍ത്തിച്ചവിട്ടി നിന്ന് വലിയ വായില്‍ നിലവിളിക്കും. അറവുകാരന് നിഷ്ഠുരമായി അവയെ പിടിച്ചു വലിച്ച് തൊടിയിറങ്ങിപ്പോകും. അപ്പോള്‍ എന്റെ മനസ്സ് വേദനിക്കും. തള്ളയാടിന്റെ അടുത്ത പ്രസവംവരെ ആ വേദന അവിടെ തങ്ങി നില്ക്കും. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അറവുകാരന് കശാപ്പ് ചെയ്ത് ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കുന്ന എന്റെ കളിക്കുട്ടുകാരുടെ ചിത്രം മനസ്സില്‍ തെളിയും. മനസ്സിലെ മുറിവില്‍ അത് പിന്നെയും നീറ്റലാകും.<br />ആട്ടിന്‍ കുട്ടികളെ വില്‍ക്കാന്‍തന്നെയാണ് വെല്യുമ്മ ആടിനെ പോറ്റുന്നത്. അവയെ വിറ്റു കിട്ടുന്ന കാശിന് വലിയ മൂല്യമുണ്ട്. ആട്ടിന്‍ കുട്ടികളുമായി അറവുകാരന് പോകുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ചായക്ക് കൂട്ടാനുണ്ടാകും. ചോറിന് മീന്‍ കറിയുണ്ടാകും. ചക്കക്കുരുക്കൂട്ടാനും താളുകറിയുമൊക്കെ കൂട്ടി മടുത്തിരിക്കുമ്പോള്‍ അതൊരു സന്തോഷമാണ്. പക്ഷേ, ആട്ടിന്‍കുട്ടികള്‍ പോയ വേദന മായ്ക്കാന്‍ ആ സന്തോഷം മതിയായിരുന്നില്ല.<br /><br />അതേ വേദനയാണ് 'അമ്മുവിന്റെ ആട്ടിന്‍കുട്ടി'യില്‍ ഞാന്‍ കണ്ടത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്കൂളില്‍ ആ സിനിമ വന്നത്. അമ്മുവിന്റെ വേദന എന്റെ വേദനയായിരുന്നു. ആട്ടിന്‍കുട്ടിയെ അറവുകാര് കൊണ്ടു പോകുമ്പോള്‍ അമ്മുവിനൊപ്പം ഞാനും കരഞ്ഞു. ചുമരില്‍ കെട്ടിത്തൂക്കിയ സ്ക്രീനില്‍ തെളിഞ്ഞ ചിത്രങ്ങളെ കണ്ണീര് മറച്ചു. <br /><br />ആദ്യമായി കാണുന്ന സിനിമയായിരുന്നു അത്. എന്നിട്ടും സിനിമ എന്ന സങ്കേതത്തെക്കുറിച്ചല്ല കൗതുകം തോന്നിയത്. പ്രൊജക്ടറില്‍ നിന്ന് വരുന്ന വെളിച്ചത്തില്‍ നിന്ന് എങ്ങനെ ചലിക്കുന്ന ചിത്രങ്ങള്‍ ചുമരില്‍ തെളിയുന്നുവെന്ന് ചിന്തിക്കാന്‍ തോന്നിയില്ല. ആട്ടിന്‍ കുട്ടികളെ കച്ചവടക്കാര്‍ കൊണ്ടുപോകുമ്പോള്‍ അമ്മുവും ഞാനും അനുഭവിച്ച വേദന ഒന്നു തന്നെയാണല്ലോ എന്ന് ഞാന്‍ കൗതുകം പൂണ്ടു. <br /><br />അതുവരെ സിനിമ ഹറാമായിരുന്നു. മുക്കത്ത് അഭിലാഷ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ആദ്യം പ്രദര്‍ശിപ്പിച്ച തച്ചോളി അമ്പു കാണാന്‍ അടുത്ത വീട്ടില്‍ വിരുന്നു വന്ന അരീക്കോട്ടുകാരന്‍ കബീര്‍ എന്നെ ക്ഷണിച്ചതാണ്. സിനിമ ഹറാമാണ് എന്ന് ഞാന്‍ അവനോട് തര്‍ക്കിച്ചു. അന്ന് മൂന്നാം ക്ലാസിലായിരുന്നു. (മലയാളത്തിലെ ആദ്യത്തെ ആ സിനിമാ സേ്കാപ്പ് ചിത്രം പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ കണ്ടു. അതിനു മുമ്പ് ക്ലാസിലെ വിമലയും ബിന്ദുവുമൊക്കെ നാദാപുരം പള്ളിയിലെ ചന്ദനക്കുടവും അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളുമൊക്കെ പാടുന്നത് കേട്ട് കൊതിച്ചിരുന്നിട്ടുണ്ട്).ഹറാം ചിന്തകൊണ്ട് അഭിലാഷ് ഉദ്ഘാടനം ചെയ്യാന്‍ വന്ന സീമയെ കാണാനും പോയില്ല. പിന്നീട് സീമയുടെ സിനിമകള്‍ കാണുമ്പോള്‍ അതേക്കുച്ചോര്‍ത്തു വല്ലാതെ നഷ്ടബോധം തോന്നിയിട്ടുണ്ട്. <br /><br />അമ്മുവിന്റെ ആട്ടിന്‍ കുട്ടി കണ്ടു കഴിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് ആരാണ് സിനിമ ഹറാമാക്കിയത് എന്നാണ്. എന്തിനാണ് സിനിമ ഹറാമാക്കിയത്? ഇത്തിരിപ്പൊന്നിന്റെ മാലയേക്കാള്‍ വലുത് ആട്ടിന്‍ കുട്ടിയാണെന്ന് കരുതുന്ന അമ്മു എന്ന പെണ്‍കുട്ടി, കുട്ടികളില്‍ ഒരു നിഷിദ്ധ വികാരവും വളര്‍ത്തുന്നില്ലല്ലോ. മിണ്ടാ പ്രാണികളെ സ്നേഹിക്കാനാണ് ആ സിനിമ പഠിപ്പിച്ചത്. അതൊരു തെറ്റല്ലല്ലോ.<br />പിന്നീട്, സ്കൂളില്‍ നിന്ന് രണ്ടു തവണ ടാക്കിസില് കൊണ്ടു പോയി സിനിമ കാണിച്ചു. ആദ്യം നിര്‍മാല്യവും പിന്നീട് ശരശയ്യയും. കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വെളിച്ചപ്പാടിന്റെ ഭാര്യ ചെയ്ത തെറ്റ് എന്താണെന്ന് അന്ന് മനസ്സിലായില്ല. എന്നാലും അരീക്കരയിലും ഇരിപറയിലും നടക്കുന്ന തിറകളില്‍ ഉറഞ്ഞു തുള്ളി നെറ്റിയില്‍ വെട്ടുന്ന വെളിച്ചപ്പാടിനെ എനിക്ക് പരിചയമുണ്ടായിരുന്നു. <br /><br />ശരശയ്യയില്‍ 'ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ', 'മനസ്സിന് പാതി പകുത്തു തരൂ മെയ്യിന് പാതി പകുത്തു തരൂ' എന്ന പാട്ടു സീനില്‍ ആദ്യത്തെ മരംചുറ്റി പ്രേമവും കണ്ടു. സിനിമ ഒരു ഹരമായി, ഭ്രാന്തായി മനസ്സില്‍ ചേക്കേറിത്തുടങ്ങുകയായിരുന്നു. യതീംഖാനയില്‍നിന്ന് അവധിയ്ക്കു വന്നാല്‍ മുക്കത്ത് പോയി ആരും കാണാതെ സിനിമ കാണും. പരിചയക്കാര് ആരും ഇല്ലെന്ന് ഉറപ്പു വരുത്തി, ഏതോ മഹാപാതകം ചെയ്യുന്നപോലെയാണ് തിയേറ്ററിലേക്ക് കയറിയിരുന്നത്. സിനിമ കണ്ട കാര്യം മറച്ചു വെക്കാന്‍ വീട്ടില്‍ വലിയ വലിയ നുണകള്‍ പറയണം. ഒരു നുണ പറഞ്ഞാല്‍ അത് സ്ഥാപിക്കാന്‍ പിന്നെയും നുണകള്‍. ഹൊ... അതിന്റെ പ്രയാസം നുണ പറഞ്ഞവര്‍ക്കു മാത്രമേ മനസ്സിലാകൂ. എന്റെ മനസ്സിലെ സത്യം മുഖത്ത് എഴുതി വെച്ചപോലെ വായിക്കാന്‍ പറ്റും. അതുകൊണ്ട് മിക്കവാറും ഞാന്‍ പിടിക്കപ്പെടും. പക്ഷേ, സിനിമ കാണുന്നത് വലിയൊരു പാതകമായി ബാപ്പ കാണുന്നില്ലെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് അത്തരം നുണകള്‍ കൂടുതല്‍ പറയേണ്ടി വന്നിട്ടില്ല.<br /><br />ഇന്നും റിലീസാകുന്ന സിനിമകളൊക്കെ മുടങ്ങാതെ കാണുന്ന ഒരു സാദാ പ്രേക്ഷകനാണ് ഞാന്‍. സൗദി അറേബ്യയില്‍ ജീവിച്ച പത്ത് വര്‍ഷം ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തതും സിനിമയല്ലാതെ മറ്റൊന്നുമല്ല. അവിടെ വെച്ച് വ്യാജ സിഡികള്‍ കണ്ട് ഭ്രാന്ത് പിടിച്ചിട്ടുണ്ട്. ചില സിനിമകള്‍ക്ക് സംഭാഷണമേ കാണൂ. ചിത്രം വ്യക്തമാകില്ല. ചിലതിന് ചിത്രമുണ്ടാകും. സംഭാഷണം വ്യക്തമാകില്ല. ചിലതിന് തുടക്കവും ഒടുക്കവുമൊന്നും ഉണ്ടാകില്ല. എന്നാലും കഷ്ടപ്പെട്ട് കണ്ട് തീര്‍ക്കും.<br /><br />ഇക്കഴിഞ്ഞ വിഷുവിന് ഞാന്‍ തിയേറ്ററില്‍ പോയി ഒരു മലയാള സിനിമ ഇതുപോലെ കഷ്ടപ്പെട്ട് കണ്ടുതീര്‍ത്തു. ചിത്രമോ സംഭാഷണമോ അവ്യക്തമായതുകൊണ്ടല്ല കണ്ടു തീര്‍ക്കാന്‍ കഷ്ടപ്പെടേണ്ടി വന്നത്. ഒരു ലാല്‍ ജോസ് ശിഷ്യന് സിനിമ എന്ന് പരസ്യത്തില്‍ കണ്ടതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് കുടുംബസമേതംതന്നെ ചിത്രം കാണാന്‍ തീരുമാനിച്ചത്. അനില്‍ കെ. നായര്‍ സംവിധാനം ചെയ്ത പുള്ളിമാന്‍. കലാഭവന്‍ മണിയാണ് നായകന്. കലാഭിരുചി പ്രോത്സാഹിപ്പിക്കാന്‍ കൂട്ടാക്കാത്ത മാതാപിതാക്കളോട് പിണങ്ങി നാടുവിട്ട് ഒരു പുഴയോര ഗ്രാമത്തിലെത്തുന്ന കുഞ്ഞുണ്ണി, അന്നാട്ടുകാരുടെ പ്രിയപ്പെട്ടവനാകുന്നു. കൃഷ്ണ വിഗ്രഹങ്ങള്‍ വില്ക്കാന് ഗ്രാമത്തിലെത്തുന്ന നായികയോട് (മീരാ നന്ദ) കുഞ്ഞുണ്ണിക്ക് സ്നേഹം. എതിര്‍പ്പുകള്‍ അതിജീവിച്ച്് കുഞ്ഞുണ്ണി നായികയെ സ്വന്തമാക്കുന്നതും മാതാപിതാക്കള്‍ അന്വേഷിച്ചെത്തുന്നതുമാണ് കഥ. സ്ഥാനത്തും അസ്ഥാനത്തും വലിയ ആക്രോശങ്ങളോടെ പ്രത്യക്ഷപ്പെടുന്ന വില്ലന്‍ ഈ സിനിമയില്‍ എന്ത് നിയോഗം എന്ന് ഒരു പിടിയുമില്ല. തുടക്കത്തില്‍ കാണിക്കുന്ന കത്തിക്കുത്തും വില്ലന്റെ രണ്ടാം വരവില്‍ ഗ്രാമത്തില്‍ കബഡി കളിക്കുന്നേടത്ത് വന്ന് നടത്തുന്ന പരാക്രമവുമൊക്കെ എന്തിനാണെന്നും മനസ്സിലായില്ല. നാട്ടുമ്പുറത്തെ തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാന്‍ വിഷുവായിട്ടും ആളുകള്‍ കുറവ്. പടം റിലീസ് ചെയ്ത ദിവസവുമാണ്. ഓരോ സീനും ഒന്നിനൊന്ന് ബോറടിച്ച് തുടങ്ങിയപ്പോള്‍ പ്രേക്ഷകര്‍ മുറുമുറുക്കാന്‍ തുടങ്ങി. ഇതെന്ത് സിനിമ എന്ന് അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്നവര്‍ അടക്കം പറയാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയും മക്കളും പറഞ്ഞു: നമുക്ക് പോകാം. എന്തായാലും വന്നില്ലേ, സിനിമ എവിടെയെത്തുമെന്ന് അറിഞ്ഞിട്ടു പോയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ചിലരൊക്കെ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് പോയിത്തുടങ്ങിയിരുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളിലും നിരാശ. -----ലെ സിനിമ എന്ന് പ്രാകിക്കൊണ്ടാണ് ഓരോരുത്തരും മടങ്ങിയത്. ഇമ്മാതിരി സിനിമക്കാണെങ്കില്‍ ഞങ്ങളെ കൊണ്ടുവരരുതെന്ന് ഭാര്യ താക്കീത് ചെയ്തു. അതെനിക്ക് ഒരാശ്വാസമായി. സിനിമക്ക് പോകണമെന്ന് ഇനി അവര്‍ വാശിപിടിക്കില്ലല്ലോ. <br /><br />പോസ്റ്ററുകളില്‍ മാത്രമാണ് പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ്. ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കുന്ന ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാക്കും. തിയേറ്ററില്‍ ആളു കാണില്ല. ബോക്സ് ഓഫീസില്‍ പണം നിറയില്ല. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടും കാര്യമില്ല. പ്രേക്ഷകര്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. എങ്കിലേ ആളുകള്‍ തിയേറ്ററില്‍ കയറൂ. അതാണ് മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ജനകന് തെളിയിക്കുന്നത്. നവാഗതനും ചെറുപ്പക്കാരനുമായ മമാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ചയും നിരാശപ്പെടുത്തുകയാണ്. ദുര്‍ബലമായ തിരക്കഥതന്നെ പ്രശ്നം. വേറെ ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്തതു കൊണ്ടാകാം അവധിക്കാല പ്രേക്ഷകര്‍ പാപ്പി അപ്പച്ചക്ക് തിയേറ്ററിലെത്തുന്നുണ്ട്. കോമഡി ചിത്രമെന്നാണ് വെപ്പെങ്കിലും തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്താന്‍ പാകത്തിലുള്ള രംഗങ്ങളൊന്നും കാര്യമായില്ല. <br />തലേന്നും പിറ്റേന്നുമായി തിയേറ്ററിലെത്തിയ ജനകനിലും കടാക്ഷത്തിലും ഒരേ വിഷയമാണ് കഥാതന്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന പീഡനം. അവതരണ രീതികൊണ്ട് കണ്ടിരിക്കാന്‍ കൊള്ളാവുന്നത് കടാക്ഷമാണ്. ഒന്നുകൂടി എഡിറ്റ് ചെയ്താല്‍ ചിത്രം കുറേക്കൂടി നന്നായേനെ! ജനകന് ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ ഓടുന്നുണ്ട്. <br /><br />സിനിമ ജീവിതത്തില്‍ നിന്ന് പിച്ചിച്ചീന്തിയ ഏടാകണമെന്നല്ല പറഞ്ഞു വരുന്നത്. സിനിമ പ്രേക്ഷകനെ ഒന്നും അനുഭവിപ്പിക്കണമെന്നും വാശിയില്ല. കാശ് കൊടുത്ത് തിയേറ്ററില്‍ കയറിയാല്‍ രണ്ടര മണിക്കൂറിലേറെ നേരം ബോറടിക്കാതെ കണ്ടു കൊണ്ടിരിക്കാന് എന്തെങ്കിലും വേണം. ഇപ്പോള്‍ തിയേറ്ററുകളിലെത്തുന്ന മിക്ക സിനിമകളും അങ്ങനെ കണ്ടിരിക്കാന്‍ കഴിയുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മെഗാസ്റ്റാര്‍ ചിത്രം കാണാന്‍ ആദ്യദിവസത്തെ ആദ്യ ഷോയ്ക്ക്തന്നെ തിയേറ്ററില്‍ കയറി. സൂപ്പര്‍ സംവിധായകന്റെ ചിത്രം. പൂക്കള്‍ വിതറിയും പടക്കം പൊട്ടിച്ചും ആഘോഷമായി എത്തിയ ഫാന്‍സുകാര്‍ തന്നെ സിനിമ മുന്നോട്ട് പോകവെ പല രംഗങ്ങളിലും കൂവുന്നതാണ് കണ്ടത്. സിനിമ തീര്‍ന്നപ്പോള്‍ തൊട്ടടുത്തിരുന്ന പ്ലസ് ടു ചെക്കനോട് സിനിമ ഇഷ്ടപ്പെട്ടോ എന്ന്് ചോദിച്ചു. ഇല്ലെന്നായിരുന്നു ക്ലാസ് കട്ട് ചെയ്ത് ഇഷ്ടതാരത്തിന്റെ സിനിമ കാണാന്‍ ആദ്യ ഷോയ്ക്കു തന്നെ ആവേശത്തോടെ എത്തിയ അവന്റെ മറുപടി.<br /><br />പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. വിഷുപ്പിറ്റേന്ന് കോഴിക്കോട്് ശ്രീ തിയേറ്ററില്‍ മോഹന്‍ രാഘവന് സംവിധാനം ചെയ്ത ടി.ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് ആറ് ബി കണ്ടു. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും വലിയ പണച്ചെലവുമില്ലാത്ത ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ എനിക്കെന്തോ ഒരു സുഖം തോന്നി. <br /><br />നാടു വിട്ടു പോയ, താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന് ആറാം ക്ലാസുകാരനായ ടി.ഡി ദാസന് പഴയ മേല്‍വിലാസത്തില്‍ എഴുതുന്ന കത്ത് എത്തുന്നത് ബാംഗ്ലൂരിലെ മലയാളി കുടുംബത്തിലാണ്. പണ്ട് ഈ വിട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ ഡ്രൈവറായിരുന്നു അദ്ദേഹം. കുടുംബനാഥന് ആ കത്ത് അധികരിച്ച് ഒരു സിനിമയെടുക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് കുടുംബനാഥന്. കൂട്ടുകാരനായ തിരക്കഥാകൃത്തിനെ വിളിച്ച് ഈ കത്തും അതു വെച്ച് ഉണ്ടാക്കാവുന്ന സിനിമയെക്കുറിച്ചും അയാള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദാസന്റെ അച്ഛനെ തേടിയിറങ്ങുകയാണ് അയാളുടെ മകള്‍. ദാസന്റെ അച്ഛനെ കണ്ടെത്താന്‍ കഴിയാതാകുമ്പോള്‍ ദാസന്റെ വേദന തിരിച്ചറിയുന്ന പെണ്‍കുട്ടി ആ കത്തിന് മറുപടി എഴുതുകയാണ്. ഏതോ നാട്ടില്‍ അച്ഛന് ജീവിച്ചിരിക്കുന്നുവെന്ന ആനന്ദമാണ് ഈ പെണ്‍കുട്ടി മുടങ്ങാതെ എഴുതുന്ന കത്തുകള്‍ ദാസന് നല്‍കുന്നത്. തന്തയില്ലാത്തവന് എന്ന വിളി കേട്ട് മനം മടുത്ത ദാസന് ആ കത്തുകള്‍ ജീവിക്കാനുള്ള പുതിയ ഊര്‍ജമാകുകയാണ്. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന് നടത്തുന്ന അന്വേഷണത്തില്‍ ദാസന്റെ അച്ഛന് മരിച്ചു പോയെന്ന് മനസ്സിലാകുന്നു. അതോടെ പെണ്‍കുട്ടി ചെയ്തത് ഗൗരവമുള്ള ഒരു കുറ്റമായി കാണുന്ന അച്ഛന് അവളേയും കൂട്ടി ദാസന്റെ നാട്ടിലേക്ക് പോകുകയാണ്. അപ്പോഴേക്കും അച്ഛന്റെ പേരില്‍ പെണ്‍കുട്ടി എഴുതിയ കത്തുകള്‍ കാണാനിടയായ ദാസന്റെ അമ്മ (നല്ല നടിക്കുള്ള അവാര്‍ഡ് നേടിയ ശ്വേതാമേനോന്റെ മറ്റൊരു മികച്ച വേഷം) മരിച്ചു പോയിരുന്നു. അച്ഛന്റെ സുഹൃത്തിന്റെ സംരക്ഷണത്തിലാണ് അപ്പോള്‍ ദാസന്. പെണ്‍കുട്ടിയുടെ അച്ഛന് തന്നെയാണ് തന്റെ അച്ഛന് എന്ന് കരുതുന്ന ദാസന്റെ നഷ്ടത്തിലാണ് സിനിമ അവസാനിക്കുന്നത്.<br />കഥയുടെ ചുരുക്കം ഞാനിങ്ങനെ അലസമായി പറഞ്ഞു പോകുമ്പോള്‍ ഒരു രസം കിട്ടില്ലെന്ന് അറിയാം. ചില്ലറ പാളിച്ചകളുണ്ടെങ്കിലും ഒരു ചെറുകഥ വായിച്ചു പോകുമ്പോലെ ചിത്രം കണ്ടിരിക്കാന്‍ സാധിക്കുന്നുണ്ട്. പ്ലാച്ചിമട സമരമൊക്കെ ചിത്രത്തില്‍ വരുന്നുണ്ട്. ദാസന് അച്ഛന് എഴുതുന്ന കത്തില്‍ തങ്ങളുടെ നാട്ടില്‍ നടക്കുന്ന കോളഫാക്ടറിക്കെതിരായ സമരത്തെക്കുറിച്ചും നാട്ടിലെ വെള്ളപ്രശ്നത്തെക്കുറിച്ചുമൊക്കെ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണെങ്കില്‍ കോളക്കമ്പനിയുടെ പരസ്യം ചെയ്യുന്ന ആളാണ്. ദാസന്റെ ആദ്യ കത്ത് പെണ്‍കുട്ടി വായിക്കുമ്പോള്‍ത്തന്നെ ദാസന് പ്രേക്ഷകന്റെ കൂടിവേദനയാകുന്നുണ്ട്. അത്ര തീവ്രമായാണ് പെണ്‍കുട്ടി ആ വേദന ഉള്‍ക്കൊള്ളുന്നത്. പെണ്‍കുട്ടിയും അവളുടെ അച്ഛനും വീട്ടിലെ കുശിനിക്കാരനും ദാസന് അച്ഛനെഴുതിയ കത്ത് കൈകാര്യം ചെയ്യുന്നത് മൂന്ന് വിധത്തിലാണ്. അത് മനോഹരമായി അവതരിപ്പിക്കാനും പ്രേക്ഷകരെ സ്നേഹത്തിന്റെ പക്ഷത്തു നിര്‍ത്താനും സംവിധായകന് സാധിച്ചിട്ടുണ്ട്. അവിടെയാണ് ഈ കഥയുടെ ട്രീറ്റ്മെന്റ് വിജയിക്കുന്നതും.<br /><br />ഇളംപ്രായമുള്ള പെണ്‍കുട്ടി മാത്രമാണ് ദാസന്റെ വേദന തിരിച്ചറിയുന്നത്. ആദ്യ കത്തിന് മറുപടി കിട്ടാതാകുമ്പോള്‍, ഏറ്റവും വേദനയോടെ ദാസന് എഴുതി അയയ്ക്കുന്ന രണ്ടാമത്തെ കത്തിലെ സങ്കടമാണ് പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത്. നഗരജീവിതത്തിന്റെ തിരക്കിനിടയിലും കാരുണ്യം വറ്റിപ്പോകാത്ത മനസ്സ് സൂക്ഷിക്കാന്‍ പുതിയ തലമുറയ്ക്കും കഴിയുന്നുണ്ട്. അത് ഈ ചിത്രം നല്കുന്ന ഒരു പ്രതീക്ഷയാകുന്നു.<br /><br />വീട്ടിലെ പെണ്ണു പിഴച്ചാല്‍ ചെത്തുകാരന് ആപത്താണെന്ന് കഥ നടക്കുന്ന ഗ്രാമത്തില്‍ ഒരു വിശ്വാസമുണ്ട്. കരിമ്പനകളുടെ നാട്ടിലെ ഈ മിത്ത് സിനിമയില്‍ ഉപയോഗിച്ചേടത്ത് എനിക്ക് എന്തോ പന്തികേട് തോന്നി. ആണ് തുണയില്ലെങ്കിലും തന്േറടത്തോടെ ജീവിക്കുന്ന ദാസന്റെ അമ്മ കാവില്‍ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ആ മരണത്തെ ഈ മിത്തുമായി കൂട്ടിച്ചേര്‍ത്ത് കാണേണ്ടി വരുമ്പോള്‍ ദാസന്റെ അമ്മ എന്ന കഥാപാത്രം പെട്ടെന്ന് ദുര്‍ബലമായിപ്പോകുന്നുണ്ട്. ആ മിത്ത്് ഈ രീതിയില്‍ കഥയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല. അതിന് ഇക്കഥയില്‍ ഒരു പ്രസക്തിയുമില്ലതാനും.<br />കുഴപ്പം അതൊന്നുമല്ല. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നില്ല. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഇടിച്ചു കയറി നിരാശയോടെ തിരിച്ചു പോകുന്നവര്‍ക്ക് ആശ്വാസമാണ് താരജാടയും ബുദ്ധിജീവി നാട്യങ്ങളുമിമില്ലാത്ത ഇത്തരം ചിത്രങ്ങള്‍. പക്ഷേ, വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ മാത്രമാണ് അന്ന് എന്നോടൊപ്പം തിയേറ്ററിലുണ്ടായിരുന്നത്. <br />പണ്ടത്തെപ്പോലെ സ്കൂള്‍ കുട്ടികള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവസരമുണ്ടാക്കിയാല്‍ രണ്ടുണ്ട് മെച്ചം. സിനിമ പിടിച്ചവര്‍ക്ക് ആശ്വാസം. കുട്ടികള്‍ക്ക് നല്ല സിനിമ കാണാന്‍ അവസരം.Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com11tag:blogger.com,1999:blog-2839656767217831711.post-17465727418422527392009-11-06T06:09:00.004+03:002009-11-06T06:22:39.278+03:00സ്നേഹത്തിന് അക്കരെ പോകാന്‍ എന്തിനൊരു പാലം?അക്കരെ ഒരിക്കലും എനിയ്ക്ക് അക്കരെയായിരുന്നില്ല.<br />അക്കരെ എനിയ്ക്കൊരു വെല്യങ്ങുണ്ടായിരുന്നു. വെല്യുമ്മയുടെ തറവാട്. <br />ചാത്തപ്പറമ്പിന്റെ വിശാലമായ പുരയിടത്തില്‍ പല വീടുകളായി വെല്യങ്ങുള്ളവര്‍ പരന്നു കിടന്നു. <br />മാങ്ങാക്കാലത്ത് മാവുകള്‍ നല്കുന്ന മധുരം തേടി ഞാന്‍ അവിടേക്ക് പോകും. <br />ഒഴിവു ദിവസങ്ങളില്‍ സ്വന്തം വെല്യങ്ങിന്റെ അവകാശവുമായി ശുക്കൂറും <br />മുംതസും ഹിഫ്സുവുമൊക്കെ വരും. <br />എനിക്ക് വെല്യുമ്മയുടെ തറവാടാണെങ്കില് അവര്‍ക്ക് <br />സ്വന്തം ഉമ്മയുടെ തറവാടായിരുന്നു അത്. <br />അവകാശത്തര്‍ക്കങ്ങളൊന്നുമില്ലാതെ മാങ്ങ പെറുക്കിയും മാസ് കളിച്ചും<br />ഒളിച്ചു കളിച്ചും ഞങ്ങള്‍ ബാല്യം ആഘോഷിച്ചു.<br /><br />വെല്യങ്ങുള്ള ബാബുക്കാക്ക പിന്നീട് എളേമയെ കെട്ടിക്കൊണ്ടുപോയപ്പോള്‍ <br />എനിയ്ക്ക് അങ്ങോട്ടുള്ള പോക്കിന് ഒന്നു കൂടി അവകാശമായി.<br />അങ്ങിനെ അക്കരെ എനിയ്ക്ക് ഒരേളമ കൂടിയായി.<br />അമ്മായിക്ക് മാരന് വന്നതും അക്കരെ നിന്നു തന്നെ.<br />അങ്ങിനെ അക്കരെ എനിയ്ക്ക് ഒരു അമ്മായി കൂടിയായി. <br />അക്കരെക്കുള്ള പോക്ക് ഒരു പാടു കൂടി. ചെറിയ പെരുന്നാളിനും<br />ബലി പെരുന്നാളിനും നോമ്പു സല്‍ക്കാരത്തിനും അമ്മായിയേയും <br />എളേമയേയും തേടിപ്പോകാന്‍ ഞാന്‍ വാശിപിടിച്ചു. <br />ഒഴിവു കിട്ടുമ്പോഴൊക്കെ ഞാന്‍ അക്കരേക്ക് പോയി. <br />തെയ്യത്തിന് കടവിലൂടെയാണ് യാത്ര. മഴക്കാലത്ത് കടത്ത് കടന്നു. <br />വേനല്‍ കാലത്തേ അരയോളം തുണി കയറ്റി വെച്ച് നഗ്നത <br />വെള്ളത്തില്‍ മുക്കി പുഴ മുറിച്ചു കടന്നു. അങ്ങിനെ പോയിപ്പോയി. <br />ഒടുവില്‍ എനിയ്ക്ക് അക്കരെ ഒരിക്കലും അക്കരെയല്ലാതായി.<br /><br />ഒരു മാങ്ങാക്കാലത്ത് വെല്യുമ്മയോടൊപ്പമാണ് ആദ്യം <br />ഞാന്‍ അക്കരേക്ക് പോയത്. വെല്യുമ്മയുടെ അനിയത്തിയും <br />വേറെയും കുറേ കുടുംബക്കാര് അക്കരെയായിരുന്നു. <br />ഇടയ്ക്ക് വെല്യുമ്മ പോകുമ്പോഴൊക്കെ കോന്തലക്കല് <br />പുകയിലെക്കെട്ടിനും തോണിക്കാരന് കൊടുക്കാനുള്ള <br />ചില്ലറയ്ക്കുമൊപ്പം ഞാനുമുണ്ടാകും. അമ്മായിയും എളേമയും <br />അക്കരെയെത്തിയതോടെയാണ് അക്കരെപ്പോക്കില്‍ ഞാന്‍ <br />സ്വയം പര്യാപ്തനായത്. അത്യാവശ്യം തോണിയൊക്കെ ഒറ്റക്ക് <br />കയറാനും ഇറങ്ങാനും അപ്പോഴേക്കും പരിശീലനം സിദ്ധിച്ചു കഴിഞ്ഞിരുന്നു. <br /><br />അക്കരേക്ക് കെട്ടിക്കൊണ്ടുപോയ ദിവസം അമ്മായിയും എളേമയും കരഞ്ഞിരുന്നു. <br />കല്യാണപ്പെണ്ണിനെ അക്കരെ കടത്താന്‍ ഒപ്പം പോയവര്‍ <br />തിരിച്ചു വരുമ്പോള്‍ അവര്‍ പിന്നെയും കരഞ്ഞു. <br />അക്കരെ സന്തോഷമാണെന്ന് കരുതിയിരുന്ന എനിക്ക് അവര്‍ <br />എന്തിനാണ് കരഞ്ഞതെന്ന് മനസിലായില്ല. <br />ചാക്കില്‍ കെട്ടി പുഴക്ക് അക്കരെ കടത്തിയ പൂച്ചകളും <br />വലിയ വായില്‍ നിലവിളിക്കാറുള്ളത് ഓര്‍ത്ത്ു ഞാന്‍ അപ്പോള്‍. <br />പിന്നീട് കടല്‍ കടന്ന് മണലാരണ്യത്തിലെ മഹാനഗരത്തിലെത്തിയപ്പോഴാണ് <br />അക്കരെ കുന്നോളം വലിപ്പത്തില്‍ കാത്തു നിന്ന സങ്കടങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത്.<br /><br />അക്കരക്കാരും ഇക്കരക്കാരും കുടുംബ ബന്ധങ്ങള്‍ കൊണ്ട് വല്ലാതെ <br />വിളക്കിച്ചേര്‍ക്കപ്പെട്ടിരുന്നു. അക്കരെ നിന്ന് ഇക്കരേക്കും ഇക്കരെ നിന്നു <br />അക്കരേക്കും ഒരുപാട് കല്യാണങ്ങള്‍ നടന്നു. <br />അവരൊക്കെ ഇടക്കിടെ അക്കരെയും ഇക്കരെയും പോയി ഇരു കരകളും തമ്മില്‍ <br />സ്നേഹത്തിന്റെ പാലം തീര്‍ത്തു. മറുകര പോകാന്‍ അവര്‍ക്കൊരു പാലം വേണ്ടായിരുന്നു.<br /><br />തെയ്യത്തിന് കടവില്‍ പാലം വരികയാണ്. കാലത്തിന്റെ വേഗം <br />മനുഷ്യ ബന്ധങ്ങളെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുമ്പോള്‍ അത് <br />ഒരു മനസ്സില്‍ നിന്ന് മറ്റൊരു മനസ്സിലേക്കുള്ള പാലമാകില്ല. <br />ആ പാലം കയറി അക്കരെ പോകാം. തിരിച്ചു ഇക്കരേക്കു പോരാം. അത്ര തന്നെ.<br /><br />എത്ര വൈകിയാണ് ഈ പാലം വരുന്നത്? ഒരു പ്രണയത്തെ <br />മുക്കിക്കൊന്ന ആ പ്രളയം കഴിഞ്ഞിട്ട് എത്ര കൊല്ലമായി? അന്ന് മൊയ്തീനും <br />ഉസ്സന്‍ കുട്ടിയും അംജതും പോയി. അംജത് മോന് വലിയ ഒരു കടമായി <br />ഇപ്പോഴും പുഴയുടെ ഏതോ വഴികളിലുണ്ട്. ഉസ്സന്‍കുട്ടിയും വിസ്മൃതിയുടെ <br />കയങ്ങലിലേക്ക് ആണ്ടുപായിക്കാണും. <br /><br />മൊയ്തീനെ പക്ഷേ, കാഞ്ചനേടത്ത് മരിയ്ക്കാന്‍ അനുവദിക്കുന്നില്ല. <br />അവരിലുടെ മൊയ്തീന്റെ സ്നേഹം ജീവിയ്ക്കുന്നു. <br />ആ സ്നേഹത്തിന്റെ നോവുകളെക്കുറിച്ചു മുമ്പും എഴുതിയിരുന്നു. <br />ബ്ലോഗില്‍ അക്കഥയെഴുതിയപ്പോള്‍ കാഞ്ചനേടത്തിയുടെ <br />സന്നിധിയിലേക്ക് തീര്‍ഥാടനം ചെയ്യാന്‍ കൊതിച്ച് ഒരുപാട് പ്രണയികള്‍ ബന്ധപ്പെട്ടിരുന്നു. <br />പ്രണയം തകര്‍ന്നുപോയ ഒരു പെണ്‍കുട്ടി കഴിഞ്ഞ അവധിക്കാലത്ത്, <br />അവളുടെ കല്യാണത്തിന്റെ തൊട്ടു മുമ്പുള്ള ആഴ്ച കാഞ്ചനേടത്തിയ തേടി വന്നിരുന്നു. <br />അന്ന് പക്ഷേ, അവര്‍ ഏതോ യാത്രയിലായിരുന്നതിനാല്‍ <br />ആ നഷ്ട പ്രണയിനി നിരാശയോടെ തിരിച്ചു പോയി.<br /><br />വെള്ളരി മലയില്‍ ഉരുള്‍പൊട്ടി, കൂലം കുത്തിയൊഴുകിയ പുഴയില്‍ <br />നിറയെ യാത്രക്കാരുമായി മറുകരക്ക് നീങ്ങിയ കൊച്ചു തോണി മറിഞ്ഞു. <br />ഒരുപാട് ജീവിതത്തിന്റെ കരയിലേക്ക് കൊണ്ടു വന്ന മൊയ്തീന് പക്ഷേ. <br />കയങ്ങളിലേക്ക് താണുപോയി. മൊയ്തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു. <br />ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ മൊയ്തീന് കൂട്ടാക്കിയില്ല. <br />മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ മൊയ്തീന് അലറിയത്. <br />ആ മലവെള്ളത്തിന്റെ കരുത്തിന് മുന്നില്‍ ഏറെ നേരം <br />പിടിച്ചു നില്ക്കാന് മൊയ്തീന് സാധിച്ചില്ല. <br />മൊയ്തീന് തോറ്റു കൊടുത്തു. മൊയ്തീന് പോയി.<br /><br />ഇടവപ്പാതി തകര്‍ത്തു പെയ്ത ഒരു പ്രഭാതത്തിലായിരുന്നു. <br />അതിനു പിറ്റേന്നാകാം കാഞ്ചനേടത്തി വെളുത്ത വസ്ത്രത്തിലേക്ക് മാറിയത്. <br />അവര്‍ മൊയ്തീന്റെ വിധവയായി. കെട്ടാത്ത പുരുഷന്റെ വിധവയാകുന്ന <br />ചരിത്രത്തിലെ ആദ്യത്തേയും അവസാനത്തേയും സ്ത്രീയാകും അവര്‍. <br />മുക്കത്ത് ഇന്നും അവര്‍ ഓര്‍മകള്‍ക്കു മീതെ ജീവിയ്ക്കുന്നു.<br /><br />മൊയ്തീന് പോയപ്പോള്‍ പിന്നാലോ പോകാന്‍ കാഞ്ചനേടത്തി പലവട്ടം <br />പുറപ്പെട്ടതാണ്. ഉറക്ക ഗുളികകള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി. <br />വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന് ആ ജീവന് കാത്തു. <br />ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച <br />കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്ബന്ധിച്ചവരോട് പറഞ്ഞു.<br />എനിയ്ക്ക് ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം.<br />മൊയ്തീന് കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക് തിരിച്ചു വരാനല്ല, <br />കലങ്ങി മറിഞ്ഞ ആ വെള്ളം കിടിച്ച് സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നു ചിന്ത. <br />മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്തീന്റ വിധവയായി അവര്‍ ജീവിതത്തിലേക്ക് മടങ്ങി. <br />ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവസാനിച്ചു പോയിരുന്നെങ്കില്‍ മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയേനേ..<br /><br />അനശ്വരമായ ആ പ്രണയത്തിന്റെ കൂടി ഓര്‍മള്‍ക്കു മേലേ കൂടിയാണ് <br />തെയ്യത്തിന് കടവിലെ പാലം വരുന്നത്. പക്ഷേ, അതൊരിയ്ക്കലും <br />ആ പ്രണയത്തിന് സ്മാരമാകില്ല. ഒരു താജ്മഹലിനും <br />പ്രതീകവല്‍ക്കരിക്കാനാകാത്തതാണല്ലോ ആ പ്രണയം!<br />പാലങ്ങള്‍ നമ്മെ പുഴയില്‍ നിന്ന് അകറ്റുന്നുണ്ടോ? <br />പുഴവെള്ളത്തില്‍ കാലു നനയാതെയാണ് ഇപ്പോള്‍ അക്കരെ കടക്കുന്നത്. <br /><br />ഇടവഴിക്കടവില്‍ പാലം വന്നതില്‍ പിന്നെ ചെറുവാടിയിലേക്കും <br />കോട്ടമ്മലേക്കും വാഹനത്തിലായി യാത്ര. ഊര്ക്കടവില് പാലമുള്ളതു കൊണ്ട് <br />കൂളിമാട് വഴി വെല്യൊഴ (ചാലിയാര്‍) യില്‍ കാല് നനയാത വാഹനത്തിലാണ് <br />ഭാര്യാവീട്ടിലേക്കുള്ള യാത്രകള്‍. <br /><br />ഒരു കടത്തുകാരനെ കണ്ടിട്ട് എത്രകാലമായി? <br />രണ്ട് കരയിലുള്ളവരെ അക്കരെയിക്കരെ കടത്തുക മാത്രമല്ലല്ലോ <br />കടത്തുകാരന് ചെയ്തത്. രണ്ട് കരകള്‍ തമ്മിലുള്ള സ്നേഹത്തിന്റെ <br />ഇടനിലക്കാരനായിരുന്നല്ലോ അയാള്‍. ഈ ദൗത്യം നിര്‍വഹിക്കാന്‍ <br />സിമന്റിലും കമ്പിയിലും ഉരുവം കൊള്ളുന്ന ഏത് പാലത്തിന് സാധിക്കും? <br /><br />കടത്തും കടത്തുകാരനുമില്ലാത്ത പുഴ ഇപ്പോള്‍ അവധിക്കാലത്തു <br />വന്നു കാണാനുള്ള കാഴ്ച മാത്രമാണ്. <br />ഇടവഴിക്കടവ് പാലത്തില്‍ വന്ന് ഇരുവഴിഞ്ഞിയെ നോക്കി നില്ക്കും. <br />പിന്നെ ഇരവഴിഞ്ഞ് ചാലിയാറില്‍ അലിഞ്ഞു ചേരുന്നത് കാണും. <br />മുക്കം വെന്റ് പൈപ്പ് പാലത്തില്‍ പോയി ചെറുപുഴ വന്ന് <br />ഇരുവഴിഞ്ഞിയില്‍ ചേരുന്നത് നോക്കി നില്ക്കും. നാടന്‍ പ്രേമത്തില്‍ <br />മാളു നീന്തിത്തുടിച്ചത് ഇവിടെയാണല്ലോ എന്നോര്‍ക്കും. <br />ഊര്‍ക്കടവ് പാലത്തില്‍ പോയി നില്ക്കുന്നതും പുഴയുടെ ഭംഗി കാണുവാന്‍ തന്നെയാണ്. <br /><br />കടം പറയാന്‍ ഇനി ഈ കടവിലും ഒരു കടത്തുകാരനുണ്ടാകില്ല. <br />കടവുകളില്‍ കടത്തുകാരനോട് കടം പറയാത്ത യാത്രക്കാരുണ്ടാകില്ല. <br />കൂലി മടക്കത്തില്‍ തരാമെന്ന് പറഞ്ഞ് മറുകരയിലെ <br />ആവശ്യങ്ങളിലേക്ക് അവര്‍ പുറപ്പെടും. മടക്കം ഒരുറപ്പാണ്. <br />കടത്തുകാരനും യാത്രക്കാരനും സ്വയം വിശ്വസിക്കുന്ന ഒരുറപ്പ്. <br />കടം പറഞ്ഞു പോയവന് തിരിച്ചു വരുമെന്ന് ഓരോ കടത്തുകാരനും വിശ്വസിക്കുന്നു. <br />ഈ വിശ്വാസം പുഴയുടെ നന്മയാണ്. പ്രതീക്ഷയാണ്. <br />പാലങ്ങള്‍ പുതിയ പ്രതീക്ഷകളുണര്‍ത്തട്ടെ. <br />പക്ഷേ, ഒരിയ്ക്കലും പുഴയുടെ നന്മകളെ കെടുത്തിക്കളയരുത്.<br /><br /><em>കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് തെയ്യത്തിന് കടവില്‍ വരുന്ന പാലത്തിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് മാധ്യമം പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.</em>Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com9tag:blogger.com,1999:blog-2839656767217831711.post-75548599325160518032009-09-01T17:12:00.003+03:002009-09-02T19:50:26.840+03:00"ഗള്ഫിന് വിട നല്കി കടല്‍ കടന്നീടട്ടെ...''പി.ടി. മുഹമ്മദ് സാദിഖ്<br /><br /><br />1999 ജൂലൈ 11.<br />അന്ന് രാത്രി പത്ത് മണിയോടടുത്താണ് ഞാന്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഗള്‍ഫില്‍ വേനല്‍ക്കാലത്തിന്റെ തുടക്കമായിരുന്നു. പുറത്തു നല്ല ചൂട്. ആ ചുടിലേക്കാണ് എന്റെ പ്രവാസത്തിന്റെ തുടക്കം. ചുടു കാറ്റ് വന്നു സ്വാഗതം ചൊല്ലിക്കൊണ്ടിരുന്നു. <br /><br />ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന് അറബിയല്ലാതെ ഒന്നുമറിയില്ല. അയാള്‍ എന്തോ ചോദിച്ചു. അറബി വാമൊഴി ആദ്യം കേള്‍ക്കുകയാണ്. ഒന്നും മനസ്സിലായില്ല. സ്കൂളിലും മദ്രസയിലും കോളേജിലും പഠിച്ച അച്ചടിച്ച അറബിയുടെ സകല സൗന്ദര്യത്തോടെയും ഞാന്‍ പറഞ്ഞു -ഞാന്‍ പുതിയ വിസയില്‍ വരുന്നവനാണ്. അയാള്‍ പിന്നെയും എന്തോ ചോദിച്ചു. ഞാനെന്റെ അച്ചടി അറബി ആവര്‍ത്തിച്ചു. ഒരു രക്ഷയുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ഉദ്യോഗസ്ഥന്റെ ക്ഷമ നശിച്ചത് സ്വാഭാവികം. സീറ്റില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം കൈ ദൂരേക്ക് ചൂണ്ടി ഒരലര്‍ച്ചയായിരുന്നു.. ബര്‍ര്‍ര്‍ര്‍റ............ബര്‍ര്‍ര്‍ര്‍റ..............................<br />(ഗെറ്റൗട്ട് എന്നതിന് അറബിയില്‍ അങ്ങിനെയാണ് പറയുകയെന്ന് അന്ന് അറിയില്ലായിരുന്നു).<br /><br />വിമാനത്തില്‍ നിന്ന് ഒരു ഡിസ്എംബാര്‍കേഷന്‍ ഫോം തന്നിരുന്നു. അത് ഞാന്‍ പൂരിപ്പിച്ചതുമാണ്. ഇമിഗ്രേഷന്‍ ക്യൂവില്‍ നില്ക്കുമ്പോള് എന്തോ പറഞ്ഞ് ഒരുദ്യോഗസ്ഥന് എന്റെ കയ്യില്‍ നിന്ന് അത് വാങ്ങിക്കൊണ്ടുപോയി. ആ ഫോം കാണാത്തതതു കൊണ്ടാണ് കൗണ്ടറിലെ ഉദ്യോഗസ്ഥന് ക്ഷുഭിതനായത്. ബര്‍റയുടെ അര്‍ഥം അന്ന് പിടികിട്ടാതിരുന്നത് നന്നായി. അല്ലെങ്കില്‍ വന്നിറങ്ങിയ ദിവസം തന്നെ ഈ രാജ്യത്തു നിന്ന് പുറത്തായിപ്പോയല്ലോ ദൈവമേ എന്ന് ഞാന്‍ ബേജാറായേനെ!<br /><br />ആദ്യയാത്രയുടെ വേദനയും ദുഃഖവും മനസ്സില്‍ ആവോളമുണ്ടായിരുന്നു. കരിപ്പൂരില്‍ നിന്നുള്ള വിമാനം മുംബൈയിലിറങ്ങി, അവിടെ നിന്ന് വേറെ വിമാനത്തിലാണ് ജിദ്ദയിലേക്ക് വന്നത്. കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദ സര്‍വീസ് തുടങ്ങിയിട്ടില്ല. ജിദ്ദയിലേക്ക് ഹബ് ആന്റ് സ്പോക്ക് സര്‍വീസാണ്. <br />മുംബൈയിലെത്തിയ വിവരം വീട്ടിലൊന്ന് വിളിച്ചു പറയാന്‍ ടെലിഫോണ്‍ ബൂത്തിനു മുന്നില്‍ ക്യൂ നില്ക്കുമ്പോള് ഒരു കാണ്ടോട്ടിക്കാരന്‍ വന്നു.<br />നിങ്ങള്‍ അങ്ങോട്ട് പോകുകയാണോ അതോ ഇങ്ങോട്ട് വരികയാണോ? -അയാള്‍ ചോദിച്ചു.<br />അങ്ങോട്ടാണ്. <br />അവധി കഴിഞ്ഞു പോകുകയാണോ?<br />അല്ല. ആദ്യമാണ്. പുതിയ വിസയാണ്.<br />പെട്ടെന്ന് അയാള്‍ പൊട്ടിച്ചിരിച്ചു.<br />അങ്ങോട്ട് ചെല്ലിന്.. എന്നു പറഞ്ഞു കൊണ്ട് അയാള്‍ സ്യൂട്ട് കേസ് തൂക്കി ലോഞ്ചിന്റെ മറ്റൊരു അറ്റത്തേക്ക് നടന്നു പോയി. എന്തിനാകും അയാള്‍ അങ്ങിനെ പറഞ്ഞതെന്ന് ഓര്‍ത്തു പുതിയൊരു ജീവിതം കൊതിച്ചു പുറപ്പെട്ട ഞാന്‍ അല്‍ഭുതപ്പെട്ടു.<br /><br />എന്റെ സ്വപ്നത്തില്‍ എവിടെയും ഗള്‍ഫ് ഉണ്ടായിരുന്നില്ല.<br />""പൊന്നും മുതലും പണ്ടോം പണോം പങ്കാസും<br />ഫോറിന് തുണികള്‍ അണിഞ്ഞുള്ള പത്രാസും<br />നാലുപേര്‍ കാണെ നടക്കുന്ന നാമൂസും<br />നാട്ടിലേറ്റം വല്യൊരു വീടിന്റെ അന്തസ്സും''<br />ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ആശിച്ചില്ല.<br /><br />മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപ്പാട്ട് ഞാന്‍ ആദ്യം കാണുന്നത്. എസ്.എ. ജമീലിന്റെ ദുബായ് കത്ത്. അതെ, കേള്‍ക്കുകയല്ല, ആ പാട്ട് കാണുകയാണ് ആദ്യം ചെയ്തത്. അന്നൊക്കെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഒരു മാപ്പിളപ്പാട്ട് ആഴ്ചതോറും പ്രസിദ്ധീകരിക്കും. പുതിയ പല പാട്ടുകളും അങ്ങിനെ കേള്‍ക്കുന്നതിന് മുമ്പ് കാണുകയാണ് ഞാന്‍ ആദ്യം ചെയ്തത്. കല്യാണങ്ങള്‍ക്കും കുറിക്കല്യാണങ്ങള്‍ക്കും തെങ്ങിന് മുകളില്‍ കെട്ടുന്ന വലിയ കോളാമ്പികളില്‍ പിന്നീട് കുറേ കഴിഞ്ഞായിരിക്കും ആ പാട്ടുകള്‍ കേള്‍ക്കുക. <br />ഗ്വാളിയോര്‍ റയോണ്‍സ് ജീവനക്കാരനും മുസ്ലിം ലീഗുകാരനുമായ അയല്പക്കത്തെ അഹ്മദ്കുട്ടിക്കാക്കയുടെ വീട്ടില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വരും. കാര്‍ട്ടൂണുകളും ചിത്രകഥകളും കറങ്ങി എപ്പോഴും നേരെ ചെന്നെത്തുന്നത് മാപ്പിളപ്പാട്ടിലായിരിക്കും. ആ മാപ്പിളപ്പാട്ടുകളെല്ലാം എഴുതിയെടുത്ത് ഞാന്‍ കാണാപ്പാഠം പഠിക്കും. <br /><br />നേര്ച്ചക്കും ചന്തയിലും പോകുമ്പോഴൊക്കെ ആമിനാ ബുക്സ് പുറത്തിറക്കുന്ന മാപ്പിളപ്പാട്ടുകള്‍ പൈസ കൊടുത്തു വാങ്ങിക്കൂട്ടുന്ന എനിക്ക് ചന്ദ്രികയില്‍ അച്ചടിച്ചു വരുന്ന പാട്ടുകള്‍ സൗജന്യമായി കിട്ടുന്ന ആഹ്ലാദമായിരുന്നു.<br />അങ്ങിനെയൊരു ദിവസമാണ് എസ്.എ. ജമീലിന്റെ ദുബായ് കത്ത് കാണുന്നത്. അറിയാവുന്ന ഒരീണത്തില്‍ അത് അവിടെ തന്നെ കുത്തിയിരുന്നു കാണാതെ പഠിച്ചു. പിന്നീട് ഉച്ചഭാഷിണികളില്‍ നിന്ന് കേട്ട് ആ പാട്ടിന്റെ ഈണം പഠിച്ചു. ഒട്ടും മധുരമില്ലാത്ത എന്റെ കുട്ടിക്കൂറ്റില്‍ ഞാന്‍ പലേടത്തും അത് പാടി. അയല്പക്കത്ത താത്തമാരൊക്കെ എന്നെക്കൊണ്ട് ആ പാട്ട് പാടിക്കും. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ പോയവരുടെ പെണ്ണുങ്ങള് ഉണ്ടായിരുന്നില്ല. എങ്കിലും അവരൊക്കെ ആ പാട്ട് കേട്ട് വല്ലാത്ത നെടുവീര്‍പ്പിടുകളിടും. <br /><br />ആ പാട്ട് പകരുന്ന ആഴത്തിലുള്ള നോവുകള്‍ അന്നൊന്നും എന്നെ സ്പര്‍ശിച്ചിരുന്നില്ല. ബാപ്പയെ കാണാന്‍ വിധിയില്ലാതെ നടക്കുന്ന പാട്ടിലെ മൂന്നു വയസ്സുകാരനാണ് എന്നെ വേദനിപ്പിച്ചത്. ഓടിച്ചാടി കളിക്കുന്ന കുട്ടി ഇടക്കിടെ ബാപ്പയെ ചോദിക്കുന്നതും ഒരിക്കലും കാണാത്ത ബാപ്പയെ അവന് മാടിമാടി വിളിക്കുന്നതും ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറയും. ദൂരെ മദ്രസയില്‍ പഠിപ്പിക്കാന്‍ പോകുന്ന എന്റെ ബാപ്പ ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തുമ്പോള്‍ തന്നെ എന്ത് ആഹ്ലാദമായിരുന്നു ഞങ്ങള്‍ക്ക്. അപ്പോള്‍ മൂന്നും നാലും വര്‍ഷം വീട്ടില്‍ വരാത്ത, ഇന്നുവരെ കണ്ടിട്ടില്ലാത്ത ബാപ്പയെ ഓര്‍ക്കുമ്പോള്‍ ആ കുട്ടിക്ക് എന്തുമാത്രം സങ്കടമുണ്ടാകും?<br /><br />ജമീലിന്റെ വരികള്‍:<br />രണ്ടോ നലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്നു<br />എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്നു<br />അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്<br />അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്<br />ഓടിച്ചാടിക്കളിക്കും -മോന് ബാപ്പാനെ<br />മാടി മാടി വിളിക്കും -അത് കാണുമ്പോള്‍<br />ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും<br />പൂക്കുഞ്ഞി പൈതലല്ലേ -ആ മുഖം<br />കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ..<br /><br />ദുബായ് കത്തിലെ ആണ് പെണ് വിരഹവും മനസ്സും ശരീരവും അനുഭവിക്കുന്ന കൊടിയ ദാഹവുമൊന്നും എന്നെ അന്ന് സ്പര്‍ശിക്കേണ്ടതില്ല. പിന്നെ അതൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ ആശകളും കിനാക്കളുമടക്കി മലക്കല്ലാഞ്ഞിട്ടും മലക്കുകളെ പോലെ ജീവിക്കുന്ന ഒരുപാട് പെണ്ണുങ്ങളെ കണ്ടു. ബാപ്പയെ കാണാതെ മൂന്നും നാലും വര്‍ഷം ഓടിച്ചാടി കളിക്കുകയും ഇടക്കിടെ ബാപ്പാനെ ചോദിക്കുകയും ദൂരെ ദൂരെ കണ്ണു നട്ട് ബാപ്പാനെ മാടി മാടി വിളിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടു. പത്രാസിനും നാമൂസിനുമപ്പുറം അക്കരെയിക്കരെ ഇരുന്നു കരഞ്ഞു തീരുന്ന രണ്ട് ജീവിതങ്ങളാണ് ഗള്‍ഫിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ തെളിഞ്ഞത്. ഗള്‍ഫിലേക്ക് പറക്കുന്നവന് നാട്ടിലെ പെണ്ണിനെ തീയിലിട്ട് വേവിക്കുകയാണ്. പെണ്ണിന്റെ ആവശ്യമറിയാത്ത, പൊണ്ണനായ ഗള്ഫുകാരന് അവളുടെ തെറ്റിന്റെ കര്‍ത്താവാകുന്നു. <br /><br />ജമീല്‍ പാടുന്നു: <br />മധുരം നിറച്ചൊരെന്‍ മാംസപ്പൂവന്‍ പഴം<br />മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലൊരിക്കലും<br />മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും<br />മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും<br />യൗവ്വനത്തേന്‍ വഴിഞ്ഞേ -പതിനേഴിന്റെ <br />പൂവനപൂ കൊഴിഞ്ഞേ -താരുണ്യത്തിന്<br />കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ -ഞാന്‍<br />കാഴ്ച്ചപ്പണ്ടം മാത്രമായി -ഉഴിഞ്ഞിട്ട<br />നേര്‍ച്ചക്കോഴി പോലെയായ്<br /><br />കുഞ്ഞോലന്‍ കുട്ടിയാണ് ആദ്യം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഖത്തറില്‍ പോകുന്നത്. അടുത്ത ഗ്രാമത്തില്‍ കുറേ ഖത്തറുകാരുണ്ട്. അവിടുത്തെ ഏതോ ഖത്തര്‍ കുടുംബത്തില്‍ നിന്ന് പെണ്ണുകെട്ടിയ കുഞ്ഞോലന്‍ കുട്ടി ആ വഴിയാണ് ഖത്തറിലേക്ക് പോയത്. കുഞ്ഞോലന്‍ കുട്ടി ഖത്തറില്‍ നിന്ന് വരുമ്പോള്‍, അത്തറിന്റെ മണമൊക്കെ പരത്തി അങ്ങാടിയില്‍ വരും. അയാളെ ഒരല്‍ഭുത മനുഷ്യനെപ്പോലെ നോക്കി നിന്നിട്ടുണ്ട്. കുഞ്ഞോലന്‍ കുട്ടിയുടെ അയല്‍ക്കാരും കുടുംബക്കാരുമായ കുട്ടികള്‍ അയാള്‍ കൊണ്ടു വരുന്ന പേനയും മണമുള്ള മായ്ക്കും റബറും പടം മിന്നി മറയുന്ന സ്കെയിലുമൊക്കെയായി മദ്റസയിലും സ്കൂളിലുമൊക്കെ വരും. അയാള്‍ കൊണ്ടു വന്ന "ഫോട്ടം നോക്കി'യിലാണ് മക്കയും മദീനയും ആദ്യം കാണുന്നത്. <br /><br />കുഞ്ഞോലന്‍ കുട്ടിയുടെ വീട്ടില്‍ നിന്നാണ് ടേപ്റെക്കോര്‍ഡര്‍ പാടുന്നത് ആദ്യമായി കേട്ടത്. മാപ്പിളപ്പാട്ടുകള്‍ക്കു പുറമെ, അന്ന് കേട്ടിരുന്നത് മുഹമ്മദ് റഫിയുടെയും മുകേഷിന്റേയുമൊക്കെ പാട്ടുകളാണെന്ന് കുറേക്കാലം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ദുബായ് കത്ത് പാടിയും ആ പെട്ടി ഇടക്കിടെ കരയും. ഇന്നിപ്പോള്‍ ഗള്‍ഫുകാരില്ലാത്ത ഒറ്റ വീടും എന്റെ നാട്ടിലില്ല. അമ്മാവന് അബുക്കാക്കയാണ് എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം ഗള്‍ഫില്‍ പോയത്. ആദ്യത്തെ അവധിക്കു വന്നപ്പോള്‍ അദ്ദേഹം കൊണ്ടു വന്ന പെട്ടി തുറന്നപ്പോഴാണ് ഗള്‍ഫിന്റെ മണം ഞാന്‍ ആദ്യം ഞാന്‍ ശ്വസിച്ചത്. അപ്പോഴും ഗള്‍ഫ് ഒരു സ്വപ്നമായി എന്റെ മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല.<br /><br />തിരിച്ചു പോകാന്‍ തീരുമാനിച്ചപ്പോള്‍, ആ തീരുമാനം അറിയിച്ചപ്പോള്‍ എല്ലാവരും ചോദിച്ചു. എന്തിനാണ് തിരിച്ചു പോകുന്നത്? നാട്ടില്‍ പോയാല്‍ എന്തു ചെയ്യും? മക്കളുടെ പഠനം, കല്യാണം... വരാനിരിക്കുന്ന അനേകം ബാധ്യതകള്‍..ജീവിതത്തില്‍ ഇനിയും എന്തെല്ലാം നേടാനിരിക്കുന്നു! അവരൊക്കെ എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ തീരുമാനം അടിയുറച്ചതാണെന്ന് മനസ്സിലായപ്പോള്‍ ചിലര്‍ക്ക് ഞാനെന്തോ മഹാ അബദ്ധം കാണിച്ചതുപോലെ. ചിലര്‍ക്ക് ഞാനെന്തോ മഹാ അപരാധം ചെയ്ത പോലെ. ചിലര്‍ക്ക് ഞാന്‍ അത്യപൂര്‍വമായ ഏതോ ധീരത കാണിച്ച പോലെ.<br /><br />നാട്ടില്‍ നിന്ന് അടുത്ത കൂട്ടുകാര്‍ വിളിച്ചു. ഒരഞ്ചു കൊല്ലം കൂടി അവിടെ നില്‍ക്കെന്ന് പറഞ്ഞവനുണ്ട്. ഏതായാലും പോരാന്‍ തീരുമാനിച്ചില്ലേ, ഒരു വര്‍ഷം കൂടി നില്ക്ക് എന്ന് പറഞ്ഞവനുണ്ട്. എന്നോട് സ്നേഹം മാത്രമുള്ളവരാണ് അവര്‍.<br />ജീവിതത്തില്‍ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം എന്ന് പ്രോത്സാഹിപ്പിച്ചത് ഓന്നൊ രണ്ടോ പേര് മാത്രം. അവരും എന്നെ ഗാഢമായി സ്നേഹിക്കുന്നു.<br /><br />വീട്ടുകാരോട് ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതേയില്ല. അവര്‍ ഒരിക്കലും സമ്മതിക്കില്ല. എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കാനേ അവരുടെ സ്നേഹവും എന്നെ ഉപദേശിക്കുകയുള്ളൂ. മാലാഖ (മലക്ക്) അല്ലെങ്കിലും മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ കാത്തിരിക്കുന്ന എന്റെ പെണ്ണിനോട് മാത്രം ഞാന്‍ പറഞ്ഞു. എത്രയും വേഗം വന്നാല്‍ മതിയെന്ന് മാത്രം അവള് പറഞ്ഞു.<br /><br />പത്ത് വര്‍ഷം മുമ്പ് വിമാനം കയറി ജിദ്ദയില്‍ വന്നിറങ്ങിയ വിരഹത്തിന്റെ ആദ്യരാത്രിയില്‍ ഞാന്‍ അവള്‍ക്ക് ഫോണ്‍ ചെയ്തപ്പോള്‍ അവള് എന്നോട് സംസാരിച്ചതേയില്ല. ഒരു ചോദ്യം മാത്രമാണ് അവള് ചോദിച്ചത് -നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ? ഗള്‍ഫിന്റെ വേദന അക്കരെ അവളുടേയും ഇക്കരെ എന്റേയും തൊണ്ടക്കുഴികളെ മര്‍ദിക്കാന്‍ തുടങ്ങിയിരുന്നു അപ്പോള്‍.<br />അന്ന് അവള് ഗര്‍ഭിണിയായിരുന്നു. ഗര്ഭത്തിലിരുന്നു എന്റെ മകള്‍ക്കും ആ വേദന സഹിക്കേണ്ടി വന്നിരിക്കും. പത്താം മാസത്തില്‍ അവള് ഈ ലോകത്തേക്ക് വരുമ്പോള്‍ ഞാന്‍ കടലിനിക്കരെയായിരുന്നു. എന്നെ ഏറ്റവുമധികം ലാളിച്ച രണ്ട് വെല്യുമ്മമാരും ലോകത്തോട് വിടപറഞ്ഞു പോകുമ്പോഴും ഞാന്‍ കടലിനിക്കരെയായിരുന്നു.<br /><br />എന്റെ മകളുടെ മുഖം ആദ്യം കാണാന്‍ എനിക്ക് സാധിച്ചില്ല. വെല്യുമ്മമാരുടെ മുഖം അവസാനമായി ഒന്നു കാണാനും സാധിച്ചില്ല.<br /><br />ഭാഗ്യം പരീക്ഷിക്കാന്‍ വന്നതായിരുന്നില്ല ഞാന്‍. നാട്ടില്‍ ചെയ്ത ജോലി തന്നെയാണ് ഇവിടെയും ഞാന്‍ ചെയ്തത്. അവിടെ സഹപ്രവര്‍ത്തകരായിരുന്നവര്‍ തന്നെയാണ് ഇവിടെയും എന്റെ സഹപ്രവര്‍ത്തകരായത്. <br />പത്ത് വര്‍ഷം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്. വലിയ മോഹങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചില്ലറ ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഒക്കെ നേടി. പ്രവാസ ലോകം ഒരുപാട് സൗഭാഗ്യങ്ങള്‍ തന്നു. ആദ്യ യാത്രയില്‍ മുംബൈയില്‍ വെച്ചു കണ്ട കൊണ്ടോട്ടിക്കാരന്റെ ചിരി ഒരിക്കലും എനിക്ക് ചിരിക്കേണ്ടി വന്നില്ല. വിമാനം കയറിപ്പോരുന്നവരെ ഒരിക്കലും ഞാന്‍ പരിഹസിക്കില്ല. ഈ നാട് നമ്മുടേതുള്‍പ്പെടെ ഒരുപാട് നാടുകളെ തീറ്റിപ്പോന്നുണ്ടെന്ന് മറക്കാന്‍ പാടില്ല.<br /><br />ഗള്‍ഫുകാരുടെ വീട്ടില്‍ കാണുന്ന ഫോറിന് ബ്ലാങ്കറ്റിനോട് എനിക്ക് വലിയ കൊതിയായിരുന്നു. എനിക്ക് എന്നും കൊതി തോന്നിയ ഒരേയൊരു ഫോറിന് സാധനം. കാമുകിയെ കെട്ടിപ്പിടിച്ച് കിടക്കാന്‍ കൊതിക്കുന്നതുപോലെ ആ ബ്ലാങ്കറ്റ് പുതച്ചു കിടക്കാന്‍ ഞാന്‍ കൊതിച്ചു. ജിദ്ദയിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ബ്ലാങ്കറ്റ് സ്വന്തമാക്കി. എയര്‍ കണ്ടീഷന്റെ തണുപ്പില്‍ പുതച്ചുറങ്ങാന്‍ അത് നിര്‍ബന്ധമാണ്. പിന്നെ ഓരോ അവധിക്കു പോകുമ്പോഴും ഒരു ബ്ലാങ്കറ്റ് ഞാന്‍ വെറുതെ വാങ്ങിക്കൊണ്ടുപോകും. ഒടുവില്‍ ഭാര്യ എനിക്ക്, അന്ത്യശാസനം നല്കി -മേലില്‍ ഇവിടെ ബ്ലാങ്കറ്റ് കൊണ്ടുവരരുത്. അതൊന്നും എടുത്തു വെക്കാന്‍ ഇവിടെ സ്ഥലമില്ല. പക്ഷേ, ഈ യാത്രയിലും ഒരു ബ്ലാങ്കറ്റ് ഞാന്‍ വാങ്ങും. അതെന്റെ മോഹമാണ്.<br />അതെ, അങ്ങിനെ ഞാന്‍ മടങ്ങുകയാണ്. പോകുമ്പോള്‍ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥനോട് അഭിമാനത്തോടെ പറയണം -അല്‍ ഹീന്‍ അന ബര്‍റ.. ഞാന്‍ പുറത്തു പോകുകയാണ്. ഈ രാജ്യത്തുനിന്ന് തന്നെ പുറത്തേക്ക്.<br /><br />ജമീലിന്റെ പാട്ട്: <br />മകനെ എടുത്ത് മതിയാവോളം മുത്താനും<br />മണിയറയില്‍ വീണ്ടും മണിവിളക്ക് കത്താനും<br />മധുവിധു ലഹരിയുള്ള മധുരക്കള്ള് ചെത്താനും<br />മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടില്‍ പറന്നെത്താനും<br />വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ<br />വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ <br />ഗള്ഫിന് വിടകൊടുത്തുടന്‍ കടല്‍ കടന്നീടാന്‍<br />കൊതി കൂടുന്നേ നിന്നില്‍ കൊതി കുടുന്നേ<br /><br />ജമീലിന്റെ അപ്പാട്ട് ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേവല കത്തിടപാടായി ഞാന്‍ കാണുന്നില്ല. ജന്മനാടും പ്രവാസിയും തമ്മിലുള്ള പിടിവിടാത്ത ബന്ധം തന്നെയാണ് അതില്‍ കാണുന്നത്. പുഴയും തോടും വയലേലകളും കുന്നും മലകളും പ്രിയപ്പെട്ടവരും നിറഞ്ഞ ജന്മനാടാണ് ആ മണിയറ. അവിടെ, പ്രിയപ്പെട്ട സകലതിന്റേയും സാന്നിധ്യം സന്തോഷം കത്തുന്ന മണിവിളക്കാകും. ആ ജീവിതത്തിന് ഒരിക്കലും വറ്റാത്ത മധുവിധുവിന്റെ ലഹരിയുണ്ട്. അവിടെ ഓടിച്ചാടി കളിക്കുന്നതും ഇടക്കിടെ നമ്മെ മാടി മാടി വിളിക്കുന്നതും നമ്മുടെ മനസ്സു തന്നെയാണ്. അതെ, പിന്‍വിളി വിളിക്കുന്നത് ഭാര്യയല്ല, സ്വന്തം നാടു തന്നെയാണ്. സ്നേഹത്തിന്റെ സകല ചാരിത്ര്യ ശുദ്ധിയോടും കൂടി നമ്മെ കാത്തിരിക്കുന്നത് ആ മണ്ണാണ്. ആ വിളി കേള്‍ക്കാതിരിക്കാനാകില്ല, ഒരു പ്രവാസിക്കും.<br />(ptsadik@gmail.com)Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com33tag:blogger.com,1999:blog-2839656767217831711.post-54920818486803133382009-04-20T23:45:00.003+03:002009-04-23T17:22:01.806+03:00ബ്ലോഗെഴുത്ത് വെറുമെഴുത്തല്ലആന്തിയൂര് കുന്നിലേക്ക് വഴി ചോദിച്ചപ്പോള്‍ ആ ചെറുപ്പക്കാര്‍ പറഞ്ഞു, ഞങ്ങളും അങ്ങോട്ടാണ്. കാറില്‍ അവരും കയറി. ഒരു വളവ് തിരിഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു. <br />ഇടതു വശത്തു കാണുന്ന ഈ വീട് കണ്ടോ? കേരളത്തിലെ ഏറ്റവും വലിയ വീടായിരിക്കും ഇത്. കോടികള്‍ ചെലവ് വരും. <br />നോക്കുമ്പോള്‍, ആകാശത്തേക്ക് ഉയരുന്ന വലിയൊരു വീട്. ഗള്‍ഫിലെ ഒരു വ്യവസായിയുടേതാണ്. പണി തീര്‍ന്നിട്ടില്ല. കോടികള്‍ ഇപ്പോള്‍ തന്നെ ചെലവായിക്കഴിഞ്ഞിട്ടുണ്ടെന്ന ചെറുപ്പക്കാരുടെ വാക്കുകളില്‍ അതിശയോക്തി കാണില്ല. എനിക്കു പോകേണ്ട വഴി പറഞ്ഞു തന്ന് അടുത്ത വളവിനപ്പുറത്ത് അവര്‍ ഇറങ്ങിപ്പോയി.<br />ഞാന്‍ മുസ്തഫയുടെ വീട്ടിലേക്കാണ്. നെല്ലിപ്പടിക്കലെ ആ മലഞ്ചരിവില്‍, ഭാര്യാവീട്ടിലെ വലിയ ഇല്ലായ്മകളില്‍ അതിനേക്കാള്‍ വലിയ സ്വന്തം ഇല്ലായ്മകളുമായി മുസ്തഫ കിടക്കുന്നു. ഉണ്ണിക്കൃഷ്ണന് പുത്തൂരിന്റെ |`ആനപ്പക' യായിരുന്നു അപ്പോള്‍ അയാളുടെ കയ്യില്‍. നാല് ദിവസം മുമ്പ് ബ്ലോഗര്‍മാരായ നിരക്ഷരനും മുരളിയും (മുരളിക) വന്നപ്പോള്‍ കൊണ്ടുവന്ന പുസ്തകങ്ങളില്‍ ഒന്നാണ് അത്. പുസ്തകം അടച്ചു വെച്ച് മുസ്തഫ തല ഉയര്‍ത്തി. തലയണക്കപ്പുറത്ത് പുസ്തകങ്ങളുടെ ചെറിയ കൂമ്പാരം. കിടപ്പിലായ ശേഷം കോട്ടയം പുഷ്പനാഥിന്റെ ലൂസിഫറുടെ മകള്‍ മുതല്‍ സാറാ ജോസഫിന്റെ മാറ്റാത്തി വരെ 32 പുസ്തകങ്ങള്‍ മുസ്തഫ വായിച്ചു തീര്‍ത്തിരിക്കുന്നു.<br />ബ്ലോഗ് എന്ന് മുസ്തഫ കേട്ടിട്ടുണ്ടായിരുന്നില്ല. മുസ്തഫയുടെ കത്ത് ബ്ലോഗില്‍ കൊടുക്കട്ടെ എന്ന് മൈനാ ഉമൈബാന്‍ ചോദിച്ചപ്പോള്‍ ഏതോ ആഴ്ചപ്പതിപ്പാകുമെന്നാണ് അയാള്‍ കരുതിയത്. <br />മുസ്തഫയ്ക്കൊരു പുസ്തകമെന്നേ മൈനയും കരുതിയിരുന്നുള്ളൂ. കാരണം മുസ്തഫ എഴുതിയ കത്തില്‍ മറ്റൊന്നും ആവശ്യപ്പെട്ടിരുന്നില്ല. മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്തഫക്ക് വായന മാത്രമാണ് ഒരാശ്വാസം. പുസ്തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്, മൈന എഴുതിയ പുസ്തകങ്ങള്‍ അയച്ചു കൊടുക്കണമെന്ന് മാത്രമേ മുസ്തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്തഫക്ക് പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ് മുസ്തഫയ്ക്കുള്ള യഥാര്‍ഥ ഇല്ലായ്മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്ത മനുഷ്യപുത്രനാണ് മുസ്തഫ.<br />നടക്കുന്ന കാലത്ത് മുസ്തഫ നന്നായി വായിക്കുമായിരുന്നു. അപകടത്തിന് മുമ്പുള്ള കാലത്തെ മുസ്തഫ നടക്കുന്ന കാലം എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. സംസാരത്തിലുട നീളം അയാള്‍ തന്റെ നല്ല കാലത്തെ നടക്കുന്ന കാലം എന്ന് സ്വയം വിശേഷിപ്പിക്കുന്നു.<br />മരത്തില്‍ നിന്ന് വീണ് അരയ്ക്കു താഴെ മരിച്ചു പോയ മുസ്തഫക്ക് ഇത് കിടക്കുന്ന കാലമാണ്. നടക്കുന്ന കാലത്തെ കുറിച്ചു പറയുമ്പോഴും കിടക്കുന്ന കാലത്തിന്റെ വേദന ആ വാക്കുകളില്‍ പുരണ്ടു പോകാതിരിക്കാന്‍ മുസ്തഫ ശ്രദ്ധിക്കുന്നു.<br />നടക്കുന്ന കാലവും മുസ്തഫയെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലമായിരുന്നില്ല. പതിനൊന്നാം വയസ്സു മുതല്‍ അധ്വാനത്തിന്റെ ഭാരം ചുമലിലേറ്റുന്നുണ്ട്. സ്കൂളില്ലാത്ത ദിവസങ്ങളില്‍ കല്ലും ഓടും കടത്താന്‍ പോകും. ഏഴാം ക്ലാസൂവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പട്ടിണിയുടെ നാളുകളില്‍ എന്നോ ഒരു ദിവസം മുസ്തഫ നാടുവിട്ടു. ആന്ധപ്രദേശിലേക്ക്. ഹോട്ടല്‍ പണിയായിരുന്നു തുടക്കം. പിന്നെ ഒരു സ്റ്റീല്‍ കമ്പനിയില്‍ ജോലി കിട്ടി. ഡ്യൂട്ടി കഴിഞ്ഞാല്‍ ധാരാളം ഒഴിവു സമയം. അക്കാലത്താണ് കയ്യില്‍ കിട്ടുന്ന പൈങ്കിളി വാരികകളിലൂടെ മുസ്തഫ വായനാ ലോകത്തേക്ക് കടക്കുന്നത്. കഥകളിലെ ആവര്‍ത്തന വിരസതയും കഥയില്ലായ്മകളും ബോധ്യമായപ്പോഴാണ് പുസ്തകങ്ങളിലേക്ക് തിരിഞ്ഞത്. നാട്ടില്‍ തിരിച്ചെത്തി കൂലിപ്പണിക്ക് പോകുന്ന കാലത്തും കിട്ടുന്ന കാശില്‍ ചെറിയൊരു ഭാഗം പുസ്തകത്തിനായി നീക്കിവെയ്ക്കും. ഡ്രൈവറാണ് മുസ്തഫ. വണ്ടിയില്‍ പോകാത്ത ദിവസങ്ങളില്‍ മറ്റു ജോലികള്‍ക്ക് പോകും. അങ്ങിനെയാണ് ഒരു ദിവസം കൂട്ടുകാരന് കവുങ്ങില്‍ കയറാന്‍ വിളിക്കുന്നത്. അഞ്ചു സെന്റില്‍ ആകെ നാലഞ്ചു കവുങ്ങുകളാണ് കൂട്ടുകാരന് ഉള്ളത്. വിധി അവിടെ മുസ്തഫയെ കാത്തു നില്‍ക്കുകയായിരുന്നു. കവുങ്ങിന്റെ തലയൊടിഞ്ഞു മുസ്തഫ നിലം പതിച്ചു.<br />2005 നവംബര്‍ പതിനേഴിനായിരുന്നു അത്. അതോടെ മുസ്തഫയുടെ നടക്കുന്ന കാലം അസ്തമിച്ചു. അരക്കു താഴെ ചലനമറ്റ് അയാള്‍ കിടപ്പിലായി. ജീവിതം കിടപ്പുമുറിയുടെ നാലു ചുമരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങി. പുളിയ്ക്കല്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഏറ്റെടുത്തതോടെയാണ് മുസ്തഫ ആത്മവിശ്വാസത്തിന്റെയും മനോവീര്യത്തിന്റേയും പുതിയ വെളിച്ചം കാണുന്നത്. കൂട്ടുകാര്‍ കൊണ്ടു വരുന്ന പുസ്തകങ്ങളായി പിന്നീട് മുസ്തഫയ്ക്ക് കൂട്ട്.<br />അങ്ങിനെ ആരോ കൊണ്ടു വന്ന പുസ്തകങ്ങളില്‍ ഒന്ന് മൈനാ ഉമൈബാന്റെ നോവലായിരുന്നു, ചന്ദന ഗ്രാമം. പുസ്തകം വായിച്ചു തീര്‍ന്നപ്പോള്‍ അതിലുള്ള വിലാസത്തില്‍ മുസ്തഫ കത്തെഴുതി. അതിനു മുമ്പ് കെ. കവിത. സാറാ ജോസഫ്, കാക്കനാടന് തുടങ്ങിയവര്‍ക്കും ഇതുപോലെ മുസ്തഫ കത്തെഴുതിയിരുന്നു.<br />സര്‍പ്പഗന്ധി ബ്ലോഗില്‍ മൈന <a href="http://sarpagandhi.blogspot.com/2009/03/blog-post_15.html">മുസ്തഫയ്ക്കൊരു പുസ്തകം </a> എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് പെട്ടെന്നാണ് ബൂലോഗം ഏറ്റെടുത്തത്. മുസ്തഫക്ക് വേണ്ടത് വെറുമൊരൂ പുസ്തകം മാത്രമല്ലെന്ന് ബൂലോഗ കാരുണ്യം തിരിച്ചറിഞ്ഞു. കമന്റുകളും മറുപടികളുമായി മുസ്തഫയ്ക്ക് ഇല്ലാത്തതൊക്കെ അവര്‍ കണ്ടെത്തി. തളര്‍ന്നു പോയ ശരീരത്തിനകത്ത് കത്തി നില്ക്കുന്ന മനസ്സിന് കൂടുതല്‍ ഊര്‍ജം പകരാന്‍ അവര്‍ ഒറ്റക്കെട്ടായി. പക്ഷേ, ഒരു ഏകോപനത്തിന്റെ അഭാവത്തില്‍ സഹായങ്ങള്‍ മുസ്തഫയെ തേടിയെത്താന്‍ വൈകുന്നുണ്ട്.<br /><a href="http://sarpagandhi.blogspot.com/2009/04/blog-post.html">മൈനയുടെ പോസ്റ്റ്</a> കണ്ട് അമേരിക്കയില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും ബ്ലോഗര്‍മാര്‍ വിളിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളികള്‍ വന്നു. പലരും പുസ്തകങ്ങള്‍ അയച്ചു കൊടുത്തു. പ്രസാധകരുടെ വി.ഐ.പി കാര്‍ഡുകളും ഓഫറുകളായി വന്നു. അവധിക്കു വന്ന ചിലര്‍ വീട്ടില്‍ വന്ന് മുസ്തഫയെ കണ്ടു. പുസ്തകങ്ങളല്ലാതെ മറ്റ് വല്ല സഹായവും വേണോ എന്നായിരുന്ന പോസ്റ്റ് സന്ദര്‍ശിച്ച പലരുടേയും പ്രതികരണം. അതോടെ പുസ്തകങ്ങള്‍ക്കപ്പുറമുള്ള ജീവകാരുണ്യത്തിലേക്ക് ബ്ലോഗര്‍മാര്‍ ഒത്തുകൂടി. ബ്ലോഗെഴുത്തു വെറുമെഴുത്തല്ലെന്നും സഹജീവി സ്നേഹം കൂടിയാണെന്നും അവര്‍ തിരിച്ചറിയുന്നു. മുസ്തഫയുമായി ബന്ധപ്പെട്ടവര്‍ അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നെയും ബ്ലോഗില്‍ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. (ഈ കുറിപ്പെഴുതുമ്പോള്‍ മുസ്തഫ ആശുപത്രിയിലാണ്. മൂത്ര തടസ്സം. പിന്നെ പനിയും ഛര്‍ദിയും. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള പോക്കുവരവുകള്‍ വലിയ പ്രയാസമാണ്. വീടു നില്ക്കുന്ന ചെറിയ കുന്നില്‍ നിന്ന് വീല്‍ചെയറില്‍ താഴേക്കിറങ്ങാന്‍ നാല് പേരുടെ സഹായം വേണം. നിരപ്പായ സ്ഥലത്ത് ഒറ്റക്ക് വീല്‍ ചെയര്‍ ഉരുട്ടി പോകാന്‍ മുസ്തഫക്ക് സാധിക്കും. അങ്ങിനെയൊരു സ്ഥലത്താണ് പുതിയ വാടക വീട് തെരയുന്നത്).<br />വാടക വീട് ഒഴിയേണ്ടി വന്ന, മുസ്തഫ ഇപ്പോള്‍ ആന്തിയൂര്‍കുന്നിലെ നെല്ലിപ്പടിക്കലുള്ള ഭാര്യാ വീട്ടിലാണ് കഴിയുന്നത്. അധിക നേരം മലര്‍ന്നു കിടക്കാനോ ഇരിക്കാനോ മുസ്തഫക്ക് സാധിക്കില്ല. അനന്തമായ കിടത്തം മുസ്തഫയുടെ പിന്‍ഭാഗത്ത് വലിയ മുറിവുകള്‍ തീര്‍ത്തിരിക്കുന്നു. ആഴ്ചയിലൊരിക്കല്‍ മലം പുറത്തു പോകാനുള്ള മരുന്നു കഴിക്കും. മൂത്രം കത്തീറ്ററിലുടെ പുറത്തു പോകുന്നു. ഒരാവശ്യവും മുസ്തഫ അറിയില്ല. എല്ലാം യാന്ത്രികമായി നടക്കുന്നു. അരക്കു താഴെ നടക്കുന്നതൊന്നും മുസ്തഫ അറിയില്ല. ഉറുമ്പും പാറ്റയും ചിലപ്പോള്‍ എലികളും വന്ന് മുറിവേല്പിച്ചു പോകും. പിന്നീട് വസ്ത്രം മാറുമ്പോഴാണ് മുറിവുകള്‍ കാണുന്നത്.<br />സംസാരിക്കുമ്പോള്‍ മുസ്തഫ തന്റെ പ്രാരാബ്ധങ്ങളിലേക്ക് കടക്കുന്നേയില്ല. ഇല്ലായ്മകളെ കുറിച്ച് പരിതപിക്കുന്നേയില്ല. ആത്മധൈര്യത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും കരുത്താണ് ആ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. <br />ആരോടും മുസ്തഫ സഹായം ചോദിക്കുന്നില്ല. സഹായവുമായി നീട്ടുന്ന ഒരു കൈയും മുസ്തഫ നിഷേധിക്കുന്നുമില്ല. അരക്കു താഴെ തളര്ന്നവന് നല്കുന്ന അരിയില്‍ പോലും രാഷ്ട്രീയമുണ്ടെന്ന് കിടക്കുന്ന കാലം മുസ്തഫയെ പഠിപ്പിക്കുന്നു. മുസ്തഫ പക്ഷ, ആരേയും കുറ്റപ്പെടുത്തുന്നില്ല. <br />ആരോടും ഞാന്‍ ഒന്നും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും തരുമ്പോള്‍ വേണ്ടെന്ന് പറയാന്‍ കഴിയുന്ന സ്ഥിതിയല്ല എന്റേത്. ഒരു സഹായത്തിന് വഴി തുറക്കുന്നവരെ വിലക്കാനും കഴിയില്ല, മുസ്തഫ ഏറ്റവും നിസ്സംഗതയോടെ പറയുന്നു. <br />സഹായത്തിന് നിബന്ധനകള്‍ വെയ്ക്കുന്നവരെ മാത്രം മുസ്തഫ അകറ്റി നിര്‍ത്തുന്നു. കിടന്ന കിടപ്പില്‍ ഒന്ന് അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന ഈ ശരീരത്തിലേക്കും സ്വാര്‍ഥതയോടെ നോക്കുന്നവരെ അടുപ്പിക്കാതിരിക്കാനുള്ള കരളുറപ്പ് ഈ ഇല്ലായ്മകള്‍ക്കിടയിലും മുസ്തഫക്കുണ്ട്. സഹായ വാഗ്ദാനവുമായി വരുന്ന ചിലരെ രാഷ്ട്രീയ കാരണങ്ങളാല്‍ മാറ്റി നിര്‍ത്താന്‍ പറയുന്ന രാഷ്ട്രീയത്തോടാണ് മുസ്തഫക്ക് എതിര്‍പ്പ്.<br />മുസ്തഫയുടെ ദൈന്യം പകര്‍ത്താന്‍ ഒരു ചാനല്‍ സംഘം എത്തിയ ദിവസമാണ് അത് സംഭവിച്ചത്. അരിയും പല വ്യഞ്ജനങ്ങളുമായി വന്ന മറ്റൊരു കൂട്ടരും അപ്പോള്‍ അവിടെയുണ്ടായിരുന്നു. അവര്‍ അന്ന് മുഖം കറുപ്പിച്ചാണ് പുറത്തേക്ക് പോയത്. രണ്ട് ദിവസം കഴിഞ്ഞ് അവര്‍ വീണ്ടും വന്നു.<br />അവര്‍ പറഞ്ഞു, ചാനലും ആഴ്ചപ്പതിപ്പും ബ്ലോഗുമൊന്നും ദൈവമല്ല. പാലിയേറ്റീവ് ക്ലിനിക്കും ദൈവമല്ല. ദൈവത്തോട് പ്രാര്‍ഥിക്കണം. ദൈവമാണ് നമുക്ക് എല്ലാം തരുന്നത്.<br />മുസ്തഫയുടെ മറുപടി കൃത്യമായിരുന്നു. പത്താം ക്ലാസ് വരെ മദ്രസയില്‍ പഠിച്ച മുസ്തഫക്ക് അറിയാം അല്ലാഹുവിന്റെ കാരുണ്യം എന്താണ് എന്ന്. ദൈവം ഒരിക്കലും നേരിട്ട് വന്ന് സഹായിക്കില്ല. പാലിയേറ്റീവ് ക്ലിനിക്കിന്റേയോ ചാനലിന്റേയോ ആഴ്ചപ്പതിപ്പിന്റേയോ ബ്ലോഗിന്റെയോ ഒക്കെ രൂപത്തിലായിരിക്കും അല്ലാഹുവിന്റെ കാരുണ്യമെത്തുന്നത്. അതൊന്നും തള്ളിക്കളയാനാകില്ല.<br />അപ്പോള്‍ പുസ്തകങ്ങളെ കുറിച്ചായി അവരുടെ ആക്രോശം. ഈ പുസ്തകങ്ങളൊക്കെ തരുന്നവരോട് അതിന് പകരം വല്ല അരിയും പച്ചക്കറിയുമൊക്കെ കൊണ്ടുവരാന്‍ പറഞ്ഞുകൂടെ? ഈ പുസ്തകങ്ങള്‍ വായിച്ചിട്ട് എന്ത് കിട്ടാനാണ്?<br />അതിനും മുസ്തഫയുടെ മറുപടി കൃത്യമായിരുന്നു: എന്ത് സഹായമാണ് തരേണ്ടതെന്ന് തീരുമാനിക്കുന്നത് സഹായം തരുന്നവരാണ്. അവരോട് ഇന്നതു വേണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അരിയുമായി വരുന്ന നിങ്ങളോടും ഞാന്‍ ഇതുവരെ അരി വേണ്ട, അതിന്റെ കാശ് മതിയെന്ന് പറഞ്ഞിട്ടില്ലല്ലോ. അരി വേണ്ടെന്നല്ല, അരിയ്ക്ക് അപ്പുറമുള്ള ആവശ്യങ്ങളും കാശ് കൊണ്ട് നിറവേറ്റാമല്ലോ.<br />മുസ്തഫയ്ക്ക് വീട് വെച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തവര്‍ക്കും ചില താല്പര്യങ്ങളുണ്ട്. അതിനും മുസ്തഫ വഴങ്ങുന്നില്ല. ശരീരത്തില്‍ ബാക്കിയുള്ള പാതി ജീവന് എന്ന് വിട പറയുമെന്ന് ഒരു നിശ്ചയവുമില്ല. താന്‍ ഇല്ലാതായാല്‍ തന്റെ ഭാര്യയും മകനും തെരുവിലേക്കിറങ്ങാന്‍ പാടില്ല. ഒരു പ്രയോജനവുമില്ലാത്ത മുസ്തഫയുടെ ശരീരം പരിപാലിച്ച് കൂടെ നില്ക്കുന്ന പ്രിയപ്പെട്ടവളെയും ഒന്നുമറിയാത്ത പിഞ്ചു മകനെയും ഓര്‍ക്കുമ്പോള്‍ മാത്രമാണ് ആ മനസ്സിന്റെ കടിഞ്ഞാണ്‍ അല്പമെങ്കിലും നഷ്ടമാകുന്നത്. മുഖ്യമന്ത്രിക്ക് മുസ്തഫ ഒരു കത്തെഴുതിയിരുന്നു. വീട് വെയ്ക്കാന്‍ സഹായിക്കണമെന്ന്. പാവപ്പെട്ടവന് അന്തിയുറങ്ങാന്‍ ഇടം നല്‍കാനുള്ള ബാധ്യത ഭരണാധികാരികള്‍ക്കുണ്ടെന്ന് മുസ്തഫ വിശ്വസിക്കുന്നു. അരിയില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ആ കത്തിലും രാഷ്ട്രീയും കാണുന്നു. മുഖ്യമന്ത്രിയും ദൈവമല്ലെന്ന് അവര്‍ മുസ്തഫയുടെ പാതിജീവനെ പഠിപ്പിച്ചു. പക്ഷേ, ദൈവ സഹായം മുഖ്യമന്ത്രിയുടെ രൂപത്തിലും വന്നേക്കുമെന്ന് മുസ്തഫ വിശ്വസിക്കുന്നു.<br />പുളിക്കല്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കാണ് മുസ്തഫ താമസിക്കുന്ന വീടിന് വാടക നല്‍കിയിരുന്നത്. ആ വീട് പുതുക്കി പണിയുന്നതിനാല്‍ ഒഴിയേണ്ടി വന്നു. ഇപ്പോള്‍ പുതിയ വീട് അന്വേഷിക്കുകയാണെന്ന് പാലിയേറ്റീവ് ക്ലിനിക്ക് സാരഥികളായ അഷ്റഫും അഫ്സലും പറഞ്ഞു. വീട് നല്കാന് പലരും ഭയപ്പെടുന്നു. വാടക കിട്ടുമോ, വീട് ഒഴിഞ്ഞു കൊടുക്കാതിരിക്കുമോ എന്നൊക്കെയാണ് ഭയം.<br />വീട് മുസ്തഫയുടെ ഒരു സ്വപ്നം മാത്രമാണ്. കടുത്ത യാഥാര്‍ഥ്യങ്ങള്‍ വേറെയുണ്ട്. മുറിവുകള്‍ ഡ്രസ് ചെയ്യാനും മറ്റും ആഴ്ചയില്‍ ആയിരം രൂപ വേണം. ഇടക്ക് കത്തീറ്റര്‍ മാറ്റണം. പാലിയേറ്റീവ് കെയര്‍ ക്ലിനിക്കാണ് ഇതൊക്കെ ചെയ്യുന്നത്. വാടകയും മരുന്നും ഒക്കെയായി മാസത്തില്‍ അയ്യായിരം രൂപയെങ്കിലും വേണം. കിടക്കുന്ന മുസ്തഫയെ സ്വന്തം വീട്ടുകാര്‍ കയ്യൊഴിഞ്ഞ പോലെയാണ്. അവര്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പക്ഷേ, സ്നേഹം നല്കാന് കഴിയും. കിട്ടാതെ പോയ ആ സ്നേഹമാണ് കുറേ നല്ല മനസ്സുകള്‍ മുസ്തഫക്ക് നല്‍കുന്നത്. ആ സ്നേഹമാണ് മുസ്തഫയുടെ ശരീരത്തില്‍ അവശേഷിക്കുന്ന ജീവനും ആ മനസ്സിന്റെ കരുത്തും പിടിച്ചു നിര്‍ത്തുന്നത്.<br />നട്ടെല്ലിന് ക്ഷതം സംഭവിച്ച് എന്നെന്നേക്കുമായി കിടപ്പിലായിപ്പോയ ഇരുപതിലേറെ രോഗികളെ പുളിക്കല്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് പരിപാലിക്കുന്നുണ്ട്. കാന്‍സര്‍, വൃക്കരോഗികള്‍ക്കു പുറമെയാണിത്. ഇവര്‍ക്കൊക്കെ സ്വന്തമായി ഒരു വീടുണ്ട്. മറ്റു കാര്യങ്ങള്‍ നോക്കിയാല്‍ മതി ക്ലിനിക്കിന്. മുസ്തഫക്ക് കിടപ്പാടം കൂടി ഒരൂക്കേണ്ടതുണ്ട്. ഗള്‍ഫിലെ ഒരു സന്നദ്ധ സംഘടന വീട് നിര്‍മിച്ചു നല്കാന് മുന്നോട്ട് വന്നിരുന്നു. എന്നാല്‍ സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അത് നടന്നില്ല. അപ്പോള്‍ മുസ്തഫക്ക് വീട് മാത്രമല്ല, വീട് വെക്കാന്‍ ഭൂമിയും കണ്ടെത്തേണ്ടതുണ്ട്. ബ്ലോഗര്‍മാരുടേയും വായനക്കാരുടേയും സഹായത്തോടെ അതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അഫ്സലും അഷ്റഫും.<br />യാത്ര പറയാന്‍ നേരം മുസ്തഫ വായിച്ചു മടക്കി വെച്ച ആനപ്പകയുടെ പേജ് ഞാന്‍ വെറുതെ മറിച്ചു നോക്കി. ആദ്യത്തെ അനുഭവം എന്ന അധ്യായത്തിലായിരുന്നു മുസ്തഫ. ഗതികേടു കൊണ്ട് ഉരപ്പുരക്കാരത്തിയാകുന്ന നാണിക്കുട്ടിയുടെ ജീവിതമാണ് വരികളില്‍.<br />``ഒറ്റപ്പെട്ടവളാണ്. ചാര്ച്ചയില് പെട്ടവര്‍ അവിടെയുമിവിടേയുമായി നല്ല നിലയില്‍ കഴിഞ്ഞു കൂടുന്നുണ്ടെന്ന് കേള്‍ക്കുന്നു. നാണിക്കുട്ടിയെ അവരാരും വേണ്ട രീതിയില്‍ ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.''<br />കുന്നിറങ്ങി, പുളിയ്ക്കല്‍ അങ്ങാടിയിലേക്ക് മടങ്ങുമ്പോള്‍ ആ പഴയ വളവില്‍ ആ വലിയ വീട് ഞാന്‍ പിന്നെയും കണ്ടു. ഞാന്‍ ഇറങ്ങിയ ശേഷം മുസ്തഫ വീണ്ടും ആനപ്പക കയ്യിലെടുത്തിട്ടുണ്ടെങ്കില്‍ ആ അധ്യായത്തിലെ അവസാന വരികള്‍ അയാള്‍ ഇങ്ങിനെ വായിക്കുന്നുണ്ടാകും:<br />``നാണിക്കുട്ടി ഉരപ്പുരക്കാരത്തിയായി. നെല്ലുകുത്തുകാരിയായി. ഇന്നലെവരെ കാത്തുസൂക്ഷിച്ച തറവാടിത്തത്തിന്റെ ഉടുവസ്ത്രമാണ് അവള് ഊരിയെറിഞ്ഞത്. കൃത്രിമമായ പുറംമോടികള്‍ ആവശ്യമില്ല. അധ്വാനിച്ച് ജീവിക്കാനാണ് വന്നിരിക്കുന്നത്. അധ്വാനത്തിലൂടെ തളര്‍ന്നു മരിച്ചാലും ഒരുത്തനോടും യാചിക്കുകയില്ല.''<br /><br />അധ്വാനിക്കാന്‍ ശരീരവും യാചിക്കാന്‍ മനസ്സുമില്ലാത്ത മുസ്തഫയുടെ മനസ്സില്‍ ആ വാചകങ്ങള്‍ എന്തെന്തു വികാരങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ടാകില്ല!Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com20tag:blogger.com,1999:blog-2839656767217831711.post-24636437607824035522009-02-17T08:48:00.003+03:002009-04-29T15:04:03.382+03:00എന്റെ രാജകുമാരിമാര്എന്നുമുതലാണ് ഞാനൊരു രാജകുമാരിയെ സ്വപ്നം കാണാന്‍ തുടങ്ങിയത്?<br /><br />ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത് സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്ക്കാന്‍ ഒരു രാജകുമാരി വേണമെന്ന് ഞാനും കൊതിച്ചു തുടങ്ങിയത്. മൂന്നാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സലീനയുടെ മുഖത്ത് കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന് രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു. <br /><br />വളര്‍ച്ചയുടെ പടവുകളില്‍ രാജകുമാരിമാരുടെ മുഖഛായകള് പലവട്ടം മാറിക്കൊണ്ടിരുന്നു. അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ഷാഹിദയും ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ സ്മിതയും ഏഴാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ലൈലയും ഹൈസ്കൂളില്‍ സുലുവും എന്റെ മനോരാജ്യം അടക്കി വാണു.<br /><br />ഇങ്ങിനെ മാറി വന്ന മുഖങ്ങളില്‍ രണ്ടാമത്തെത് നസീമയുടേതായിരുന്നു. മലപ്പുറത്തു നിന്ന് അവധിക്കാലങ്ങളില്‍ അയല്പക്കത്തെ വീട്ടില്‍ വിരുന്നു വരുന്നവള്‍. കുഞ്ഞിപ്പാത്തുമ്മ താത്തയുടെ അനുജത്തി. സലീനയേക്കാല്‍ വലിയ കണ്ണുകളായിരുന്നു അവള്‍ക്ക്. മുത്തുകള്‍ അടുക്കി വെച്ച പോലുള്ള പല്ലുകള്‍. സലീനയ്ക്ക്, കാണാന്‍ അഭംഗിയില്ലെങ്കിലും ചെറിയ കൊന്ത്രമ്പല്ലുണ്ടായിരുന്നു. സലീനയേക്കാള്‍ വെളുപ്പും മിനുപ്പും നസീമയ്ക്കാണ്.<br /><br />നസീമ വന്നാല്‍ പിന്നെ കുറേ ദിവസം ഉല്‍സവമാണ്. കളിയും കുളിയുമൊക്കെ ഒന്നിച്ച്. ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിയ്ക്കുമ്പോള്‍ ഞങ്ങള്‍ തൊട്ടുകളിയ്ക്കും. വെള്ളത്തിലെ തൊട്ടുകളി നല്ല രസമാണ്. നീന്തിയും മുങ്ങാന്‍ കുഴിയിട്ടും തൊടാന്‍ വരുന്നവനില്‍ നിന്ന് രക്ഷപ്പെടും. ഞാന്‍ തൊടേണ്ടവനാകുമ്പോള്‍ നസീമയെ മാത്രം നീന്തിപ്പിടിക്കാനായിരുന്നു എനിയ്ക്ക് ഇഷ്ടം. വെള്ളത്തില്‍ ഊളിയിട്ട് ഒരു സ്വര്‍ണമത്സ്യം പോലെ പുളഞ്ഞ് നീന്തുന്ന അവളുടെ കണങ്കാലിലോ തുടകളിലോ കവിളിലോ ചെന്ന് കൈ തൊടുമ്പോള്‍, തൊട്ടവന്റെ വിജയമായിരുന്നില്ല മനസ്സില്‍. ഒരു പെണ്ണിനെ തൊടുമ്പോള്‍ ആണിനുണ്ടാകുന്ന മനഃസുഖം അന്നായിരിയ്ക്കാം ആദ്യമായി അനുഭവിച്ചത്. ഒളിച്ചു കളിക്കുമ്പോള്‍ അവള് ഒളിയ്ക്കുന്ന കട്ടിലിനടിയില്‍ തന്നെ ഞാനും ഒളിയ്ക്കും. <br /><br />അവധി കഴിഞ്ഞ് അവള് മലപ്പുറത്തേക്ക് തിരിച്ചു പോകുമ്പോള്‍ മനസ്സില്‍ തോന്നിയ വേദനയാകാം ഞാന്‍ ആദ്യം അനുഭവിച്ച വിരഹ ദുഃഖം. <br /><br />പെണ്‍കുട്ടികളുടെ അടുത്ത് ആണ്‍കുട്ടികള്‍ കിടന്നു കൂടെന്ന് ആദ്യം പറഞ്ഞു തന്നത് മുംതസാണ്. അമ്മാവന്റെ കല്യാണത്തിന്റെ തലേന്നായിരുന്നു അത്. അടുക്കളയോട് ചേര്‍ന്ന നീണ്ട ഇടനാഴിയിയില്‍ എളാമയാണ് കുട്ടികളെയെല്ലാം ഉറങ്ങാന്‍ കിടത്തിയത്. ഞാന്‍ വന്നപ്പോഴേക്കും നിലത്തു വിരിയിച്ച പായയില്‍ കുട്ടികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. മുംതസാണ് ഒരറ്റത്ത് കിടക്കുന്നത്. എന്നേക്കാള്‍ മൂതിര്‍ന്ന അവള് സുന്ദരിയാണ്. (ഷാജഹാന്റേയും മുംതസിന്റേയും ചരിത്രം പഠിക്കുമ്പോള്‍ മുംതസിന്റെ മുഖഛായ കിട്ടാന്‍ എനിയ്ക്ക് വേറൊരു പെണ്ണിനെ സങ്കല്പിക്കേണ്ടി വന്നിട്ടില്ല.) ഞാന്‍ അവളുടെ അടുത്ത് ചെന്നു കിടന്നു. ആദ്യം അവളൊന്നു മുരണ്ടു. <br />``ഈ ആങ്കുട്ടി ന്താണ് പെങ്കുട്ട്യളുടെ അടുത്ത് വന്ന് കിടക്കുന്നത്?''<br />അതെനിക്ക് അറിഞ്ഞു കൂടായിരുന്നു. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ അടുത്തു കിടക്കാന്‍ പാടില്ലെന്ന്. മാത്രമല്ല. എളാമയാണ് അവിടെ കിടന്നോളാന്‍ പറഞ്ഞത്. തെറ്റായ ഒരു കാര്യം എളാമ എന്നോട് ചെയ്യിക്കുമോ? മുംതസിന്റെ മുരള്‍ച്ച കേട്ടപ്പോള്‍ എനിയ്ക്ക് നാണം വന്നു. പെട്ടെന്നായിരുന്നു അവളൊരു അലര്‍ച്ച.<br />``ഉമ്മാ ഈ ആങ്കുട്ടി പെങ്കുട്ട്യളുടെ അടുത്തു വന്ന് കിടക്കുന്നു''.<br />ഞാന്‍ പേടിച്ചു പോയി. അവള് എഴുന്നേറ്റ് പായയില്‍ കുത്തിയിരുന്നു. ഞാനും എഴുന്നേറ്റു. അപ്പോള്‍ അടുക്കളയില്‍ നിന്ന് പെണ്ണുങ്ങളാരോ വന്നു. ഞാനെന്തോ വലിയ തെറ്റു ചെയ്തവനെ പോലെ ബേജാറായി. ചുമരരികത്ത് കിടന്നിരുന്ന ഒരു കുട്ടിയെ മാറ്റിക്കിടത്തി, അടുക്കളയില്‍ നിന്ന് വന്ന പെണ്ണ് മുംതസിനെ അവിടെ കിടത്തി. അവള്‍ക്കു സമാധാനമായിക്കാണും. <br /><br />മൂന്നാം ക്ലാസില്‍ സ്കൂള്‍ പൂട്ടിയ കാലമായിരുന്നു അത്. സുന്നത്ത് കഴിഞ്ഞ എന്റെ മുറിവ് നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. സുന്നത്ത് കഴിഞ്ഞപ്പോള്‍ തന്നെ വല്യൊരു ആണ്‍കുട്ടിയായെന്ന് എനിയ്ക്കു തോന്നിയിരുന്നു. സുന്നത്ത് കഴിഞ്ഞ് മുകളില്‍ കെട്ടിത്തൂക്കിയ തുണിയുടെ കീഴെ കിടക്കുമ്പോള്‍ കാണാന്‍ വന്നവരൊക്കെ പുത്യാപ്ല എന്നായിരുന്നല്ലോ വിളിച്ചിരുന്നത്. പക്ഷേ, ഒരു പെണ്‍കുട്ടിയുടെ അടുത്ത് കിടക്കാന്‍ പറ്റാത്ത വിധം വെല്യ ആങ്കുട്ടി ആയിപ്പോയെന്ന് അറിഞ്ഞത് മുംതസിന്റെ അലര്‍ച്ച കേട്ടപ്പോഴാണ്. നാണക്കേടോടെ ഞാന്‍ കിടന്നുറങ്ങി. പിന്നീട് കുറേക്കാലം മുംതസിനെ കാണുമ്പോള്‍ ആ നാണം എന്നെ മുറിവേല്പിച്ചിരുന്നു.<br /><br />കൗമാരത്തിന്റെ എരിതീയിലേയ്ക്ക് പ്രണയത്തിന്റെ എണ്ണയുമായി വന്നത് എന്റെ ഉണ്ണിമോളാണ്. അവളെന്റെ മനോരാജ്യത്തിലെ രാജകുമാരിയായി. സുഖമായി ജീവിയ്ക്കാന്‍ അവളെന്നും കൂടെയുണ്ടാകുമെന്ന് ഞാന്‍ കൊതിച്ചു. <br />അവളെ ആദ്യം കണ്ടത് നല്ല നിലാവുള്ള ഒരു രാത്രിയിലായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ ഒരു ക്ലബ്ബിന്റെ വാര്‍ഷികം. നാടകം കാണാന്‍ കൂട്ടുകാരൊത്തു പോയതാണ്. പത്താം ക്ലാസ് കഴിഞ്ഞ വര്‍ഷം. പെണ്ണുങ്ങളുടെ സൈഡിലാണ് ഞങ്ങള്‍ ആദ്യമേ സ്ഥലം പിടിച്ചത്. പരിപാടികളുടെ ഇടവേളകളില്‍ വെളിച്ചം തെളിയുമ്പോള്‍ സുന്ദരിമാരുടെ കണ്ണുകളുടെ തിളക്കം കാണാം. ഒരു നോട്ടത്തിന് പകരം കിട്ടുന്ന പുഞ്ചിരിയില്‍ നിര്‍വൃതി കൊള്ളാം. ചിലപ്പോള്‍ ഒരു തുറിച്ചു നോട്ടത്തിന്റെ ചമ്മലില്‍ കണ്ണുകള്‍ പിന്‍വലിക്കേണ്ടിയും വരാം.<br />നാടകത്തില്‍ ഒരു രംഗം തീര്‍ന്ന് കര്ട്ടന് വീണു. ട്യൂബ് ലൈറ്റുകളുടെ ധാരാളിത്തത്തില്‍ തിളങ്ങുന്ന പെണ്മുഖങ്ങളില് ഒരു പുഞ്ചിരി തിരയുകയായിരുന്നു ഞാന്‍. ഉച്ചഭാഷിണിയില്‍ അപ്പോള്‍ നഖക്ഷതങ്ങളിലെ ഹിറ്റ്ഗാനം ഒഴുകി വരുന്നു.<br />`ആരേയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമാണ് നീ..'<br />ആകാശത്തുനിന്ന് നിലാവെളിച്ചം താണിറങ്ങുന്നു. ഭൂമിയില്‍ കണ്ണഞ്ചിക്കുന്ന ട്യൂബ്ലൈറ്റുകളുടെ വെളിച്ച പ്രളയം.<br />അപ്പോള്‍ പെണ്ണുങ്ങളുടെ ഭാഗത്തു നിന്ന് ആരോ എന്റെ പേര് വിളിച്ചു. നോക്കുമ്പോള്‍ നൂര്ജഹാന്. അകന്ന ബന്ധുവാണ്. ഒരുപാട് മുമ്പ് കണ്ടതാണ്. വായിനോട്ടം അവള് കണ്ടുപിടിച്ചോ എന്ന ചമ്മലുമായി നില്ക്കുമ്പോള് അവളുടെ പിന്നില്‍ തിളങ്ങുന്ന വലിയ രണ്ട് കണ്ണുകള്‍. ഇതാരാണെന്ന് ഞാന്‍ നൂര്‍ജഹാനോട് ചോദിയ്ക്കാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ ആ കണ്ണുകളുടെ ഉടമ എന്നോട് ചോദിച്ചു.<br />ഓര്‍മയുണ്ടോ?<br />ഓര്‍മയില്ലായിരുന്നു. ഓര്‍മക്കുറവിനോട് അത്രയും വെറുപ്പു തോന്നിയ നിമിഷം വേറെ ഉണ്ടായിട്ടുണ്ടാകില്ല. അപ്പോള്‍ നൂര്ജഹാന് ആ ചോദ്യം പൂരിപ്പിച്ചു.<br />നിനക്ക് ഓര്‍മയില്ലേ? കുഞ്ഞാത്തയുടെ മോള്.<br />നൂര്‍ജഹാന്റെ ജ്യേഷ്ഠത്തിയുടെ മോളാണ്. ഉണ്ണിമോള്. ഞാന്‍ അവളെ വളരെ ചെറുപ്പത്തില്‍ കണ്ടതാണ്. ഉമ്മയുടെ കൂടെ പണ്ടെന്നോ അവരുടെ വീട്ടില്‍ പോയപ്പോള്‍. <br />നാടകം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും നാടകത്തിന്റെ കഥ ഞാന്‍ മറന്നു പോയിരുന്നു. മനസ്സില്‍ അവള് മാത്രം. ഉണ്ണിമോള്. എന്റെ രാജകുമാരി.<br /><br />അടുത്തൊരു ദിവസം, അവസരമുണ്ടാക്കി ഞാന്‍ നൂര്‍ജഹാന്റെ വീട്ടില്‍ ചെന്നു. അവിടെ നിന്നാണ് ഉണ്ണിമോള് സ്കൂളില്‍ പോകുന്നത്. പത്താം ക്ലാസിലായിരുന്നു അവള്. അവള്‍ക്കു കൊടുക്കാന്‍ എഴുതിവെച്ച പ്രണയ ലേഖനം കീശയിലുണ്ട്. ഞാന്‍ കോലായിലേക്ക് കയറി. ഓഫീസ് റൂമിന്റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവിടെ മേശപ്പുറത്ത് ഉണ്ണിമോളുടെ പുസ്തകങ്ങള്‍. അവ മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ കസേരയിലിരുന്നു. ഒരു നോട്ടുപുസ്തകത്തില്‍ നഖക്ഷതങ്ങളിലെ നായകന് വിനീതിന്റെ ചിത്രം. ഇവള് ആളു കൊള്ളാമല്ലോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കെ, പിന്നില്‍ നിന്ന് ആരോ വന്ന് എന്റെ കണ്ണുപൊത്തി. പൊത്തിയ കൈകള്‍ തപ്പി നോക്കിയപ്പോള്‍ ആ കൈത്തണ്ടയിലെ കുപ്പിവളകള്‍ വിരലിലുടക്കി. ഒരിയ്ക്കലും അത് ഉണ്ണിമോളാകുമെന്ന് ഞാന്‍ കരുതിയില്ല. എന്നാല്‍ അത് അവളായിരുന്നു.<br />അവള് കയ്യെടുത്തപ്പോള്‍ സ്വതന്ത്രമായ കണ്ണുകള്‍ കൊണ്ട് ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.<br />എന്താണ് ഈ വഴിയൊക്കെ വരാന്‍ തോന്നിയത്?<br />അവള് ചോദിയ്ക്കുകയാണ്. അവളുടെ പെരുമാറ്റം നല്കിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു.<br />നിന്നെ കാണാന്‍.<br /><br />വിശ്വാസം വരാതെ അവള് ചോദിച്ചു.<br />എന്നെ കാണാനോ?<br /><br />അതെ.<br /><br />അത് വെറുതെ.<br /><br />അല്ല, സത്യം.<br /><br />ഞാന്‍ വിശ്വസിക്കില്ല.<br /><br />ഒരു സാധനം തന്നാല്‍ വിശ്വസിക്കുമോ?<br /><br />എന്തു സാധനം?<br /><br />വിശ്വസിക്കുമോ ഇല്ലയോ?<br /><br />ആദ്യം സാധനം താ..<br /><br />ഞാന്‍ കീശയില്‍ നിന്ന് പ്രണയ ലേഖനം എടുത്തു അവള്‍ക്ക് കൊടുത്തു. കൈയ്ക്ക് നേരിയ വിറയല്‍ ഉണ്ടായിരുന്നുവോ? അവള് കാണിച്ച അടുപ്പവും സ്വാതന്ത്ര്യവുമാണ് അത്രയും ധൈര്യമായി ആ പ്രണയ ലേഖനം കൈമാറാന്‍ കഴിഞ്ഞത്. അപ്പോഴേക്കും നൂര്‍ജഹാനും അവളുടെ ഉമ്മയും മുറ്റത്തെത്തിയിരുന്നു. ഉണ്ണിമോള് കത്ത് നോട്ടുപുസ്തകത്തിലെവിടയോ ഒളിപ്പിച്ചു.<br /><br /><br />ഉണ്ണിമോളുടെ ഫോട്ടോ പെട്ടിയില്‍ സൂക്ഷിച്ചതാണ് ഇസ്ലാമിയാ കോളേജില്‍ പഠിയ്ക്കുമ്പോള്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ അപരാധം. സഹപാഠികള്‍ക്കിടയില്‍ അതെന്നെ വല്ലാതെ അപമാനാനിതനാക്കി.<br /><br />മാധ്യമത്തില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി ജോയിന്റ് ചെയ്ത് അധിക നാളായിരുന്നില്ല. ജോലിയും വരുമാനവുമൊക്കെയായെന്ന് കരുതിയാകും ഒരു ദിവസം കുഞ്ഞാത്തയും അളിയനും കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് എതിര് വളത്തുള്ള കാഞ്ചാ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂറോയില്‍ കയറി വന്നു. ഞാന്‍ അമ്പരന്നു പോയി. ഉണ്ണിമോളുടെ കല്യാണക്കാര്യം പറയാന്‍ വന്നതാണ് അവര്‍. ആലോചനകള്‍ വന്നപ്പോള്‍ നൂര്‍ജഹാനാണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞത്. അല്ലെങ്കിലും അവര്‍ക്കറിയാമായിരുന്നുവല്ലോ.<br /><br />നിക്കാഹ് എങ്കിലും ചെയ്തു വെക്കണമെന്ന് കുഞ്ഞാത്തയും അളിയനും വാശി പിടിച്ചു.<br /><br />ഞാന്‍ അപ്പോള്‍ രണ്ടു മുറികള്‍ മാത്രമുള്ള എന്റെ വീടിനെക്കുറിച്ച് ഓര്‍ത്തു. കല്യാണ പ്രായമായ പെങ്ങളെ ഓര്‍ത്തു. താഴെയുള്ള എട്ട് സഹോദരങ്ങളെ ഓര്‍ത്തു. ഗ്രാമത്തില്‍ നിന്ന് കോഴിക്കോട്ട് നിത്യവും വന്നു പോകാന്‍ വണ്ടിക്കൂലിക്കു പോലും തികയാത്ത ജേര്‍ണലിസ്റ്റ് ട്രയിനിയുടെ സ്റ്റൈപ്പെന്റിനെ കുറിച്ച് ഓര്‍ത്തു. ഇരുപത് വയസ്സു മാത്രമുള്ള എനിയ്ക്ക് അപ്പോള്‍ കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുമായിരുന്നില്ല. പത്തൊമ്പത് വയസ്സുള്ള ഉണ്ണിമോള്‍ക്ക് എനിയ്ക്കായി ഇനിയും കാത്തു നില്‍ക്കാനും കഴിയുമായിരുന്നില്ല.<br /><br />ഓഫീസിനു താഴത്തെ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച് പിരിയുമ്പോള്‍ കുഞ്ഞാത്തയുടേയും അളിയന്റെയും മനസ്സില്‍ നിരാശയായിരുന്നുവോ ദേഷ്യമായിരുന്നുവോ? അതോ മകളെ പ്രേമിച്ച അധീരനായ കാമുകനോടുള്ള പുഛമോ?<br /><br />പിന്നീട് ഉണ്ണിമോളെ കാണാന്‍ ഞാന്‍ പോയിട്ടില്ല. ഒരു ക്ഷമാപണത്തിന് പോലും ഞാന്‍ അവളുടെ മുന്നില്‍ പോയില്ല. രണ്ടു വര്‍ഷം മുമ്പുള്ള ഒരവധിക്കാലത്ത് നൂര്‍ജഹാന്റെ ഉമ്മയെ രോഗക്കിടക്കയില്‍ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ നൂര്‍ജഹാനോട് ഉണ്ണിമോളെക്കുറിച്ച് ചോദിച്ചു.<br /><br />`അവള്‍ക്ക് സുഖമാണ്. മോളുടെ കല്യാണം കഴിഞ്ഞു. മോന് പത്താം ക്ലാസില്‍ പഠിയ്ക്കുന്നു.' നൂര്ജഹാന് പറഞ്ഞു.<br /><br />കാലം എത്ര പെട്ടെന്നാണ് പോയ്മറഞ്ഞത്. ദാമ്പത്യത്തിന്റെ പൊരുത്തക്കേടുകള്‍ വല്ലാതെ ശ്വാസം മുട്ടിയ്ക്കുമ്പോള്‍ ഞാന്‍ വെറുതെ ഉണ്ണിമോളെ ഓര്‍ക്കും. അവളുടെ ശാപമായിരിക്കുമോ ഈ പൊരുത്തക്കേടുകളുടെ പൊറുതികേട്? ഒരിയ്ക്കലുമാകില്ല. എന്റെ ഉണ്ണിമോള്‍ക്ക് എന്നെ ശപിക്കാന്‍ സാധിയ്ക്കില്ലല്ലോ!<br /><br /><br /><a href="http://www.nattupacha.com/">നാട്ടുപച്ചയില്</a> വന്നത്Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com15tag:blogger.com,1999:blog-2839656767217831711.post-73507825034454236512009-01-13T06:30:00.001+03:002009-01-12T20:33:30.804+03:00അമ്മ, ഉമ്മ<strong>അമ്മ</strong><br /><br /><br />സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി നാടു വിട്ട് കോഴിക്കോട്ട് പോയി, പിന്നീട് ഉപ്പു സത്യാഗ്രഹവും ജയില്‍വാസവുമൊക്കെ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞ് ബഷീര്‍ തലയോലപ്പറമ്പിലെ വീട്ടില്‍ തിരിച്ചെത്തുകയാണ്. ഓര്മക്കുറിപ്പുകളില് ബഷീര്‍ എഴുതി:<br /><br />മിസ്റ്റര്‍ അച്യുതന് എന്നെ വണ്ടി കയറ്റി അയച്ചു. എറണാകുളത്തു വന്നു മുസ്ലിം ഹോസ്റ്റലില്‍ ഒരു മാസം താമസിച്ചു. വീട്ടിലേക്ക് ചെല്ലാന്‍ നാണം. നിരാശയും വ്യസനവും മടിയും. അവസാനം ഒരു രാത്രി ബോട്ടുമാര്‍ഗ്ഗം ഞാന്‍ വൈക്കത്തെത്തി. അവിടെ നിന്ന് തലയോലപ്പറമ്പിലേക്കു നടന്നു. നാലഞ്ചു മൈലുണ്ട്. നല്ല ഇരുട്ട്. പാമ്പും മറ്റും ഉള്ള വഴിയാണ്. ശ്രുവേലിക്കുന്നിനടുത്ത് മാങ്കൊമ്പില്‍ ഒരാള്‍ കെട്ടിത്തൂങ്ങി ചത്തിട്ടുണ്ടായിരുന്നു. രാത്രി മൂന്ന് മണി കഴിഞ്ഞിരുന്നു.<br />ഞാന്‍ വീടിന്റെ മുറ്റത്ത് ചെന്നപ്പോള്‍ ``ആരാത്'' എന്ന് എന്റെ മാതാവ് ചോദിച്ചു. ഞാന്‍ വരാന്തയില്‍ കയറി. അമ്മ വിളക്കു കൊളുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി എന്നോട് ചോദിച്ചു:<br />നീ വല്ലതും കഴിച്ചോ മകനെ?<br />ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണ്. എന്റെ മാതാവ് മാത്രം ഉറക്കമിളച്ചിരിക്കുന്നു. വെള്ളവും കിണ്ടിയും കൊണ്ടുവെച്ചിട്ട്, മാതാവ് എന്നോട് കൈകാലുകള്‍ കഴുകാന്‍ പറഞ്ഞു. എന്നിട്ട് ചോറുമ്പാത്രം നീക്കിവച്ചു തന്നു.<br />വേറൊന്നും ചോദിച്ചില്ല.<br />എനിക്കല്‍ഭുതം തോന്നി. ഞാന്‍ ഇന്നുവരുമെന്ന് ഉമ്മ എങ്ങിനെയറിഞ്ഞു. <br />അമ്മ പറഞ്ഞു. ചോറും കറിയും വെച്ച് എല്ലാ രാത്രിയും ഞാന്‍ കാത്തിരിക്കും.<br />നിസ്സാരമായ ഒരു പ്രസ്താവന. ഞാന്‍ ചെല്ലാതിരുന്ന ഓരോ രാത്രിയും അമ്മ ഉറക്കമിളച്ച് എന്റെ വരവു കാത്തിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ജീവിതത്തില്‍ പലതും സംഭവിച്ചു. അമ്മ ഇന്നും മകനെ പ്രതീക്ഷിക്കുന്നു, <br />മകനേ ഞങ്ങള്‍ക്ക് നിന്നെ ഒന്നു കാണണം.<br />(ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ പേജ്: 311, 312 )<br /><br /><br />അമ്മിഞ്ഞപ്പാലിന്റെ മണമാണ് അമ്മയുടെ ഓര്മക്ക്. വിശക്കുമ്പോള്‍ നാം അമ്മയെ ഓര്‍ക്കും. പുറപ്പെട്ടുപോയ മക്കളെ കാത്ത് ഒരു പിടി ചോറുമായി ഓരോ അമ്മയും കാത്തിരിക്കുന്നു. മകന്റെ വിശപ്പ് പെറ്റവയറിന്റെ നോവാണ്. ഒരിയ്ക്കലും തിരിച്ചു വരാത്ത രാജനെ കാത്തിരുന്ന അമ്മ നമ്മുടെ മുഴുവന്‍ വേദനയാണ്.<br />തങ്കരാജിന്റെ കഥയിലുമുണ്ടൊരു അമ്മ. നാഗമ്മ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നാഗമ്മ തങ്കരാജിനെ കാത്തിരുന്നിട്ടുണ്ടാകും. ഒരു പിടി വറ്റെങ്കിലും ആ മകനു വേണ്ടി വിളമ്പിവെച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഇരുമ്പു കട്ടിലില്‍ കിടന്ന് പ്രാണന് വേര്‍പിരിഞ്ഞു പോകുമ്പോഴും ആ അമ്മ ഓര്‍ത്തിരിക്കണം, എന്റെ മോന് ഒന്നു വന്നിരുന്നെങ്കില്‍, ഒരിറ്റ് വെള്ളം അവന്റെ കയ്യില്‍ നിന്ന് വാങ്ങിക്കുടിച്ച് യാത്രയാകാന്‍ പറ്റിയിരുന്നെങ്കില്‍....വായ്ക്കരിയിടാന്‍ അവന്.....<br />ആ മകന് പോകാന്‍ കഴിഞ്ഞില്ല. തങ്കരാജിന് പോകാന്‍ കഴിയുമായിരുന്നില്ല. ആരാണ് തങ്കരാജിനെ കുടുക്കിയത്? വിസ കൊടുത്ത ഏജന്റോ, കടല്‍ കടന്നു വന്ന പരദേശിയുടെ ചോരക്കും വിയര്‍പ്പിനും ഒരു വിലയും കല്പിക്കാത്ത സ്പോണ്സറോ? കണ്ണീരില്‍ മുങ്ങി അമ്മ മരണത്തിലേക്ക് തുഴഞ്ഞു പോകുമ്പോള്‍ തങ്കരാജിന് ഒരസ്തിത്വം പോലുമുണ്ടായിരുന്നില്ല. കടലിനിക്കരെ, അവന് അവനാകണമെങ്കില്‍ അവന്റെ കയ്യില്‍ ഇഖാമ (1) വേണം, അല്ലെങ്കില്‍ പാസ്സ്പോര്‍ട്ട് വേണം. ഇഖാമയുടെ കാലാവധി എന്നോ അവസാനിച്ചിരുന്നു. പാസ്സ്പോര്‍ട്ട് സ്പോണ്സര് എവിടെയോ വലിച്ചെറിഞ്ഞു കാണും. ഇഖാമയും പാസ്സ്പോര്‍ട്ടുമില്ലാത്തവന്‍ പ്രവാസത്തിന്റെ മണ്ണില്‍ ആരുമല്ല. അവന് സ്വന്തമായി പേരില്ല, നാടില്ല. ജാതിയും മതവുമില്ല. സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്കിറങ്ങി വന്ന ആദാമിനെപ്പോലെ വെറുമൊരു മനുഷ്യന്. ആദമിനൊരു പേരെങ്കിലുമുണ്ടായിരുന്നു.<br />എവിടെ ചെന്നാലും താന്‍ ആരാണെന്ന് അവന് സ്വയം തെളിയിക്കണം. പാസ്സ്പോര്‍ട്ടില്ലെങ്കില്‍ ഇന്ത്യക്കാരനാണെന്ന് സമ്മതിച്ചു കൊടുക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ കൂട്ടാക്കില്ല. അപ്പോള്‍ പിന്നെ അവന് തങ്കരാജല്ല. സ്വര്‍ണമ്മയുടെ പ്രിയപ്പെട്ട മകനല്ല. പ്രവാസം അനുവദിച്ച നാട്ടുകാര്‍ക്ക് അവന് അനധികൃതമായി നുഴഞ്ഞുകയറിയ കുറ്റവാളിയാണ്.<br />തങ്കരാജിന് നന്നായി വിശക്കുന്നുണ്ടായിരുന്നു. എന്നിട്ടും അമ്മ വിളമ്പി വെച്ച ചോറുണ്ണാന്‍ തങ്കരാജ് കൊതിച്ചില്ല. അമ്മക്ക് വിശക്കുന്നുണ്ടാകും. അമ്മയുടെ വിശപ്പായിരുന്നു അവന്റെ പ്രശ്നം. ആ വിശപ്പ് അവന്റെ വിശപ്പിനേക്കാളേറെ അവനെ വേദനിപ്പിക്കുന്നു. പെറ്റ വയറിന്റെ കത്തല് അവന് അറിയുന്നുണ്ട്. പത്തു മാസം തന്നെ ചുമന്ന വയറിനെ വിശപ്പ് കൊല്ലുകയാകും. അമ്മക്ക് മൂന്ന് നേരം നല്ല ഭക്ഷണം കൊടുക്കാനാണല്ലോ അവന് കടല്‍ കടന്നു പോന്നത്. സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും എല്ലാ മരുന്നും പുറത്തു നിന്ന് വാങ്ങണം. റാവുത്തറുടെ ഇഷ്ടികക്കളത്തില്‍, കൂലിവേല ചെയ്ത് തളര്‍ന്ന ആ ശരീരത്തിന്റെ അവസാനത്തെ ആക്കങ്ങളേയും രോഗം ഞെക്കിപ്പിഴിയുന്നുണ്ടാകും. അന്നന്നത്തെ കൂലി കൊണ്ട് പട്ടിണിക്കിടാതെ തന്നെ പോറ്റിയ അമ്മക്ക് ഒരു നേരത്തെ മരുന്നിനെങ്കിലും നാല് കാശ് അയക്കാന്‍ പറ്റുന്നില്ലല്ലോ. പട്ടിണിയുടെ നാളുകളില്‍ വറ്റ് തനിക്ക് ഊറ്റിത്തന്ന് കഞ്ഞിവെള്ളം മാത്രം കുടിച്ച് മുറുക്കിയുടുത്ത മുണ്ടില്‍ എത്ര വട്ടം അമ്മ വിശപ്പിനെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്? ആറ് മക്കളുടെ വയറുകള്‍ എങ്ങിനെയാണ് അന്നൊക്കെ അമ്മ നിറച്ചു കൊണ്ടിരുന്നത്? തങ്കരാജ് കരഞ്ഞു. പരദേശത്ത്, പുതിയ ജീവിതം കൊതിച്ചു വന്ന ആണൊരുത്തന് കുത്തിയിരുന്നു കരയുകയാണ്. നാട്ടിലാണെങ്കില്‍ കൂലിപ്പണി ചെയ്തെങ്കിലും അമ്മക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാമായിരുന്നു. ഒരു മാത്ര മരുന്നു വാങ്ങാമായിരുന്നു.<br />കരഞ്ഞു കൊണ്ടിരിക്കുന്ന തങ്കരാജിന്റെ മുന്നിലേക്കാണ് ഞാന്‍ ചെന്നത്. തെക്കന്‍ ജിദ്ദയിലെ വിദൂരമായ ഒരു ലേബര്‍ ക്യാമ്പിലെ കുടുസ്സുമുറിയില്‍, ഡബിള്‍ ഡെക്കര്‍ കട്ടിലിന്റെ മേലേ തട്ടില്‍, തലയിണയില്‍ മുഖംപൂഴത്തിക്കിടക്കുന്ന ആ ചെറുപ്പക്കാരന്റെ വേദന, തേങ്ങലുകള്‍ക്കിടെ ഉയരുകയും താഴുകയും ചെയ്യുന്ന ശരീരത്തിന്റെ അനക്കങ്ങളില്‍ ഞാന്‍ കണ്ടു.<br />തങ്കരാജിനെപ്പോലെ വേറെയും കുറേ പേരുണ്ടായിരുന്നു ആ ക്യാമ്പില്‍. ബിഹാറില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ എണ്ണപ്പണത്തിന്റെ നാട്ടില്‍ ഭാഗ്യം തെരഞ്ഞു വന്ന കുറേ മനുഷ്യര്‍.<br /><br />തിരുവന്തപുരം ജില്ലയില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന ഒരു ഗ്രാമത്തിലാണ് തങ്കരാജ് ജനിച്ചത്. അച്ഛന് ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മയും അഞ്ച് പെങ്ങന്മാരും അടങ്ങുന്ന വലിയ കുടുംബത്തിന്റെ ഭാരം മുതിര്‍ന്നപ്പോള്‍ തങ്കരാജിന്റെ ചുമലിലായിരുന്നു. കടലിനക്കരെ ദുരിതങ്ങള്‍ക്ക് അറുതി നല്കുന്ന അല്‍ഭുത ദ്വീപ് എല്ലാ ചെറുപ്പക്കാരേയും പോലെ തങ്കരാജും സ്പ്നം കണ്ടു. പണിയെടുത്ത് തളര്‍ന്ന അമ്മക്ക് തണലാകണം. പുതിയ ജീവിതം നെയ്തെടുക്കണം.<br />വിസക്കും വിമാന ടിക്കറ്റിനും ഒക്കെക്കൂടി ഒരുലക്ഷത്തിലേറെ രൂപയായി. വസ്തു ഉള്‍പ്പെടെ പലതും പണയപ്പെടുത്തി. ഖമീസ് മുഷൈത്തിലായിരുന്നു വിസ. അവിടെ വന്ന് അധികം കഴിയുന്നതിനു മുമ്പ് ഒരു കരാര്‍ കമ്പനിയില്‍ മേസനായി ജോലി കിട്ടി. ആയിരം റിയാലാണ് ശമ്പളം പറഞ്ഞിരുന്നതെങ്കിലും 800 റിയാല്‍ വെച്ചാണ് കിട്ടിക്കൊണ്ടിരുന്നത്. രണ്ട് വര്‍ഷം കുഴപ്പമില്ലായിരുന്നു.<br />അവിടുത്തെ ജോലി കഴിഞ്ഞ ശേഷം ജിദ്ദയിലെ മറ്റൊരു കരാര്‍ കമ്പനിയിലേക്ക് മാറി. അഴുക്കുചാലിന് പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയായിരുന്നു ഇവിടെ. കമ്പനി വക ലേബര്‍ ക്യാമ്പില്‍ താമസം. <br />ആദ്യത്തെ ഒരു വര്‍ഷം പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. കൃത്യമായി ശമ്പളം കിട്ടിയിരുന്നു. പിന്നെ ശമ്പളം മുടങ്ങി. ഇഖാമയുടെ കാലാവധി കഴിഞ്ഞു. അതോടെ ജോലിയും കൂലിയുമില്ലാതായി. ഇഖാമ സ്പോണ്സര് പുതുക്കിക്കൊടുത്തില്ല. ശമ്പളക്കുടിശ്ശികയില്‍ നിന്ന് ഒരു ചില്ലിക്കാശ് കിട്ടിയില്ല. പട്ടിണി. ഉണങ്ങിയ റൊട്ടി പച്ചവെള്ളത്തില്‍ മുക്കിക്കഴിച്ചു. ചിലപ്പോള്‍ അതും കിട്ടിയില്ല. അങ്ങിനേ കുറേ ദിവസങ്ങള്‍. കടലിനിക്കരെ ജീവിത വിജയങ്ങളുടെ അല്‍ഭുത ദ്വീപ് കാണാനെത്തിയ തങ്കരാജ് പട്ടിണിയുടെ ആഴങ്ങള്‍ കണ്ടു. നാട്ടില്‍ അമ്മയും സഹോദരിമാരും ദുരിതത്തിലായി. പട്ടിണിയും വാര്‍ധക്യവും അമ്മയെ രോഗിയാക്കി. കിടക്കയില്‍ കിടന്ന് അമ്മ പറഞ്ഞു കൊടുത്ത്, സഹോദരിമാരുടെ കൈപ്പടയില്‍ വന്ന കത്തുകളിലെ അക്ഷരങ്ങള്‍ എപ്പോഴും കണ്ണീരില്‍ മറഞ്ഞു കിടന്നു. അതില്‍ പരിഭവങ്ങളില്ലായിരുന്നു. പണമയക്കാത്ത മകനെതിരായ കുറ്റപ്പെടുത്തലുകളില്ലായിരുന്നു. <br />തങ്കരാജിന്റെ ദുരിതങ്ങള്‍ കടലാസിലേക്ക് പകര്‍ത്താനേ കഴിയുമായിരുന്നുള്ളു. പിറ്റേ ദിവസം പത്രത്തില്‍ അവന്റെ കഥ വായനക്കാര്‍ക്ക് മനുഷ്യകഥാനുഗായിയായിക്കാണും. അത് കണ്ട് കരുണ വറ്റാത്ത സുമനസ്സുകള്‍ നയതന്ത്ര കാര്യാലത്തിലൂടെ തങ്കരാജിന്റെ കണ്ണീരൊപ്പാന്‍ ശ്രമം നടത്തി. കടലാസു പണികള്‍ മുന്നോട്ട് പോയി. പാസ്സ്പോര്ട്ടും ഇഖാമയും ഉടന്‍ ശരിയാകും. ശമ്പള കുടിശ്ശിക ഘട്ടം ഘട്ടമായി നല്‍കാമെന്ന് സ്പോണ്സര് സമ്മതിച്ചിട്ടുണ്ട്.<br /><br />പിന്നെ തങ്കരാജിനെ ഞാന്‍ കണ്ടിട്ടില്ല. തങ്കരാജിന്റെ ശരീരം തൂങ്ങി നിന്ന ലേബര്‍ ക്യാമ്പിലെ ആസ്ബറ്റോസ് ഷെഡിന്റെ കമ്പിയഴി കാണിച്ചു തന്നത് അവന്റെ നാട്ടുകാരനായ ശെല്‍വരാജാണ്. തലേ ദിവസം തങ്കരാജിന്റെ അമ്മ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എന്നെന്നേക്കുമായി കണ്ണടച്ചിരുന്നു. തങ്കരാജിന്റെ പണം അവര്‍ക്ക് ആവശ്യമായി വന്നില്ല. മരുന്നും മന്ത്രവും കാത്തു ഇനിയും അവര്‍ക്ക് കിടക്കാന്‍ വയ്യായിരുന്നു. കടല്‍ കടന്നു പോയ മകന് സ്നേഹത്തിന്റെ മൃതസഞ്ജീവനിയുമായി തിരിച്ചു വന്നില്ല. ലേബര്‍ ക്യാമ്പില്‍, പട്ടിണി കിടക്കുന്ന മകന്റെ വേദന അറിയാതെയാണ് ആ അമ്മ കണ്ണടച്ചത്. ഒന്നും തങ്കരാജ് അമ്മയെ അറിയിച്ചില്ല. മകന് ഇവിടെ സുഖമാണെന്നെങ്കിലും അമ്മ ആശ്വസിച്ചു കൊള്ളട്ടെ. ആ അറിവെങ്കിലും കണ്ണടയ്ക്കുമ്പോള്‍ അവരുടെ സമാധാനമാകട്ടെ. <br />അന്നു രാത്രി ഡബിള്‍ ഡക്കര്‍ കട്ടിലിന്റെ മേലെ തട്ടിലേക്ക് തങ്കരാജ് കയറിയില്ല. താഴെ ശെല്‍വരാജിന്റെ ബെര്‍ത്തിലേക്ക് വീഴാനുള്ള ആക്കമേ അവന്റെ മനസ്സിനുണ്ടായിരുന്നുള്ളൂ. അമ്മ... അമ്മ... അമ്മ.... എന്ന് അവന് ആര്‍ത്തു കരഞ്ഞതും പിന്നെ തേങ്ങിത്തേങ്ങി എപ്പോഴോ നിശ്ശബ്ദനായതും ശെല്‍വരാജ് ഓര്‍മിച്ചു. ജിദ്ദ കിംഗ് അബ്ദൂല്‍ അസീസ് ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഏതോ അറയില്‍ വിറങ്ങലിച്ചു കിടക്കുകയായിരുന്നു തങ്കരാജിന്റെ ജഡം അപ്പോള്‍.<br />വിശപ്പിനെ മറക്കാന്‍ ഉറക്കത്തിന്റെ ഇരുട്ടിലേക്ക് ലേബര്‍ ക്യാമ്പിലെ അന്തേവാസികള്‍ ഊളിയിട്ട ഏതോ നിമിഷത്തിലാകും തങ്കരാജ് പുറത്തിറങ്ങിയത്.<br />ചോറും കറിയും വെച്ച് കാത്തിരിക്കാന്‍ നാട്ടില്‍ ഇനി അമ്മയില്ല. കടല്‍ കടന്നു പോന്ന തന്റെ ജീവിതത്തിന് ഇനിയൊരു അര്‍ഥവുമില്ല. അമ്മയുടെ ജീവിതത്തിന് ഉപകരിക്കാത്ത ഈ പ്രവാസം ഇനിയെന്തിനാണ്? എന്തിന് ഇനിയീ ജീവിതം? ആര്‍ക്കു വേണം ഇനി പാസ്സ്പോര്ട്ടും ഇഖാമയും? അമ്മക്ക് ഒരു മാത്ര മരുന്നു വാങ്ങാന്‍ പോലും ഉപകരിക്കാത്ത ശമ്പള കുടിശ്ശിക കാത്തിരിക്കുന്നതിലെന്തര്‍ഥം?<br />ഷെഡിന്റെ പുറത്തെ കമ്പിയഴിയില്‍ തൂക്കിയിട്ട ഒരു മുഴം കയറില്‍ തൂങ്ങി നില്ക്കുന്ന തങ്കരാജിന്റെ ശരീരമാണ് പിറ്റേന്ന് വെളുപ്പിന് സഹജീവികള്‍ കണ്ടത്. <br />ജീവിതം തെരഞ്ഞ് പുറപ്പെട്ടുപോയ ഒരു മകന്റെ യാത്ര ഇവിടെ അവസാനിക്കുന്നു.<br /><br /><br /><strong>ഉമ്മ</strong><br /><br />കത്താത്തടുപ്പിലില്ലാത്ത കഞ്ഞിയില്‍<br />തവിയിട്ടിളക്കുന്ന സാന്ത്വനമാണുമ്മ.<br />പാലില്ലാഞ്ഞ് ചോരയൂട്ടിയ <br />മുലയാണ് ഉമ്മ.<br />കാല്പാദത്തില് സ്വര്‍ഗ്ഗമുണ്ടായിട്ടും<br />ഞങ്ങളോടൊപ്പം പട്ടിണിയുണ്ണാന്‍ വന്ന <br />സഹനമാണ്.<br />ഇരുളിലും തിളങ്ങുന്ന കണ്ണുനീരാണ് <br />എന്റെ ഉമ്മ<br /><br /><br />ഷിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ `ഉമ്മ' യെ ഷൗക്കത്ത് കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടാകില്ല. അതിനൊന്നുമുള്ള പാങ് അവനുണ്ടായിട്ടില്ല. എങ്കിലും അവനൊരുമ്മയുണ്ട്. നിലമ്പൂരില്‍ നിന്നോ പൂക്കോട്ടുംപാടത്തു നിന്നോ വയനാട്ടില്‍ നിന്നോ മക്കള്‍ക്ക് മുന്ന് നേരം ആഹാരം നല്കാന് ഗള്‍ഫിലേക്ക് പുറപ്പെട്ട ഒരുമ്മ.<br />കത്താത്ത അടുപ്പില്‍ ഇല്ലാത്ത കഞ്ഞിയില്‍ തവിയിട്ടിളക്കി അവനെ സാന്ത്വനപ്പെടുത്തിയിട്ടുണ്ട് ആ ഉമ്മ. പാലില്ലാത്ത ഉമ്മയുടെ അമ്മിഞ്ഞയില് നിന്ന് അവന് ഊമ്പിക്കുടിച്ചത് ചോര തന്നെയാകാം.<br />ബാപ്പ ഉപേക്ഷിച്ചു പോയപ്പോള്‍ അവന്റെ കുഞ്ഞുവയറ് നിറയ്ക്കാന്‍ ഉമ്മ റബര്‍ തോട്ടങ്ങളില്‍ വേലക്കു പോയി. ഓലപ്പുരയുടെ അടച്ചുറപ്പില്ലാത്ത വാതിലിന് പിന്നില്‍ പുല്‍പ്പായ വിരിച്ചു കിടന്നുറങ്ങുമ്പോള്‍ ഇരുളില്‍ തിളങ്ങുന്ന അമ്മയുടെ കണ്ണുനീര് എത്രയോ വട്ടം അവന് കണ്ടു.<br />പിന്നീട്, എപ്പോഴോ നാട്ടിലുള്ള വേറേയും ചില പെണ്ണുങ്ങള്‍ക്കൊപ്പം അവന്റെ ഉമ്മയും ഒരു ദിവസം ഏജന്റിനോടൊപ്പം മുംബൈയിലേക്ക് വണ്ടി കയറി. ഗള്‍ഫില്‍ പോകാന്‍. <br />എളാമയുടെ കയ്യില്‍ ഇത്താത്തമാരേയും അവനേയും ഏല്പിച്ചു മുറ്റം കടക്കുമ്പോഴും ഉമ്മയുടെ കണ്ണില്‍ കണ്ണുനീരിന്റെ തിളക്കമുണ്ടായിരുന്നു. <br />ഉമ്മ ഫോറിനില് പോയി വരുമ്പോള്‍ മോന് ഒരുപാട് കളിക്കോപ്പുകളും പുതിയ ഉടുപ്പുകളുമൊക്കെ കൊണ്ടുവരും. <br />തലേന്ന് രാത്രി കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ മൂര്‍ധാവില്‍ ഉമ്മ വെച്ചു കൊണ്ട് ഉമ്മ പറഞ്ഞ വാക്കുകളായിരുന്നു അവന്റെ മനസ്സില്‍. അവന് സന്തോഷം തോന്നി. അവന് അഭിമാനം തോന്നി. അന്‍വര്‍ സാദത്തിനെയും റസൂല്‍ അഹമ്മദിനേയും പോലെ അവനും ഇനി തിളങ്ങുന്ന കുപ്പായമിട്ട് സ്കൂളില്‍ പോകാം. തിരിക്കുമ്പോള്‍ പടം മാറുന്ന സ്കെയിലു കിട്ടും. ഹീറോ പേനയുണ്ടാകും. അവനും `ഫോറിന്' കുട്ടിയാകും.<br />എങ്കിലും വേലിക്കപ്പുറത്ത് ഉമ്മയുടെ പുള്ളിത്തട്ടം മറഞ്ഞു കഴിഞ്ഞപ്പോള്‍ അവന് വല്ലാത്ത സങ്കടം തോന്നി. എളാമയുടെ വീട്ടില്‍ അന്ന് അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇത്താത്തമാരുടെ നടുവില്‍ രാത്രി ഒരുപാട് നേരം കരഞ്ഞു കിടന്നു. പാതി മയക്കത്തില്‍ അവന്റെ കൈകള്‍ ഉമ്മയെ തെരഞ്ഞുകൊണ്ടിരുന്നു.<br /><br />പിന്നീട് വലിയ ഇടവേളകള്‍ക്കു ശേഷം വലിയ പെട്ടികളുമായി ഉമ്മ ഫോറിനില് നിന്ന് വന്നു കൊണ്ടിരുന്നു. പള പള മിന്നുന്ന ഉടയാടകളുടേയും കളിക്കോപ്പുകളുടേയും തിളക്കത്തില്‍ ഷൗകത്ത് പുതിയ ആനന്ദം കണ്ടെത്തി. സ്കൂളിലും മദ്രസയിലുമൊക്കെ അവന് പുതിയ പത്രാസായി. <br />പിന്നീട് ഒരവധിക്കാലത്ത് നാട്ടിലെത്തുമ്പോള്‍ ഉമ്മക്ക് വല്ലാത്ത വയറു വേദനയുണ്ടായിരുന്നു. നേരെ പോയത് ആശുപത്രിയിലേക്കാണ്. ഗര്‍ഭപാത്ര നീക്കം ചെയ്യേണ്ടി വന്നു. വയറില്‍ തുന്നിക്കെട്ടിയ വലിയ മുറിവ് ഉണങ്ങും മുമ്പേ അവധിക്കാലം കഴിഞ്ഞു പോയിരുന്നു. അന്ന് ഉമ്മ തിരിച്ചു പോകുമ്പോള്‍ ഷൗക്കത്ത് ആദ്യമായി ഉമ്മയെ തടയാന്‍ നോക്കി. ഉമ്മ പറഞ്ഞു:<br />രണ്ട് ഇത്താത്തമാര് കൂടിയില്ലേടാ നിനക്ക്, അവരേയും കൂടി കെട്ടിച്ചയക്കേണ്ടേ?<br />ഇനി ഞാന്‍ പൊയ്ക്കോളാം. എനിക്ക് വിസയുണ്ടാക്കിത്താ... ഷൗക്കത്ത് വാശി പിടിച്ചു.<br />പക്ഷേ, ഷൗക്കത്തിന് അന്ന് പ്രായം തികഞ്ഞിരുന്നില്ല. പച്ചമുറിവിലെ വേദനയുമായാണ് അന്ന് ഉമ്മ വിമാനം കയറിയത്. പ്രായം തികഞ്ഞപ്പോള്‍ അവന് പാസ്സ്പോര്‍ട്ടെടുത്തു. ഉമ്മ തന്നെ മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച വിസയിലാണ് കടല്‍ കടന്നത്. ഉമ്മ ഇപ്പോഴും, നഗരത്തിന്റെ മറ്റൊരു അറ്റത്ത് അറബിയുടെ വീട്ടിലാണ്. ഷൗക്കത്തിന് സ്ഥിരമായ ജോലിയായിട്ടു വേണം അവര്‍ക്ക് തിരിച്ചു പോകാന്‍. പലതരം നൂലാമാലകളില്‍ കുടുങ്ങി ഷൗക്കത്തിന്റെ ജോലിയും ഉമ്മയുടെ തിരിച്ചു പോക്കും നീണ്ടു പോകുകയാണ്.<br /><br /><br />അമീനയുടെ നിലവിളി ഷൗക്കത്ത് കേട്ടു. അറബി ഒഖാല്‍ (1) കൊണ്ട് അടിക്കുകയാകും. അവളുടെ തലയ്ക്കോ മുതുകത്തോ മാറത്തോ. എവിടെയുമാകും. അറബിക്ക് മുന്നും പിന്നും നോട്ടമില്ല. തലയില്‍ നിന്ന് ഊരിയെടുത്ത കറുത്ത വട്ടു കൊണ്ട് ആ പാവം പെണ്ണിനെ ദുഷ്ടന് നിര്‍ത്താതെ തല്ലുകയാകും. കാതുകള്‍ പൊത്തി ഷൗക്കത്ത് അമീനയുടെ നിലവിളിയെ പുറത്താക്കാന്‍ നോക്കി. ഇല്ല, അതിനേക്കാള്‍ ശക്തിയില്‍ ആ നിലവിളി മനസ്സിലേക്ക് ആഞ്ഞടിക്കുകയാണ്. ഒരാഴ്ച മുമ്പും അമീന ഇതുപോലെ ആര്‍ത്തു നിലവിളിച്ചിരുന്നു. അപ്പോള്‍ അറബിത്തള്ളയുടെ ശബ്ദമായിരുന്നു കേട്ടത്. ഉസ്കുത്ത് യാ ഹിമാര്...<br />മിണ്ടാതിരി കഴുതേ... കൊന്നു കളയും. വെട്ടിനുറുക്കി ഗുമാമില്‍ (2) തള്ളും ഞാന്‍... <br />തള്ള അലറുകയാണ്. ഒഖാലിന് പകരം അടുക്കളയിലെ ഏതെങ്കിലും ഉപകരണങ്ങളാകും. ചട്ടിയോ ഫ്രൈ പാനോ അങ്ങിനെയെന്തും ആയുധമാകും. എന്തു തെറ്റാകും അമീന ചെയ്തത്? കരുവാളിച്ച മുഖവും വീര്‍ത്ത കണ്ണുകളുമായി പിറ്റേന്ന് അമീന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്നത് കണ്ടിരുന്നു. അമീനയോട് ഷൗക്കത്തിന് മിണ്ടിക്കൂട. <br />ഒന്നര മാസം മുമ്പാണ് ഷൗക്കത്ത് കാവല്‍ക്കാരനായി അറബിയുടെ കൊട്ടാരം പോലുള്ള വീട്ടിലെത്തിയത്. കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന ഇടുങ്ങിയ മുറിയിലാണ് താമസം. അമീന ശ്രീലങ്കക്കാരിയാണ്. അറബിയുടെ വീട്ടിലെ വേലക്കാരി. അമീനയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഷൗക്കത്തിന് ഓര്മ വന്നത് ഉമ്മയെയാണ്. ഫോറിന് സാധനങ്ങള്‍ കൊണ്ടു വരാമെന്ന് പറഞ്ഞ് വേലിപ്പടര്‍പ്പുകള്‍പ്പുറത്ത് മറഞ്ഞുപോയ പുള്ളിത്തട്ടത്തില്‍ ആ ഓര്മ തുടങ്ങുന്നു. പിന്നെ അവധിക്കാലത്ത് വലിയ പെട്ടി നിറയെ കളിക്കോപ്പുകളും ഫോറിന് സാധനങ്ങളുമായി വിരുന്നെത്തുന്ന ഉമ്മ. ഉമ്മ വരുന്ന ദിവസങ്ങളില്‍ എന്തു ഗമയിലാണ് താന്‍ സ്കൂളില്‍ പോയത്! മദ്രസയില്‍ പോയത്! അയല്പക്കത്തൊക്കെ പത്രാസ് കാട്ടി നടന്നിരുന്നു ആ ദിവസങ്ങളില്‍.<br />അമീന അലറിക്കരഞ്ഞ ആദ്യ ദിവസം അവന് പിന്നെയും ഉമ്മയെ ഓര്‍ത്തു. <br />അല്ലാഹ്..... എന്റെ ഉമ്മയും അറബിയുടെ വീട്ടില്‍ വേലക്കാരിയാണല്ലോ.<br /><br />അമീന ഒന്നര വര്‍ഷം മുമ്പേ വന്നതാണ്. അറബിത്തള്ള തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയും. വേറെയും ഭാര്യമാരുള്ള തന്തയോടുള്ള കെറുവുകളും തള്ള തീര്‍ക്കുന്നത് അമീനയുടെ മുതുകിലാണ്. അപരിചിതമായ ലോകത്ത് വന്നു പെട്ട ആദ്യ നാളുകളില്‍ തന്നെ തന്ത മര്‍ദനം തുടങ്ങിയിരുന്നു. ചുമരിലെ ഹൂക്കില്‍ തൂക്കിയിട്ടിരുന്ന ഒഖാല എടുത്ത് അയാള്‍ മൂര്ധാവ് നോക്കിവീശി. അമീനക്ക് തല കറങ്ങി. കണ്ണുകളില്‍ ഇരുട്ട് പരന്നു.<br />എന്തിനാണ് അയാള്‍ അടിച്ചതെന്ന് അമീനക്ക് മനസ്സിലായത് പിന്നെയും കുറേ നാളുകള്‍ കഴിഞ്ഞാണ്. സുലൈമാനിയില്‍ എന്തോ കുഴപ്പം സംഭവിച്ചതാണ്. അറബിയില്‍ ഒരു വാക്ക് പോലും അപ്പോള്‍ അമീന പഠിച്ചിട്ടുണ്ടായിരുന്നില്ല. അറബി കേട്ടാല്‍ മനസ്സിലാകില്ല. തിരിച്ചു പറയാനറിയില്ല. പെണ്ണ് തളര്‍ന്ന്, ചാരി നിന്ന ചുവരിലൂടെ താഴോട്ട് ഊര്‍ന്നു വീഴുംവരെ അയാള്‍ അടി തുടര്‍ന്നു. ഇന്നും ഇടക്ക് കണ്ണും തലയും വേദനിച്ച് അമീന പിടയും.<br />പല രാത്രികളില്‍ അമീനയുടെ കരച്ചില് ഷൗക്കത്ത് കേട്ടു. അപ്പോഴൊക്കെ അവന് തന്റെ ഉമ്മയെ ഓര്‍ത്തു. ഉമ്മ ഇങ്ങിനെ അടി കൊണ്ടിട്ടുണ്ടാകുമോ? അല്ലാഹ്.. ഇതുപോലെ അടിമപ്പണി ചെയ്താണോ ഉമ്മ ഫോറിന് സാധനങ്ങള്‍ നിറച്ച പെട്ടിയുമായി അവധിക്കാലത്ത് വന്നു കൊണ്ടിരുന്നത്? ഈ വേദനകളെയാണ് ഞാന്‍ സ്കൂളിലും മദ്രസയിലും പത്രാസിന്റെ ആഘോഷങ്ങളാക്കി കൊണ്ടു നടന്നത്?<br />ഒരു ദിവസം തന്തയും തള്ളയും പുറത്തു പോയ ദിവസം അവരുടെ മൂത്ത മകനും രണ്ട് ചങ്ങാതിമാരും വീട്ടിലേക്ക് കയറിപ്പോകുന്നത് ഷൗക്കത്ത് കണ്ടു. അന്നു കുറേ നേരം കഴിഞ്ഞ് ഷൗക്കത്തിന്റെ കൊച്ചുമുറിയുടെ വാതില്ക്കല് ആരോ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ആരോ മാന്തിക്കീറിയ കവിളും ചോര പൊടിഞ്ഞ ചുണ്ടുകളുമായി അമീന മുന്നില്‍. <br /><br />പിറ്റേ ദിവസം മുതല്‍ അമീനയെ കാണാനുണ്ടായിരുന്നില്ല. അമീന എങ്ങോട്ടുപോയെന്ന് ആര്‍ക്കറിയാം? ഈ മഹാനഗരത്തില്‍ അവള്‍ക്ക് അഭയം നല്കാന് ആരുണ്ട്? നഗരത്തിലെ പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ച് ദിവസവും പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ ഓര്മ വന്നപ്പോള്‍ അവന് ഞെട്ടി. അന്ന് രാത്രി ഷൗക്കത്തിന് ഉറങ്ങാന്‍ സാധിച്ചില്ല. അവന് ഉമ്മയെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. ഉമ്മയെ തിരിച്ചയക്കണം. ഇനി ഒരു നിമിഷം ഉമ്മയെ ഈ നാട്ടില്‍ നിറുത്തിക്കൂട. എന്റെ ഉമ്മ ആരുടേയും അടിമയല്ല. എന്റെ ഉമ്മയുടെ ദേഹത്ത് ആര്‍ക്കും കൈവെക്കാന്‍ കഴിയില്ല. <br />അവന്റെ കാതില്‍ അമീനയുടെ നിലവിളി മുഴങ്ങുകയാണ്. അത് അവന്റെ ഉമ്മയുടെ നിലവിളിയാണ്. അറബിയുടെ വീട്ടില്‍ പണിയെടുക്കുന്ന ഉമ്മ തന്നെയാണ് നിലവിളിയ്ക്കുന്നത്. ഒഖാല ഊരി അറബി തല്ലുന്നത് അവന്റെ ഉമ്മയുടെ മുതുകിലാണ്. കവിളില്‍ ആരോ മാന്തിപ്പറിച്ച പാടുകളും ചുണ്ടില്‍ ചോരയുമായി വാതിലില്‍ മുട്ടുന്നത് അവന്റെ ഉമ്മ തന്നെയാണ്.<br /><br /><br />ഞാന്‍ കാണുമ്പോള്‍ ഷൗക്കത്ത് ജിദ്ദയിലെ ഒരു പോലീസ് സ്റ്റേഷനിലാണ്. ചങ്ങലയിട്ട കാലുകള്‍ ലോക്കപ്പിലെ ഇരുമ്പ് കട്ടിലിനോട് ചേര്‍ത്തു കെട്ടിയിട്ടുണ്ട്. ഇല്ലെങ്കില്‍ ഓടിപ്പോകുമെന്ന് പോലീസുകാരന് പറഞ്ഞു. ചിലപ്പോള്‍ അക്രമാസക്തനാകും. <br />എന്താണ് ഷൗക്കത്തിന് സംഭവിച്ചത്? താമസിക്കുന്ന മുറിയില്‍ നിന്ന് അവന് പെട്ടെന്ന് എന്തൊക്കെയോ അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ജോലിസ്ഥലത്തു നിന്ന് വന്ന് കിടക്കയില്‍ മുഖം പൂഴ്ത്തിക്കിടന്നിരുന്ന അവന് എന്ത് പറ്റിയെന്ന് ആര്‍ക്കുമറിയില്ല. ഓടുമ്പോള്‍ ഉരിഞ്ഞുപോയ മുണ്ട് അവന് കണ്ടില്ല. പോലീസ് എത്തുമ്പോള്‍ തെരുവിലെ ആള്‍ക്കൂട്ടത്തിന് നടുവില്‍ അവന് പൂര്‍ണ നഗ്നനായിരുന്നു. കുട്ടിക്കാലത്ത് മദ്രസയില്‍ പഠിച്ച ഏതോ പാഠ ഭാഗങ്ങള്‍ അവന് ഒരു മതപ്രസംഗത്തിന്റെ താളത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇടക്ക് ഈണത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഓതുന്നു.<br />പിന്നീട് നഗരത്തിലെ പ്രശസ്തമായ പോളി ക്ലിനിക്കിലെ ഒരു മുറിയില്‍ ഉമ്മയുടെ മടിയില്‍ തലവെച്ചു കിടന്നുറങ്ങുന്ന ഷൗക്കത്തിനെ കണ്ടു. ``അവന്റെ ദുഃസ്വപ്നങ്ങളെ ആട്ടിയോടിക്കാന്‍ സ്നേഹത്തിന്റെ ചിമ്മിനിക്കൂടുമായി ഉണര്‍ന്നിരിക്കുകയായിരുന്നു'' അവന്റെ ഉമ്മ. ഇടക്കിടെ ഇറങ്ങി ഓടിപ്പോകുന്നത് തടയാന്‍ രണ്ട് ചെറുപ്പക്കാര്‍ കാവലുണ്ടായിരുന്നു. അവര്‍ക്ക് ദിവസം 50 റിയാല്‍ കൂലിയാണ്. സൈക്യാട്രിസ്റ്റ് ഡോ. അബ്ദുല്ലയാണ് ഷൗക്കത്തിന്റെ മനസ്സ് അപഗ്രഥിച്ചത്. അവന് അപ്പോള്‍ മദ്രസയില്‍ ആറിലോ ഏഴിലോ പഠിക്കുന്ന ഒരു കുട്ടിയാണ്. പെട്ടി നിറയെ കളിക്കോപ്പുകളും ഫോറിന് സാധനങ്ങളുമായി തിരിച്ചു വരാമെന്ന് പറഞ്ഞ്, വേലിപ്പടര്‍പ്പിനപ്പുറത്ത് മറഞ്ഞു പോകുന്ന പുള്ളിത്തട്ടമാണ് അവന് ഉമ്മ. അമീനയില്‍ സ്വന്തം ഉമ്മയെ കണ്ടു, ഷൗക്കത്ത്. പീഡിതയായി, അപമാനിതയായി അമീന ഏതോ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയപ്പോള്‍ ആ ചെറുപ്പക്കാരന് മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെടുകയായിരുന്നു. ഏതോ കാട്ടില്‍ ഉമ്മയെ കൈവിട്ടുപോയ കുട്ടിയായി മാറുകയായിരുന്നു അവന്. ഷൗക്കത്തിന് മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ കുറേ ദിവസങ്ങളെടുത്തു. <br />അബ്ദുല്ല ഡോക്ടറുടെ ചികിത്സയിലായിരുന്നു. ഇഖാമയും പാസ്സ്പോര്ട്ടും നഷ്ടപ്പെട്ട അവനെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വഴി നാട്ടിലേക്ക് വിമാനം കയറ്റി. അതിനു മുമ്പേ അവന്റെ ഉമ്മയെ അവന് നാട്ടിലെത്തിച്ചിരുന്നു. ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ നിന്ന് യാത്ര പറയാന്‍ ഷൗക്കത്ത് വിളിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഷിഹാബുദ്ദീന്റെ വരികള്‍ തെളിഞ്ഞു:<br /><br />എന്റെ ഉമ്മ<br />നിലവിളിയുടെ മൗനമാണ് <br />കണ്ണു കരഞ്ഞ ചോപ്പാണ്<br />വിഴുപ്പലക്കി കാരംപൊള്ളിയ<br />കൈത്തലമാണ്<br />അവയവങ്ങളരിഞ്ഞപ്പോഴും<br />ശപിക്കാത്ത മാപ്പാണുമ്മ.....<br /><br /><strong>മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.</strong>Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com22tag:blogger.com,1999:blog-2839656767217831711.post-70667638414996460812008-10-15T23:00:00.006+03:002008-10-20T10:51:20.245+03:00പ്രണയലേഖനം കാണ്മാനില്ലയതീംഖാനയിലെ കുട്ടികള്‍ ഓട്ടോഗ്രാഫ് വാങ്ങരുതെന്ന് വാര്ഡന് വിലക്കിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്നേഹത്തിന്റെയും ഓര്‍മകളുടേയും അക്ഷരങ്ങള്‍ പങ്കുവെയ്ക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ആ വിലക്ക് ആണ്‍കുട്ടികളില്‍ ചിലര്‍ ലംഘിയ്ക്കാറുണ്ട്. യതീംഖാനയിലെ പെണ്‍കുട്ടികള്‍ ഒരിയ്ക്കലും ഓര്‍മപ്പുസ്ത്കം വാങ്ങിയില്ല. റസിയയുടേയും ലൈലാ ബീവിയുടേയും നഫീസയുടേയുമൊക്കെ ഓട്ടോഗ്രാഫില്‍ എഴുതാന്‍ ഞാന്‍ കണ്ടുവെച്ച വാചകങ്ങള്‍ മനസ്സില്‍ കിടന്ന് വീര്‍പ്പുമുട്ടി. അവരൊക്കെ യതീംഖാനയിലെ ബനാത്ത് കുട്ടികളാണ്. സ്വന്തം നാട്ടില്‍ നിന്ന് വളരെ അകലെയായിരുന്നതിനാല്‍ പത്താം ക്ലാസ് കഴിഞ്ഞു പോയാല്‍ ഇനി പ്രദീപിനേയും ഉമറിനേയും ബഷീറിനേയും ജയനേയുമൊക്കെ ഒരിക്കലും ഞാന്‍ കണ്ടെന്നു വരില്ല. അപ്പോള്‍ അവരുടെ ഓര്‍മകള്‍ കുറിച്ചു വെക്കാന്‍ എനിയ്ക്ക് ഓട്ടോഗ്രാഫ് വേണം.<br /><br />ഓട്ടോഗ്രാഫില്ലെങ്കിലും ഓര്‍മയില്‍ എന്നുമുണ്ടാകുമെന്ന് സ്റ്റഡി ലീവിന് ക്ലാസുകള്‍ അവസാനിപ്പിച്ച ദിവസം റസിയയും ലൈലാ ബീവിയും വന്ന് ആരും കേള്‍ക്കാതെ എന്നോട് പറഞ്ഞു.<br /><br />ഗവണ്മെന്റ് സ്കൂളിലാണ് യതീംഖാനയിലെ കുട്ടികളും പഠിയ്ക്കുന്നത്. ക്ലാസിലെ മറ്റ് കുട്ടികളൊക്കെ ഓട്ടോഗ്രാഫുകള്‍ വാങ്ങിക്കഴിഞ്ഞു. അറിയാവുന്ന സാഹിത്യമൊക്കെ പലരുടേയും താളുകളില്‍ ഞാനെഴുതി. ചില കൂട്ടുകാര്‍ക്കു വേണ്ടിയും ഓര്‍മയുടെ വാചകങ്ങള്‍ എഴുതിക്കൊടുത്തു. അവര്‍ അത് അവരുടെ കൈപ്പടയില്‍ പിന്നീട് സതീര്‍ഥ്യരുടെ ഓട്ടോഗ്രാഫിലേക്ക് പകര്‍ത്തി.<br /><br />എനിയ്ക്ക് ഓട്ടോഗ്രാഫ് വാങ്ങാതിരിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ആരും ഒരക്ഷരവും എഴുതിയില്ലെങ്കിലും സുലുവിന്റെ ഒരു കയ്യൊപ്പ് അതില്‍ വേണം. അതു മാത്രം മതി. <br /><br />മിന്നുന്ന പുറംചട്ടയുള്ള ഓട്ടോഗ്രാഫുകളില്‍ കുട്ടികള്‍ ഓര്‍മക്കൂട്ടുകള്‍ എഴുതി നിറയ്ക്കുകയാണ്. വലിയ വര്‍ണങ്ങളൊന്നുമില്ലാത്ത, വില കുറഞ്ഞ ഒരോട്ടോഗ്രാഫ് വാങ്ങാനേ എനിയ്ക്ക് പാങ്ങുള്ളൂ. കഴിഞ്ഞ അവധിയ്ക്ക് നാട്ടില്‍ ചെന്നപ്പോള്‍ ആരോ കൈമടക്ക് തന്ന ചില്ലറകള്‍ ഞാന്‍ ഒരുക്കൂട്ടി വെച്ചിട്ടുണ്ട്.<br /><br />പുറംചട്ടയില്‍ നീലയും വെള്ളയും വരകളുള്ള ആ കൊച്ചു പുസ്തകം ഞാന്‍ ആദ്യം കൊടുത്തത് സുലുവിന് തന്നെ. ആദ്യത്തെ പേജില്‍ തന്നെ അവളെഴുതട്ടെ. എന്നെങ്കിലും ഓട്ടോഗ്രാഫ് തുറക്കുമ്പോള്‍ ആദ്യം അവളെ കാണണം. ഓര്‍മയില്‍ ആദ്യം അവള് വിടരണം. ലൈലയും റസിയയും എന്നോട് പറഞ്ഞപോലെ സുലുവിനെ ഓര്‍മിക്കാന്‍ എനിക്ക് ഓട്ടോഗ്രാഫ് വേണ്ട. ലൈലയേയും റസിയയേയും ഞാന്‍ മറന്നു പോയേക്കാം.<br /><br />അന്ന് ഓട്ടോഗ്രാഫുമായി അവള് വീട്ടിലേയ്ക്ക് പോയി. പിറ്റേ ദിവസം നെഞ്ചിടിപ്പോടെയാണ് സ്കൂളിലേക്ക് ചെന്നത്. അവളെന്തായിരിയ്ക്കും അതിലെഴുതിയിട്ടുണ്ടാകുക? അവളുടെ ഹൃദയം എനിയ്ക്കായി അതില്‍ പറിച്ചു വെച്ചിട്ടുണ്ടാകുമോ? വെറുമൊരു സഹപാഠിയുടേയോ കൂട്ടുകാരിയുടെയോ വാക്കുകളാകില്ല അതിലുണ്ടാകുക. മനസ്സില്‍ വിങ്ങുന്ന പ്രണയം അതില്‍ അക്ഷരങ്ങളും വാക്കുകളുമായി വിടര്‍ന്നു നില്ക്കും. <br /><br />ഒരു പ്രേമലേഖനം സുലുവിന് കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവളൊരു പ്രേമലേഖനം എനിയ്ക്കും തന്നിട്ടില്ല. ഒരു പ്രേമലേഖനത്തിന്റെ സുഖം അന്നോളം ഞാന്‍ അനുഭവിച്ചിട്ടില്ല. ഓട്ടോഗ്രാഫില്‍ അവളെഴുതുന്ന വാചകത്തില്‍ ആ പ്രണയത്തിന്റെ സുഖവും സുഗന്ധവും എനിക്ക് ആസ്വദിക്കണം. <br /><br />ആദ്യമായി, രാവും പകലും ആലോചിച്ച് അവള്‍ക്കു വേണ്ടി ഞാനൊരു പ്രേമലേഖനമെഴുതിയിരുന്നു. അത് അവള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. അതു വായിക്കാനുള്ള സൗഭാഗ്യം സുലുവിനുണ്ടായില്ല. കുട്ടികളെല്ലാം ഉറങ്ങിയ ശേഷം രാത്രി ഉറക്കമിളച്ച്, ആ പ്രേമലേഖനം എഴുതുമ്പോള്‍ എന്ത് വീര്‍പ്പുമുട്ടലായിരുന്നു! യതീംഖാനയിലെ പഠന മുറിയുടെ വാതില്‍ ചാരിയാണ് ഞാനെഴുത്ത് തുടങ്ങിയത്. ഓരോ വാചകം എഴുതിക്കഴിയുമ്പോഴും പുറത്ത് കാലനക്കങ്ങളുണ്ടോ എന്ന് ഞാന്‍ കാതോര്‍ക്കും. ചെറിയ കാലൊച്ചകളൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അതിനേക്കാള്‍ ഒച്ചയിലാണ് പ്രണയ വാചകങ്ങള്‍ക്കൊപ്പം എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നത്.<br /><br />പ്രേമലേഖനം നോട്ടു പുസ്തകത്തില്‍ ഭദ്രമായി സൂക്ഷിച്ച്, ഞാന്‍ കുറേ ദിവസം കൊണ്ടു നടന്നു. അത് കൈമാറാന്‍ എനിയ്ക്ക് ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അതിനൊരു അവസരം കിട്ടിയതേയില്ല. അവള് സ്കൂളിലേക്ക് വരുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടുകാരി കൂടെയുണ്ടാകും. സ്കൂള്‍ വിട്ടു പോകുമ്പോഴാണെങ്കില്‍ ഒരു കാരണവശാലും കഴിയില്ല. കുട്ടികളുടെ ബഹളമാകുമല്ലോ. നോട്ടുപുസ്തകത്തില്‍ കിടന്ന് ആ പ്രേമലേഖനം നരച്ചു തുടങ്ങി. ഞാന്‍ അതില്‍ കുടഞ്ഞിട്ടിരുന്ന സിന്തോള് പൗഡറിന്റെ മണം മങ്ങി. സുലുവിനു വേണ്ടി കത്തിന്റെ അവസാനം ഞാന്‍ പകര്‍ന്നു വെച്ച ആയിരം ചുടു ചുംബനങ്ങള്‍ മാത്രം അതില്‍ അതേ ചൂടില്‍ കിടന്നിരുന്നു. എന്നും ഞാനതെടുത്ത് വായിച്ചു നോക്കും. ഒരു ദിവസം നോക്കുമ്പോള്‍ നോട്ടുപുസ്തകത്തില്‍ അത് കാണാനില്ല. പുസ്തകം മാറിപ്പോയോ? ഇല്ല. എന്നാലും എല്ലാ പുസ്കത്തിലും നോക്കി. ഇല്ല, എങ്ങുമില്ല. പെട്ടിയില്‍ വീണു കിടക്കുന്നുണ്ടാകുമോ? അതുമില്ല. <br />ദൈവമേ തീക്ഷ്ണമായ എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങള്‍ക്ക് എന്ത് സംഭവിച്ചു? എവിടെയെങ്കിലും വീണുപോയതായിരിക്കും. ആര്‍ക്കെങ്കിലും കിട്ടിക്കാണുമോ? ആരെങ്കിലും വായിച്ചാല്‍ എന്തായിരിക്കും അവസ്ഥ? വാര്‍ഡന്റെ കയ്യിലെങ്ങാനും കിട്ടിയാല്‍? കത്തില്‍ എവിടെയും എന്റെ പേരില്ല. പക്ഷേ, എന്റെ കയ്യക്ഷരം എളുപ്പത്തില്‍ കണ്ടുപിടിയ്ക്കപ്പെടും. ദൈവമേ!<br /><br />പര്സപരം ഇഷ്ടമാണെന്ന് രണ്ട് പേര്‍ക്കും അറിയാമെന്നല്ലാതെ മനസ്സ് തുറന്ന് ഇതുവരെ ഒന്ന് മിണ്ടിയിട്ടില്ല. ഒരു നോട്ടം, ഒരു ചിരി.. അതു തന്നെ ധാരാളമായിരുന്നു.<br /><br />എന്നാണ് സുലുവിനോട് എനിയ്ക്ക് ഇഷ്ടം തോന്നിത്തുടങ്ങിയത്? പത്താം ക്ലാസിലേക്ക് ജയിച്ച ശേഷമാണ് അവളെ ശ്രദ്ധിയ്ക്കാന്‍ തുടങ്ങിയത്. അവള് ഒമ്പതാം ക്ലാസില്‍ തോറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഒപ്പം ക്ലാസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഇടക്ക് ഗ്രൗണ്ടില്‍ വെച്ച് കാണുമ്പോള്‍ ഒന്ന് നോക്കും. ഒന്നു ചിരിയ്ക്കും. }}ഞാന്‍ യതീംഖാനയിലെ കുട്ടിയായതിനാല്‍ പെണ്‍കുട്ടികളോട് അങ്ങിനെ മിണ്ടാനൊന്നും പറ്റില്ല. കേസാകും. വാര്ഡന് പിടിയ്ക്കും. പിടിച്ചാല്‍ വലിയ ശിക്ഷയാകും.<br /><br />നന്നായി നൃത്തം ചെയ്യുകയും പാട്ടു പാടുകയും ചെയ്യുന്ന സുലു കാണാന്‍ അത്ര സുന്ദരിയൊന്നുമായിരുന്നില്ല. കറുപ്പുമല്ല, വെളുപ്പുമല്ലാത്ത നിറം. നിരയൊത്ത പല്ലുകള്‍. വലിയ കണ്ണുകള്‍. ചിരിയ്ക്കുമ്പോള്‍ നുണക്കുഴി വിരിയുന്ന കവിളുകള്‍.<br />ജുനിതയ്ക്കും സൗദയ്ക്കും വാഹിദയ്ക്കുമൊക്കെ കാമുകന്മാരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുമ്പോഴും സുലുവിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. സ്കൂളില്‍ അക്കാലത്ത് യൂനിഫോം ഇല്ല. അതുകൊണ്ട് ഒരാള്‍ക്ക് എത്ര ജോടി വസ്ത്രമുണ്ടെന്ന് കണ്ടുപിടിയ്ക്കാന്‍ എളുപ്പമായിരുന്നു. സുലുവിന് രണ്ട് ജോടി വസ്ത്രമേ ഉണ്ടായിരുന്നുള്ളൂ. പച്ച പാവാടയും ബ്ലൗസും. പിന്നൊരു മഞ്ഞപ്പാവാടയും ബ്ലൗസും. അതു തന്നെ എപ്പോഴു മുഷിഞ്ഞിരിയ്ക്കും. കണ്ടാല്‍ ഒരാകര്‍ഷണവും തോന്നില്ല. പ്രണയാര്‍ദ്രമായ ഒരു കൗമാരക്കണ്ണുപോലും അവളിലേക്ക് നീണ്ടില്ല.<br /><br />പ്രാര്‍ത്ഥനയും ദേശീയ ഗാനവും ആലപിച്ചിരുന്ന മൂന്നംഗ ഗായിക സംഘത്തില്‍ സുലുവുമുണ്ടായിരുന്നു. സ്റ്റാഫ് റൂമില്‍ സൂക്ഷിയ്ക്കുന്ന ഡസ്റ്ററും ചോക്കും എടുക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ അവള് പ്രാര്‍ഥന ചൊല്ലാന്‍ ഹെഡ് മിസ്ട്രസിന്റെ മുറിയുടെ മുന്നിലേക്ക് വരുന്നുണ്ടാകും. ആ നേരത്താണ് ഞങ്ങള്‍ പരസ്പരം നോക്കുന്നതും ചെറിയൊരു പുഞ്ചിരി കൈമാറുന്നതും. അത്രയേയുള്ളു. അത് പക്ഷേ, ക്ലാസിലെ കുശുമ്പുള്ള ചെക്കന്മാര് കണ്ടുപിടിച്ചു. ആ നോട്ടത്തിലും ചിരിയിലും എന്തോ കളങ്കമുണ്ടെന്ന് അവര്‍ പ്രചരിച്ചിപ്പു.<br />പിന്നെ, സുലുവിന്റെ പേര് ചേര്‍ത്ത് പ്രദീപനും ഉമറും മുസ്തഫയുമൊക്കെ എന്നെ കളിയാക്കാന്‍ തുടങ്ങി. ചില വിരുതന്മാര് ഇന്റര്‍വെല്‍ സമയത്തും സ്കൂള്‍ വിട്ടു പോകുമ്പോഴും അവളെ എന്റെ പേര് പറഞ്ഞും കളിയാക്കാന്‍ തുടങ്ങി. <br />അങ്ങിനെയാണ് ശരിയ്ക്ക് ഈ പ്രേമത്തിന്റെ തുടക്കം. അതില്‍ പിന്നെയാണ് സുലു നല്ല വസ്ത്രങ്ങളുടുത്ത് വരാന്‍ തുടങ്ങിയത്. പുതിയ പാവാടകളും ബ്ലൗസുകളും അവള് മാറിമാറി ഉടുക്കുന്നു. മുഖത്ത് പുതിയൊരു തിളക്കം. കാതില്‍ പുതിയ കമ്മലുകള്‍. വലിയ കണ്ണുകള്‍ വട്ടത്തിലെഴുതി, കൂടുതല്‍ സുന്ദരിയായാണ് അവള് പിന്നീട് സ്കൂളിലെത്തിയത്. ചിരിയ്ക്കുമ്പോള്‍ അവളുടെ നുണക്കുഴി കൂടുതല്‍ വിരിയുന്നു. എന്റെ പ്രേമം അവള്‍ക്ക് പുതിയ സൗന്ദര്യം നല്‍കിയെന്ന് പ്രദീപും മുസ്തഫയും പിന്നെയും കളിയാക്കി.<br /><br />സത്യം അതായിരുന്നില്ല. ഉമ്മയേയും നാല് മക്കളേയും ഉപേക്ഷിച്ച് ആറോ ഏഴോ കൊല്ലം മുമ്പ് നാടു വിട്ടു പോയതായിരുന്നു അവളുടെ ബാപ്പ. അയല്‍ വീടുകളിലൊക്കെ ചില്ലറ പണികള്‍ ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഉമ്മ മക്കളെ പോറ്റിയിരുന്നത്. മൂത്ത ആങ്ങളക്ക് പത്താം ക്ലാസ് കഴിയുന്നതിന് മുമ്പേ പഠനം നിര്‍ത്തേണ്ടി വന്നു. നന്നായി ചിത്രം വരയ്ക്കുന്ന അവന് ചുവരെഴുത്തിനും പരസ്യ ബോര്‍ഡുകളെഴുതാനും പോകും. മൂത്ത ജ്യേഷ്ഠത്തിക്ക് ഏഴാം ക്ലാസിനപ്പുറം പഠിക്കാന്‍ പറ്റിയില്ല.<br />ബാപ്പയെക്കുറിച്ച് വര്‍ഷങ്ങളായി ഒരു വിവരവുമുണ്ടായിരുന്നില്ല. ചെറിയൊരു ഓലപ്പുരയുടെ ദാരിദ്ര്യത്തില്‍ ഉമ്മയേയും മക്കളേയും ഉപേക്ഷിച്ച് അയാള്‍ എങ്ങോട്ട് പോയെന്ന് ആര്‍ക്കും അറിയില്ല. മദ്രാസിലും മുംബൈയിലുമൊക്കെ തിരക്കിയെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല. യതീംഖാനയില്‍ വരേണ്ടി വന്ന എന്നേക്കാള്‍ കഷ്ടമായിരുന്നു അവളുടെ കാര്യം.<br />അങ്ങിനെ പട്ടിണിയും പങ്കപ്പാടുകളുമായി കഴിയുന്നതിനിടയിലാണ്, ഒരു സുപ്രഭാതത്തില്‍ കൈ നിറയെ പണവും പുതിയ വസ്ത്രങ്ങളും സമ്മാനങ്ങളുമൊക്കെയായി ബാപ്പ തിരിച്ചെത്തിയത്. നാടു വിട്ടുപോയ അയാള്‍ പലേടത്തും അലഞ്ഞു തിരിഞ്ഞ് മുംബൈയിലെത്തി. ഇപ്പോള്‍ അവിടെ സാമാന്യം തരക്കേടില്ലാത്ത ഒരു കച്ചവടമുണ്ട്. ബാപ്പയുടെ തിരിച്ചു വരവ് അവരുടെ കുടുംബത്തിന് ആഹ്ലാദമായി. അല്ലലും ദുരിതവും മാറി. നല്ല ആഹാരവും നല്ല വസ്ത്രങ്ങളും മനസ്സ് നിറയെ സന്തോഷവുമായപ്പോഴാണ് സുലു പുതിയ സുന്ദരിയായത്. മനസ്സിന്റെ സുഖം ശരീരത്തിന് സൗന്ദര്യം പകരുന്നു!<br /><br />അക്കൊല്ലത്തെ യുവജനോത്സവത്തിന്റെ സ്വാതന്ത്ര്യത്തില്‍ അവളോട് ഒന്നു മിണ്ടാന്‍ ഞാന്‍ അവസരം പാര്‍ത്തു. നാടോടി നൃത്തത്തിനുള്ള ചമയങ്ങളിട്ട്, ഗ്രീന്‍ റൂമില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു അവള്. എന്തായിരുന്നു ഞാന്‍ അപ്പോള്‍ അവളോട് പറഞ്ഞത്? ചങ്ക് പടപടാന്ന് മിടിയ്ക്കുന്നുണ്ടായിരുന്നു. എന്തു പറയണമെന്ന് ഒരുപാട് നേരം ആലോചിച്ചിരുന്നു.<br />നന്നായി കളിയ്ക്കണം ട്ടോ...<br />അങ്ങിനെ പറഞ്ഞ ശേഷം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കാന്‍ മുഖം തിരിച്ചപ്പോള്‍ പിന്നില്‍ ചിരിച്ചു കൊണ്ടൊരു ചേച്ചി. ഈറന്‍ സന്ധ്യ എന്ന സിനിമയില്‍ റഹ്മാന്റെ നായികയായിരുന്ന അഹല്യയുടെ മുഖഛായയുണ്ടെന്ന് തോന്നി അവര്‍ക്ക്. നേരാണ്, നേരിയൊരു ഛായ ഇല്ലാതില്ല.<br />ഞാന്‍ പരുങ്ങുന്നത് കണ്ടപ്പോള്‍, ആ ചേച്ചി പറഞ്ഞു.<br />ങും... എനിയ്ക്ക് ആളെ മനസ്സിലായി. സുലു എന്നും പറയാറുണ്ട്.<br />അപ്പോഴാണ് ഞാന്‍ ശരിയ്ക്കും ചമ്മിയത്.<br />സുലു പറഞ്ഞു, ജ്യേഷ്ഠത്തിയാണ്.<br /><br />അങ്ങിനെ അധികമൊന്നും മിണ്ടാനും പറയാനും അവസരം കിട്ടിയില്ലെങ്കിലും നിശ്ശബ്ദമായി ഞങ്ങള്‍ പ്രണയിച്ചു. കുട്ടികള്‍ കളിയാക്കുമ്പോള്‍ ദേഷ്യം അഭിനയിക്കുമെങ്കിലും ഞാനുമൊരു കാമുകനാണല്ലോ എന്ന് ഞാന്‍ ആനന്ദിച്ചു. മജീദോ കേശവന് നായരോ ഒക്കെ ആകാന്‍ പോകുന്ന എന്റെ കഥകളെഴുതാന്‍ ഒരു സാഹിത്യകാരന് വരുമോ? <br /><br />കാണാതായ പ്രണയ ലേഖനത്തിന്റെ കാര്യം ഞാന്‍ മറന്നിരുന്നു. <br />പിന്നീടൊരു പ്രണയ ലേഖനം ഞാനെഴുതിയതുമില്ല.<br /><br />ഒരു ദിവസം വാര്ഡന് എന്നെ വിളിച്ചു. ഭിന്ദ്രന്‍വാലയെന്നാണ് അദ്ദേഹത്തെ ഞങ്ങള്‍ വിളിച്ചിരുന്നത്. അതെ, പഞ്ചാബിനേയും ഇന്ത്യയെ തന്നെയും വിറപ്പിച്ചിരുന്ന പഴയ ഖലിസ്ഥാന്‍ നേതാവ് സാക്ഷാല്‍ ഭിന്ദ്രന്‍വാല തന്നെ. ഒരു പഞ്ചാബി സര്‍ദാര്‍ജിയുടെ ആകാര സൗഷ്ടവവുമുള്ള വാര്ഡന് ഭിന്ദ്രന്‍വാലയെപ്പോലെ ഇടതൂര്‍ന്ന താടിയുണ്ടായിരുന്നു. തലപ്പാവു കൂടി കെട്ടിയാല്‍ ശരിക്കും ഭിന്ദ്രന്‍വാല. അദ്ദേഹമൊന്നു നോക്കിയാല്‍ കുട്ടികള്‍ അകത്തേക്ക് വലിച്ച ശ്വാസം പുറത്തേക്ക് വിടില്ല. അത്രയ്ക്ക് പേടിയാണ്. തെറ്റു ചെയ്യുന്ന കുട്ടികളെ അദ്ദേഹം മാരകമായി ശിക്ഷിക്കും. ആകാശത്തോളം ഉയരുന്ന ബലിഷ്ഠമായ ആ കയ്യിലെ ചൂരല്‍ വന്നു വീഴുമ്പോള്‍ ഉള്ളംകൈ പൊട്ടിപ്പിളരും. കൈ വലിച്ചാല്‍, രണ്ട് കൈകളും കൂട്ടിപ്പിടിച്ച് ചൂരല്‍, ചന്തികളെ മര്‍ദിക്കും. കുട്ടികള്‍ മരിച്ചു പോയ ഉമ്മയേയോ ബാപ്പയേയോ വിളിച്ച് പൊട്ടിക്കരയും. അവരുടെ സങ്കടം കൈവള്ളയിലോ ചന്തിയിലോ തിണര്‍പ്പുകളായി പൊങ്ങിപ്പൊങ്ങി വരും. വാര്‍ഡന്റെ കൈകള്‍ ചൊറി പിടിച്ചു പോകട്ടെ എന്ന് പ്രാര്‍ഥിയ്ക്കാത്ത കുട്ടികളുണ്ടാകില്ല. പള്ളിയിലോ കാന്റീനിലോ ബഹളം വെച്ചതിന്, സമയത്തിന് പള്ളിയിലെത്താത്തിന് ....അങ്ങിനെ അടി കിട്ടാന്‍ കേസുകള്‍ അനവധിയാണ്. ഏതെങ്കിലുമൊരു കേസില്‍ പെടാത്ത പ്രതികളില്ല.<br />ഖുര്‍ആനില്‍ തബ്ബത്ത് യദാ അബീ ലഹബ്... അബൂ ലഹബിന്റെ രണ്ട് കരങ്ങളും നശിച്ചു പോകട്ടെ എന്ന വചനമോതുമ്പോള്‍ കുട്ടികള്‍ അബൂ ലഹബിന്റെ സ്ഥാനത്ത് ഭിന്ദ്രന്‍വാലയെ കാണും.<br />എന്തിനാണ് വാര്ഡന് എന്നെ വിളിച്ചത്? അടുത്ത ദിവസങ്ങളിലൊന്നും എന്തെങ്കിലും തെറ്റു ചെയ്തതറിയില്ല. പള്ളിയിലും കാന്റീനിലുമൊക്കെ വര്‍ത്തമാനമൊന്നും പറഞ്ഞതും ഓര്‍മയില്ല. ഉള്ളില്‍ ഭയവുമായി ഞാന്‍ ചെല്ലുമ്പോള്‍ മുസ്തഫയും മൊയ്തീന് കുട്ടിയും ക്ലാസിലെ വേറെയും രണ്ട് മൂന്നു കൂട്ടികളുണ്ട് വാര്‍ഡന്റെ മുറിയില്‍. എന്തോ കേസുണ്ട്. തീര്‍ച്ച. ഞാന്‍ പ്രതിയാകുമോ സാക്ഷിയാകുമോ?<br />ചെന്നപാടെ, വാര്ഡന് ചന്തി മേശപ്പുറത്ത് ചാരി നില്‍ക്കുകയുമല്ല ഇരിക്കുകയുമല്ലാത്ത ഒരു പോസില്‍ നിന്നു. എന്നിട്ട് മേശപ്പുറത്തു നിന്ന് പല മടക്കുകളായി മടക്കി വെച്ച ഒരു കടലാസെടുത്തു നിവര്‍ത്തി.<br />എന്റെ കരളിന്റെ കരളായ സുലുവിന്...<br />ഞാന്‍ ഞെട്ടി. ഞാന്‍ സുലുവിന് എഴിതിയ പ്രേമലേഖനം. നാലഞ്ചു മാസം മുമ്പ് എന്റെ നോട്ടുപുസ്തകത്തില്‍ നിന്ന് കാണാതായ എന്റെ ഹൃദയം. ഇതെങ്ങിനെ വാര്‍ഡന്റെ കൈകളിലെത്തി. <br />വാര്ഡന് എന്റെ ഹൃദയം വായിക്കുകയാണ്. ആ വരികള്‍ എന്റെ കാതുകളിലെത്തുന്നേയില്ല. ദൈവമേ എന്റെ കാതുകള്‍ പൊട്ടിപ്പോയോ? ആയിരം ചുടുചുംബനങ്ങളോടെ എന്ന അവസാനത്തെ വരികളിലേക്കാണ് പിന്നീട് എന്റെ കാതുകളെ വീണ്ടുകിട്ടിയത്. ഞാന്‍ സുലുവിന് നല്കിയ ചുംബനങ്ങള്‍ അവള്‍ക്ക് കിട്ടാതെ ഇതാ ശൂന്യതയിലേക്ക് പറന്നു പോകുന്നു. ഈ പ്രണയത്തിനും ചുംബനങ്ങള്‍ക്കും എന്ത് ശിക്ഷയാകും വാര്ഡന് വിധിയ്ക്കാനും നടപ്പാക്കാനും പോകുന്നത്? ഭയന്നു, ലജ്ജിച്ച് വല്ലാത്ത ഒരവസ്ഥയില്‍ ഞാന്‍ നിന്നു.<br />കത്ത് വാര്ഡന് വീണ്ടും മടക്കി. എന്നിട്ടൊരു ചോദ്യം.<br /><em>ആരാണ് സുലു? </em><br />ആ ശബ്ദത്തില്‍ ഭിന്ദ്രന്‍വാലയുടെ ശൗര്യമില്ലായിരുന്നു. മുമ്പൊരിയ്ക്കലും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അനുഭവപ്പെട്ടിട്ടില്ലാത്ത മൃദുലത. കണ്ണുകളില്‍ അതിനൊത്ത ശാന്തത.<br /><em>സുലൈഖ.. സ്കൂളിലെ കുട്ടിയാ.</em><br />എവിടുന്നാണ് ആ ശബ്ദം എന്റെ നാവിന് തുമ്പിലേക്ക് വന്നത്?<br /><em>നിനക്ക് അവളെ ഇഷ്ടമാണോ?</em><br />എന്താണ് ദൈവമേ ഭിന്ദ്രന്‍വാല ചോദിയ്ക്കുന്നത്? എന്ത് ഉത്തരമാണ് ഞാന്‍ നല്‍കേണ്ടത്? തുറന്നു വെച്ച എന്റെ ഹൃദയമാണ് വാര്‍ഡന്റെ മേശപ്പുറത്തിരിയ്ക്കുന്നത്. എന്റെ പ്രണയത്തിന്റെ നേര്‍സാക്ഷ്യം. അതിനകത്തുള്ള എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങളാണ് കുറച്ചു നേരത്തേ അദ്ദേഹം വായിച്ചു തീര്‍ത്തത്.<br /><em>ഇഷ്ടമാണ്.</em><br />എന്റെ പ്രണയം പോലെ വിശുദ്ധമായ ആ സത്യം കയ്പോടെ ഞാന്‍ അറിയിച്ചു.<br /><em>അവള്‍ക്കു നിന്നെയോ?</em><br />പിന്നെയും കുഴയ്ക്കുന്ന ചോദ്യം. ഇന്നോളം സുലു എന്നോട് അത് പറഞ്ഞിട്ടില്ല. ഞാന്‍ അത് ചോദിച്ചിട്ടില്ല. ചോദിയ്ക്കാന്‍ എനിക്ക് അവസരം കിട്ടിയില്ല. അതേ ചോദ്യം മിടിച്ചു കൊണ്ടിരിക്കുന്ന എന്റെ ഹൃദയമാണ് വാര്‍ഡന്റെ മേശപ്പുറത്തിരിയ്ക്കുന്നത്. ഇന്നോളം കൈപ്പറ്റിയിട്ടില്ലാത്ത ആ ചോദ്യത്തിന് ഉത്തരം സുലു എങ്ങിനെ എന്നോട് പറയും? സുലു പറയാതെ എനിയ്ക്കെങ്ങിനെ അതിന്റെ ഉത്തരം കിട്ടും.<br />എനിയ്ക്കറിയാം, സുലുവിന് എന്നെ ഇഷ്ടമാണ്. അവളുടെ നോട്ടത്തില്‍, പാതി വിടര്‍ന്ന പുഞ്ചിരിയില്‍, ആ ചിരി വിടര്‍ത്തുന്ന നുണക്കുഴികളില്‍ ഞാന്‍ അത് കണ്ടിട്ടുണ്ട്.<br /><em>ഇഷ്ടമാണ്.</em><br />എന്റെ വിശ്വസമാണ് അപ്പോള്‍ വാക്കുകളുടെ രൂപം പൂണ്ടത്.<br />ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ചു. മുസ്തഫയും മൊയ്തീന് കുട്ടിയും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു മൂന്നുപേരും നേരത്തെ സാക്ഷിമൊഴികള്‍ നല്‍കിയതുമാണ്. വിചാണ കഴിഞ്ഞു. ഇനി ശിക്ഷയാണ്. മേശപ്പുറത്ത് പല വണ്ണങ്ങളില്‍ തിളങ്ങുന്ന ചൂരല്‍ വടികളിലേക്ക് ഞാന്‍ നോക്കി. അത് ചൂരലോ അതോപാമ്പുകളോ? പത്തി വിടര്‍ത്തി അവ എനിക്കു നേരെ ചീറ്റുന്നുണ്ടോ?<br />പെട്ടെന്ന് ഭിന്ദ്രന്‍വാലയുടെ കൈകള്‍ ഏറ്റവും മൃദുവായി എന്റെ ചുമലില്‍ തൊട്ടു. പിന്നെ, വളരെ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു, പൊയ്ക്കോളൂ..<br />ഇന്നും എനിയ്ക്ക് മനസ്സിലായിട്ടില്ല എന്തിനാണ് എന്നെ അന്ന് ഭിന്ദ്രന്‍വാല വെറുതെ വിട്ടതെന്ന്!<br />ഇന്നും എനിയ്ക്ക് മനസ്സിലായിട്ടില്ല മൊയ്തീന് കുട്ടിയും മുസ്തഫയും എന്തിനാണ് എന്റെ ഹൃദയം കട്ടെടുത്ത് വാര്‍ഡന്റെ മുന്നില്‍ കൊണ്ടു പോയി തുറന്നു വെച്ചതെന്ന്!<br /><br />നഷ്ടപ്പെട്ട പ്രണയലേഖനത്തിന്റേയും വാര്‍ഡന്റെ വിചാരണയുടേയും എന്റെ പ്രണയ പ്രഖ്യാപനത്തിന്റെയും കഥകള്‍ സുലു അറഞ്ഞിട്ടില്ല. പിന്നീട് സുലുവിന് ഞാനൊരു പ്രണയ ലേഖനം എഴുതിയില്ല. അവളൊരു പ്രണയ ലേഖനം എനിയ്ക്കും തന്നില്ല. അതുകൊണ്ടാണ്, ഓട്ടോഗ്രാഫില്‍ അവളെഴുതാന്‍ പോകുന്ന വരികളില്‍ ഞാന്‍ അവളുടെ പ്രണയത്തിന്റെ പേമാരി തന്നെ പ്രതീക്ഷിക്കുന്നത്.<br />പിറ്റേന്ന് അവള് വന്നു. പച്ചയില്‍ വെള്ളപ്പൂക്കളുള്ള പാവാടയും ഇളംപച്ച ബ്ലൗസുമാണ് അന്ന് അവള് അണിഞ്ഞിരുന്നത്. മൂര്‍ധാവില്‍ നിന്ന് കഴുത്തിലൂടെ മൂന്നോട്ടിറങ്ങി വെളുത്ത ഷാളും. ഇന്ന് ആദ്യമായാണ് അവള് ഈ വേഷം ധരിയ്ക്കുന്നത്. ഈയൊരു ദിവസത്തേക്കു വേണ്ടി മാത്രം അവള് പുതിയ വേഷമിട്ടുവോ?<br /><br />ഹൃദയമിടിപ്പോടെ ഏറ്റുവാങ്ങിയ ഓട്ടോഗ്രാഫിന്റെ താളുകള്‍ മറിയ്ച്ചുനോക്കാന്‍ എനിയ്ക്ക് ധൃതിയായിരുന്നു. പഴയൊരു സിനിമാ പാട്ടിന്റെ വരികളായിരുന്നു അതില്‍.<br /><br /><em>ഇണക്കമോ പിണക്കമോ പ്രിയതമാ പറയുമോ<br />ഇണങ്ങിയാല്‍ അകലുമോ<br />പിണങ്ങിയാല്‍ അടുക്കുമോ<br />ചിരിയ്ക്കുവാന്‍ മാത്രമായി അടുക്കരുതേ നാമെന്നും<br />കരയുവാന്‍ അകലരുതേ പ്രിയതമേ നാമെന്നും</em><br /><br />പ്രിയതമാ എന്ന ആ സംബോധനയില്‍ ഞാന്‍ എന്നെ മറന്നു. ലിസയിലെ കേട്ടു പഴകിയ ആ പാട്ട് ആദ്യം കേള്‍ക്കുന്നതുപോലെ തോന്നി. എനിക്കു വേണ്ടി മാത്രമായി, സുലു രചിച്ച വരികളായി അവ എന്റെ മനസ്സിലേക്ക് ഒഴുകി. <br /><br />അങ്ങിനെ ആദ്യമായി ഞാനൊരുവളുടെ പ്രിയതമനായി.Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com63tag:blogger.com,1999:blog-2839656767217831711.post-68171045002049622972008-07-21T06:00:00.001+03:002008-07-21T06:00:00.813+03:00മുലപ്പാല്‍ ഒഴുക്കിക്കളയുന്നവര്നൊന്തുപെറ്റ കുഞ്ഞിനെ ഇരുപതോ മുപ്പതോ ദിവസം <br />പോലും കഴിയും മുന്‍പ് നാട്ടില്‍ ഉപേക്ഷിച്ച് വിമാനം <br />കയറേണ്ടി വരുന്ന പ്രവാസികളായ അമ്മമാരെക്കുറിച്ച് <br />മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലൈ ആദ്യവാരം <br />പ്രസിദ്ധീകരിച്ച ലേഖനം.<br /><br /><br />അമ്മിഞ്ഞപ്പാലിന് അണ കെട്ടേണ്ടി വരുന്നവര്‍<br /><br />ഒന്ന്<br />സ്കൂള്‍ വിട്ടാല്‍ ഞാനും പുഷ്പയും ഒന്നിച്ചാണ് വീട്ടിലേക്ക് <br />ഓടുന്നത്. എന്നേക്കാള്‍ ധൃതിയാണ് അവള്‍ക്ക് വീട്ടിലെത്താന്‍. <br />അവള് എത്തുമ്പോള്‍ മുറ്റത്തിന് അതിരിട്ട വരമ്പത്ത് <br />വലതു കാല് കയറ്റി വെച്ച് അവളുടെ അമ്മ കാത്തുനില്ക്കുന്നുണ്ടാകും. <br />സ്ലേറ്റും പുസ്തകവും വരമ്പത്ത് വെച്ച് അവള്, ഉയര്‍ത്തിവെച്ച <br />അമ്മയുടെ മുട്ടുകാലിന് മുകളിലേക്ക് ഒരു ചാട്ടമാണ്. <br />എന്നിട്ട് അമ്മയുടെ ബ്ലൗസ് മേല്പോട്ടുയര്ത്തി ആര്‍ത്തിയോടെ <br />മുല വലിച്ചു കുടിക്കും. ഇടങ്കണ്ണിട്ട് എന്നെ നോക്കും. <br />എനിക്ക് നാണമാകും. എനിക്ക് അപ്പോള്‍ എന്റെ <br />വെല്യുമ്മയുടെ ആട്ടിന്‍കുട്ടികളെ ഓര്മ വരും. അഴിച്ചു <br />വിട്ടാല്‍ കുന്തിരിയെടുത്ത് പാഞ്ഞു വന്ന് തള്ളയുടെ <br />അകിട്ടില്‍ മുട്ടിമുട്ടി മുല കുടിക്കുന്ന ആട്ടിന്‍ കുട്ടികളെ <br />കാണാന്‍ നല്ല കൗതുകമാണ്. പുഷ്പ കണ്ണടച്ച് ഒരു വീര്പ്പിന് <br />രണ്ടു മുലയും കുടിച്ചു വറ്റിയ്ക്കും.<br />ഒന്നാം ക്ലാസിലായിരുന്നു ഞാനും പുഷ്പയും അന്ന്. <br />ഞാന്‍ ഒരു വയസ്സ് തികച്ചും മുല കുടിച്ചിട്ടില്ല. അപ്പോഴേക്കും <br />ഉമ്മയുടെ മുലയ്ക്ക് പുതിയ അവകാശിയെത്തിയിരുന്നു. <br />അനിയന് ഭാഗ്യവാനായിരുന്നു. അവനു താഴെയുള്ള <br />പെങ്ങള് വരാന്‍ കുറേ താമസിച്ചു. അവന് കുറേക്കാലം <br />ഉമ്മ മുല കൊടുത്തിട്ടുണ്ട്. അവന് കുടിക്കുന്നത് <br />ഞാന്‍ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്. അസൂയ <br />തോന്നിയിട്ടുണ്ട്. ഇന്നും ഉമ്മ അവനോട് ഇത്തിരി <br />സ്നേഹക്കൂടുതല് കാണിക്കുന്നുണ്ടോ എന്ന് ഞാന്‍ അസൂയപ്പെടുന്നു.<br />പുഷ്പ എന്നാണ് മുലകുടി നര്‍ത്തിയതെന്നറിയില്ല. <br />പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുന്ദരിയായ അവള് <br />ബാലേട്ടനെ പ്രേമിച്ചു. പരീക്ഷക്ക് പിന്നാലെ കല്യാണം. <br />കല്യാണം കഴിഞ്ഞ് അവള് ബാലേട്ടന്റെ വീട്ടിലേക്ക് പോയി. <br />പിന്നീട് കുറേക്കാലത്തേക്ക് ഞാനവളെ കാണുന്നില്ല. <br />കാണുമ്പോള്‍ അവള്‍ക്ക് രണ്ടോ മൂന്നോ കുട്ടികളായിരുന്നു.<br />എവിടെയെങ്കിലും വെച്ച് പുഷ്പയെ കണ്ടാല്‍, വരമ്പത്ത് <br />കയറ്റിവെച്ചിരിക്കുന്ന അമ്മയുടെ കാലില്‍ ചാടിക്കയറിയിരുന്നു <br />മുല കുടിക്കുന്ന ദൃശ്യം മനസ്സില്‍ തെളിയും. സ്കൂള്‍ ബസില്‍ <br />നിന്നിറങ്ങി, ഓടിക്കയറി പൂമുഖത്തെത്തും മുമ്പേ ബാഗ് <br />വലിച്ചെറിഞ്ഞു വിരല്‍ കുടിയ്ക്കാന്‍ ധൃതിപ്പെടുന്ന <br />എന്റെ മകളെ കാണുമ്പോള്‍ ഞാന്‍ പുഷ്പയെ ഓര്‍ക്കും. <br />എന്റെ മോള്‍ക്ക്, വിരല്‍ കുടിക്കുന്ന ദുശ്ശീലമുണ്ട്. <br />നാലാള് കാണ്‍കെ വിരല്‍ കുടിക്കാന്‍ അവള്‍ക്ക് നാണമാണ്. <br />സ്കൂളിലും ബസ്സിലുമൊക്കെയാകുമ്പോള്‍ കഷ്ടപ്പെട്ട് ക്ഷമിച്ചിരിക്കും. <br />ക്ലാസ് കഴിഞ്ഞ് വീട്ടിലെത്താന്‍ പുഷ്പയെപ്പോലെ <br />അവളും ധൃതിപ്പെട്ട് ഓടിവരുന്നു.<br /><br />സ്വന്തം കുഞ്ഞിന് കുടിക്കാന്‍ വിധിയില്ലാത്ത മുലപ്പാല്‍ <br />അമ്മയുടെ നെഞ്ചില്‍ കുത്തിനോവിക്കും. പത്ത് പെറ്റ എന്റെ <br />ഉമ്മയോ ഒന്നാം ക്ലാസില്‍ പോകാന്‍ തുടങ്ങിയിട്ടും പുഷ്പയെ <br />പാലൂട്ടിയ അവളുടെ അമ്മയോ ആ വേദന അനുഭവിച്ചിട്ടില്ല. <br />ആ വേദന തടുക്കാന്‍ മുല്ലപ്പൂക്കളോ കാബേജിന്റെ ഇലകളോ <br />മുലയില്‍ ചേര്‍ത്തു വെച്ച് അമ്മിഞ്ഞപ്പാലിന് അണകെട്ടുന്ന <br />പെണ്ണുങ്ങളുണ്ട്. എന്നിട്ടും ശമിക്കാത്ത വേദനയെ തോല്പിക്കാന് <br />അവര്‍ വേദന സംഹാരികള്‍ വിഴുങ്ങുന്നു. മാറിലെ നോവ് വേദന <br />സംഹാരി കൊണ്ടും മനസ്സിലെ നോവ് കണ്ണീരു കൊണ്ടും <br />മായ്ക്കാന്‍ ശ്രമിക്കുന്ന അമ്മമാരുടെ കഥയാണിത്. <br />വീര്‍ത്തുകെട്ടുന്ന മുലകളുടെ വേദന അവര്‍ക്കു മാത്രേ മനസ്സിലാകൂ.<br /><br />രണ്ട്<br /><br />എലിസബത്ത് കയറിയ വിമാനം റിയാദില്‍ പറന്നിറങ്ങി. <br />കണ്ണീരും മൂക്കും തുടച്ച കൈലേസ് നനഞ്ഞ് നാറിയിരുന്നു. <br />നെഞ്ചില്‍ തൂങ്ങൂന്ന ഭാരം ഇറക്കിവെക്കാന്‍ അവളൊരിടം തേടി. <br />സൂചി കുത്തുമ്പോലെ മാറിടം പിടയുന്നു. അതൊരമ്മയുടെ <br />മാത്രം വേദനയാണ്. അവള് സ്ത്രീകളുടെ ടോയ്ലറ്റ് തെരഞ്ഞു. <br />ചുരിദാറിന്റെ ഹുക്കുകള്‍ അടര്‍ത്തി, മകന് കൊടുക്കാന്‍ <br />കഴിയാത്ത സ്നേഹം അവള് വാഷ്ബേസിനിലേക്ക് അമര്‍ത്തിപ്പിഴിഞ്ഞു. <br />ഇന്നലെ രാത്രി മുതല്‍ തോരാതെ പെയ്യുന്ന കണ്ണീര് <br />തുടയ്ക്കാന്‍ ബാത്ത്റൂമിലെ ടിഷ്യൂ പേപ്പറുകള്‍ <br />തികയില്ലെന്ന് തോന്നി അവള്‍ക്ക്.<br />അല്‍ ഖസീമിലേക്കുള്ള വിമാനം ഇനിയും മൂന്ന് <br />മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ. ലോഞ്ചില്‍ കാത്തിരിക്കുമ്പോള്‍ <br />അവളുടെ കാതില്‍ മണിക്കുട്ടന് കരഞ്ഞു. നെടുമ്പാശ്ശേരിയില്‍ <br />ജോസേട്ടനും അമ്മയും പാസ്സെടുത്തു വിമാനത്താവളത്തിന് <br />അകത്ത് കയറിയിരുന്നു. ചെക്ക് ഇന്‍ കഴിഞ്ഞ് ഇമിഗ്രേഷന്‍ <br />കൗണ്ടറിലേക്ക് നീങ്ങുന്നതിന് മുമ്പ്, ഒരിക്കല്‍ കൂടി നെഞ്ചിലെ <br />സ്നേഹം മോന് പകര്‍ന്നു കൊടുത്ത്, കരള്‍ പറിച്ചെറിയുമ്പോലെയാണ് <br />ജോസേട്ടന്റെ കൈകളിലേക്ക് തിരിച്ചു കൊടുത്തത്.<br />മുപ്പത്താറ് ദിവസം. അത്രയേ ആകുന്നുള്ളൂ മണിക്കുട്ടന് പിറന്നിട്ട്. <br />അത്രയേ അവധിയുണ്ടായിരുന്നുള്ളൂ. മോനെ ജോസേട്ടനേയും <br />അമ്മയേയും ഏല്പിച്ച് വിമാനം കയറി. കണ്ണും മൂക്കും <br />വിരിഞ്ഞു വരുന്നേയുള്ളൂ. പെറ്റിട്ടപ്പോള്‍ മമ്മി പറഞ്ഞു. <br />ജോസേട്ടന്റെ ചാച്ചന്റെ ഛായയാണെന്ന്. ശരിക്കുള്ള ഛായ <br />ഉരുത്തിരിഞ്ഞു വരാന്‍ കുറച്ചു കൂടി കഴിയണമെന്ന് അപ്പോള്‍ <br />നാത്തൂന്മാര് ആരോ പറഞ്ഞു. എലിസബത്തിന് അതൊന്നും <br />കാണാന്‍ കഴിയില്ല. ജീവിതം കടലുകള്‍ക്കിക്കരെയായിപ്പോയി. <br />കുഞ്ഞിന്റ മാറുന്ന മുഖവും ഭാവങ്ങളും കാണാന്‍ ഓരോ <br />മസാവും ഫോട്ടോയെടുത്തു അയച്ചു തരാന്‍ ജോസേട്ടനെ <br />പറഞ്ഞേല്പിച്ചിട്ടുണ്ട്. അടുത്ത വരവിന് മണിക്കുട്ടനെ <br />മാമോദീസ മുക്കണം. അതിന് കണക്കാക്കി വേണം അടുത്ത <br />അവധി തരപ്പെടുത്താന്‍.<br />പത്താം ക്ലാസ് കഴിഞ്ഞ് നഴ്സിംഗിന് വിടണമെന്ന് പള്ളീലെ അച്ചനാണ് <br />എലിസബത്തിന്റെ പപ്പയെ ഉപദേശിച്ചത്. അല്ലെങ്കിലും ഇടവകയിലെ <br />പെണ്കുട്ടികളൊക്കെ ചെയ്യുന്നത് അതു തന്നെയാണ്. <br />പാവപ്പെട്ടവരും മധ്യവര്‍ഗ്ഗക്കാരുമൊക്കെ കടവും <br />കള്ളിയുമായി കുട്ടികളെ നഴ്സിംഗിന് വിടും. മേഴ്സിച്ചേച്ചിയേയും <br />ആനിച്ചേച്ചിയേയും പോലെ ഗള്‍ഫ് അന്നേ സ്വപ്നം കണ്ടു. <br />പപ്പയും മമ്മിയുമാണ് കൂടുതല്‍ സ്വപ്നം കണ്ടത്. അല്ലെങ്കില്‍ അനു സെബാസ്റ്റ്യനെപ്പോലെയോ ജോളി മാത്യുവിനെപ്പോലെയോ <br />ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോകണം. അനു സെബാസ്റ്റ്യന്റെ <br />അമ്മ പള്ളിയില്‍ വെച്ചു കാണുമ്പോഴൊക്കെ മമ്മിയോട് പറയും. <br />പുറത്തു വല്ലോം പോണം. എന്നാലേ നാല് കാശുണ്ടാക്കാന്‍ പറ്റൂ. <br />ഇവിടെ ഈ മാതായിലും കാരിത്താസിലുമൊക്കെ <br />പോയിട്ട് എന്നാ കിട്ടാനാ? ഇനീപ്പം സര്‍ക്കാരാശുപത്രീ കിട്ടിയാലും <br />പിള്ളാര്‍ക്ക് കഷ്ടപ്പാടാന്നല്ലാതെ വലിയ കാര്യമൊന്നുമില്ല..<br />കോഴ്സും ബോണ്ടും കഴിഞ്ഞ്, ബോംബെയിലും <br />ദല്‍ഹിയിലുമൊക്കെ പ്രവൃത്തി പരിചയത്തിനായി കുറേ വട്ടം കറങ്ങി. <br />മീറത്തിലെ നഴ്സിംഗ് സ്കൂളിലുണ്ടായിരുന്ന മറാഠി <br />അമ്മാവനാണ് സൗദിയിലേക്കുള്ള ഇന്റര്‍വ്യൂവിന്റെ കാര്യം <br />എഴുതിയറിച്ചത്. അന്ന് ദല്‍ഹിയിലായിരുന്നു. ദല്‍ഹിയില്‍ നിന്ന് <br />മുംബൈയില്‍ വന്നു. ഒരുപാട് നഴ്സുമാരെ അമ്മാവന് ഗള്‍ഫിലോ <br />സ്റ്റേറ്റ്സിലോ എത്തിച്ചിട്ടുണ്ട്. ചിലരൊക്കെ ഇംഗ്ലണ്ടിലുമുണ്ട്. <br />അമ്മാവന് ഒന്നും ചെയ്യുന്നില്ല. പത്രത്തില്‍ വരുന്ന ഇന്റര്‍വ്യൂ <br />പരസ്യങ്ങള്‍ തപ്പിപ്പിടിച്ച് കുട്ടികളെ അറിയിക്കും. <br />ഐ.ഇ.എല്‍.ടി.എസ് എഴുതിയാല്‍ ലണ്ടനിലേക്ക് ശ്രമിക്കാം. <br />അല്ലെങ്കില്‍ സി.ജി.എഫ്.എന്‍.എസ് നോക്കണം. ഒന്നും നടന്നില്ല. <br />ഇപ്രാവശ്യത്തെ അവധിക്കാലം പ്രസവവും ആശുപത്രിയുമായി കഴിഞ്ഞു. <br />ജോസേട്ടനെപ്പോലും ശരിക്ക് സ്നേഹിക്കാന്‍ നേരം കിട്ടിയിട്ടില്ല. <br />ലണ്ടനിലോ സ്റ്റേറ്റ്സിലോ ആണെങ്കില്‍ ഗ്രീന്‍ ചാനലില്‍ തന്നെ <br />ഭര്‍ത്താവിനേയും കൊണ്ടുപോകാം. സൗദി അറേബ്യയില്‍ അതു പറ്റില്ല. <br />ഇവിടെ നഴ്സുമാര്‍ക്ക് കുടുംബ വിസയില്ല. <br />അവര്‍ ഒറ്റക്ക് ഹോസ്റ്റലില്‍ കഴിയണം. നൊന്തുപെറ്റ കുഞ്ഞിനെ <br />കണ്ടു കൊതി തീരുന്നതിന് മുമ്പേ കണ്ണീരോടെ വിമാനം കയറണം,<br /><br />എന്‍.ഐ.സി.യുവിലാണ് എലിസബത്തിന് ഡ്യൂട്ടി. ആതുരരായ <br />നവജാത ശിശുക്കളുടെ ലോകം. രാവിലെ ഡ്യൂട്ടിക്ക് ചെല്ലുമ്പോള്‍ രാജി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്‍വെന്ററിയെടുത്ത്, മെഡിസിനുകളും <br />ഉപകരണങ്ങളും ചെക്ക് ചെയ്ത് ഡ്യൂട്ടി ഏറ്റുവാങ്ങിപ്പോകുമ്പോള്‍ <br />ആന്‍സി പുതിയ അഡ്മിഷന് വന്ന കുഞ്ഞിനെപ്പറ്റി പറഞ്ഞു.<br />കണ്ണുകളിറുക്കിയടിച്ച്, സുഖനിദ്രയില്‍ കിടയ്ക്കുന്ന കുഞ്ഞിന് <br />ശ്വാസത്തിന് പ്രശ്നമുണ്ട്. സിസേറിയനായിരുന്നു. ചുവന്നു തുടുത്ത <br />ഈ അറബിക്കുട്ടന് തന്റെ മണിക്കുട്ടന്റെ ഛായയുണ്ടോ? <br />എലിസബത്തിന്റെ മനസ്സൊന്നു പിടച്ചു. നെഞ്ചില്‍ സ്നേഹം ചുരന്നു. <br />നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ ഓരോ കുഞ്ഞിലും <br />അവള് തന്റെ മണിക്കുട്ടന്റെ മുഖം കണ്ടു. സ്വന്തം കുഞ്ഞിനെപ്പോലെ, <br />അവള് ഓരോ കുഞ്ഞിനേയും താലോലിച്ചു. ആ കുഞ്ഞുങ്ങള്‍ക്കെല്ലാം <br />എലിസബത്ത് അമ്മയായി. നാപ്കിനുകള്‍ മാറ്റുമ്പോഴും ആന്റിബയോട്ടിക്കുകള്‍ നല്കുമ്പോഴും പുലര്‍ക്കാലങ്ങളില്‍ നേര്‍ത്ത ചുടുവെള്ളത്തില്‍ അവറ്റകളെ കഴുകിയെടുക്കുമ്പോഴും അവളിലെ അമ്മ ഉണര്‍ന്നു കരഞ്ഞു. <br />അപ്പോഴൊക്കെ മണിക്കുട്ടന് മനസ്സില്‍ കൈകാലിട്ടടിച്ചു. <br />അവന് ചിരിക്കുകയാണോ കരയുകയാണോ? നെഞ്ച് വല്ലാതെ <br />ചുരത്തിക്കൊണ്ടിരിക്കുന്നു.<br />മുലപ്പാലിന്റെ ഭാരം നെഞ്ചില്‍ വേദനയായി പുളയുന്നുണ്ട്. <br />ഡ്യൂട്ടിക്ക് പുറപ്പെടും മുമ്പ് വേദനക്കുള്ള കാബര്‍ ഗോളിന് <br />ഗുളിക കഴിച്ചതാണ്.<br />ഇടക്ക് മനസ്സ് വല്ലാതെ പതറുമ്പോള്‍ അവള്‍ക്ക് തോന്നും, <br />ദൈവമേ ഈ കുഞ്ഞുങ്ങളെ ഒന്നിച്ചെടുത്ത് ഞാന്‍ മാറോട് ചേര്‍ത്താലോ? <br />എന്റെ കുഞ്ഞിന് കിട്ടാത്ത ഈ മുലപ്പാല്‍ അവര്‍ കുടിച്ചു വറ്റിക്കട്ടെ... <br />വേദന താങ്ങാതാകുമ്പോള്‍ ടോയ്ലറ്റില് പോയി അവള് മാറ് പിഴിഞ്ഞൊഴിച്ച് നെടുവീര്‍പ്പിടും.<br />നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ സ്തനങ്ങളും <br />എത്ര ഭാഗ്യമുള്ളവ എന്ന് വേദപുസ്തകത്തില്‍ (ലൂക്കോ: 11:27) <br />വായിക്കുമ്പോഴൊക്കെ സ്വന്തം കുഞ്ഞിനെ പാലൂട്ടാന്‍ പറ്റാത്ത തന്റെ സ്തനങ്ങളെക്കുറിച്ചോര്‍ത്ത് എലിസബത്ത് കരയും. തന്റേയും മണിക്കുട്ടന്റേയും ഭാഗ്യക്കേടില്‍ മനസ്സ് വേവും. അന്നേരം, മോശയെ പാലൂട്ടാന്‍ <br />ഫറോവയുടെ കൊട്ടാരത്തില്‍ വേഷ പ്രഛന്നയായി ചെന്ന <br />മോശയുടെ മാതാവിനെക്കുറിച്ച് അവള് ഓര്‍മിക്കും. <br />പുഴയിലൊഴുക്കിയ കുഞ്ഞിന് മുലകൊടുക്കുന്നതിനെ കുറിച്ചായിരുന്നു <br />മോശയുടെ അമ്മയുടേയും വേദന. കര്‍ത്താവേ, <br />ഈ രാത്രിയില്‍ എനിക്ക് രണ്ട് ചിറക് മുളച്ചിരുന്നെങ്കില്‍ പറന്നു പോയി ഞാനെന്റെ കുഞ്ഞിനെ പാലൂട്ടുമായിരുന്നല്ലോ എന്നവള്‍ വിലപിക്കും. പിന്നെ, <br />കാബേജിന്റെ ഇലകളോ മുല്ലപ്പൂക്കളോ വെച്ച് അവള് മാറിടം വരിഞ്ഞുകെട്ടും. കാബേജിന്റെ ഇലകളും മുല്ലപ്പൂക്കളും മുലപ്പാല്‍ കുടിച്ചു വറ്റിക്കട്ടെ. <br />മലുപ്പാല്‍ ചുരത്തിപ്പോരാതെ പിടിച്ചു കെട്ടാനുള്ള ചിറയാണ് ഈ കെട്ട്. <br />പേറു കഴിഞ്ഞ് നാട്ടില്‍ നിന്നു പോരുന്ന പ്രവാസിപ്പെണ്ണുങ്ങളൊക്കെ <br />ചെയ്യുന്ന ഒരു നാടന്‍ വൈദ്യമാണത്. മുലപ്പാല്‍ കുറയ്ക്കുന്നതിന് നാട്ടില്‍ <br />വെച്ചേ മുല്ലപ്പൂ വൈദ്യം തുടങ്ങിയിരുന്നു. ഇവിടെ മുല്ലപ്പൂക്കള്‍ കിട്ടാന്‍ <br />പ്രയാസമാണ്. കാബേജു തന്നെയാണ് ആശ്രയം. <br />വൃത്തിയായി കഴുകിയ കാബേജിന്റെ ഇലകള്‍ തണ്ടുകള്‍ കളഞ്ഞ ശേഷം <br />മുലകളില്‍ വെക്കുകയാണ് ചെയ്യുന്നത്. മുലക്കണ്ണ് ഒഴിവാക്കി, <br />മുലയുടെ ചുറ്റും ഇല ചേര്‍ന്നു നില്ക്കുന്ന രൂപത്തിലാണ് വെയ്ക്കുന്നത്. <br />മുലകളില്‍ ചേര്‍ന്നു നില്ക്കാന് അനുയോജ്യമായ ബ്രാ ഉപയോഗിക്കും. <br />മുല്ലപ്പൂക്കളും ഇതേ രീതിയിലാണ് പ്രയോഗിക്കുന്നത്.<br />മുല്ലപ്പൂക്കളും കാബേജിന്റെ ഇലകളും മാറിലെ ഭാരം കുറയ്ക്കും. <br />ആത്മാവിന്റെ വേദന പക്ഷേ, എങ്ങിനെ തീരും?<br /><br /><br />എലിസബത്ത് പിന്നീട് നാട്ടിലേക്ക് തിരിച്ചു പോയി. <br />പോകുമ്പോള്‍ അവളുടെ കൈയില്‍ രണ്ടാഴ്ച മുമ്പ് പ്രസവിച്ച <br />രണ്ടാമത്തെ കുഞ്ഞുമുണ്ടായിരുന്നു. ഇക്കുറി പ്രസവം കഴിഞ്ഞ് <br />മരുഭൂമിയുടെ നാട്ടിലെ ആശുപത്രിയിലേക്ക് തിരിച്ചു വരേണ്ടെന്ന് <br />അവള് തീരുമാനിച്ചു. നൊന്തുപെറ്റ കുഞ്ഞിനെ <br />നാട്ടിലുപേക്ഷിച്ചു പോരാന്‍ വയ്യ. മണിക്കുട്ടന്റെ കൈയും കാലും <br />വളരുന്നത് കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ <br />അവധിക്കു ചെന്നപ്പോഴും അവന് അടുത്തു വരാന്‍ മടിയായിരുന്നു. <br />അടുക്കാന്‍ തുടങ്ങുമ്പോഴേക്കും തിരിച്ചു പോരാന്‍ സമയമാകും <br />ഫൈനല്‍ എക്സിറ്റിനുള്ള അപേക്ഷ കൊടുത്തു അവള് കാത്തിരുന്നു. <br />പക്ഷേ, ആരോഗ്യ മന്ത്രാലവയുമായുള്ള കരാര്‍ തീരാറായിരുന്നു. <br />കരാറിന്റെ കാലാവധി തീരാതെ ഫൈനല്‍ എക്സിറ്റ് കിട്ടില്ല. <br />റീ എന്‍ട്രി വിസ കിട്ടണമെങ്കില്‍ കരാര്‍ പുതുക്കണം. <br />രണ്ടായാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതിന്റേതായ <br />സമയമെടുക്കും. നിയമങ്ങള്‍ അവളെ നോക്കി കൊഞ്ഞനം <br />കുത്തിക്കൊണ്ടിരുന്നു. പ്രസവത്തിന് നാട്ടിലെത്തണമെന്ന <br />അവളുടെ ആഗ്രഹം വെറുതെയായി. ജോലി ചെയ്യുന്ന <br />ആശുപത്രിയില്‍ തന്നെ അവള് പ്രസവിച്ചു.<br />സഹപ്രവര്‍ത്തകകളുടെ പരിചരണത്തിലായിരുന്നു അവള്.<br /> പ്രസവം കഴിഞ്ഞ് രണ്ടാഴ്ചക്കുശേമാണ് അവളുടെ <br />കടലാസുപണികള്‍ പൂര്‍ത്തിയായി പാസ്സ്പോര്‍ട്ട് കയ്യില്‍ കിട്ടിയത്. <br />അതുവരെ ഹോസ്റ്റലില്‍ തന്നെയായിരുന്നു താമസം. <br />രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മുറിയില്‍ വന്നു കിടന്നുറങ്ങുന്ന <br />സഹപ്രവര്‍ത്തകയെ പലപ്പോഴും അവളുടെ കുഞ്ഞിന്റെ <br />കരച്ചില് അലോസരപ്പെടുത്തി. അവളോടുള്ള അനുതാപത്തില്‍ <br />എല്ലാവരും സഹിച്ചു. വിമാനത്താവളത്തില്‍ യാത്രയയക്കാന്‍ <br />ചെന്നപ്പോള്‍ ഏതൊക്കെയോ അസ്വാതന്ത്ര്യങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ഒരാളുടെ മുഖച്ഛായയായിരുന്നു അവള്‍ക്ക്.<br />എലിസബത്ത് ഉപേക്ഷിച്ചു പോയ ആശുപത്രിയുടെ വരാന്തകളിലൂടെ, <br />അവള് പിഴിഞ്ഞൊഴിച്ച മുലപ്പാല്‍ ഒഴുകി വരുന്നുണ്ടോ? <br />സ്വയം ജീവിയ്ക്കാന്‍, നാടിന്റെ സാമ്പത്തിക സുസ്ഥിതിക്ക് <br />സംഭാവന അര്‍പ്പിക്കാന്‍ കടല്‍ കടന്നു പോന്ന ഒരമ്മയുടെ <br />കണ്ണീരും ചോരയും കലര്‍ന്ന് മലിനമായ ആ മുലപ്പാല്‍ <br />ഒരു മഹാപ്രളയമായി കേരളത്തിലേക്ക് ഒഴുകിയെത്തി നമ്മെ <br />വിഴുങ്ങിക്കളയുമോ?<br /><br /><a href="http://ptsadik.googlepages.com/mulappalozhukkikkalayunnavar.pdf"><strong>ലേഖനത്തിന്റെ പൂര്‍ണരൂപം</strong> </a>Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com34tag:blogger.com,1999:blog-2839656767217831711.post-82051571488411297872008-07-18T16:00:00.002+03:002008-07-18T16:07:17.139+03:00വിനോദം മരണത്തിലേക്ക്എന്റെ കൈകാലുകളില്‍ നിന്ന് ആ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല. <br />അരിപ്പാറയിലെ വെള്ളച്ചാട്ടം കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു കൂട്ടുകാരെ <br />തിരിച്ചു കിട്ടിയ നിമിഷം. <br /><br />ഒരവധിക്കാലത്ത് ആ സൗന്ദര്യം തേടിച്ചെന്ന ഞാനും എന്റെ കൂട്ടുകാരും <br />ഭാഗ്യം കൊണ്ട് മാത്രം മരണ മുഖത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. <br />തൊട്ടടുത്ത ദിവസങ്ങളില്‍ അവിടെ നടന്ന രണ്ട് മരണങ്ങളാണ് <br />മറക്കാന്‍ ശ്രമിക്കുന്ന <a href="http://munnooran.blogspot.com/2008/05/blog-post_18.html">ആ ഓര്‍മകളുടെ</a> ഞെട്ടല്‍ വീണ്ടും മനസ്സിലേക്ക് കൊണ്ടു വരുന്നത്.<br /><br />ഇപ്പോള്‍, പ്രൃതിയുടെ വശ്യതയും വന്യതയും നിറഞ്ഞു നില്ക്കുന്ന ആ <br />കാഴ്ചകളിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്. <br />വെള്ളച്ചാട്ടത്തില്‍ അപകടം പതിവായതു തന്നെ കാരണം. <br /><br />മലകളില്‍ നിന്നിറങ്ങി, കുതിച്ചു ചാടി വരുന്ന ഏതൊരു വെള്ളച്ചാട്ടവും സൗന്ദര്യം <br />മാത്രമല്ല, അപകടം കൂടി ഉള്ളിലൊളിപ്പിച്ചു വെച്ചിരിക്കും -യക്ഷിയെപ്പോലെ.<br /><br />പാല്‍നുര ചിതറി, അഴകളവുകള്‍ പ്രദര്‍ശിപ്പിച്ച്, പൊട്ടിച്ചിരിയുടെ <br />കളംകളം മുഴക്കി അത് നമ്മെ പ്രലോഭിപ്പിക്കും. മരണത്തിലേക്ക് <br />വലിച്ചടുപ്പിച്ചു കൊണ്ടിരിക്കും. പക്ഷേ, അതിന്റെ ദംഷ്ട്രകളില്‍ <br />പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മള് തന്നെയാണ്. <br />ദൂരെ നിന്നു കാണേണ്ടത് ദൂരെ നിന്നേ കാണാവൂ.. അല്ലെങ്കിലും അടുത്തു <br />ചെല്ലുമ്പോഴാണല്ലോ പലതിന്റേയും തനിനിറം നാം കാണുന്നത്. <br />നല്ലൊരു സൗഹൃദത്തിനു പോലും ചിലപ്പോള്‍ ഇങ്ങിനൊയൊരു <br />ദുര്യോഗം സംഭവിക്കുന്നത് അനുഭവിച്ചിട്ടില്ലേ...?<br /><br />രണ്ടോ മൂന്നോ ആഴ്ച മുമ്പാണ് മാങ്കാവില്‍ നിന്നെത്തിയ <br />ഒരു സഹോദരന് അവളുടെ ചതിയില്‍ പെട്ടത്. ഇപ്പോള്‍ ചെറൂപ്പ <br />കുറ്റിക്കടവിലെ മറ്റൊരു യുവാവും. ഈ കുറിപ്പെഴുതുമ്പോഴും <br />ഇവരിലൊരാളുടെ ശരീരം കണ്ടെത്താനായിട്ടില്ല.<br /><br />കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയായ ആനക്കാംപൊയിലിന് <br />സമീപമാണ് കണ്ണിനും കരളിനും കുളിര് പകരുന്ന അരിപ്പാറ വെള്ളച്ചാട്ടം. <br />അടുത്തിടെ മാത്രമാണ് ഈ കേന്ദ്രം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. <br />പഞ്ചായത്ത് അധികൃതര്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഇവിടേക്ക് <br />കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. <br />പക്ഷേ, ദിനേന എത്തിക്കൊണ്ടിരിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് <br />ആവശ്യമായ യാതൊന്നും ചെയ്തുവെച്ചിട്ടില്ലെന്നതാണ് സത്യം. <br />ഇപ്പോള്‍ സുരക്ഷയുടെ പേരിലാണ് ജില്ലാ ഭരണകൂടം ഇവിടെ <br />സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും.<br /><br />പരിസരത്തെ ഗ്രാമീണരില്‍ ചിലര്‍ക്ക് സഞ്ചാരികളുടെ വരവും പോക്കും <br />നല്ല വരുമാന മാര്‍ഗ്ഗമായിരുന്നു. സഞ്ചാരികള്‍ക്ക് ഏറ്റവും രുചിയേറിയ, <br />ഗാര്‍ഹിക ഭക്ഷണമൊരുക്കിക്കൊടുക്കാന്‍ മലഞ്ചെരിവുകളിലെ വീട്ടുകാരുണ്ട്. <br />അധികൃതരുടെ ഉദാസീന നയങ്ങള്‍ മൂലമോ സഞ്ചാരികളുടെ <br />അനവധാനത മൂലമോ ഒക്കെ ഇല്ലാതാകുകയാണ്.<br /><br />പലപ്പോഴും മദ്യക്കുപ്പികളുമായെത്തുന്ന സഞ്ചാരികള്‍ ഈ<br /> വെള്ളക്കെട്ടുകളെ മലിനമാക്കുന്നു. കുടിച്ചു ലക്കുകെട്ടവര്‍ ഗ്രാമീണരായ <br />പെണ്ണുങ്ങളെ ശല്യം ചെയ്യുന്നതായും ഇടക്ക് പരാതിയുണ്ടായിരുന്നു. <br />ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിലും <br />പരാതി നല്‍കിയാതി പത്രത്തില്‍ വാര്‍ത്ത വന്നു.<br /><br />അരിപ്പാറയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക -പ്രകൃതിയുടെ <br />ഈ സൗന്ദര്യ സങ്കേതം അതേ പടി നിലനിര്ത്തുകക. <br />അതിന്റെ ചാരിത്ര്യം കവര്‍ന്നെടുക്കരുത്. ഒപ്പം ദംഷ്ട്രകള്‍ ഉള്ളിലൊളിപ്പിച്ച്, <br />പൊട്ടിച്ചിരിച്ചു കുതിച്ചു ചാടി വരുന്ന ആ സൗന്ദര്യത്തില്‍ മതി മറന്ന് <br />മരണത്തിലേക്ക് സ്വയം കടന്നു ചെല്ലാതിരിക്കുക ---Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com6tag:blogger.com,1999:blog-2839656767217831711.post-73596852711018549492008-07-12T07:30:00.001+03:002008-10-27T23:34:24.267+03:00മരണമില്ലാത്ത പ്രണയംഎത്ര താജ്മഹലുകള്‍ തീര്‍ക്കും<br />നാം ഈ പ്രണയത്തിന്?<br /><br /><br />ബി.പി. മൊയ്തീനെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കരിങ്കുരങ്ങുണ്ടായിരുന്നു. ഓമനത്വമുള്ള ഒരു കുട്ടിക്കുരങ്ങ്. ചീനിയുടെ ചുവട്ടില്‍ വെച്ചാണ് ആദ്യം ആ കാഴ്ച കാണുന്നത്. രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്നു ഞാന്‍.<br />പുല്‍പറമ്പ് കഴിഞ്ഞ് കൊടിയത്തൂരിലേക്ക് പോകുന്ന തെയ്യത്തിന് കടവിലേക്ക് തിരിയുന്നേടത്താണ് ചീനി. ബസ് കാത്തു നില്‍ക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും വിശാലമയ തണലൊരുക്കി നില്ക്കുന്ന ചീനിയുടെ ചുവട്ടില്‍<br />വെള്ളാരങ്കണ്ണുകളുള്ള ആ വലിയ മനുഷ്യന് നില്ക്കുമ്പോള് <br />ചുമലിലായിരുന്നു ആ കരിങ്കുരങ്ങ്. <br />ക്ലാസില്‍ ചെന്നപ്പോള്‍ റഫീഖ് പറഞ്ഞു: അതാണ് ബി.പി മൊയ്തീന്. <br />ആ കുരങ്ങിന്റെ പേര് സീതയാണെന്നും. പെണ്ണു കെട്ടാത്ത മൊയ്തീന്റെ കൂടെ എപ്പോഴും സീതയുണ്ടാകുമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു കേട്ട വലിയൊരു വിവരവും അവന് പറഞ്ഞു തന്നു.<br />റഫീഖ് മുക്കത്തുകാരനാണ്. സിനിമാളിലെ മമ്മദാജിയുടെ മകന്. (വയലില്‍ എന്നാണ് അവരുടെ ശരിക്കുള്ള വീട്ടുപേര്.<br />പണ്ട്, സിനിമാ ടാക്കീസ് ഉണ്ടായിരുന്ന സ്ഥലത്ത്<br />വീടു വെച്ചപ്പോള്‍ അവരുടെ വീട്ടു പേര് സിനിമാളെന്നായി).<br />മുക്കത്തുകാരനായ ബി.പി. മൊയ്തീനെക്കുറിച്ച് പിന്നെയും<br />അവന് ഇടക്കു പറഞ്ഞു തരും. സിനിമാക്കാരുമായുള്ള ബന്ധം. ജയന് നായകനായ അഭിനയം സിനിമ നിര്‍മിച്ച കഥ.<br />എല്ലാ സിനിമയും കണ്ട് അതിന്റെ കഥകള്‍ <br />വള്ളിയും പുള്ളിയും പോകാതെ പറഞ്ഞു തരാന്‍ റഫീഖ് മിടുക്കനായിരുന്നു. അഭിനയത്തിന്റെ ഷൂട്ടിംഗിന് കട്ടാങ്ങലും പരിസരത്തും വന്നപ്പോഴാണ് റഫീഖ് ജയനെ കാണുന്നത്. അതിനൊക്കെ കഴിവുള്ള വലിയ ഒരാളായി ബി.പി. മൊയ്തീന് എന്റെ കുഞ്ഞു മനസ്സിലും കുടിയേറി.<br /><br />എന്നാലും ചീനിയുടെ ചോട്ടില് സീതയോടൊപ്പം കണ്ട മൊയ്തീനായിരുന്നു എന്റെ മനസ്സില്‍. പിന്നെ മൊയ്തീനെ കാണുമ്പോഴൊക്കെ ആദരപൂര്‍വം നോക്കി നിന്നിട്ടുണ്ട്. ആ വെള്ളാരങ്കണ്ണുകളില്‍ എപ്പോഴും സ്നേഹം തുളുമ്പി നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്.<br />ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അത്. അന്നു പക്ഷേ, മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള<br />പ്രണയത്തെ കുറിച്ച് റഫീഖിന് അറിയാമായിരുന്നോ എന്നെനിക്കറിയില്ല. അവന് അതേക്കുറിച്ച് ഒന്നും പറഞ്ഞതായി ഓര്‍മയില്ല. പ്രണയത്തെക്കുറിച്ചൊക്കെ ഞങ്ങള്‍ ഏഴാം ക്ലാസുകാര്‍ ഇടക്കിടെ ചര്‍ച്ച ചെയ്തിരുന്നതാണല്ലോ. സ്ഥലത്തെ പോസ്റ്റുമാനും ജാനുവും തമ്മിലുള്ള പ്രണയം അങ്ങാടിപ്പാട്ടായിരുന്നുവല്ലോ. പോസ്റ്റ് ഓഫീസിന്റെ ചുമരില്‍ ജാനു ഹ..ഹ..ഹ... എന്ന് കരിക്കട്ട കൊണ്ട് എഴുതിവെച്ചത് ക്ലാസില്‍ നിന്ന് പുറത്തു വിടുമ്പോഴും ഉച്ചക്ക് വിടുമ്പോഴും ഞങ്ങള്‍ പോയി വായിച്ച്, നാണിച്ച് ചിരിച്ചിരുന്നുവല്ലോ. കുഞ്ഞമ്മദ് കാക്കയുടെ മകള്‍ സുന്ദരിയായ സുബൈദയോട് സ്കൂളിന്റെ ഇടവഴിയില്‍നിന്ന് ചായക്കടക്കാരന് അസീസ് വര്‍ത്തമാനം പറയുമ്പോള്‍ അവര്‍ തമ്മില്‍ പ്രേമമാണെന്ന് ഞങ്ങള്‍ കുട്ടികള്‍ പിറുപിറുത്തിരുന്നുവല്ലോ. ലൈലയുടേയും അസ്മാബിയുടേയുമൊക്കെ പേര് പറഞ്ഞ് എന്നെ റഫീഖും ശംസുവും ശരീഫുമൊക്കെ കളിയാക്കിയിരുന്നതും അങ്ങിനെയുള്ള ഏതോ ചിന്തയുടെ പേരിലായിരുന്നില്ലേ?<br /><br />പക്ഷേ, മൊയ്തീനെയും കാഞ്ചനേട്ത്തിയേയും പറ്റി റഫീഖ് ഒന്നും പറഞ്ഞതോര്‍മയില്ല. മൊയ്തീനെ പിന്നെ ഇരുവഴിഞ്ഞി കൊണ്ടു പോയി. അപ്പോഴേക്കും ഞാന്‍ ഹൈസ്കൂള്‍ പഠനത്തിന് വാടാനപ്പള്ളിയിലെ യതീംഖാനയിലെത്തിയിരുന്നു.<br />നന്നായി മഴപെയ്ത ഒരു രാവിലെ ഓര്‍ഫനേജിന്റെ ലൈബ്രറിയില്‍, പത്രങ്ങള്‍ വായിക്കാന്‍ ചെന്നപ്പോഴാണ് കറുപ്പില്‍ വെള്ള അക്ഷരങ്ങള്‍ നിരത്തിയ ആ വാര്‍ത്ത കണ്ടത്. ഇരുവഴിഞ്ഞിപ്പുഴയില്‍ തോണി ദുരന്തം. തെയ്യത്തിന് കടവില്‍ തോണി മറിഞ്ഞ് മൂന്ന് പേര് മരിച്ചിരിക്കുന്നു. ദൈവമേ, ഇതെന്റെ പുഴയാണല്ലോ. ഞാന്‍ കൊടിയത്തൂരില്‍ അമ്മായിയുടേയും എളേമയുടേയും വീട്ടില്‍ പോകുന്നത് ഈ കടത്ത് വഴിയാണ്.<br />വെള്ളരിമലയില്‍ ഉരുള്‍പൊട്ടി, കൂലംകുത്തിയൊഴുകിയ പുഴയില്‍ നിറയെ യാത്രക്കാരുമായി മറുകരക്ക് നീങ്ങിയ കൊച്ചു തോണി മറിഞ്ഞു. ഒരുപാട് പേരെ, ജീവിതത്തിന്റെ കരയിലേക്ക് കൊണ്ടു വന്ന മൊയ്തീന് പക്ഷേ, കയങ്ങളിലേക്ക് താണുപോയി. ഉള്ളാട്ടില്‍ ഉസ്സന്‍ കുട്ടിയാണ് മരിച്ചു പോയ മറ്റൊരാള്‍. അന്ന് പുഴ കൊണ്ടുപോയ അംജത് മോനെ ഇന്നോളം തിരിച്ചു കിട്ടിയിട്ടില്ല.<br />മൊയ്തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു.<br />ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ ില്‍ക്കാതെ <br />മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ അദ്ദേഹം അലറിയത്. കലങ്ങി മറിഞ്ഞ്, കൂലം കുത്തിയൊഴുകിയ ആ മലവെള്ളത്തില്‍ ഏറെ പിടിച്ചു നില്ക്കാന് കഴിയാതെ മൊയ്തീന് തോറ്റുകൊടുത്തു. മൊയ്തീന് പോയി. വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ മൊയ്തീനെക്കുറിച്ചും സീതയെക്കുറിച്ചും ഓര്‍ത്തു. കാഞ്ചനേട്ത്തി എന്റെ ചിത്രത്തിലെവിടയുമില്ലായിരുന്നു. <br />ഇടവപ്പാതി തകര്‍ത്തു പെയ്ത ഒരു പ്രഭാതത്തിലായിരുന്നു അത്.<br /><br />പിന്നീട് വെളുത്ത വസ്ത്രത്തില്‍ കാഞ്ചനേടത്തിയെ കണ്ടപ്പോള്‍ ആരോ പറഞ്ഞു, അത് മൊയ്തീന്റെ വിധവയാണെന്ന്. മൊയ്തീന് പെണ്ണുകെട്ടിയിട്ടില്ലെന്നാണ് എന്റെ അറിവ്. ഇരുവരും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്നും കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും മൊയ്തീന് കെട്ടാത്ത മൊയ്തീന്റെ വിധവയാണ് കാഞ്ചനേട്ത്തിയെന്നും മനസ്സിലായത് പിന്നെയാണ്. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്‍. മോഹനന് മൊയ്തീന് എന്ന കഥയെഴുതുന്നത്.<br />അക്കഥയില്‍ കാഞ്ചനേട്ത്തിയുടെ പേര് വേറെയായിരുന്നു. മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം ഞാനറിയുന്നത് ആ കഥയില്‍നിന്നാണ്. ഒരു പുഴയും, ഒരു കടലും അത്ര ആഴത്തിലൊഴുകുന്നില്ലെന്ന് ഞാനറിയുന്നതും അപ്പോഴാണ്. തന്നേക്കാള്‍ ആഴത്തിലൊഴുകുന്ന പ്രണയപ്പുഴയോടുള്ള പകയാണോ ഇരുവഴിഞ്ഞി മൊയ്തീനോടും കാഞ്ചനയോടും തീര്‍ത്തത്?<br />ജീവിച്ചിരിക്കുന്ന കാഞ്ചനേടത്തിയുടെ നന്മ വിചാരിച്ചാകും മോഹന്‍ കഥയില്‍ അവരുടെ പേര് ചേര്‍ക്കാതിരുന്നത്. ഇപ്പോള്‍ മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള അനശ്വര പ്രണയം പലപ്പോഴായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ആദ്യം `വനിത' യില്‍. പിന്നെ ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലിലെ സുപ്രിം സാക്രിഫൈസ് എന്ന മഹാത്യാഗത്തിന്റെ എപ്പിസോഡില്‍. ഇപ്പോള്‍ സമകാലിക മലയാളം വാരികയില്‍.<br />എത്ര എഴുതിയാലും എത്ര ക്യാമറകള്‍ പകര്‍ത്തിയാലും ആ പ്രണയകഥയുടെ തീവ്രത നമുക്ക് അനുഭവിക്കാന്‍ കഴിയില്ല. <br />ഇതുപോലൊരു പ്രണയം ലോകത്തെവിടെയെങ്കിലും ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? പ്രണയത്തിനുവേണ്ടി മൊയ്തീന് പിതാവിന്റെ<br />കത്തിക്കുത്തിന് പാത്രമായി. വീട്ടില്‍ നിന്ന് പുറത്തായി. കാഞ്ചനേട്ത്തി വീട്ടുതടങ്കലിലായി. <br />മൊയ്തീന് പോയപ്പോള്‍ പിന്നാലെ പോകാന്‍ കാഞ്ചനേടത്തി പലവട്ടം പുറപ്പെട്ടതാണ്. ഉറക്ക ഗുളികള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി. വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന് ആ ജീവന് കാത്തു. ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്ബന്ധിച്ചവരോട് പറഞ്ഞു, എനിക്ക് ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം. മൊയ്തീന് കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക് തിരിച്ചു വരാനല്ല, കലങ്ങി മറിഞ്ഞ ആ വെള്ളം കുടിച്ച് സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നുവത്രെ ചിന്ത.<br />ബന്ധുക്കള്‍ ആരോ കുപ്പിയിലാക്കി കൊണ്ടു വന്ന ആ വെള്ളം കുടിച്ചാണ് പക്ഷേ, അവര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.<br />മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്തീന്റെ വിധവയായി, വെളുത്ത വസ്ത്രത്തിലേക്കാണ് അവരുടെ ജീവന് മടങ്ങി വന്നത്. അങ്ങിനെ അവര്‍ മൊയ്തീന്റെ വിധവയായി. ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവാസിനിച്ചു പോയിരുന്നുവെങ്കില്‍ മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയോനെ...<br /><br />മൊയ്തീന്റെ ഉമ്മ പാത്തുമ്മത്താത്ത വന്ന് അവരെ കൊണ്ടുപോയി. മൊയ്തീന്റെ പേരില്‍ സേവാമന്ദിരവും സാമൂഹിക പ്രവര്‍ത്തനവുമായി അവര്‍ ജീവിച്ചു. ഇന്നും ജീവിക്കുന്നു, ചില്ലിട്ടുവെച്ച മൊയ്തീന്റെ ഛായാ ചിത്രത്തിനു കീഴെ ഏകാകിനിയായി. ഇന്നോളം ഒരു പെണ്ണും കടന്നുപോയിട്ടില്ലാത്ത പ്രണയ വഴിത്താരയില്‍ തീര്‍ത്തും ഏകാന്ത പഥികയായി. മുക്കത്ത് ശരീരം മാത്രമുള്ള, കുറേ മനുഷ്യരുണ്ടായിരുന്നു.<br />വേലായുധനും അസൈന്‍ കുട്ടിയും അബുവും.. അങ്ങിനെ കുറേ പേര്. ഉറപ്പുള്ള മനസ്സില്ലാത്തവര്‍. ബുദ്ധിയുള്ളവര്‍ക്ക് അവര്‍ ഭ്രാന്തന്മാരാണ്. കല്ലെറിഞ്ഞും കളിയാക്കിയും പാട്ടുപാടിച്ചും ബുദ്ധിമാന്മാര്ക്ക് നേരം കളയാനുള്ളവര്‍. ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു നടക്കുന്ന അവരെ കണ്ടാല്‍ ബുദ്ധിയുള്ളവര്‍ അറപ്പോടെ മാറി നില്ക്കും.<br />അവരെ മനുഷ്യ ജീവികളായി കണ്ടിരുന്നത് പാത്തുമ്മത്താത്ത മാത്രമായിരുന്നു. കുളിപ്പിച്ചും ഭക്ഷണം വിളമ്പി കൊടുത്തും വസ്ത്രം കഴുകിക്കൊടുത്തും അവരെ പരിപാലിച്ചത് ആ ഉമ്മ മാത്രമാണ്. ആ ഉമ്മയ്ക്കേ, ജാതിയും മതവും നോക്കാതെ, മരിച്ചു പോയ തന്റെ മകന്റെ ഭാര്യയായി കാഞ്ചനേട്ത്തിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ സാധിക്കൂ. അങ്ങിനെ മകന് കെട്ടാത്ത പെണ്ണിന്റെ അമ്മായി അമ്മയായി, അമ്മയായി പാത്തുമ്മത്താത്ത കാഞ്ചനേട്ത്തിയെ സ്നേഹിച്ചു.<br />കെട്ടാത്ത പുരുഷന്റെ പെണ്ണായി അവരോടൊപ്പം കാഞ്ചനേടത്തി ജീവിച്ചു. അങ്ങിനെ ജീവിയ്ക്കാന്‍ ഞങ്ങളുടെ കാഞ്ചനേടത്തിക്കേ കഴിയൂ.<br />വെറുതെ, ദുഃഖത്തിന്റെ മൂടുപടത്തിനകത്ത് ജീവിതം തുലച്ചു കളയാതെ നാട്ടിലെ അശരണര്‍ക്കും അബലകളായ പെണ്ണുങ്ങള്‍ക്കും അവര്‍ ആശ്രയമായി. മുക്കത്തെ ബി.പി മൊയ്തീന് സേവാ മന്ദിരം അത്തരക്കാരുടെ അഭയ കേന്ദ്രമയി. <br />ഇതാണ് പ്രണയം. ഇതു മാത്രമാണ് പ്രണയം. അനുരാഗം മാംസനിബദ്ധമല്ല തന്നെ, തീര്‍ച്ച. കാഞ്ചനേടത്തി ജീവിക്കുമ്പോഴെങ്കിലും<br />മറിച്ചു പറഞ്ഞാല്‍ ഞങ്ങള്‍ സമ്മതിച്ചു തരില്ല. <br /><br />നാടന്‍ പ്രേമത്തിന്റെ നാട്ടില്‍ വളര്‍ന്നു പന്തലിച്ച ഈ അനശ്വര പ്രണയത്തിന് ഏത് സ്മാരകം <br />തീര്‍ക്കും നമ്മള്? <br /><br />എത്ര താജ്മഹലുകള്‍ പണിതാല്‍ ഈ പ്രണയത്തിന് സ്മാരകമാകും?Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com43tag:blogger.com,1999:blog-2839656767217831711.post-10856665423873262992008-07-07T04:30:00.000+03:002008-07-07T04:30:00.238+03:00പാട്ടുകള്‍ വന്ന വഴികള്‍; പാട്ടുകാരുംപ്രശസ്ത സംഗീത നിരൂപകനും ഗവേഷകനുമായ രവി മേനോന്റെ എങ്ങിനെ നീ മറക്കും എന്ന ഗ്രന്ഥത്തിന്റെ ആസ്വാദനം.<br />പി.ഡി.എഫ് കോപ്പി <a href="http://ptsadik.googlepages.com/engineneemarakkum.pdf">ഇവിടെ</a>വായിക്കാം.<br /><br /><br />പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ...<br />പാട്ടു കേട്ട് നീയുറങ്ങെന്‍ കരളിന്റെ കാതലേ.....<br /><br />അര നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇന്നും കുഞ്ഞുങ്ങളെ<br />പാടിയുറക്കുന്ന അമ്മമാരുടെ ചുണ്ടിലൂറി വരുന്ന പാട്ടാണിത്.<br />സീത എന്ന ചിത്രത്തില്‍ അഭയദേവ് രചിച്ച് ദക്ഷിണാമൂര്‍ത്തി<br />സംഗീതം പകര്‍ന്ന ഈ പാട്ട് പി. സുശീലയുടെ സ്വരമാധുരിയിലാണ്<br />മലയാളികളുടെ ഹൃദയത്തിലേക്ക് ഒഴുകിയത്.<br />തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നു പോരുന്ന<br />സുന്ദരമായ ഈ താരാട്ട് കേട്ടുറങ്ങാത്ത കുഞ്ഞുങ്ങളുണ്ടാകില്ല.<br /><br />പക്ഷേ, ആ പാട്ടു പാടി മലയാളത്തെ മയക്കിയ പാട്ടുകാരി<br />ആ പാട്ടിന് ജന്മം കൊടുക്കാന്‍ അനുഭവിച്ച ത്യാഗം എത്ര പേര്‍ക്കറിയാം?<br />ആന്ധ്രക്കാരിയായ സുശീലക്ക് ഒരു നിലയ്ക്കും വഴങ്ങാത്ത<br />ഭാഷയായിരുന്നു മലയാളം. പി. ലീലക്കു വേണ്ടി<br />ചിട്ടപ്പെടുത്തിയതായിരുന്നു ശരിക്കും സീതയിലെ ആ പാട്ട്.<br />യാദൃച്ഛികമായാണ് സുശീല പാടാനെത്തുന്നത്.<br />സ്വാഭാവികമായും ഭാഷ അതി കഠിനമായി വന്നു.<br />ന എന്ന അക്ഷരമാണ് ഏറ്റവും പ്രശ്നമായത്.<br />രണ്ടു തരത്തിലാണ് മലയാളത്തില്‍ ന ഉച്ചരിക്കുന്നത്.<br />പല്ലു കൊണ്ട് നാക്കിന്റെ കീഴെ സ്പര്‍ശിച്ച് ന പരിശീലിക്കാനായിരുന്നു<br />ദക്ഷിണാമൂര്‍ത്തി സ്വാമയുടെ നിര്‍ദേശം.<br />ന പരിശീലിച്ച് നാവു മുറിഞ്ഞ് ആ മറുനാട്ടുകാരിയുടെ<br />നാവില്‍ ചോര പൊടിഞ്ഞു. അങ്ങിനെ കഷ്ടപ്പെട്ട് ഉച്ചാരണം<br />പഠിച്ച് സശീല പാടി ആ പാട്ട് എത്ര കുഞ്ഞുങ്ങള്‍ക്കാണ് ഉറക്കുപാട്ടായത്!<br /><br />ഈ പാട്ടും പാട്ടുകാരിയും കടന്നുവന്ന വഴികളെക്കുറിച്ച്<br />നമുക്ക് പറഞ്ഞു തരുന്നത് രവിമേനോനാണ്. ഗാനഗവേഷകന്<br />എന്ന നിലയിലും അവതാരകന് എന്ന നിലയിലും ശ്രദ്ധേയനായ<br />രവിമേനോന്റെ എങ്ങിനെ നാം മറക്കും എന്ന പുസ്തകം<br />സംഗീതാസ്വാദര്‍ക്ക് അങ്ങിനെ വലിയ മുതല്‍ക്കൂട്ടാകുന്നു.<br />നാം നെഞ്ചേറ്റിയ പാട്ടുകളെക്കുറിച്ചും ആ പാട്ടുകളിലൂടെ<br />നാം നെഞ്ചേറ്റുന്ന പാട്ടുകാരെക്കുറിച്ചും നാം കൂടുതല്‍ അറിയുന്നൂ<br />ഒലിവ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിലൂടെ.<br />നാദം, ഗാനം, ഈണം എന്നിങ്ങിനെ മൂന്ന് ഭാഗങ്ങളിലായി<br />25 ലേഖനങ്ങളാണ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.<br /><br />നാദം എന്ന വിഭാഗത്തില്‍ ഗായകരേയും ഗാനം എന്ന വിഭാഗത്തില്‍<br />കവികളേയും ഈണം എന്ന വിഭാഗത്തില്‍ സംഗീത<br />സംവിധായകരേയും അവതരിപ്പിക്കുന്നു.<br />യേശുദാസ്, ജയചന്ദ്രന്, ഉദയഭാനു, പി. ലീല, കോഴിക്കോട് അബ്ദുല്‍ ഖാദര്‍,<br />എസ്. ജാനകി, വാണി ജയറാം, ചിത്ര, സുജാത, വേണുഗോപാല്‍, ബ്രഹ്മാനന്ദന്,<br />എല്‍.ആര്. ഈശ്വരി തുടങ്ങിയ ഗായകരും ഒ.എന്‍.വി, ശ്രകുമാരന്‍ തമ്പി,<br />യൂസുഫലി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയ ഗാനരചയിതാക്കളും<br />ബാബുരാജ്, ദേവരാജന്‍, രാഘവന്, സലീല്‍ ചൗധരി, ആര്.കെ. ശേഖര്‍,<br />അര്ജുനന്, ജെറി അമല്‍ദേവ്, പുകഴേന്തി തുടങ്ങിയ<br />സംഗീത സംവിധായകരുമാണ് പുസ്തകത്തില്‍ വരുന്നത്.<br /><br /> ഗാന സാഹിത്യത്തെക്കുറിച്ചും സംഗീത സംവിധാനത്തെക്കുറിച്ചും<br />ആലാപന ശൈലികളെക്കുറിച്ചും നല്ലതുപോലെ പഠനം<br />നടത്തിയതിനുശേഷമേ രവിമേനോന് തന്റെ അഭിപ്രായങ്ങള്‍<br />രേഖപ്പെടുത്തുകയുള്ളൂവെന്നും പ്രശസ്ത സംവിധായകനും<br />ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പുസ്തകത്തിന്റെ<br />അവതാരികയില്‍ പറയുന്നു.<br />പല പാട്ടുകളുടേയും പിറവി, രചനയായാലും ആലാപനമായാലും ]<br />സംഗീതമായാലും വരുന്ന വഴികള്‍ ഗാനാസ്വാദകരെ ശരിക്കും<br />അല്‍ഭുതപ്പെടുത്തുന്നു. കൃതഹസ്തനായ ഒരു പത്രപ്രവര്‍ത്തകന്റെ<br />കൈത്തഴക്കം രവിമേനോന്റെ എഴുത്തിനെ കൂടുതല്‍ ഹൃദ്യമാക്കുന്നു.<br />നാടകീയമായ അവതരണ ശൈലി വായനയുടെ<br />ആകാംക്ഷ നിലനിര്‍ത്താനും വായന അതിവേഗം<br />മുന്നോട്ടുകൊണ്ടുപോകാനും ഹായകമാണ്. 1963ല്‍ കടുത്ത<br />ആസ്തമയുടെ പിടിയിലായ ശേഷം അതിനു മുമ്പ് പാടിയ<br />പോലെ പാടാന്‍ സാധിച്ചിട്ടില്ല ജാനകിക്ക്. പാട്ടുകാരിക്ക്<br />ശ്വാസ തടസ്സം വന്നാലുള്ള അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.<br />ഇതിനു പുറമെയാണ് ഇസ്കിമിയ എന്ന ഹൃദ്രോഗവും അവരെ കീഴടക്കുന്നത്.<br />പെന്സുലിന് കുത്തി വെച്ച് മരണം മുഖാമുഖം കണ്ട് നാളുകള്‍.<br />ഈ തളര്‍ച്ച അതിജീവിച്ചാണ് അവര്‍ സൂര്യകാന്തിയും<br />താമരക്കുമ്പിളല്ലോ മമ ഹൃദയവും പൊട്ടിത്തകര്‍ക്ക കിനാവും<br />തുഷാര ബിന്ദുക്കളും ആലപിച്ചത്. ഇനി ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍<br />മനസ്സില്‍ പുതിയൊരു വിങ്ങല്‍ കൂടി ഉണ്ടാക്കാന്‍ രവിമേനോന്റെ<br />വെളിപ്പെടുത്തലുകള്‍ ആസ്വാദകനെ നിര്‍ബന്ധിതനാക്കുന്നു.<br />പനിക്കിടക്കയില്‍ നിന്ന് എണീറ്റുപോയാണ് ഉണരൂ വേഗം നീ,<br />മാനസ മണിവേണുവില്‍, മുകിലേ... തുടങ്ങിയ പാട്ടുകള്‍ ജാനകി<br />മലയാളികള്‍ക്ക് സമ്മാനിച്ചത്.<br /><br />ഉമ്മയിലെ പാലാണ് തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്,<br />എന്‍ കണ്ണിന്റെ കടവിലടുത്താല്‍ എന്നീ പാട്ടുകള്‍ നാം<br />ഉദയഭാനുവിന്റെ സ്വരത്തില്‍ കേള്‍ക്കേണ്ടതായിരുന്നു.<br />ഈ രണ്ടു പാട്ടുകളും ബാബുരാജ് കോഴിക്കോട് വെച്ച്<br />കെ.പി. ഉദയഭാനുവിനെ പഠിപ്പിച്ചതാണ്. കുഞ്ചാക്കോയുടെ<br />നിര്‍ബന്ധ പ്രകാരമാണ് പിന്നീട് ബാബുരാജ് ഈ പാട്ടുകള്‍<br />എ.എം രാജയെക്കൊണ്ട് പാടിപ്പിക്കുന്നത്.<br />രാജയെ പാട്ടു പാടിപ്പഠിപ്പിച്ചതാകട്ടെ ഉദയഭാനു തന്നെയാണെന്ന്<br />വിഷാദ ഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന അധ്യാത്തില്‍ നാമറിയുന്നു.<br />റോസിയിലെ അല്ലിയാമ്പല്‍ കടവിലന്നരയക്കു വെള്ളം<br />എന്ന പാട്ട് ഉദയഭാനുവിന് സുഖമില്ലാത്തതു കൊണ്ടാണ്<br />സംഗീത സംവിധായകന് ജോബ് മാഷ് യേശുദാസിനെ കൊണ്ട് പാടിക്കുന്നത്.<br />ഉദയഭാനുവിന് വിഷമമാകുമെന്ന് കരുതി പാടാന്‍ മടിച്ച<br />യേശുദാസിനെ അദ്ദേഹം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.<br /><br />മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി -ജയചന്ദ്രന്റെ സ്വരമധുരത്തില്‍<br />ഗാനാസ്വാദകര്‍ ഏറ്റുവാങ്ങിയ സുന്ദര ഗാനം, യഥാര്‍ഥത്തില്‍<br />യേശുദാസിന് പാടാന്‍ വെച്ചിരുന്ന പാട്ടായിരുന്നുവത്രെ അത്.<br />താരുണ്യം തന്നുടെ എന്ന സാധാരണ പാട്ടു പാടാനാണ്<br />ദേവരാജന്‍മാഷ് ജയചന്ദ്രനെ വിളിച്ചത്. ഒരു പ്രാക്ടീസിന് വേണ്ടി<br />മഞ്ഞലയില്‍ പഠിച്ചു വെക്കാന്‍ പറയുകയായിരുന്നു.<br />അങ്ങിനെ പാടിപ്പഠിപ്പിച്ച പാട്ട് പിന്നെ ജയചന്ദ്രന്റെ<br />സ്വരത്തില്‍ തന്നെ ദേവരാജന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.<br /><br />ഉത്ഥാന പതനങ്ങളുടെ വേദനാജനകമായ കാഴ്ചയാണ് പി. ലീലയുടെ<br />ജീവിത കഥകയിലൂടെ രവിമേനോന് അവതരിപ്പിക്കുന്നത്.<br />എക്കാലത്തേക്കും മലയാളിക്ക് മനസ്സില്‍ താലോലിക്കാന്‍<br />പാകത്തില്‍ കുറേ പാട്ടുകള്‍ നല്കിയ ഈ അനശ്വര ഗായികയെ<br />പുതിയ തലമുറയിലെ ആളുകള്‍ വേദനിപ്പിക്കുന്നതിന് രവിമേനോന്<br />നേരിട്ട് സാക്ഷിയാകുന്നുണ്ട്. പഴയ തലമുറയിലേയും<br />പുതിയ തലമുറയിലേയും ഗായകര്‍ അണി നിരന്ന ചടങ്ങില്‍<br />സംഘാടകരോട് അവര്‍ക്കൊരു സീറ്റ് കൊടുക്കാന്‍ ഗ്രന്ഥകാരന് ആവശ്യപ്പെടുന്നു.<br /> `സാറേ അങ്ങോട്ട് നോക്കിയേ.. ആ കുട്ടി വരെ നില്ക്കുകയാ.. പിന്നെയാ ഇവര്‍'<br />-വേദിയില്‍ നിന്നിരുന്ന അടിപൊളിപ്പാട്ടുകാരിയെ<br />ചൂണ്ടി ഭാരവാഹി പറയുമ്പോള്‍ വായനക്കാരനും ഞെട്ടിപ്പോകുന്നു.<br />സംഗീതത്തിനുവേണ്ടി ദാമ്പത്യ ജീവിതം പോലും വേണ്ടെന്ന്<br />വെച്ച ഒരു ഗായികയാണ് ഇവ്വിധം അപമാനിക്കപ്പെടുന്നത്.<br /><br />ഭാവ സുന്ദരമായ ഒരു പാട്ട് എങ്ങിനെയാണ് മനുഷ്യ മനസ്സുകളെ സ്വാധീനിക്കുന്നതെന്ന്<br />ഒന്നിലധികം ഉദാഹരങ്ങളിലൂടെ രവിമേനോന് വരച്ചു കാട്ടുന്നുണ്ട്.<br />യാത്രക്കാരാ പോകുക പോകുക, ജീവിത യാത്രക്കാരാ.. എന്ന പി.ബി. ശ്രീനിവാസന്റെ<br />പാട്ട് ഒരുദാഹരണം. ആ ഗാനം പുറത്തിറങ്ങി ഏറെക്കഴിയും മുമ്പ്<br />കേരളത്തില്‍ നിന്നു ശ്രീനിവാസിന് ഒരെഴുത്തു കിട്ടി. ജീവിത നൈരാശ്യത്തിന്റെ<br />പാര്യമത്തില്‍ ആത്മഹത്യക്ക് തയാറെടുത്ത ഒരു യുവാവിന്റെ എഴുത്ത്.<br /> ഗാനത്തിന്റെ ചരണത്തിലെ ഒരു വഴിയടയുമ്പോള്‍ ഒമ്പതു വഴി തുറക്കുമെന്ന<br />ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണ് തന്നെ ആത്മഹത്യയില്‍ നിന്ന്<br />പിന്തിരിപ്പിച്ചതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആ വരികളും<br />അവയുടെ ആലാപനവും അത്ര അയാളെ സ്വാധീനിച്ചു പോലും.<br />എന്തിനു കവിളില്‍ ബാഷ്പധാര സ്റ്റേജില്‍ പാടി കോഴിക്കോട് അബ്ദുല്‍ ഖാദര്‍<br />സദസ്സിനെ കണ്ണീരണിയിച്ച അനുഭവം അദ്ദേഹത്തിന്റെ<br />മകന് നജ്മല്‍ ബാബു അയവിറക്കുന്നുണ്ട്. സ്വന്തം ഹൃദയത്തിന് ഉള്ളറയില്‍,<br />എന്റെ സ്വപ്നത്തെ അടക്കിയ കല്ലറയില്‍ എന്ന ഗാനത്തിന്റെ<br />റെക്കോര്‍ഡിംഗ് വേളയില്‍ യേശുദാസിന്റെ അമ്മ എലിസബത്ത്<br />പൊട്ടിക്കരഞ്ഞു.<br /><br />അര്ജുനന് മാഷ് ഈണം പകര്‍ന്ന് പിക്നികിനുവേണ്ടി<br />വാണി ജയറാമും യേശുദാസും പാടിയ വാല്‍ക്കണ്ണെഴുതി<br />വനപുഷ്പം ചൂടി എന്ന പാട്ടിന്റെ സംഗീതം ചിത്രത്തിന്റെ<br />സംവിധായകനും നിര്‍മാതാവിനും തീരെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന്<br />കേട്ടാല്‍ വിശ്വാസം വരുമോ? പല ഈണങ്ങളിട്ടെങ്കിലും ഒന്നും<br />പിടിക്കാത്ത അവരുടെ മുന്നില്‍ ഒടുവില്‍ ഈ ഈണവും പറ്റില്ലെങ്കില്‍<br />വേണ്ടെന്ന് ദേഷ്യപ്പെട്ട് മടങ്ങാനിരിക്കുകയായിരുന്നുവത്രെ അര്ജുനന് മാഷ്.<br />ആ പാട്ടാണ് ഇന്നും മലയാളി മൂളി നടക്കുന്നതെന്ന് ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നുണ്ട്.<br />ഈണത്തിനൊത്തു പാട്ടെഴുതാന്‍ വിസമ്മതിച്ച വയലാര്‍ പിണങ്ങിപ്പോയിരുന്നുവെങ്കില്‍<br />ചെമ്മീനിലെ നിത്യഹരിത ഗാനങ്ങളുടെ വരികള്‍ക്ക് അത്രയും ചന്തമുണ്ടാകുമായിരുന്നുവോ?<br />രാമു കാര്യാട്ടും സലില്‍ ചൗധരിയും പറഞ്ഞതനുസരിച്ച് ശ്യം അറിയാവുന്ന മലയാളത്തില്‍<br />ഒരു ദിവസം മുഴുവന്‍ മെനക്കെട്ടാണ് വയലാറിന്റെ മനസ്സ് മാറ്റുന്നതെന്ന് കാറ്റില്‍<br />തേന്മഴയായ് എന്ന അധ്യായത്തില്‍ രവിമോനോന്‍ എഴുതുന്നു.<br />യേശുദാസും പി. സുശീലയും ഹൃദയം പകര്‍ന്നു പാടിയ ഏഴിലം പാല പൂത്തു<br />പൂമരങ്ങള്‍ കുട പിടിച്ചു എന്ന പാട്ടിന് സംഗീതം പകര്‍ന്ന വേദ്പാല്‍ വര്‍മ്മ<br />എന്ന ഉത്തരേന്ത്യക്കാരനെ രവി ഓര്‍മിപ്പിക്കുന്നുണ്ട്.<br />ആരണ്യകത്തിലെ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലില്‍, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ<br />എന്നീ ഹിറ്റുകള്‍ പകര്‍ന്നു തന്ന രഘുനാഥ് സേത്ത്, ഓരോ മലയാള<br />ചിത്രങ്ങളുടെ ടൈറ്റിലുകളില്‍ പ്രത്യക്ഷപ്പെട്ട് കടന്നുപോയ കനുഘോഷ്,<br />രാജ്കമല് എന്നിവരെ പഴയ തലമുറക്കാരെ ഓര്‍മപ്പെടുത്തുകയും<br />പുതിയവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.<br />മൂളിപ്പാട്ടു പാടാന്‍ അറിയാവുന്നവരെപ്പോലും ഗാനഗന്ധര്‍വന്മാരാക്കാന്‍<br />കഴിവുള്ള അഭൂതപൂര്‍വമായ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത്<br />യഥാര്‍ഥ ഗാനഗന്ധര്‍വനും പാട്ടിന്റെ പൂങ്കുയിലുകള്‍ക്കുമൊന്നും<br />ഒരു പ്രസക്തിയുമില്ലെന്ന് ഗ്രന്ഥകാരന് രോഷം കൊള്ളുന്നുണ്ട്.<br />ഗായകശബ്ദത്തിന്റെ ഫ്രഷ്നസ് യന്ത്രങ്ങളുടെ കടന്നാക്രമണത്തില്‍<br />അപ്രസക്തമായിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.<br />പഴയ തലമുറയിലെ സംഗീത സംവിധായകര്‍ കാര്യമായ പ്രതിഫലമൊന്നും<br />വാങ്ങാതെ അനശ്വരമാക്കിയ ഈണങ്ങള്‍ പുതിയ തലമുറയില്‍പെട്ട<br />ചിലര്‍ നിര്‍ദയം സ്വന്തമാക്കുമ്പോള്‍ ഖിന്നനായിരുന്ന ദേവരാജന്‍ മാഷുടെ<br />രോഷവും ദുഃഖവും രവിമേനോന് നമ്മെ അനുഭവിപ്പിക്കുന്നു.<br /><br />പുതിയ തലമുറക്ക് പരിചയപ്പെടുത്താനെന്ന വ്യാജേന ഏതെങ്കിലും<br />വിവരദോഷിയായ സിനിമാക്കാരന് നമുക്ക് പ്രിയപ്പെട്ട പാട്ടുകള്‍ റിമിക്സ്<br />ചെയ്ത് വികലമാക്കരുതേ എന്ന് പുസ്തകം വായിച്ചു തീരുമ്പോള്‍<br />ഗ്രന്ഥകാരനോടൊപ്പം നമ്മളും പ്രാര്‍ഥിച്ചു പോകും.<br /><br />പാട്ടു കേള്‍ക്കുന്നവരെല്ലാം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.<br />ഓരോ പാട്ടിനും പുതിയ ആസ്വാദനം സാധ്യമാകും അപ്പോള്‍.<br />ചാനലുകളിലെ പാട്ടുപരിപാടികളുടെ അവതാരകരും മാധ്യമ പ്രവര്‍ത്തകരും<br />ഗാനമേളകളുടെ സംഘാടകരുമൊക്കെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്ത്കം.<br />എന്നാല്‍ സ്വന്തമെന്ന പദത്തിനെന്തര്‍ഥം അധ്യായത്തില്‍ രവിമേനോന്<br />ചൂണ്ടിക്കാണിക്കുന്നതുപോലുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റില്ല.<br />ഇത്തരക്കാരുടെ വിവരക്കേടുകൊണ്ട് ശ്രീകുമാരന്‍ തമ്പിയെപ്പോലുള്ളവര്‍<br />വേദനിക്കേണ്ടിയും വരില്ല.<br /><br />എങ്ങിനെ നാം മറക്കും<br />രവി മേനോന്<br />ഒലിവ്<br />വില 100.00<br />പേജ് 202Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com12tag:blogger.com,1999:blog-2839656767217831711.post-30235653242323324562008-06-30T11:30:00.001+03:002008-06-30T14:35:50.710+03:00വരച്ച വരയ്കപ്പുറത്തെ ജെ.ആര്. പ്രസാദ്സുഭാഷ് ചന്ദ്രന് തയാറാക്കിയ വരപ്രസാദം എന്ന പുസ്തകത്തിന്റെ<br />ആസ്വാദനമാണിത്. ഇതിന്റെ പി.ഡി.എഫ് കോപ്പി<a href="http://ptsadik.googlepages.com/sadik.pdf">ഇവിടെ</a> വായിക്കാം.<br />(മലയാളം ന്യൂസ് ഞായറാഴ്ചയില്‍ പ്രസിദ്ധീകരിച്ചത്)<br /><br /><br /><br /><br /><br /><br /><br /><br />``ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന് മുന്നില്‍ സ്ഥിരം<br />കണ്ടുമുട്ടാറുള്ള തെക്കേ ഷാരോത്തെ ശ്രീദേവിയെ<br />മനസ്സിലോമനിച്ച് കുറെ ദിവസം രാത്രി തലയിണ<br />കെട്ടിപ്പിടിച്ച് കിടന്നു. എന്നാല്‍ ഭഗവതിക്കെട്ടിലെ<br />സദ്യയുടെ ഊട്ടുപുരപ്പിന്നില്‍ പത്ത് മിനിറ്റ് ശ്രീദേവിയോട്<br />സംസാരിക്കാന്‍ സാധിച്ചതും ഗോവിന്ദവര്‍മ്മക്ക്<br />അവളെ മടുത്തു. പിന്നെ മൂളിപ്പാട്ട് പാടാനും<br />ദീര്‍ഘനിശ്വാസമയക്കാനും മറ്റും മനസ്സില്‍ കൂട്ടു<br />നിന്ന സുന്ദരി പേര്ഷ്യക്കാരന് പണിക്കരുടെ മകള്‍<br />ശോഭനയായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ നിന്ന്<br />ബി.എസ്സിക്ക് വന്നു ചേര്‍ന്ന അവളുടെ അടുത്ത സീറ്റിലിരുന്നു<br />അങ്കമാലി മുതല്‍ അതിരപ്പിള്ളി വരെ സ്റ്റഡി ടൂര്‍ നടത്തിയതും<br />ആ സ്വപ്ന കാമുകിയിലും അയാള്‍ അതൃപ്തനായി.''<br /><br />കെ.പി. രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകത്തില്‍ നിന്നുള്ള<br />ഒരു സന്ദര്‍ഭമാണിത്. ഗോവിന്ദനുണ്ണി ഊട്ടുപുരയുടെ<br />പിന്നില്‍ നിന്ന് ശ്രീദേവിയോട് സംസാരിക്കുന്നതും<br />ശോഭനയോടൊപ്പം അങ്കമാലി മുതല്‍ അതിരപ്പിള്ളി<br />വരെ ഒരേ സീറ്റിലിരുന്നു സ്റ്റഡി ടൂര്‍ നടത്തുന്നതും<br />വായനക്കാരന് അതിന്റെ എല്ലാ നിറങ്ങളുടേയും<br />കടുകടുപ്പത്തില്‍ തന്നെ ഉള്‍പ്പുളകത്തോടെ<br />ഭാവനയില്‍ കാണാന്‍ പറ്റും. ജെ.ആര്. പ്രസാദ് പക്ഷേ,<br />ഗോവിന്ദനുണ്ണിയുടെ സ്വപ്നത്തില്‍ വരുന്ന സുന്ദരിമാരെയാണ്<br />കാണുന്നത്. കൗമാരക്കാരന്റെ സ്വപ്നത്തില്‍ മാറി മാറി<br />പ്രത്യക്ഷപ്പെടുന്ന സുന്ദരിമാര്‍ക്ക് പ്രത്യേകിച്ചൊരു മുഖത്തിന്റെ<br />ആവശ്യമില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍<br />ജീവിതത്തിന്റെ പുസ്തകം വന്നപ്പോള്‍ അഞ്ചാമധ്യായത്തിലെ<br />സുന്ദരമായ ഈ സ്വപ്ന മുഹൂര്‍ത്തം (84:6)<br />വായനക്കാരന്റെ മനസ്സില്‍ തറച്ചത് പ്രസാദിന്റെ<br />പെയിന്റിംഗിലൂടെയാണ്. ഗോവിന്ദനുണ്ണിയുടെ സ്വപ്നത്തില്‍ കൂടി<br />വായനക്കാരനെ പങ്കാളിയാക്കുകയാണ് ചിത്രകാരന്.<br /><br />സി. അനൂപിന്റെ കഥ `നെപ്പോളിയന്റെ പൂച്ച' ആഴ്ചപ്പതിപ്പില്‍<br />വന്നപ്പോള്‍ ആ കരിമ്പുച്ചയുടെ തുറിച്ചുനോട്ടം<br />വായനക്കാരനെ കൂടി പേടിപ്പിച്ചു, പ്രസാദിന്റെ ചിത്രത്തിലൂടെ.<br />ഉറങ്ങാനാതെ കഥാനായകന് കിടക്കുകയാണ്.<br />`വിയര്‍ത്തൊട്ടിയ വസ്ത്രം. കൊതുകുകളുടെ മൂളിപ്പറക്കല്‍.<br />എത്ര കുടഞ്ഞിട്ടും കാഴ്ചയില്‍ നിന്ന് ആ കരിമ്പൂച്ച പിന്നോട്ട്<br />പോകുന്നേയില്ല. രാത്രി നിശ്ശബ്ദതയില്‍ ജനാലക്കലിരുന്ന്<br />പൂച്ച എന്നെത്തന്നെ തുറിച്ചു നോക്കുന്നതെന്താകാം.<br />കണ്ണുകള്‍ അടച്ചു പിടിക്കാമെന്നു വെക്കാം.<br />പക്ഷേ, ഈ തക്കം നോക്കി കരിമ്പൂച്ച എന്റെ കഴുത്തിനു<br />നേരെ കുതിച്ചു ചാടിയാലോ?'വായന കഥയുടെ<br />ഈ ഭാഗത്തെത്തുന്നതിന് മുമ്പ് തന്നെ ആ കരിമ്പൂച്ച<br />വായനക്കാരന്റെ കഴുത്തിന് നേരെ കുതിച്ചു<br />ചാടുന്നുണ്ട് (84:8 പേജ് 59).<br /><br />അതാണ് ആ വരയുടെ ശക്തി. എഴുത്തുകാരന് വാക്കുകള്‍ കൊണ്ട്<br />വരച്ചിടുന്നതിനേക്കാള്‍ ശക്തമായി ആ ദൃശ്യം വായനക്കാരന്റെ<br />മനസ്സില്‍ അസ്സലു വര കൊണ്ടു തന്നെ വരച്ചിടാന്‍<br />ചിത്രകാരന് കഴിയുന്നു. എഴുത്തുകാരന് ആഗ്രഹിക്കുന്നതിനേക്കാള്‍<br />അപ്പുറമാണ് ഈ വരകള്‍ ചെന്നെത്തുന്നത്.<br />അത് എഴുത്തുകാരനെ കൂടുതല്‍ ആഹ്ലാദഭരിതനാക്കുന്നു.<br />ഉള്ളടക്കം നോക്കി കഥയുടെ പേജിലെത്തുന്ന വായനക്കാരനെ,<br />കഥയേക്കാള്‍ മുമ്പേ ഈ കരിമ്പൂച്ച കീഴടക്കുന്നുണ്ട്.<br />കവിതകളുടെ പശ്ചാത്തലത്തിലെ ദുര്‍ഗ്രാഹ്യമായ<br />(ഈ കുറിപ്പുകാരന്റെ മാത്രം അഭിപ്രായമാണ്) വരകള്‍<br />പോലെയായിരുന്നില്ല പ്രസാദ് കഥകള്‍ക്കും നോവലുകള്‍ക്കും<br />വേണ്ടി ബ്രഷ് ചലിച്ചിപ്പപ്പോള്‍. അനേകം ചെറുകഥകളും<br />ജീവിതത്തിന്റെ പുസ്തകത്തിനു പുറമെ സാറാ ജോസഫിന്റെ<br />ഒതപ്പ്, സേതുവിന്റെ അടയാളങ്ങള്‍, കെ.ആര്. മീരയുടെ<br />ആ മരത്തേയും മറന്നു മറന്നു ഞാന്‍ തുടങ്ങിയ<br />നോവലുകളില്‍ ആ വരയുടെ ശക്തിയും സൗന്ദര്യവും<br />വായനക്കാരന് അനുഭവിച്ചു. എഴുത്തുകാരന്/എഴുത്തുകാരി<br />ഉദ്ദേശിച്ചതിനേക്കാള്‍ ആഴത്തില്‍ കഥാപാത്രങ്ങളും<br />കഥാസന്ദര്‍ഭങ്ങളും വായനക്കാരന്റെ മനസ്സിലേക്ക് പ്രവേശിച്ചത്<br />ഈ വരകള്‍ വഴി തന്നെയാണ്.ആ വരകളുടെ ശില്പിയെ<br />കഥാകൃത്തായ സുഭാഷ് ചന്ദ്രന് അതിമനോഹരമായ വാക്കുകളില്‍<br />വരച്ചു വെച്ചിരിക്കുകയാണ് വരപ്രസാദം എന്ന പുസ്തകത്തില്‍.<br />ചിത്രങ്ങളുടെ ചാരത്ത് വലിയ അക്ഷരങ്ങളില്‍ കണ്ട പ്രസാദ്<br />എന്ന നാമത്തിന്റെ ഉടമയെ വായനക്കാരന്റെ/ ആസ്വാദകന്റെ മുന്നില്‍<br />പിടിച്ചു നിര്‍ത്തുകയാണ് സുഭാഷ് ചന്ദ്രന്. തന്റെ<br />തലമുറയില്‍ പെട്ടവരും അല്ലാത്തവരുമായ എഴുത്തുകാരുമായി<br />ഏറെ അടുപ്പം പുലര്‍ത്തുകയും ആ അടുപ്പം കാത്തു<br />സൂക്ഷിക്കുകയും ചെയ്യുന്ന ചിത്രകാരനെ വായനക്കാരുമായി<br />അടുപ്പിക്കുകയാണ് ഈ കൃതി എന്നും പറയാം.<br /><br />വരച്ച വരയുടെ അതിരുകളില്‍ ഒതുങ്ങിപ്പോകുമായിരുന്ന<br />ആ ജീവിതം അങ്ങനെ വായനക്കാരനു കൂടി സ്വന്തമാകുന്നു.<br />ആമുഖമായി ഗ്രന്ഥകാരന് തന്നെ പറയുന്നതുപോലെ അഭിമുഖ<br />സംഭാഷണങ്ങള്‍ പുസ്തക രൂപത്തിലാകുമ്പോഴുള്ള വിരസത<br />വരപ്രസാദത്തിനില്ല.<br /><br />`അഭിമുഖങ്ങളുടെ ചരിത്രത്തിലെ ഈ വഴിമാറി<br />നടത്തം' വായനക്കാരന് ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്.<br />ചോദ്യങ്ങളില്ലാതെ, പ്രസാദിന്റെ ഭൂതകാല സ്മരണകള്‍<br />സ്വാഭാവികമായും അനര്‍ഗളമായി ഒഴുകി വരാന്‍ അനുവദിക്കുകയാണ്<br />അഭിമുഖക്കാരന് ഇവിടെ ചെയ്തിട്ടുള്ളതെന്ന്<br />പുസ്തക വായന ബോധ്യപ്പെടുത്തും. വരകളുടെ<br />അരികില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ സപ്താക്ഷരികള്‍ക്കപ്പുറം<br />പ്രസാദ് എന്ന കലാ സാഹിത്യ സാംസ്കാരിക<br />വ്യക്തിത്വത്തെയാണ് വരപ്രസാദം പരിചയപ്പെടുത്തുന്നത്.<br />`മഹാകവിതകളില്‍ ഹരിശ്രീ കുറിച്ച ആ ചിത്രകാരന്<br />പിന്നെ പതിനായിരക്കണക്കിന് കവിതകള്‍ക്ക് വരയുടെ തിടമ്പുകള്<br />പണിതു കൊടുത്തു. പക്ഷേ ജെ.ആര്. പ്രസാദിന്റെ<br />കരിയറില്‍ അതൊരു ചെറുവിശേഷമേ ആകുന്നുള്ളൂ<br />എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ മനസ്സിലാക്കുന്നു.<br />ഈ വര്‍ഷം മാതൃഭൂമിയില്‍ നിന്ന് പിരിയുന്ന ജെ.ആര്. പ്രസാദ്<br />വരച്ച വരക്കപ്പുറത്ത് നിര്‍വഹിച്ച അസാധാരണങ്ങളായ സര്‍ഗാത്മക<br />വെളിച്ചങ്ങള്‍ക്കു നേരെ പിടിച്ച ഒരു കണ്ണാടിയാണ്<br />ഈ സംഭാഷണ'മെന്ന് ഗ്രന്ഥകാരന് പറയുന്നുണ്ട്.<br /><br /><br />ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കയ്യെഴുത്തു<br />മാസികയിലൂടെയാണ് പ്രസാദിന്റെ കലാ സാഹിത്യ<br />പ്രവര്‍ത്തനം തുടങ്ങുന്നത്. പതിനൊന്ന് വയസ്സുള്ള<br />തന്നിലെ പത്രാധിപരെ സഹായിക്കാന്‍ വേണ്ടി<br />പതിനൊന്ന് വയസ്സുള്ള ചിത്രകാരനെ തന്നില്‍ തന്നെ<br />കണ്ടെത്തുകയായിരുന്നുവെന്ന് പ്രസാദ് പറയുന്നു.<br />പിന്നീട് 1964 ല്‍ തുടങ്ങിയ രാഷ്ട്രശില്പി എന്ന കയ്യെഴുത്ത്<br />മാസികയിലൂടെ പ്രസാദ് മറ്റൊരു കലാകാരനും<br />സാധിച്ചിട്ടില്ലാത്ത ലോകങ്ങള്‍ കീഴടക്കുകയായിരുന്നു.<br />മഹാനുഭാവന്മരായ എത്രയെത്ര എഴുത്തുകാരിലേക്കാണ്<br />രാഷ്ട്ര ശില്പിയുടെ താളുകളിലൂടെ പ്രസാദ് കടന്നു ചെന്നത്!<br />അക്കാലത്ത് പ്രസിദ്ധരായവരും എഴുതിത്തുടങ്ങുന്നവരും<br />പില്ക്കാലത്ത് പ്രസിദ്ധരായവരും പിന്നീട് ചിത്രത്തിലെങ്ങുമില്ലാതെ<br />അപ്രത്യക്ഷരായവരുമായ നിരവധി പേര് രാഷ്ട്രശില്പിക്ക് കഥയും കവിതകളും ലേഖനങ്ങളും കൊടുത്തു. അല്ലാത്തവര്‍ പ്രസാദുമായി കത്തിടപാടുകളെങ്കിലും നടത്തി.<br /><br /><br />അടുപ്പമുണ്ടായിരുന്നവരുമായി നടത്തിയ കത്തിടപാടുകളുടെ<br />സാക്ഷ്യം വരപ്രസാദത്തിലുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരുടെ<br />കൈപ്പടയിലുള്ള കത്തുകള്‍ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു.<br />കത്തുകളും കുറിപ്പുകളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന<br />ഈ പുസ്തകം തന്നെപ്പോലുള്ളവര്‍ക്ക് ഓര്‍മകളെ<br />തിരിച്ചുപിടിക്കാനുള്ളതും പുത്തന്‍ തലമുറക്ക് സൗഹൃദത്തിന്റേയും<br />സ്നേഹത്തിന്റേയും സര്‍ഗാത്മകമായ ആ കാലത്തെ അറിയാനുള്ളതുമാണെന്ന് അവതാരികയില്‍ എം. മുകുന്ദന് എഴുതുന്നു.<br />എന്‍.എസ്. മാധവനോടൊപ്പം മാതൃഭൂമി വിഷുപ്പതിപ്പിലെ<br />കഥാ മത്സരത്തില്‍ സമ്മാനം നേടിയ എരുമേലിയിലെ<br />മറിയാമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ ചിലപ്പോള്‍<br />മറിയാമ്മക്കു പോലും ഓര്‍മയുണ്ടോ എന്ന് സംശയമാണ്.<br />അങ്ങനെയൊരു കഥാകാരിയെ പുതിയ തലമുറയില്‍ ആര്‍ക്കറിയാം?<br />മലയാളികളുടെ സാംസ്കാരിക ജീവിതത്തിലെ<br />ഒരു കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന ഈ പുസ്തകത്തില്‍<br />പ്രത്യക്ഷപ്പെടുന്ന പ്രമുഖര്‍ നിരവധിയാണ്. ജി. ശങ്കരക്കുറുപ്പ്,<br />ലളിതാംബിക അന്തര്‍ജനം, വൈക്കം മുഹമ്മദ് ബഷീര്‍,<br />എം. ഗോവിന്ദന്. ഒ.വി. വിജയന്, പത്മരാജന്, വി.കെ.എന്‍,<br />എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്, കാക്കനാടന്, കോവിലന്,<br />കുഞ്ഞുണ്ണി മാഷ്, പുനത്തില്‍ കുഞ്ഞബ്ദുല്ല, എന്‍. മോഹനന്,<br />മാധവിക്കുട്ടി, സേതു, ആര്. സുകുമാരന്‍, നെടുമുടി വേണു,<br />മോഹന്‍ലാല്‍. അക്ബര്‍ കക്കട്ടില്‍, സത്യന് അന്തിക്കാട്,<br />ജി. കാര്ത്തികേയന്, എന്‍.എല്‍. ബാലകൃഷ്ണന്, ബാലചന്ദ്രന് ചുള്ളിക്കാട്,<br />കെ.ജി ശങ്കരപ്പിള്ള, എന്‍.എസ്. മാധവന്, എന്‍.വി. കൃഷ്ണവാര്യര്‍<br />തുടങ്ങി അനവധി എഴുത്തുകാരുടെ സൗഹൃദം രാഷ്ട്രശില്പി നേടിക്കൊടുത്തു.<br />പലരോടും കത്തുകളിലൂടെ മാത്രമായിരുന്നു ബന്ധം.<br />നേരില്‍ കാണാന്‍ കിട്ടിയ അവസരങ്ങള്‍ പോലും<br />ഉപയോഗപ്പെടുത്തിയില്ലെന്ന് മാത്തോട്ടം മീന്‍ ചാപ്പയില്‍<br />വൈക്കം മുഹമ്മദ് ബഷീറിനെ കണ്ട രംഗം<br />അയവിറക്കിക്കൊണ്ട് പ്രസാദ് പറയുന്നു. രാഷ്ട്ര ശില്പിയില്<br />പ്രസിദ്ധീകരിച്ച പ്രമുഖരുടെ സൃഷ്ടികളും തീരെ വെളിച്ചം<br />കാണാത്ത ചില സൃഷ്ടികളും ഈ പുസ്തകത്തില്‍<br />ഉള്‍ക്കൊള്ളിച്ചത് വായനക്കാര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകും.<br /><br /><br />ഒരിടത്തൊരു ഫയല്വാന്, പാദമുദ്ര, രാജശില്പി തുടങ്ങിയ<br />ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓര്‍മകളും<br />പുസ്തകത്തിലുണ്ട്. സിനിമയോ ആഴ്ചപ്പതിപ്പോ എന്ന<br />എന്‍.വി. കൃഷ്ണവാര്യരുടെ ചോദ്യത്തിനു ശേഷമാണ്<br />പ്രസാദ് ആഴ്ചപ്പതിപ്പ് തെരഞ്ഞെടുക്കുന്നത്.<br />അവിടെ ഉറച്ചു നിന്നത്.<br /><br /><br />സമകാലീനരായ എഴുത്തുകാരോടും ചിത്രകാരന്മാരോടും<br />പ്രസാദ് കാത്തു സൂക്ഷിക്കുന്ന സ്നേഹവും ബഹുമാനവും<br />പുതിയ കാലത്ത് വല്ലാത്ത അനുഭൂതിയായി ഈ പുസ്കതത്തില്‍<br />അനുഭപ്പെടും. പ്രസാദിന്റെ മേശപ്പുറത്തെ കണ്ണാടിച്ചില്ലിനു<br />കീഴെ അവരുടെ ചിത്രങ്ങളുടെ ദൃശ്യം അതാണ് സൂചിപ്പിക്കുന്നത്.<br />ഇളംതലമുറയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍<br />അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അങ്ങനെ തന്നെ.<br />ജലച്ചായവും ജലസിയും അധികം ഉപയോഗിച്ചിട്ടില്ല<br />കലാകാരന് എന്ന് ഗ്രന്ഥകാരന്.റിട്ടയര്‍ഡ് ജീവിതത്തില്‍<br />വരാനിരിക്കുന്നത് വരയുടെ കാലമായാലും സിനിമയുടെ<br />പിന്നണിക്കാലമായാലും വായനക്കാരന്റെ മനസ്സില്‍<br />പ്രസാദിന്റെ വരകള്‍ മായാതെ നില്ക്കും. ആ നിറങ്ങള്‍<br />അവിടെ തെളിഞ്ഞു കത്തും.<br /><br />ആ നിറങ്ങളുടെ അഴക് മായാതെ<br />മനസ്സില്‍ നില്ക്കുന്ന അനുഭവങ്ങളാണ് പ്രിയ എ.എസും കെ.ആര്. മീരയും<br />പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്ത കുറിപ്പുകളില്‍ പറയുന്നത്.<br />ആ മരവും മറന്ന് മറന്ന് എന്ന നോവലിന് പ്രസാദ് വരച്ച<br />ചിത്രങ്ങള്‍ എഴുത്തുകാരിയെന്ന നിലയില്‍ പകര്‍ന്നുതന്ന<br />അനുഭൂതിയാണ് മീര പകര്‍ത്തുന്നത്.<br />കടുത്ത നിറങ്ങള്‍ ചാലിച്ച വരകള്‍ക്കപ്പുറത്തെ പച്ചയായ<br />മനുഷ്യനെ കൂടി ഈ കൃതി നമുക്ക് കാണിച്ചു തരുന്നു.<br /><br />എഴുത്തുകാരന് വാക്കുകള്‍ കൊണ്ട് വരച്ച ദൃശ്യങ്ങളെ<br />നിറങ്ങളിലേക്ക് ആവാഹിക്കുമ്പോഴുള്ള അനുഭവങ്ങള്‍<br />കൂടി പ്രസാദിനോട് ചോദിച്ചറിഞ്ഞ് പകര്ത്താമായിരുന്നു.<br />കാരണം, വായനക്കാരനെ നേരിട്ട് ബാധിക്കുന്ന സംഗതി<br />എഴുത്തുകാരനും ചിത്രകാരനും തമ്മിലുണ്ടാകാവുന്ന<br />ഈ ആത്മബന്ധമാണല്ലോ. ഈ ആത്മബന്ധം തന്നെയാണല്ലോ<br />വരകളായി എഴുത്തുകാരന്റെ സങ്കല്പ ലോകത്തെ<br />മൂര്‍ത്ത രൂപമായി വായനക്കാരന്റെ മനസ്സിലേക്ക് എത്തിക്കുന്നതും.<br /><br /><br />വരപ്രസാദം(ജെ.ആര്. പ്രസാദിന്റെ കലയും ജീവിതവും)<br />സുഭാഷ് ചന്ദ്രന്<br />പേജ് 130<br />വില 75 രൂപAnonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com8tag:blogger.com,1999:blog-2839656767217831711.post-83148143554532736402008-06-17T21:20:00.000+03:002008-06-17T21:22:44.331+03:00അയ്യനേത്തിന് ആദരാജ്ഞലികൗമാര വായനകളെ ത്രസിപ്പിച്ച അയ്യനേത്ത് ഓര്‍മയാകുന്നു.<br />ഒരു വാഹനാപകടമായി വിധി അദ്ദേഹത്തെ തട്ടിയെടുത്തു.<br />വാഹനമിടിച്ച് ചോരവാര്‍ന്ന് റോഡില്‍ കിടക്കുമ്പോള്‍ ആരും<br />ആ വലിയ എഴുത്തുകാരനെ തിരിച്ചറിഞ്ഞില്ല.<br />മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യഥാസമയം<br />ചികിത്സ കിട്ടാനും വൈകി. ആരുടെയും പരഗണനക്കായി<br />കാത്തുനില്ക്കാത്ത ആ എഴുത്തുകാരനായിരുന്നു അദ്ദേഹം.<br /><br />സമൂഹത്തിന്റെ കപട മുഖത്തെ നോവലുകളിലൂടെ<br />പിച്ചി ചീന്തിയ അയ്യനേത്ത് ഏറെ ജനപ്രീതി നേടിയ<br />നോവലിസ്റ്റാണ്.<br />ജീവിഗ ഗന്ധിയായ നിരവധി ചെറുകഥകളും<br />അദ്ദേഹത്തിന്റേതായുണ്ട്.<br />സെക്സ് എഴുതുന്നയാള്‍ അദ്ദേഹത്തെ കൊച്ചാക്കാന്‍<br />ശ്രമിക്കുന്നവര്‍ പോലും ആര്‍ത്തിയോടെ അദ്ദേത്തിന്റെ<br />നോവലുകള്‍ വായിക്കുന്നത് കണ്ടിട്ടുണ്ട്.<br />മറ്റൊന്നും വായിക്കാത്തവര്‍ പോലും അയ്യനേത്തിന്റെ<br />നോവലിനായി മാത്രം കേരള ശബ്ദത്തിനായി<br />വായനശാലകള്‍ കയറിയിറങ്ങുന്നതും കണ്ടിട്ടുണ്ട്.<br />മതാചാരങ്ങളേയും പൗരോഹിത്യത്തേയും<br />എക്കാലവും എതിര്‍ത്ത അയ്യനേത്തിന്റെ<br />ശവസംസ്കാരത്തിലും അതൊന്നുമുണ്ടായില്ല.<br />ജനപ്രിയ നോവലുകളിലൂടെ സമൂഹത്തിന്റെ മുഖംമൂടി<br />എടുത്തുമാറ്റുന്ന യുക്തിചിന്താപരമായ നിരീക്ഷണമായിരുന്നു<br />അദ്ദേഹം അവതരിപ്പിച്ചത്.<br />നോവലുകളിലൂടെ അദ്ദേഹം രാഷ്ട്രീയത്തിന്റെ<br />പൊയ്മുഖങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണത്തേയും<br />അവതരിപ്പിച്ചു. സിനിമാ രംഗത്തെ ചൂഷണങ്ങളേയും<br />അദ്ദേഹം തന്റെ നോവലില്‍ അദ്ദേഹം തുറന്നു കാട്ടി.<br />മനുഷ്യാ നീ മണ്ണാകുന്നു, ദ്രോഹികളുടെ ലോകം<br />തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.<br />വാഴ്വേമായവും ചൂതാട്ടവുമൊക്കെ സിനിമ എന്ന നിലയിലും<br />വന്‍ ഹിറ്റായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച<br />ശേഷം തിരുവനന്തപുരത്ത് അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.<br /><br />മുട്ടത്ത് വര്‍ക്കിയെ അദ്ദേഹം മരിച്ച് കാലങ്ങള്‍ക്കുശേഷമാണ്<br />നമ്മുടെ വരേണ്യ എഴുത്തുകാരും മറ്റും അംഗീകരിക്കാന്‍ തുടങ്ങിയത്.<br />അദ്ദേഹത്തിന്റെ പേരിലുള്ള വലിയ തുകയുടെ<br />അവാര്‍ഡ് വന്ന ശേഷമെന്ന് പറയാം.<br />അയ്യനേത്തിനും അങ്ങിനെയൊരു കാലം വരുമായിരിക്കും.<br />ആ മഹാനുഭാവന് ആദരാജ്ഞലി.Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com12tag:blogger.com,1999:blog-2839656767217831711.post-75359935566226874742008-06-09T15:21:00.000+03:002008-11-13T04:33:32.005+03:00യതീമിന്റെ നാരങ്ങാമിഠായിമാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിച്ച എന്റെ ഒരു കുറിപ്പ് ആഴ്ചപ്പതിപ്പ് കാണാത്തവര്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEtaY8LzfRXpbhOMOuGg9lKDsVgXi5HacbKbThBRJHm7WzypkCMJQUFa5pBDVa-y6hRS6ihtubKVDyK0HVqBwm1dhCxE-Bfxlbv52Y0MLNLQBTioDX7PJ-c9Clzmo7Rx0Jwhc88fdKaDY/s1600-h/1.jpg"><img id="BLOGGER_PHOTO_ID_5209856890454302418" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEtaY8LzfRXpbhOMOuGg9lKDsVgXi5HacbKbThBRJHm7WzypkCMJQUFa5pBDVa-y6hRS6ihtubKVDyK0HVqBwm1dhCxE-Bfxlbv52Y0MLNLQBTioDX7PJ-c9Clzmo7Rx0Jwhc88fdKaDY/s320/1.jpg" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiawMcvtEZ5as-tFPChGvwxJVvza1njDm_QOkHcVbwrswDAeQ2izJanXxwYunKZ6UAFIuHM_-W0b0fHWgxUBLWElxcyZM6NLG2tSF0jImT0gmviOZll-ptcieBQZZsdhRD5w8FBG_2TnF4/s1600-h/2.jpg"><img id="BLOGGER_PHOTO_ID_5209856773892340514" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiawMcvtEZ5as-tFPChGvwxJVvza1njDm_QOkHcVbwrswDAeQ2izJanXxwYunKZ6UAFIuHM_-W0b0fHWgxUBLWElxcyZM6NLG2tSF0jImT0gmviOZll-ptcieBQZZsdhRD5w8FBG_2TnF4/s320/2.jpg" border="0" /></a><br /><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvgBZZcdLlrQ5wLSeGGJxYG3E9L841eXHOuTQ40qVqI-7c00MKKfwdjhRdwo_8TnfTQf1bFPqoCbzHpsplai9Gi-0plc2tD9fnFkbm-5fP_SHi2PtYOqibqZGHejvb4YvmS8kxkeFJku8/s1600-h/3.jpg"><img id="BLOGGER_PHOTO_ID_5209856658840758946" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvgBZZcdLlrQ5wLSeGGJxYG3E9L841eXHOuTQ40qVqI-7c00MKKfwdjhRdwo_8TnfTQf1bFPqoCbzHpsplai9Gi-0plc2tD9fnFkbm-5fP_SHi2PtYOqibqZGHejvb4YvmS8kxkeFJku8/s320/3.jpg" border="0" /></a><br /><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7FYE_ms9DZ9qSwyrdqwKAtscvi0j3ez1XYIj_3TBBv0MrdxYOt1R-oDg9OuRRZh5RyIwOucMoPdx4LZLRNkCphyphenhyphenDsgC23ytXFBbxJpJLwohkSiMV-U6uyuaFKeENV9XTMOUgPJDkUoBo/s1600-h/4.jpg"><img id="BLOGGER_PHOTO_ID_5209856524044623170" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7FYE_ms9DZ9qSwyrdqwKAtscvi0j3ez1XYIj_3TBBv0MrdxYOt1R-oDg9OuRRZh5RyIwOucMoPdx4LZLRNkCphyphenhyphenDsgC23ytXFBbxJpJLwohkSiMV-U6uyuaFKeENV9XTMOUgPJDkUoBo/s320/4.jpg" border="0" /></a><br /><div><div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMoS1RhJ2xZ6YnXDLJSl5cwOU2YUQooaDaMwWWEaZrtwyMs1wRSViIoVWW-jBUZZqPQKk_6nJtiImTAXeZ3xY-4IYDU2WVBVo0t57kzIAAXnBS2dEL9rkj6_2iMAK4_6SwQyZiBwbqGNo/s1600-h/5.jpg"><img id="BLOGGER_PHOTO_ID_5209856243090702354" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMoS1RhJ2xZ6YnXDLJSl5cwOU2YUQooaDaMwWWEaZrtwyMs1wRSViIoVWW-jBUZZqPQKk_6nJtiImTAXeZ3xY-4IYDU2WVBVo0t57kzIAAXnBS2dEL9rkj6_2iMAK4_6SwQyZiBwbqGNo/s320/5.jpg" border="0" /></a> <div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdytOX-58vtxMOYMeK7YIU7B_vd8NXww0IFmnjXufHPSwyjw5X3IccK153q6IuZGKYD2NpKNq0Way5oxZzRj_w_4QnVeRdcoN42Hyr5q7o8cI6ySBn7dwX21UkID_EqykZoxIurqV9g8k/s1600-h/6.jpg"><img id="BLOGGER_PHOTO_ID_5209856076475105090" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdytOX-58vtxMOYMeK7YIU7B_vd8NXww0IFmnjXufHPSwyjw5X3IccK153q6IuZGKYD2NpKNq0Way5oxZzRj_w_4QnVeRdcoN42Hyr5q7o8cI6ySBn7dwX21UkID_EqykZoxIurqV9g8k/s320/6.jpg" border="0" /></a><br /><br /><br /><br /><br /><br /><br /><div></div></div></div></div></div></div></div>Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com23tag:blogger.com,1999:blog-2839656767217831711.post-42809191066538300262008-05-19T15:49:00.000+03:002008-05-19T16:09:08.221+03:00ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകളില്ഹദീല് അല്‍ ഹുദൈഫ് ഇന്ന് നമ്മോടൊപ്പമില്ല.<br />അറബിയിലെ ബ്ലോഗര്‍ സമൂഹത്തിന് വലിയ<br />നഷ്ടം വരുത്തി ധീരയായ ആ ബ്ലോഗര്‍<br />നമ്മെ വിട്ടുപിരഞ്ഞു. സൗദി അറേബ്യയില്‍<br />ഏറ്റവും അറിയപ്പെടുന്ന ബ്ലോഗറായിരുന്നു<br />ഹദീല്‍ അല്‍ ഹുദൈഫ് എന്ന ഇരുപത്തഞ്ചുകാരി.<br />അപ്രതീക്ഷിതമായി ഒരിക്കല്‍ കുഴഞ്ഞു വീണ ഹദീല്‍<br />പിന്നെ കിടക്കവിട്ടെണീറ്റില്ല.<br />ബ്ലോഗര്‍മാരും വായനക്കാരും സുഹൃത്തുക്കളും<br />അകം നൊന്തു പ്രാര്‍ഥിച്ചുവെങ്കിലും കഴിഞ്ഞ<br />വെള്ളിയാഴ്ച അവര്‍ യാത്രയായി.<br /><br />ബ്ലോഗില്‍, നമുക്കറിയാം പലരും വ്യാജപേരുകളും<br />വ്യാജ പ്രൊഫൈലുകളുമായാണ് പ്രത്യക്ഷപ്പെടുന്നത്.<br />സൗദി അറേബ്യ പോലൊരു രാജ്യത്ത് സ്വന്തം പേരും<br />വിലാസവും ഉപയോഗിച്ച് ശക്തമായ<br />അഭിപ്രായ പ്രകടനങ്ങളും സാമൂഹിക വിമര്‍ശനങ്ങളുമായി<br />ബ്ലോഗില്‍ നിറഞ്ഞു നിന്നുവെന്നതാണ് ഹദീല്‍ എന്ന<br />ചെറുപ്പക്കാരിയെ വ്യത്യസ്തയാക്കുന്നത്.<br /><br /><a href="http://www.hdeel.ws/blog/">സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍ </a><br />എന്നതായിരുന്നു അവരുടെ ബ്ലോഗിന്റെ പേര്.<br />നിഴല്നാടകം കളിക്കാതെ, നേരിട്ട് പ്രത്യക്ഷപ്പെട്ട്<br />തങ്ങളുടെ ബ്ലോഗുകള്‍ സാമൂഹിക പ്രാധാന്യമുള്ള<br />വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ധീരമായ ഒരിടമാക്കി<br />മാറ്റാന്‍ അവര്‍ എപ്പോഴും സഹബ്ലോഗര്‍മാരായ വനിതകളെ വെല്ലുവിളിച്ചിരുന്നു.<br /><br />വെറുതെ, വ്യക്തിപരമായ ഡയറിക്കുറിപ്പുകളും<br />നേരമ്പോക്കുകളും എഴുതിപ്പിടിപ്പിക്കാതെ,<br />സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളിലേക്ക് കടന്നു വരാന്‍<br />സൗദി വനിത ബ്ലോഗര്‍മാര്‍ തയാറാകണമെന്ന്<br />ഒരു വര്‍ഷം മുമ്പ് അറബ് ന്യൂസ് പത്രത്തിന് അനുവദിച്ച<br />ഒരഭിമുഖത്തില്‍ ഹദീല്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.<br />സൗദി അറേബ്യയില്‍ സ്വതന്ത്ര മാധ്യമമെന്ന പുതിയ<br />അവസരമാണ് ബ്ലോഗുകള്‍ പ്രദാനം ചെയ്യുന്നത്.<br />സ്ഥാപനവല്‍ക്കരിക്കപ്പെട്ട പത്രങ്ങളേയും ടെലിവിഷന്‍ ചാനലുകളേയും<br />നേരിടാനുള്ള അവസരം. യഥാര്‍ഥത്തില്‍ അറിയേണ്ട<br />വസ്തുതകള്‍ ജനങ്ങളെ അറിയിക്കാനുള്ള ഒരിടം<br />-ഹദീല്‍ തുറന്നു പറയുകയുണ്ടായി.<br />അല്‍ ജസീറ, സൗദി ചാനല്‍ വണ്‍ തുടങ്ങിയ<br />ചാനലുകളില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടും അവര്‍ തന്റെ<br />അഭിപ്രായങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.<br /><br />ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി<br />കഴിഞ്ഞ വര്‍ഷം, അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച്<br />പ്രഭാഷണം നടത്താന്‍ ഹദീലിനെ ക്ഷണിച്ചിരുന്നു.<br />അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതില്‍<br />സൗദി ബ്ലോഗുകളുടെ പങ്ക് എന്നതായിരുന്നു<br />ഹദീല്‍ കൈകാര്യം ചെയ്ത വിഷയം.<br />റിയാദ് ലിറ്റററി ക്ലബ്ബില്‍ നടന്ന മറ്റൊരു പരിപാടിയിലും<br />അവര്‍ വനിതാ ബ്ലോഗുകളുടെ സാധ്യതകളെക്കുറിച്ച്<br />പ്രഭാഷണം നടത്തിയിരുന്നു. പൊതുജനാഭിപ്രായം<br />സ്വൂരൂപിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്താന്‍<br />ബ്ലോഗുകളിലൂടെ വനിതകള്‍ക്ക് കഴിയുമെന്നായിരുന്നു<br />ഹദീലിന്റെ വാദം.<br />കഴിഞ്ഞ വര്‍ഷം ബ്ലോഗിന്റെ പേരില്‍ സൗദിയില്‍<br />അറസ്റ്റിലായ ഫുആദ് അല്‍ ഫര്‍ഹാനെ മോചിപ്പിക്കാന്‍<br />ശക്തമായി രംഗത്തിറങ്ങിയത് ഈ വനിതാ ബ്ലോഗറായിരുന്നു.<br />ഫ്രീ ഫുആദ് എന്ന പേരില്‍ ഒരു വെബ്സൈറ്റ് തന്നെ തുറന്നു അവര്‍.<br />സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മ തന്നെ<br />ഇതിലൂടെ അവര്‍ ഉണ്ടാക്കിയെടുത്തു.പല സൗദി ബ്ലോഗര്‍മാരും<br />അഞ്ജാത നാമാക്കളായി രംഗത്തെത്തിയപ്പോള്‍<br />ബി.ബി.സിയുടെ അറബി ചാനലില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട്<br />ഹദീല്‍ ധീരതയോടെ ഫുആദിനുവേണ്ടി വാദിച്ചു.<br />നാല് മാസത്തെ തടവിനുശേഷം കഴിഞ്ഞ മാസമാണ്<br />ഫുആദിനെ വിട്ടയച്ചത്.<br />ദെയര്‍ ഷാഡോസ് ഡോണ്ട് ഫോളോ ദെം<br />(നിഴലുകള്‍ അവരെ പിന്തുടരുന്നില്ല) എന്ന പേരില്‍<br />ഹദീലിന്റെ ചെറുകഥാ സമാഹാരം അറബിയില്‍<br />പ്രസിദ്ധീകരിച്ചിട്ടുണ്ട്.<br /><br />കിംഗ് സഊദ് സര്‍വകാലാശാലയിലെ പുരുഷ വിഭാഗത്തില്‍<br />കഴിഞ്ഞ വര്‍ഷം ഹദീലിന്റെ ഹു ഫിയേഴ്സ് ദ ഡോര്‍സ്<br />(വാതിലുകളെ ആര്‍ക്കാണ് പേടി?) എന്ന നാടകം<br />അവതരിപ്പിക്കുകയുണ്ടായി.<br />ആ നാടകം കാണാന്‍ വനിതയായതിനാല്‍<br />ഹദീലിന് അനുവാദമുണ്ടായിരുന്നില്ല.<br />ഓഡിറ്റോറിയത്തിന്റെ വാതിലുകള്‍ ഹദീലിന് മുന്നില്‍ അടഞ്ഞു.<br />നാടകകൃത്തായിട്ടും തന്റെ നാടകം കാണാന്‍<br />അനുവാദം ലഭിക്കാത്തതിനെ തന്റെ ബ്ലോഗില്‍<br />ഹദീല്‍ രൂക്ഷമായി വിമര്‍ശിച്ചു.<br />സ്ത്രീ-പുരുഷ വേര്‍തിരിവിന്റെ കാര്യത്തില്‍<br />സര്‍വകലാശാല കടുത്ത നിഷ്കര്‍ഷകള്‍ പുലര്‍ത്തിയിരുന്നു.<br />എന്റെ നാടകം എങ്ങിനെയാണ് അവതരിപ്പിക്കപ്പെട്ടത്<br />എന്ന് എന്നെയറിയിക്കാന്‍ പുരുഷ പ്രേക്ഷകരോട്<br />ഞാന്‍ യാചിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു. സ്ത്രീകളുടെ<br />സാന്നിധ്യം ആര്‍ക്കും അലര്‍ജിയുണ്ടാക്കാത്ത വിധം നടക്കുന്ന<br />ഒരു സാംസ്കാരിക ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക്<br />കഴിയുന്ന ഒരു ദിവസം വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു<br />-തന്റെ അറബി ബ്ലോഗില്‍ അവര്‍ എഴുതി.<br /><br />വായനയിലും എഴുത്തിലും നല്ല ഭക്ഷണത്തിലും<br />താല്പര്യമുള്ള ഒരു സൗദി യുവതിയാണ്<br />താനെന്ന് ഹദീല്‍ തന്റെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.<br />ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകലും ബാക്കി നിര്‍ത്തിയാണ്<br />ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍ കയറി യാത്രയാകുന്നത്.Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com43tag:blogger.com,1999:blog-2839656767217831711.post-53337516275724228022008-05-18T19:21:00.001+03:002008-05-18T19:32:40.356+03:00വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കൊല്ലുന്ന കരുത്തും(ഒരു അവധിക്കാലത്തിന്റെ ഓര്മ)<br /><br />ഒരു മാസത്തെ അവധിക്കാണ് നാട്ടിലെത്തിയത്.<br />പിറ്റേന്ന് ടെന്‍ഷന്‍ തുടങ്ങി. ഇനി 29 ദിവസം.<br />അടുത്ത ദിവസം പിന്നെയും കലണ്ടറില്‍ നോക്കി.<br />ഹോ ഇനി 28 ദിവസം. അങ്ങിനെയാണ്.<br />തിരിച്ചു പോരുന്ന ദിവസം വരെ അതങ്ങിനെ തുടരും.<br />പോരുന്നതിന്റെ തലേന്നും അതിന്റെ തലേന്നുമൊക്കെയായി<br />മനസ്സിനും ശരീരത്തിനുമൊക്കെ വല്ലാത്ത ഒരു മന്ദത തുടങ്ങും.<br />ഒന്നിനും ഒരുന്മേഷവും കാണില്ല.തിരിച്ചു പോകുമ്പോള്‍<br />കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പോലും മറക്കും.<br />ഒന്നും വാങ്ങാന്‍ തോന്നില്ല. വീട്ടുകാര്‍ ചോദിച്ചു കൊണ്ടിരിക്കും.<br />അതു വേണ്ടേ, ഇതു വേണ്ടേ എന്നൊക്കെ...എല്ലാറ്റിനും<br />ഒരു ങാ.. മൂളല്‍ മാത്രമായിരിക്കും മറുപടി.<br /><br />നാട്ടില്‍ നമ്മളെ പിടിച്ചു വെക്കണമെന്ന് നിര്‍ബന്ധമുള്ള ചിലരുണ്ട്.<br />അവരാണ് നമ്മളെ അരിപ്പാറയിലേക്കും ജീരകപ്പാറയിലേക്കുമൊക്കെ<br />പിടിച്ചു കൊണ്ടുപോകുന്നത്. മനസ്സ് കൊതിപ്പിച്ചും<br />കുളിരണിയിച്ചും നില്ക്കുന്ന ഈ പ്രകൃതിയെ വിട്ടു,<br />മലയാളത്തെ വിട്ട് ഏത് മരുഭൂമിയിലേക്കാണ്<br />നാം വിമാനം കയറുന്നത്?എന്താണ് ഈ മരുഭൂമിയില്‍ നാം നേടുന്നത്?<br /><br />കഴിഞ്ഞ തവണ അരിപ്പാറയില്‍ പോകാമെന്ന് പറഞ്ഞത്<br />ബിച്ചാപ്പുവാണ്. ഒരു മാസത്തെ അവധിക്കു വരുന്ന<br />ഞാന്‍ അങ്ങാടിയിലേക്ക് ഇറങ്ങുന്നതുപോലും ഭാര്യക്ക് ഇഷ്ടമില്ല.<br />നഷ്ടപ്പെട്ട പതിനൊന്ന് മാസത്തിന്റെ കണക്കുബുക്കുമായി<br />അവള് രാവിലെ മുതല്‍ പിന്നാലെയുണ്ടാകും.<br />വെറുതേ കോലായിലേക്ക് ഇറങ്ങിയാല്‍<br />അവള് ചോദിക്കും, എങ്ങോട്ടാ,,,,<br />എങ്ങോട്ടുമില്ലെന്റെ പൊന്നേ, പത്രം വന്നോ എന്ന് നോക്കുകയാ....<br />രാവിലെ എഴുന്നേറ്റ് പല്ല് തേച്ച് മുടിയൊന്നു ചീകി ഒതുക്കാന്‍<br />നോക്കിയാല്‍ അവള് ചോദിക്കും, എങ്ങോട്ടാ രാവിലെ പുറപ്പാട്.<br />എങ്ങോട്ടുമില്ലെന്റെ പൊന്നെ മുടിയൊന്നു ചീകി വെച്ചെന്നേയുള്ളൂ....<br />പോകുന്നേടത്തൊക്കെ അവളേയും കൊണ്ടേ പോകാറുള്ളൂ.<br />എന്നാലും നമുക്കുമുണ്ടാകില്ലേ ചില ഔട്ട് ഓഫ് സിലബസ് സംഗതികള്‍...<br />ചില എക്സ്ട്രാ കരിക്കുലര്‍ ആര്‍ഭാടങ്ങള്‍....<br />അങ്ങിനെ ഒരു വെള്ളിയാഴ്ച അരിപ്പാറയില്‍ പോകാമെന്ന് വെച്ചു.<br /><br />ഇറച്ചി വാങ്ങി വരട്ടിവെക്കാമെന്ന് സമദ് ഏറ്റു. അവന്റെ ഭാര്യ<br />കുഞ്ഞിമാള് ടീച്ചറാണ്. അവള് സ്കൂളില്‍ പോകും.<br />ഇറച്ചി മുറിക്കലും വരട്ടലുമൊക്കെ സമദു തന്നെ ചെയ്യും.<br />കോളേജ് കുമാരന്മാരായ സാലിമും ജസീമും ഉച്ചക്കു<br />ശേഷം അവധിയെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.<br />നഷ്ടപ്പെടുന്ന നമ്മുടെ യുവത്വത്തിന് കാവല്‍ നില്‍ക്കുന്നത്<br />ഈ കൗമാരപ്പടയാണ്.മറ്റു പരിപാടികളൊക്കെ റദ്ദാക്കി<br />ഞാനും റെഡിയായി.പക്ഷേ, അന്നു പോക്ക് നടന്നില്ല.<br />എന്തോ തടസ്സം.<br /><br />പക്ഷേ, ബിച്ചാപ്പുവം സാലിമും അരിപ്പാറയെപ്പറ്റി<br />കൊതിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വെള്ളരി<br />മലയുടെ താഴെയാണ് അരിപ്പാറ. ഞങ്ങളുടെ<br />പ്രിയപ്പെട്ട ഇരുവഴിഞ്ഞിപ്പുഴ പൊട്ടിയൊഴുകി വരുന്നത്<br />വെള്ളരി മലയില്‍ നിന്നാണ്.പൊട്ടിച്ചിരിച്ചും പേടിപ്പെടുത്തിയും<br />പുഴ ചാടിയിറങ്ങുന്ന വഴികളിലൊന്നാണ് അരിപ്പാറ.<br />മഴക്കാലത്ത് ചിലപ്പോള്‍ ഒരു യക്ഷിയുടെ<br />ഭീതിദ രൂപമാണ് പുഴക്കിവിടെ. രൗദ്രാഭാവത്തിനൊടുവില്‍<br />ഒരു മദാലസയെപോലെ അവള് കൊതിപ്പിച്ചു കിടക്കും.<br />കുണുങ്ങിച്ചിരിച്ചും പാട്ടു മൂളിയും മത്ത് പിടിപ്പിക്കും.<br />പാറക്കെട്ടുകളെ തഴുകിയിറങ്ങുന്ന വെള്ളച്ചാലുകളില്‍<br />നമുക്ക് അവളുടെ പദസരത്തിന്റെ കൊഞ്ചല് കേള്‍ക്കാം.<br />തൊട്ടടുത്ത ഞായറാഴ്ച ഞങ്ങള്‍ അരിപ്പാറയിലെത്തി.<br />മഴക്കാലം പൂര്‍ണമായും പിന്മാറിയിട്ടില്ല.<br />ഇടക്ക് ചാറ്റല്‍ മഴയുണ്ട്. ഇന്ന് ഇറച്ചി വരട്ടു പോലുള്ള<br />സജ്ജീകരണങ്ങളൊന്നുമില്ല. ഭക്ഷണം ഇവിടെ തന്നെ ഏര്‍പ്പാടാക്കണം.<br /><br />മലയുടെ താഴ്വാരത്തില്‍ ചേട്ടന്മാരുടെ വീടുകളാണ്.<br />അരിപ്പാറ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍<br />തുടങ്ങിയപ്പോള്‍ അവര്‍ക്ക് നല്ല വരുമാനമാണ്.<br />പഞ്ചായത്ത് ഇവിടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍<br />ആസൂത്രണം ചെയ്യുന്നുണ്ട്. വലിയ ആസൂത്രണമൊക്കെ<br />നടക്കുമ്പോള്‍ അരിപ്പാറയുടെ ചാരിത്ര്യം നഷ്ടപ്പെടുമോ<br />എന്നെനിക്ക് ഭയമുണ്ട്.<br />നല്ല നാടന്‍ വിഭവങ്ങള്‍ കിട്ടും. നമ്മള് ഓര്‍ഡര്‍ ചെയ്തതിനുശേഷം<br />അവര്‍ ഉണ്ടാക്കിത്തരും. ഹോട്ടല്‍ ഭക്ഷണത്തിന്റെ<br />അരുചികളൊന്നുമുണ്ടാകില്ല. മുയലിറച്ചിയും കപ്പയും മതി.<br />ഇത്തിരി നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു.<br />മുയലിനെ ബിസ്മി ചൊല്ലി അറുക്കണമെങ്കില്‍<br />അറുക്കാമെന്ന് ചേട്ടന് പറഞ്ഞു.ഞാന്‍ സമദിനെ നോക്കി.<br />അവന് കുട്ടിപ്പടയെ നോക്കി. ഒടുവില്‍ സമദും സാലിമും കൂടി അറുത്തു.<br />ജീവന് പോകുന്ന മുയലിന്റെ കണ്ണുകള്‍<br />നമ്മെ കരയിക്കുമെന്ന് ആരോ പറഞ്ഞത് ഓര്‍ത്തു ഞാന്‍<br />താഴേക്ക് ഇറങ്ങിപ്പോന്നു.പാറക്കെട്ടുകളില്‍ ചെന്നിരുന്നപ്പോള്‍,<br />കുണുങ്ങിക്കുണുങ്ങി മലയിറങ്ങി വരുന്ന<br />ഇരുവഴിഞ്ഞിപ്പുഴയുടെ അഴകളവുകള്‍ കണ്ടു.<br />തൊട്ടു താഴെ അവള് വല്ലാത്ത ഒരൂക്കോടെ<br />താഴേക്ക് കുതിക്കുകയാണ്. എന്തൊരു കരുത്താണ് അവള്‍ക്ക്.<br />വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം. സൂക്ഷിച്ചു നോക്കുമ്പോള്‍ അവള്‍ക്ക്<br />ഒരു യക്ഷിയുടെ ദംഷ്ട്രയുണ്ടോ? കഴിഞ്ഞ ഓണക്കാലത്ത്<br />അവള് ആരുടേയോ ചോര കുടിച്ചിട്ടുണ്ടെന്ന്<br />മുകളിലത്തെ വീട്ടിലെ ചേട്ടന് പറഞ്ഞിരുന്നു.<br />മഴക്കാലത്തിന്റെ ഭീകരത തീര്‍ത്തും വിട്ടുപോയിട്ടില്ല.<br />വെള്ളത്തിലിറങ്ങരുതെന്ന് അറുത്ത മുയലിനേയുമായി<br />അകത്തേക്ക് പോകുമ്പോള്‍ ചേട്ടന് പ്രത്യേകം പറഞ്ഞിരുന്നു.<br /><br />നേരമ്പോക്കിന്റെ ഏതോ മുഹൂര്‍ത്തത്തില്‍ സമദിന് കുളിക്കണം.<br />ഒപ്പം ബിച്ചാപ്പുവും സാലിമും ജസീമും ഇറങ്ങി.<br />ഞാന്‍ നടുവേദനയുടെ ചികിത്സയിലാണ്.<br />കുഴമ്പും മരുന്നും പുരട്ടിയ ചുറ്റിക്കെട്ട് അരക്കെട്ടിനെ<br />ബന്ധനസ്ഥമാക്കിയിരിക്കുകയാണ്.<br />വെള്ളത്തിന്റെ ശക്തി പരീക്ഷിക്കരുതെന്ന് ഞാന്‍ അവരെ ഉപദേശിച്ചു.<br />പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും കൂടിക്കലര്‍ന്നു<br />നില്ക്കുന്ന സ്ഥലമാണിത്. യുക്തിവാദികള്‍ പോലും<br />ദൈവം എന്നു പറയേണ്ടി വരുമ്പോള്‍ പ്രയോഗിക്കുന്ന<br />പദമാണ് പ്രകൃതി. പ്രകൃതിയുടെ ശക്തി അറിയുന്നതു കൊണ്ടാണത്.<br />ഇത് ദൈവം തന്നെയാണ്. വെറുതെ ശക്തി പരീക്ഷിച്ചു<br />കളിക്കരുത്.കയറി വരാന്‍ ഞാന്‍ അവരോട് പലവട്ടം<br />പറഞ്ഞുവെങ്കിലും അവര്‍ ചെറിയെ വെള്ളക്കെട്ടില്‍<br />നീന്തിത്തുടിക്കുകയാണ്. തൊട്ടുമുകളിലെ പാറയില്‍ നിന്ന്<br />അരിച്ചിറങ്ങുന്ന വെള്ളം ഇവടെ, ഇത്തിരി നേരം തങ്ങി നിന്നാണ്<br />താഴോട്ട് പോകുന്നത്. ഈ വെള്ളക്കെട്ടിനു മാത്രമേ<br />ഇവിടെ ഇത്തിരിയെങ്കിലും ശാന്തയുള്ളൂ. അല്പം<br />താഴോട്ട് നീങ്ങിയാല്‍ അടിയൊഴുക്കു നമ്മെ താഴോട്ട് വലിക്കും.<br />അങ്ങോട്ട് നീങ്ങാതെ ശ്രദ്ധിക്കണമെന്ന് പാറപ്പുറത്തിരുന്നു<br />ഞാന്‍ പിന്നേയും വിലക്കിക്കൊണ്ടിരുന്നു.<br /><br />ആരാണ് ആദ്യം ഒഴുക്കില്‍ പെട്ടത്? ഞാനെന്റെ മൊബൈല്‍<br />ക്യാമറയില്‍ അവരുടെ കുളിസീന്‍ പകര്‍ത്തുകയാണ്.<br />സമദിന്റെ കരച്ചിലാണ്. പിടിയെടാ.... തമാശയാണെന്നാണ്<br />ആദ്യം കരുതിയത്. അവനെ പിടിക്കാനുള്ള ശ്രമത്തില്‍<br />ജസീമും സാലിമും ഒഴുക്കിലേക്ക്.. മൂന്നു പേര്‍ക്കും<br />ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. തുഴയാനോ, കാല് നിലത്ത്<br />ഊന്നാനോ കഴിയുന്നില്ല. വെള്ളച്ചാട്ടത്തിലേക്കാണ്<br />അവര്‍ ഒലിച്ചു പോകുന്നത്.എന്തു ചെയ്യും?<br />ബിച്ചാപ്പു കുളിച്ച് കയറിയിരുന്നു. ഞാന്‍ ഉടുത്തിരുന്ന<br />തുണിയഴിച്ച് താഴേക്ക് ഇട്ടുകൊടുത്തു. നടുവിന് വൈദ്യരുടെ<br />കെട്ടുണ്ടായിരുന്നതിനാലാണ് ഞാന്‍ തുണിയുടുത്തത്.<br />മറ്റവരൊക്കെ പാന്റ്സിലായിരുന്നു. തുണി ഭാഗ്യമായി.<br />ഞാന്‍ അഴിച്ചെറിഞ്ഞു കൊടുത്ത തുണിയില്‍ പിടിച്ച് ജസീമും<br />അവന്റെ കയ്യില്‍ പിടിച്ച് സമദും കരച്ചിലോടെ കര പറ്റി.<br />സാലിം പിന്നേയും താഴേക്ക് പോകുകയാണ്. ഒന്നോ രണ്ടോ<br />സെക്കന്റിനകം അവന് വെള്ളച്ചാട്ടത്തിന്റെ ശക്തിയിലേക്ക് നീങ്ങും.<br />പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിശക്തമായി അവന്<br />ചെന്നു പതിക്കുക താഴത്തെ പാറക്കൂട്ടത്തിലാണ്.<br />ദൈവമേ സാലിമിന്റെ ജീവന്......താഴേക്ക് നോക്കിയപ്പോള്‍<br />എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു പോയി.<br />എങ്ങിനെയെന്ന് അറിയില്ല, അടുത്ത നിമിഷം എന്റെ തുണിയിലോ<br />അതിനകം കരപറ്റിയ ജസീമിന്റേയോ സമദിന്റേയോ<br />കൈകളിലോ സാലിമുംകരയിലെത്തിയിരുന്നു.<br /><br />കുറേ നേരത്തേക്ക് ആര്‍ക്കും ഒന്നും സംസാരിക്കാനാകുന്നില്ല.<br />മുകളില്‍ നിന്ന് ചേട്ടനും കൂട്ടരും താഴെയെത്തിയിരുന്നു<br />അപ്പോള്‍.ഞങ്ങളുടെ ബഹളം അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.<br />കൂട്ടത്തിലൊരാള്‍ പറഞ്ഞു, കഴിഞ്ഞ ഓണക്കാലത്ത് ഇവിടെ<br />ഒരാള്‍ പെട്ടുപോയതാണ്. അന്നും അപകടത്തില്‍ പെട്ടവരെ<br />വെള്ളത്തിലങ്ങി രക്ഷപ്പെടുത്തിയ കഥ അയാള്‍ അനുസ്മരിച്ചു.<br />വെള്ളത്തിലിറങ്ങരുതെന്ന് നേരത്തെ തന്നെ ഓര്‍മിപ്പിച്ചത് അതു കൊണ്ടല്ലേ..<br />അവരുടെ സ്നേഹം ശകാരമായി പുറത്തു വരികയാണ്..<br /><br />മുയലറച്ചിക്കും കപ്പക്കും നല്ല സ്വാദായിരുന്നു.<br />അരിപ്പാറയുടെ സ്വാദ് പക്ഷേ, വേണ്ടത്ര ആസ്വദിക്കാന്‍<br />സാധിച്ചില്ല.വഴിമാറിപ്പോയ ഒരു കൂട്ടമരണത്തിന്റെ<br />വിഹ്വലതയില്‍ നിന്ന് മുക്തരാകാന്‍ പിന്നേയും<br />കുറേ നേരം വേണ്ടി വന്നു.<br /><br />വരണം, കുറേക്കൂടി ആത്മസംയമനത്തോടെ പ്രകൃതിയുടെ ശക്തിയും<br />സൗന്ദര്യവും കാണാന്‍ ഈ വഴി ഇനിയും വരണം.Anonymoushttp://www.blogger.com/profile/15978293873678169097noreply@blogger.com11